Skip to content

Kairali's Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ദൈവത്തിന്റെ സ്വന്തം ട്രാക്കിൽ

വിജു വി. നായർ August 16, 2017 0

കാത്തുകാത്തിരുന്ന് ഒടുവിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലും മെട്രോ വന്നു; കൊച്ചിയുടെ ആകാശത്ത് തീവണ്ടി ഉരുണ്ടുതുടങ്ങി. സ്വപ്നപദ്ധതി ട്രാക്കിലായപ്പോൾ മലയാളിയുടെ പതിവ് കലാപരിപാടികളും അരങ്ങേറി – കല്യാണത്തിന് ക്ഷണിച്ചില്ല, വിളിക്കാതെ വന്നവർ കയറി ഉണ്ടു, അടപ്രഥമന് ഉപ്പില്ല, ഉപ്പേരിക്ക് പുളിയില്ല ഇത്യാദി. സ്ഥിരംപംക്തികൾക്ക് എരിവു പോരാഞ്ഞ് കുഞ്ഞൂഞ്ഞ് ആന്റ് കോയുടെ സമാന്തര ഉദ്ഘാടനം. തിക്കിത്തിരക്കിയ ഗാന്ധിയന്മാരെല്ലാം കൂടി എസ്‌കലേറ്റർ തകർക്കുന്നു, മെട്രോ കമ്പനി കേസിനു പോകുന്നു. ചുരുക്കത്തിൽ, ലക്ഷണമൊത്ത അലമ്പ്. അലവലാതികൾ സംസ്ഥാനസമ്മേളനം നടത്തിയാൽ എന്തുണ്ടാവുമോ അതാണ് കൊച്ചി കണ്ടത്. കൊച്ചിയെ സിംഗപ്പൂരാക്കുമെന്ന ഭീഷണിയുടെ ആദ്യഗഡുവാണ് ഇക്കണ്ട രൂപം. ചെലവ് 6000 കോടി. ലോകൈക ഡയലോഗ് വിട്ടവർ വണ്ടി ഓടിത്തുടങ്ങാൻ നേരം ഒരു മുൻകൂർ ജാമ്യമിറക്കുന്നു – ദിവസം 3.8 ലക്ഷം പേർ ടിക്ക
റ്റെടുത്തു കയറിയില്ലെങ്കിൽ മെട്രോ നഷ്ടക്കച്ചോടമാവുമെന്ന്. നാളിതുവരെയുള്ള ഓട്ടക്കണക്കെടുത്താൽ ഒരു ദിവസം പോലും ഇത്രയും പേർ വണ്ടികയറിയിട്ടില്ല. പൂരമേളങ്ങൾ കഴിഞ്ഞ് മാധ്യമങ്ങളും സംഗതി വിട്ടു. ഇനി സിഎജിയുടെ കണക്കുപുസ്തകം വരുമ്പോഴാവും പുകില്. അതുവരേയ്ക്ക് മെട്രോമാഹാത്മ്യം വിളമ്പി നാട്ടാരെ നട്ടംതിരിക്കും. ഇതാണ് പ്രബുദ്ധകേരളം ആർജിച്ചിരിക്കുന്ന പ്രകൃതവൈഭവം – പിള്ളേരുകളി. ഒരുമാതിരിപ്പെട്ട സകല ഏർപ്പാടുകളിലും അതാണ് നാട്ടുനടപ്പെന്ന് പറഞ്ഞാൽ പെട്ടെന്നാരും വിശ്വസിക്കില്ല.

മെട്രോമാഹാത്മ്യത്തിൽ നിന്നുതന്നെ തുടങ്ങാം. കൊച്ചിനഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ഒറ്റമൂലിയെന്നു പറഞ്ഞായിരുന്നു പദ്ധതിയവതരണം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഫണ്ട് വീശിയതുകൊണ്ട് സൂപ്പർസോണിക് വേഗത്തിൽ സ്ഥലമെടുത്തു, പണി കഴിച്ചു. നാലെണ്ണമൊഴിച്ച് ഭൂമിയിലെ സകല മെട്രോ തീവണ്ടിപ്പരിപാടിയും ഒന്നാംകിട വെള്ളാനകളാണെന്ന കഥ നിൽക്കട്ടെ. കൊച്ചിയിലെ ഗതാഗതപ്രശ്‌നം പരിഹരിക്കുന്നുണ്ടോ? വടക്ക്, ആലുവയില നിന്ന് കൊച്ചിയിലേക്കാണ് റെയിലിട്ടിരിക്കുന്നത്. ഇതേ റൂട്ടിൽ ആറ് റോഡുകളും രണ്ട് ജലപാതകളും രണ്ട് തീവണ്ടിപ്പാതകളും നേരത്തേയുണ്ട്. അപ്പോൾ പതിനൊന്നാമൻ മാത്രമാണ് മെട്രോ. മാത്രമല്ല, മേപ്പടി റോഡുകളും തീവണ്ടിപ്പാതകളും തെക്കോട്ടുചെന്ന് കൊച്ചിയിൽ കയറി വീണ്ടും തെക്കോട്ടു നീണ്ടുപോകുന്നവയാണ്. ആലുവ-കൊ ച്ചി മെട്രോ നഗരത്തിൽ അവസാനിക്കുന്നതാണ്. ഇപ്പറഞ്ഞ ദീർഘമായ ഗതാഗതമാർഗങ്ങളെ അവലംബിക്കുന്നവർതന്നെവേണം മെട്രോ പിടിക്കാൻ.

രണ്ട്, കൊച്ചിക്കു പുറത്തുള്ളവരെല്ലാം വണ്ടിയും വള്ളവും പുറത്തുവച്ചിട്ട് ഈ ശകടത്തിൽതന്നെ സഞ്ചരിച്ചോളണം എന്നൊരു പ്രപഞ്ചനിയമമില്ല. പബ്ലിക് ട്രാൻസ്‌പോർട് സിസ്റ്റത്തിന്റെ ഉപഭോക്താക്കളായി നല്ല മനുഷ്യരാകാൻ പ്രത്യേകിച്ചൊരു ഇൻസെന്റീവും നാട്ടാർക്കു കൊടുക്കുന്നുമില്ല. ഇന്ത്യൻ റെയിൽവെ, കെഎസ്ആർടിസി, പ്രൈവറ്റ് ബസ് നിരക്കുകളേക്കാൾ മുന്തിയ ടിക്കറ്റ്കൂലിയാണ് മെട്രോ തുടക്കത്തിലേതന്നെ വസൂലാക്കുന്നത്. മൂന്ന്, എറണാകുളം നഗരത്തിന്റെ ഹൃദയഭാഗങ്ങളെ കൂറ്റൻ തൂണുകളും ഇടയ്ക്കിടെ സ്റ്റേഷനുകളും കൊണ്ട് വെട്ടിമുറിച്ച പണിയാണ് മെട്രോ ചെയ്തിരിക്കുന്നത്. ആലുവയിലും പാലാരിവട്ടത്തുമല്ലാതെ ഒരിടത്തും പാർക്കിംഗ് സൗകര്യമില്ല. സ്ഥലമുണ്ടായിട്ടുവേണ്ടേ അതൊരുക്കാൻ? ചുരുക്കത്തിൽ, മെട്രോ ഓടുന്ന ദിക്കിലെല്ലാം കൂടുതൽ ട്രാഫിക്‌ഞെരു ക്കം ഗാരണ്ടി. സ്വന്തം വണ്ടിയുള്ളവർ പാർക്ക് ചെയ്യാൻ ഇടമില്ലാത്തതുകൊ ണ്ട് ഈ ശകടം പിടിക്കുന്ന പ്രശ്‌നമില്ല. ഒരു കൗതുകത്തിന് വല്ലപ്പോഴുമൊന്നു ചുറ്റിയടിക്കാൻ നോക്കുമെന്നു മാത്രം.

ഇതിലൊക്കെ ഗംഭീരമായ കുഴപ്പമുണ്ടാവുന്നത് എറണാകുളം നഗരത്തിലെ ചില്ലറ വ്യാപാരികൾക്കാണ്. മെട്രോ റൂട്ടിലാണ് ഈ വ്യാപാരമേഖലയുടെ ജീവനാഡി. ആകാശം മറച്ചും റോഡു മുറിച്ചും മെട്രോ പദ്ധതി വന്നതോടെ ആ നാഡി നിലച്ചു. കച്ചോടങ്ങൾ കാലിയാവുന്നു. അവിടങ്ങളിലെ തൊഴിലാളികളെ പിരിച്ചുവിടുന്നു. സ്ഥലം വിറ്റു തുലയ്ക്കാമെന്നു വച്ചാൽ പോലും ഈ ഏടാകൂടങ്ങളിൽ ഭൂമി എടുക്കാൻ ആളില്ല. മെട്രോ മുതലാളിമാരും നഗരപിതാക്കളും തൊട്ട് സംസ്ഥാന നേതാക്കൾ വരെ ചൂണ്ടുന്നത് മറ്റൊരു വഴിക്കാണ് – ഹൈപ്പർമാളുകൾ. ലുലുമാൾ വന്ന് ചെറുകിട മാളുകളെ നേരത്തേതന്നെ ഏതാണ്ട് വിഴുങ്ങിക്കഴിഞ്ഞതാണ്. ഫലത്തിൽ, കൊച്ചിയെ ലുലുവിൽ തളയ്ക്കുകയാണ് ഇംഗിതം. അഥവാ ഉപഭോഗത്തെ ഹൈപ്പർമാളുകളിൽ കേന്ദ്രീകരിക്കുക. കച്ചവടത്തിന്റെ ജനായത്തത്തിന് കർട്ടൻ. ഈ അലമ്പെല്ലാം സഹിച്ചാലും മെട്രോ നഷ്ടത്തിലാവുമെന്ന ഗാരണ്ടിയുള്ളതുകൊണ്ട് പദ്ധതിവീരന്മാർ അടുത്ത ഗഡുവിറക്കുന്നു. ഒന്ന്, ഉംത. നഗരത്തിലെ ഓട്ടോയും ടാക്‌സികളും ലൈൻബസുകളും മെട്രോ അച്ചുതണ്ടാക്കി ഓടിക്കുന്ന സംവിധാനം. പാർക്കിംഗ് പോയിട്ട് നിന്നുതിരിയാൻ ഇടമില്ലാത്ത റോഡിനു മീതെയാണ് ഓരോ മെട്രോ സ്റ്റേഷനും. അവിടങ്ങളിലേക്ക് ഇപ്പറഞ്ഞ റോഡുവഴികളെല്ലാം കൂടി കേന്ദ്രീകരിച്ചാലുള്ള അലമ്പ് ഊഹിക്കുക.

നഗരസഭയുടെ പഴയ പരിപാടിയായ വാട്ടർമെട്രോയെ മെട്രോപദ്ധതിക്കാർ റാഞ്ചിയിട്ടുണ്ട്. ദ്വീപ് നിവാസികളെ പിടിക്കാനുള്ള പരിപാടി. 38 റൂട്ടിൽ പുതിയ 78 ബോട്ടുകൾ, ചങ്ങാടജട്ടികൾ, അവിടൊക്കെ ഷോപ്പിംഗ് സൗകര്യം. 1000 കോടിയുടെ ഈ പദ്ധതി ഏല്പിച്ചുകൊടുത്തിരിക്കുന്നത് എയ്‌കോം കൺസോർഷ്യം എന്ന ആഗോളഭീമന്. 102 കോടി കേരളസർക്കാർ വക, ബാക്കി ജർമൻ ബാങ്കിന്റെ വായ്പ. ബോട്ടുവാങ്ങൽ തൊട്ട് നടത്തിപ്പു വരെ ഇപ്പറഞ്ഞ ഭീമൻ സായ്പ് ചെയ്യും. നാട്ടുകാർക്ക് വായിനോക്കി റോൾ. അപ്പോഴും മെട്രോയുടെ നഷ്ടം തീർക്കാൻ വകുപ്പാവുന്നില്ല. അതിനാണ് കാക്കനാട്ടേക്ക് സംഗതി നീട്ടുന്ന രണ്ടാംഗഡു – 2000 കോടി നീക്കിവച്ചുകഴിഞ്ഞു. അതിന്റെ പണി തീരുമ്പോൾ പുതിയ ജാമ്യങ്ങളെടുക്കും – പുതിയ പദ്ധതി പ്രഖ്യാപിക്കും. അവയുണ്ടാക്കുന്ന അലമ്പു തീർക്കാനെന്നു പറഞ്ഞ് തുടർപദ്ധതികളിടുക. അങ്ങനെ ലക്കുംലഗാനുമില്ലാത്ത പദ്ധതികളുടെ പളുങ്കുമറയിൽ വികസനം വികസനം എന്നു പെരുമ്പറ മുഴക്കുക. നാട്ടുകാരെ ആ വായ്ത്താരിയിൽ മയക്കിനിർത്തി കോടികളുടെ പദ്ധതി നടപ്പാക്കുക. ഇതാണ് കേരളം ദീർഘനാളായി വച്ചുപുലർത്തുന്ന അഭ്യാസം.

അതിന്റെ ദുരന്തങ്ങൾ എല്ലാ നാട്ടിലും നഗരത്തിലുമുണ്ട്. കൊച്ചിതന്നെയെടുക്കുക. എ.കെ. ആന്റണി ഏറ്റവുമധികം തൊണ്ട കീറിയ വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ പദ്ധതി. ഇതൊന്നു വന്നുകിട്ടിയാൽ കേരളത്തിന്റെ മുഖച്ഛായ മാറും, വ്യവസായം കുതിക്കും എന്നൊക്കെയായിരുന്നു വെടിക്കെട്ട്. പദ്ധതി വന്നു, മുഖച്ഛായ മാറി – നാടിന്റെയല്ല; പദ്ധതി പിടിച്ച ദുബായ് പോർട്ട് കമ്പനിയുടെ. കേട്ടുകേൾവിയില്ലാത്ത മണ്ടത്തരമാണ് വല്ലാർപാടം. കേടായ ഒരു ക്രെയ്ൻ നന്നാക്കാൻ വിളിച്ചുവരുത്തിയതാണ് ടി അറബിയെ. ഇത് നന്നാക്കാൻ അറിയുന്നവർ ഇന്ത്യയിലില്ലാഞ്ഞിട്ടല്ല. അതൊരു സൂത്രപ്പണിയായിരുന്നു. പഞ്ചറൊട്ടിക്കാൻ വന്ന അറബിക്ക് വല്ലാർപ്പാടമങ്ങ് ഏല്പിച്ചുകൊടുക്കുന്നു. അവനതു വച്ച് കപ്പം പിരിക്കുന്നു. ഏതാണ്ട് 600 കോടിയോളം. കൊച്ചിൻ പോർട് ട്രസ്റ്റിന്റെ സ്ഥലം പാട്ടത്തിനെടുക്കുന്നു – ഇപ്പറഞ്ഞ 600 കോടിക്കും താഴെ മാത്രം ചെലവിൽ. പോർട് ട്രസ്റ്റിന് ഇതിലുള്ള ലാഭം പാട്ടക്കാശു മാത്രമല്ല, 13000 തുറമുഖ തൊഴിലാളികളെ ചുളുവിൽ പിരിച്ചുവിട്ട് തടിതപ്പി. അവരിൽ കഷ്ടി 1000 പേരിന് പുതിയ തുറമുഖത്ത് പണികിട്ടി. ബാക്കിയുള്ളവർ വഴിയാധാരം. സത്യത്തിൽ പോർട് ട്രസ്റ്റിന്റെ ഒരു റിയൽ എസ്റ്റേറ്റ് കളിയും തൊഴിലാളികളെ ഒഴിവാക്കുന്ന ഗൂഢപദ്ധതിയും മാത്രമായിരുന്നു വല്ലാർപാടം.

മദർഷിപ്പുകൾക്ക് അടുക്കാനാവാത്തിടത്ത് എന്തു കുതിച്ചുചാട്ടം നടത്തുമെന്ന് ആരും ചോദിച്ചില്ല. മാത്രമല്ല, കൊച്ചിയിൽ നിന്ന് വൻകിട കണ്ടെയ്‌നറുകളിൽ അയയ്ക്കാനുള്ള കയറ്റുമതിയൊന്നുമില്ല. മലഞ്ചരക്കുകൾ തൊട്ട് ചെമ്മീൻ വരെ തൂക്കം കുറഞ്ഞ ഉരുപ്പടികൾ കയറ്റാൻ വൻകണ്ടെയ്‌നർ ആവശ്യമില്ല. യന്ത്രസാമഗ്രികൾ പോലെ വ്യാപ്തി കൂടുതലുള്ള ചരക്ക് കേരളത്തിലുണ്ടാക്കുന്നില്ല. അയൽസംസ്ഥാനങ്ങൾക്ക് അതയയ്ക്കാനുണ്ടെങ്കിൽ അവിടങ്ങളിൽതന്നെ തുറമുഖങ്ങളുണ്ട് – തമിഴ്‌നാടിന് ചെന്നൈ, കർണാടകത്തിന് മംഗലാപുരം എന്നിങ്ങനെ. ചുമ്മാ മീൻകുട്ട കയറ്റാൻ ആഗോള ഷിപ്പിംഗ് ഭീമന്മാർ കൊച്ചിക്ക് വണ്ടിവിടില്ലെന്നറിയാൻ മട്ടാഞ്ചേരിയിലെ ചില്ലറവ്യാപാരിയുടെ മൂള ധാരാളം മതി. ഇതാണ് ആദർശത്തിന്റെ ബ്രോയ്‌ലർ വിളവന്മാരുടെ ആന്തരിക ദാരിദ്ര്യം. അത് ഭംഗിയായി വസൂലാക്കാൻ പദ്ധതിവീരന്മാർക്ക് എളുപ്പത്തിൽ കഴിയും.

ഹൈക്കമാൻഡ് മൂപ്പത്തിക്ക് തിരുത മീൻ കൊടുത്ത് സ്ഥിരമായി പാർലമെന്റ് സീറ്റൊപ്പിക്കുന്ന ഒരു എറണാകുളം ഗാന്ധിയനാണ് വല്ലാർപാടത്തിന് ചരടു വലിച്ചത്. കാരണം സിമ്പിൾ. ടിയാന്റെ കുടുംബവും സന്ധിബന്ധുക്കളുമാണ് കരാറുകളുടെ ലോക്കൽ സ്രാവുകൾ. ഒടുവിൽ, വലിയ കപ്പലുകൾ വല്ലാർപാടത്തെ തിരിഞ്ഞുനോക്കുന്നില്ലെന്നായപ്പോൾ ഇതേ കഥാപാത്രം മുൻകൈ എടുക്കുന്നു, അഡാനിയോട് വിഴിഞ്ഞം തീറെഴുതാൻ. അതിനുവേണ്ടി, വിഴിഞ്ഞം പദ്ധതി എന്ന ചെണ്ടമേളവുമായി ജനസമ്പർക്കവീരനിറങ്ങുന്നു – ഉമ്മൻചാണ്ടി. ഇതുകേട്ടാൽതോന്നും കേരളത്തിലെ കോൺഗ്രസുകാരാണ് വിഴിഞ്ഞം കണ്ടുപിടിച്ചതെന്ന്. ആയിരാജവംശം തെക്കൻ കേരളം വാഴുന്ന കാലത്തേ വിഴിഞ്ഞം വലിയ തുറമുഖമായിരുന്നു; അവരുടെ തലസ്ഥാനവും. ആ തുറ വഹിച്ച വാണിജ്യപരമായ പങ്ക് ചരിത്രത്തിലുടനീളമുണ്ട് – കൊടുങ്ങല്ലൂരും കൊല്ലവും പോലെ. ഒടുവിൽ കൊടുങ്ങല്ലൂരിനെ കടലെടുക്കുകയും പകരം കൊച്ചി ഉടലെടുക്കുകയും ചെയ്തശേഷം ചരിത്രം മെല്ലെ മാറിത്തുടങ്ങി. പറങ്കികൾ കൊച്ചിയെ കേന്ദ്രമാക്കി. പിന്നീട് ലന്തക്കാർ തൊട്ട് ശീമക്കാർ വരെ അതിനെ നവീകരിച്ചെടുത്തു. മറ്റു തുറമുഖങ്ങൾ അതിൽ മങ്ങിയപ്പോൾ നാട്ടുരാജ്യങ്ങൾ പ്രത്യേകിച്ചൊന്നും ചെയ്തില്ല. ജനായത്തം വന്നതോടെ തുറമുഖങ്ങൾ മൊത്തത്തിൽ ഒരു വഴിക്കായി. കാരണം, മീൻപിടിത്തക്കാരുടെ ഉപജീവനത്തിനുള്ള മേഖലയായി മാത്രം തുറകളെ കാണുന്ന കണ്ണേ നമ്മുടെ ജനനേതാക്കൾക്കുണ്ടായുള്ളൂ. അവരുടെ വിഭാവനയ്ക്ക് താങ്ങാൻ കഴിയുന്ന വ്യവസായം ഒരെണ്ണം മാത്രവും – കയറ്റിറക്കു തൊഴിലിന്റെ പേരിലുള്ള ട്രേഡ് യൂണിയൻ വ്യവസായം.

അങ്ങനിരിക്കെയാണ് പദ്ധതിവീരന്മാരുടെ കണ്ണ് വിഴിഞ്ഞത്തു പതിയുന്നത്. ഭൂമിയിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലുകൾക്കും നേരെ വന്നു കരയ്ക്കടുക്കാൻ പറ്റിയ തുറ. 24 മീറ്റർ ആഴം. പൂഴിമണ്ണല്ല, പാറയാണ് അടിപടലം. പോരെങ്കിൽ, അന്താരാഷ്ട്ര കടൽ ഗതാഗതറൂട്ട് വിളിപ്പാടകലെ. വിഴിഞ്ഞം വീണ്ടും ഉഷാറായി. എം.വി. രാഘവൻ ഫിഷറീസ് വകുപ്പു മന്ത്രിയായിരിക്കെ വിഴിഞ്ഞം തുറമുഖമുണ്ടാക്കാൻ ഒരു പ്രത്യേക സെറ്റപ്പും റെഡിയാക്കി. ദുബായ്-സിംഗപ്പൂർ-കൊളംബോ തുറമുഖലോബിയും ബദൽനീക്കങ്ങൾ ഉഷാറാക്കി. കൂട്ടിന് തമിഴ്‌രാഷ്ട്രീയക്കാരും. കൊളച്ചൽ തുറമുഖം കെട്ടിപ്പൊക്കാൻ അവർക്ക് പശയാവും, വിഴിഞ്ഞം. കാരണം, വിഴിഞ്ഞത്ത് അന്താരാഷ്ട്ര തുറ ഉണ്ടെങ്കിൽ ലങ്ക ചുറ്റി തമിഴകത്തേക്ക് കപ്പലു പോകേണ്ട കാര്യമില്ല. അല്ലെങ്കിൽ സേതുസമുദ്രം കടലിടുക്കു വിപുലപ്പെടുത്തണം. അപ്പോഴും വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ടെയ്‌നറുകൾ ബംഗാൾ ഉൾക്കടലിലേക്കു തിരിയുന്ന പ്രശ്‌നമില്ല. മാറിമാറിവന്ന കേന്ദ്രസർക്കാരുകളിൽ എക്കാലവും സമുദ്രവകുപ്പ് കൃത്യമായി കീശയിലിട്ടത് തമിഴനാണെന്നോർക്കുക – ഒന്നുകിൽ ഡിഎംകെ വേഷത്തിൽ, അല്ലെങ്കിൽ അണ്ണാഡിഎംകെ വേഷത്തിൽ. ആ പിടി വച്ചായിരുന്നു വിഴിഞ്ഞത്തെ കേന്ദ്രം മുക്കിനിർത്തിയത്.

കേരളത്തിൽ കളി വേറെയായിരുന്നു. ഏഷ്യർ പോർട്ട് ലോബിയുടെ ‘ബ്രീഫ്‌കേസ്’ ഒന്നു മുടങ്ങിയാലുടൻ നമ്മുടെ ഫിഷറീസ് മന്ത്രി പത്രസമ്മേളനം വിളിക്കും. ‘വിഴിഞ്ഞം ഇതാ ഉടൻ തുടങ്ങുന്നു’ എന്ന വിളംബരമിറക്കും. താമസംവിനാ ബ്രീഫ്‌കേസ് പുരയിലെത്തും. അതോടെ പിന്നെ വിഴിഞ്ഞം പഴയപടി കടലാസ് കപ്പലായി കിടക്കും. ഇടതുപക്ഷം വന്ന് ലേലം ക്ഷണിച്ചു. ആദ്യലേലക്കാരനെ ചൈനീസ് കണക്ഷൻ പറഞ്ഞ് കേന്ദ്രം തുരത്തി. പിന്നെ കണ്ടത് ലേലം പിടിക്കാൻ ആളില്ലാത്ത അപൂർവ സ്ഥിതിവിശേഷം. പോർട്ട് ലോബിയും കേന്ദ്രസർക്കാരും ചേർന്ന് നടത്തിയ ശ്രമദാനത്തിന്റെ ഫലം. എല്ലാമൊന്ന് അടങ്ങിക്കിടക്കുമ്പോഴുണ്ട്, മൂന്ന് ലേലക്കാർ വരുന്നു. അതിൽ രണ്ടാൾ ചുമ്മാതങ്ങ് പിൻവലിയുന്നു. സ്വാഭാവികമായും പുതിയ ലേലം അനിവാര്യമാകുമല്ലോ. അത് പഴയ ശൈലി. അതിവേഗം ബഹുദൂരം കാലത്ത് പുതിയ നമ്പർ – ശേഷിച്ച മൂന്നാമനെ അങ്ങോട്ടു ചെന്നു കണ്ട് പരവതാനി വിരിക്കുന്നു. ദില്ലിയിൽ ഒരു സാദാ എം.പിയുടെ തീൻമുറിയിൽ കേരളസർക്കാർ ഒന്നടങ്കം. മുമ്പിൽ കൺകണ്ട ദൈവമായി ഗൗതം അഡാനി. എടുപിടീന്ന് കരാർ റെഡി. ഒരു നൂറ്റാണ്ടത്തേക്ക് അഡാനിക്ക് വിഴിഞ്ഞം കീശയിലിടാൻ പറ്റിയ കരാർ. 40 കൊല്ലത്തേക്ക് കേരളത്തിന് കാലണയുടെ കാര്യമില്ല.

അതിലും കേമമായത്, പദ്ധതിപ്പണിയുടെ കാൽപ്പണം അഡാനി മുതലാളി മുടക്കിയാൽ മതിയെന്നാണ്. ബാക്കിയൊക്കെ കേരളം നോക്കിക്കൊള്ളും. ഇതിനായിരുന്നെങ്കിൽ ഇപ്പറഞ്ഞ കാൽപ്പണത്തിന് ഒരുത്തനെ കണ്ടെത്തി, പണി കേരളം നടത്തിയാൽ പോരേ എന്നു തോന്നും. അത്തരം തോന്നലുകൾ മണ്ടന്മാർക്കു പറഞ്ഞിട്ടുള്ളതാണ്. വികസന പദ്ധതി എന്നു പറഞ്ഞാൽ, ചില പ്രത്യേക കൂട്ടർക്ക് വികസിക്കാനുള്ള പദ്ധതി എന്നാണർത്ഥം. അതറിയാത്ത കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ എന്ന തിരുമണ്ടൻ കയറി കണക്കെടുക്കുന്നു, ഫൗൾ വിളിക്കുന്നു. ഇനിയാണ് വികസനബുദ്ധി പത്തിവിരിക്കുന്നത്. സിഎജിക്ക് പ്രായോഗികബുദ്ധിയില്ലെന്നായി കൂഞ്ഞൂഞ്ഞ്. പരിശോധിക്കാൻ കണക്കു കൊടുത്ത ഉദ്യോഗസ്ഥർക്കിട്ടും കിട്ടി, കിഴുക്ക്. എങ്കിലും പൂച്ചു പുറത്തായതിന്റെ ചെറിയൊരു ജാള്യത്തിന് എ.കെ. ആന്റണി ഏറ്റവുമധികം തൊണ്ട കീറിയ വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ പദ്ധതി. ഇതൊന്നു വന്നുകിട്ടിയാൽ കേരളത്തിന്റെ മുഖച്ഛായ മാറും, വ്യവസായം കുതിക്കും എന്നൊക്കെയായിരുന്നു വെടിക്കെട്ട്. പദ്ധതി വന്നു, മുഖച്ഛായ മാറി – നാടിന്റെയല്ല; പദ്ധതി പിടിച്ച ദുബായ് പോർട്ട് കമ്പനിയുടെ. കേട്ടുകേൾവിയില്ലാത്ത മണ്ടത്തരമാണ് വല്ലാർപാടം. കേടായ ഒരു ക്രെയ്ൻ നന്നാക്കാൻ വിളിച്ചുവരുത്തിയതാണ് ടി അറബിയെ. ഇത് നന്നാക്കാൻ അറിയുന്നവർ ഇന്ത്യയിലില്ലാഞ്ഞിട്ടല്ല. അതൊരു സൂത്രപ്പണിയായിരുന്നു. പഞ്ചറൊട്ടിക്കാൻ വന്ന അറബിക്ക് വല്ലാർപ്പാടമങ്ങ് ഏല്പിച്ചുകൊടുക്കുന്നു. അവനതു വച്ച് കപ്പം പിരിക്കുന്നു. ഏതാണ്ട് 600 കോടി വകയുണ്ടായിരുന്നു.

അപ്പോഴുണ്ട്, ഒരു കൈ സഹായത്തിന് മറുപക്ഷമെത്തുന്നു – പിണറായിസംഘം. പദ്ധതി ഏതായാലും നടത്തിയേ പറ്റൂ, വേറെ മാർഗമില്ലെന്ന വൈരുദ്ധ്യാത്മക സാമുദ്രികം. ചാണ്ടി പറഞ്ഞുനടന്നതും ഇതല്ലാതെ മറ്റു മാർഗമില്ലെന്ന്, പ്രതിയോഗി പറഞ്ഞുതുടങ്ങിയതും അതേ വായ്ത്താരി – വിഴിഞ്ഞത്തിനുള്ള ലാസ്റ്റ് ബസ്. ഒരു നിമിഷം… ഈ ലാസ്റ്റ് ബസ് പ്രയോഗം മുമ്പെവിടെയോ മുഴങ്ങിക്കേട്ടതല്ലേ? ലേശം റിവേഴ്‌സ് എടുക്കണം. അതാ നിൽക്കുന്നു, വ്യവസായമന്ത്രിപദത്തിലെ സകലകലാവല്ലഭൻ – പാണക്കാടിന്റെ പ്രിയപ്പെട്ട കുഞ്ഞാപ്പ. ടിയാൻ ആദ്യവട്ടം വ്യവസായവണ്ടിക്ക് സ്റ്റിയറിംഗ് പിടിച്ചപ്പോഴാണ് കേരളം സംഗതി ആദ്യം കേൾക്കുന്നത്. കൊച്ചിയിൽ ദശലക്ഷങ്ങൾ വീശി നടത്തിയ ജിം. നിക്ഷേപകസംഗമം. ആ വണ്ടി പോയാൽപ്പിന്നെ കേരളമില്ലെന്നായിരുന്നു ഭീഷണി. ജിം മിനുക്കാൻ കണ്ണിൽക്കണ്ടവരുടെയെല്ലാം മസിലു തടവി. പത്രക്കാർക്ക് ലാപ്‌ടോപ് വരെ സൗജന്യം. ഒടുവിൽ ജിം വഴി ചില്ലറ പച്ചക്കറിത്തോട്ടങ്ങൾ ഭൂജാതമായി. രണ്ടാംവട്ടം സ്റ്റിയറിംഗ് പിടിച്ചപ്പോൾ പല്ലവി പഴയതുതന്നെ – അവസാന വണ്ടി. വണ്ടിയുടെ പേരൊന്നു പരിഷ്‌ക രിച്ചെന്നു മാത്രം – ‘എമർജിംഗ് കേരള’. അതിന് കോടിയിലായിരുന്നു ഉത്സാഹച്ചെലവ്. എന്നിട്ട് കേരളം എങ്ങോട്ടെങ്കിലും മെർജ് ചെയ്‌തോ? നിക്ഷേപകസംഗമം എന്ന മറക്കുടയിൽ നാട്ടിലേറ്റവും വിലപിടിപ്പുള്ള ഉരുപ്പടി സംഘടിപ്പിക്കാൻ കളമൊരുക്കുക – ഭൂമി. പച്ചയ്ക്കു പറഞ്ഞാൽ റിയൽ എസ്റ്റേറ്റ് കച്ചോടത്തിന് സർക്കാരിന്റെ മറ, ഏകജാലകസൗകര്യം, റെഡ് കാർപറ്റ്. പ്രശ്‌നം, ഈ തട്ടിപ്പു വഴി സംസ്ഥാന ഖജനാവിനുണ്ടായ നഷ്ടം ആരും കണക്കാക്കിയില്ലെന്നതാണ്. നാട്ടിൽ വന്ന നിക്ഷേപമെത്രയെന്നു ചോദിച്ചാൽ നമ്മുടെ ജിംമാഷുമാർ ഉരുണ്ടുകളിക്കും. അതിനുവേണ്ടി പൂരം നടത്തിയതിന്റെ കാശാണ് അതിൽ കൂടുതലെന്ന പരിഹാസ്യമായ വസ്തുത മിച്ചം കിടക്കും. ഏതു വമ്പൻ പദ്ധതിയുടെയും അടിസ്ഥാനലക്ഷ്യം ഭൂമിയാണെന്നതാണ് കേരളത്തിന്റെ നവീന യാഥാർത്ഥ്യം. സ്മാർട് സിറ്റി പദ്ധതിതന്നെയെടുക്കുക. ഒരു ഐ.ടി. കമ്പനി നടത്താൻ ഏറ്റവും കുറച്ചു വേണ്ട വിഭവമാണ് ഭൂമി. എ ന്നാൽ കേരളത്തിൽ ഐ.ടി. വികസനത്തിന് ഏറ്റവും കൂടുതൽ മറിച്ചുകൊടുക്കുന്ന വസ്തുവും മറ്റൊന്നല്ല. സ്മാർട് സിറ്റി പദ്ധതി കൊട്ടിഘോഷത്തോടെ കൊണ്ടുനടന്ന എൽഡിഎഫ്, യുഡിഎഫ് സർക്കാരുകൾ സംഗതിയത്ര വലിഞ്ഞുനീണ്ടതിൽ പരസ്പരം പഴിക്കും. എന്നാൽ ദുബായ് കമ്പനിക്ക് ഭൂമിക്കുമേലുള്ള അവകാശം സംബന്ധിച്ചു മാത്രമായിരുന്നു തർക്കമെന്നോർക്കണം. ഐ.ടി. ഹഹ് തുടങ്ങാൻ വേണ്ടതിന്റെ പത്തിരട്ടി സ്ഥലമാണ് ദീർഘകാലത്തേക്ക് പാട്ടത്തിനു കൊടുത്തത്. അതിൽ സ്ഥലം മറിച്ചുവിൽക്കാനുള്ള അവകാശം കൂടി പാട്ടക്കാരന് കിട്ടും വരെയായിരുന്നു തർക്കം. ഒടുവിൽ ഉദ്ഘാടനം കഴിഞ്ഞപ്പോഴോ? ബാങ്കിന്റെ ബ്രാഞ്ച്, ചായക്കട, പേരിന് മൂന്ന് ഐ.ടി. കമ്പനിയും. വിട്ടുകൊടുത്ത പൊതുഭൂമി ഇനി ദുബായ് കമ്പനി കച്ചോടമടിക്കും. ഈ റിയൽ എസ്റ്റേറ്റ് കച്ചോടത്തിനു പിടിക്കുന്ന മറയോ – ഐ.ടി. വികസനം! കറന്റ് എടുക്കുക. രണ്ടു മഴയും 44 പുഴയുമുള്ള വകയിൽ ജലവൈദ്യുത പദ്ധതിയുടെ ആറാട്ടാണ് കൊച്ചുകേരളത്തിൽ. എന്നിട്ടും ഉപഭോഗത്തിന്റെ പറുദീസയിൽ കറന്റുദാഹത്തിന് ശമനം വരുന്ന പ്രശ്‌നമില്ല. വ്യവസായം കുരുക്കാത്ത മണ്ണിൽ ഗാർഹിക ഉപഭോഗമാണ് മുഖ്യബകൻ. താപനിലയവും ഡീസൽനിലയവുമൊക്കെ കെട്ടിയെങ്കിലും ഈ ഭോഗലാലസം ശമിപ്പിക്കാൻ കഴിയുന്നില്ല. ആണവ പ്ലാന്റ് വയ്ക്കാൻ പ്രബുദ്ധ മലയാളി സമ്മതിക്കുന്ന പ്രശ്‌നമില്ല. അത്തരം അപായങ്ങൾ അയൽക്കാരനിരിക്കട്ടെ; അതുവച്ച് അവനുണ്ടാക്കുന്ന കറന്റ് മതി നമുക്ക്. ഈ പോക്കിലാണ് സൈലന്റ്‌വാലിക്ക് നറുക്കു വീണത്. അതങ്ങനെയാ – കെഎസ്ഇബിയുടെ എഞ്ചിനീയർ ശിരസുകൾക്ക് ഉണ്ടിരിക്കുമ്പോൾ ഓരോ വിളി വരും. കൺസ്ട്രക്ഷൻ മാഫിയയുടെ. ഉടനിറങ്ങും, പുതിയ പദ്ധതി. ഏതെങ്കിലുമൊരു പുഴയുടെ കഷ്ടിയുള്ള ശിഷ്ടജീവിതം കൂടി കവരുക, ചുറ്റുമുള്ള കാട് ബാക്കികൂടി വെളുപ്പിക്കുക. സൈലന്റ്‌വാലിയെ രക്ഷിക്കാനിറങ്ങിയ ഒരുകൂട്ടം മനുഷ്യരെ അവർ ചാപ്പയടിച്ചു – മരക്കവികൾ, കാല്പനിക ഞരമ്പുരോഗികൾ. പക്ഷെ അവർ നിരത്തിയ കണക്കിനും കാര്യത്തിനും മുമ്പിൽ എഞ്ചിനീയർ-കോൺട്രാക്ടർ ലോബിക്ക് നാവിറങ്ങി. പകരം തൊട്ടടുത്ത് അടുത്ത പദ്ധതിയിറക്കി – പാത്രക്കടവ്. അപ്പോഴേക്കും മരക്കവികൾക്കും ഞരമ്പുരോഗികൾക്കും ജനപിന്തുണയേറിയിരുന്നു. അങ്ങനെ പാത്രക്കടവും കർട്ടനിട്ടു. ഈ കളികളിലൊക്കെ ഉള്ളുപൊള്ളയായ ഗാന്ധിയന്മാർ മാത്രമല്ല ചിന്തകരെന്ന് സ്വയം കരുതുന്ന ഇടതുപക്ഷക്കാരും റാൻമൂളികളായിരുന്നു എന്നോർക്കണം. പാത്രക്കടവ് പദ്ധതിക്ക് അനുമതി നൽകിയ മന്ത്രിസഭയുടെ തലവന്റെ പേര് വി.എസ്. അച്യുതാനന്ദൻ. ഈ പുമാനാണ് മൂന്നാറിൽ പരിസ്ഥിതിയുടെ അപ്പോസ്തലവേഷം കെട്ടിയാടുന്നത്. അങ്ങനെ ജനങ്ങളുടെ കൈയാൽ ബ്ലീച്ചടിച്ചിരുന്ന മേപ്പടി പദ്ധതിവീരന്മാർ 1979ൽ കണ്ടുപിടിച്ച കറന്റ്‌നിധിയാണ് അതിരപ്പിള്ളി. ചാലക്കുടിപ്പുഴയിൽ വെള്ളച്ചാട്ടത്തിനു മുകൾപ്രദേശത്ത് പുതിയൊരു ഇരട്ട അണക്കെട്ട് – 152 മെഗാവാട്ട് കറന്റുണ്ടാക്കുന്ന പദ്ധതി. 1982ൽ പദ്ധതിഘോഷമായി. അതിനുള്ള എതിർപ്പിന്റെ ഘോഷവും. ആ ടെസ്റ്റ്മാച്ച് 35 കൊല്ലമായിട്ടും അവസാനിച്ചിട്ടില്ല. യുഡിഎഫ് സർക്കാരിന്റെ പരിസ്ഥിതിവിരുദ്ധ നയങ്ങൾ എണ്ണിപ്പറഞ്ഞ് വോട്ടുപിടിച്ചവരാണ് ഇപ്പോൾ അധികാരത്തിലിരിക്കുന്നത്. വയൽനികത്തൽ തൊട്ട് മെത്രാൻകായൽ വരെയുള്ള തിരഞ്ഞെടുപ്പു വെടിക്കെട്ടുകൾ. അധികാരമേറ്റയുടനെ പിണറായി വിജയൻ യാതൊരു പ്രകോപനവുമില്ലാതെ അതിരപ്പിള്ളി എടുത്തിടുന്നു. ”പദ്ധതി നടപ്പാക്കുകതന്നെ ചെയ്യും”. എതിർക്കുന്നവർക്ക് പുതിയ ചാപ്പയുമടിച്ചു. പരസ്ഥിതി മൗലികവാദികൾ. പഴയ മരക്കവികളുടെ സ്ഥാനത്ത് വികസനവിരുദ്ധർ എന്ന ലേബൽ തെല്ലുനേരത്തേ പതിച്ചുകഴിഞ്ഞതാണ്. വിജയന്റെ ഈ ഭീഷണിയും അത്യുത്സാഹവും ഇപ്പോൾ തുടങ്ങിയതല്ല. ടിയാൻ മുമ്പ് കറന്റുമന്ത്രിയായിരിക്കെയാണ് അതിരപ്പിള്ളിക്ക് സംസ്ഥാന വനം-പരിസ്ഥിതി വകുപ്പ് അനുമതി കൊടുക്കുന്നത്. വാട്ടർ ആന്റ് പവർ കൺസൽറ്റൻസി (കഅൂഇു)േ എന്ന ഏജൻസിയുടെ പാരിസ്ഥിതികാഘാതപഠനം വച്ചായിരുന്നു ടി അനുമതി. സംഗതി ഒരുഡായിപ്പാണെന്ന് തിരിച്ചറിഞ്ഞ ഹൈക്കോടതി പദ്ധതിയനുമതി 2006ൽ റദ്ദാക്കി, പദ്ധതിപ്രദേശവുമായി ഹൈക്കമാൻഡ് മൂപ്പത്തിക്ക് തിരുത മീൻ കൊടുത്ത് സ്ഥിരമായി പാർലമെന്റ് സീറ്റൊപ്പിക്കുന്ന ഒരു എറണാകുളം ഗാന്ധിയനാണ് വല്ലാർപാടത്തിന് ചരടു വലിച്ചത്. കാരണം സിമ്പിൾ. ടിയാന്റെ കുടുംബവും സന്ധിബന്ധുക്കളുമാണ് കരാറുകളുടെ ലോക്കൽ സ്രാവുകൾ. ഒടുവിൽ, വലിയ കപ്പലുകൾ വല്ലാർപാടത്തെ തിരിഞ്ഞുനോക്കുന്നില്ലെന്നായപ്പോൾ ഇതേ കഥാപാത്രം മുൻകൈ എടുക്കുന്നു, അഡാനിയോട് വിഴിഞ്ഞം തീറെഴുതാൻ.
ബന്ധപ്പെട്ട പബ്ലിക് ഹിയറിംഗിന് ഉത്തരവിട്ടു. 2011 ജനുവരിയിൽ ഗാഡ്ഗിൽ കമ്മിറ്റി രംഗത്തിറങ്ങുന്നു. മേപ്പടി പഠനറിപ്പോർട്ട് 70 ശതമാനവും വ്യാജമാണെന്ന് കണ്ടെത്തിയ കമ്മിറ്റി അതിരപ്പിള്ളി സംസ്ഥാനത്തെ 18 പരിസ്ഥിതി ദുർബല ദേശങ്ങളിലൊന്നായി പ്രഖ്യാപിച്ചു. ഒരു കാരണവശാലും അവിടെ നിർമാണപ്രവർത്തനം പാടില്ലെന്ന ശുപാർശയും കേന്ദ്രത്തിനു കൊടുക്കുന്നു. അന്നത്തെ കേന്ദ്രപരിസ്ഥിതിമന്ത്രി ജയറാം രമേശ് അത് സ്വീകരിച്ച്, പദ്ധതിക്കുള്ള അനുമതി സാദ്ധ്യമല്ലെന്ന നിലപാട് പരസ്യമാക്കി. ഈ പശ്ചാത്തലമിരിക്കെയാണ് 2016ൽ മുഖ്യമന്ത്രിയായ വിജയൻ കോടതിയുടെയും ഗാഡ്ഗിലിന്റെയും കേന്ദ്രത്തിന്റെയും കണ്ടെത്തലുകൾക്ക് പുല്ലുവില കല്പിച്ച് പദ്ധതി നടപ്പാക്കുമെന്നു പ്രഖ്യാപിക്കുന്നത്. ജനാഭിപ്രായത്തിന് പുതിയ മുഖ്യന്റെ മുമ്പിൽ പുല്ലിനേക്കാൾ താഴ്ന്ന വില. ഇത്രയും ജനാധിപത്യവിരുദ്ധത കൂസലെന്യേ പ്രകടിപ്പിക്കുന്ന നെഗളിപ്പ് നാട്ടിൽ കറന്റുണ്ടാക്കാനുള്ള വികസനതത്പരതയാണെന്നാണ് പ്ര ചാരണം. അവിടെയാണ് കറന്റുകളിയുടെ കണക്ക് നോക്കേണ്ടത്. 2020-ാമാണ്ടെത്തുമ്പോൾ ഇന്ന ത്തെ പോക്കനുസരിച്ച് കേരളത്തിലെ ആളോഹരി കറന്റുപഭോഗം 5000 യൂണിറ്റ് വേണ്ടിവരുമെന്നാണ് സർക്കാർകണക്ക്. എന്നുവച്ചാൽ, 165000 ദശലക്ഷം യൂണിറ്റ് മൊത്തത്തിൽ വേണം. നിലവിലുള്ളത് 23000 ദശലക്ഷം യൂണിറ്റ് മാത്രം. അതിരപ്പിള്ളി വഴി പരമാവധി ഒപ്പിക്കാവുന്നത് 200 മെഗാവാട്ട്. ഫലത്തിൽ, ആവശ്യക്കടലിലേക്ക് രണ്ടു തുള്ളി വെള്ളം കൂടി ചേർക്കുന്ന ഈ പുളുന്താൻ അഭ്യാസത്തിനാണ് കാടും പുഴയും കുട്ടിച്ചോറാക്കുന്നത്. എതിർക്കുന്ന നാട്ടുകാരെ ശത്രുക്കളായി കണ്ട് വെല്ലുവിളിക്കുന്നത്. കെഎസ്ഇബിയുടെ പ്രസരണനഷ്ടം വെറും 15% കുറച്ചാൽ അതിരപ്പിള്ളി വഴി കിട്ടുന്നതിന്റെ ഇരട്ടി കറന്റുണ്ടാവും. അതിന് അറ്റകുറ്റപ്പണികൾ ചെയ്താൽ ടി പണിക്കുള്ള ചെലവിനം അതിരപ്പിള്ളി പദ്ധതിയുടെ പത്തിലൊന്നു വരില്ല – സകല കരാറുകാരുടെയും ആർത്തി നിവൃത്തിച്ചുകൊടുത്താൽപോലും. അത്തരം കണക്കും വകതിരിവും പദ്ധതിബുജികൾക്ക് പഥ്യമല്ല. അതൊക്കെ തിരുവുള്ളക്കേടുണ്ടാക്കും. ആ കേടിന്റെ അതിസാരപ്രദർശനമാണ് വിജയന്റെ കോമരംതുള്ളൽ. ഇതാണ് വികസനമറയിൽ കേരളം വച്ചുപുലർത്തുന്ന പദ്ധതിയഭ്യാസങ്ങൾ. 1950കളിൽ കുട്ടനാട്ടിലെ ഭക്ഷ്യോല്പാദനം ഇരട്ടിപ്പിക്കാനാണെന്നു പറഞ്ഞിറക്കിയ ലോകോത്തര മണ്ടത്തരമാണ് തണ്ണീർമുക്കം ബണ്ട്. കടലും കായലും തമ്മിലുള്ള ബന്ധം മുറിച്ചാൽ കുട്ടനാട്ടിൽ വർഷം രണ്ടുവട്ടം നെല്ലിറക്കാമെന്നായിരുന്നു പദ്ധതിബുജികളുടെ കണ്ടുപിടിത്തം. ബണ്ട് കെട്ടിയതു മിച്ചം. ഫലങ്ങൾ നോക്കുക – വേമ്പനാട് കായലിൽ മീനും സസ്യജാലങ്ങളും ക്ഷയിച്ചൊടുങ്ങി. കടൽവെള്ളം കയറി കായലിനെ ശുദ്ധീകരിക്കുന്ന പ്രക്രിയ കർട്ടനിട്ടതോടെയാണ് ഈ ദുരന്തം. അതിലും കേമമായത്, ഇപ്പറഞ്ഞ ഇരുപ്പുകൃഷി ഗോപിവരച്ചതാണ്. നെല്ലറയെത്തന്നെ ഒരു വഴിക്കാക്കി. എന്നിട്ടിപ്പോൾ പറഞ്ഞുതുടങ്ങിയിട്ടുണ്ട്, ബണ്ടാണ് പ്രതിയെന്ന്. കുട്ടനാടിനെ കുളമാക്കിയ ശരിയായ കുറ്റവാളികൾ രക്ഷപ്പെടുന്നു. കാലം മാറുന്തോറും ഇമ്മാതിരി ക്രിമിനൽ മണ്ടത്തരങ്ങളുടെ തോതും വലിപ്പവും മാറിവരും. ഇതിപ്പോൾ വലിപ്പത്തിലാണ് കമ്പം: വലിയ വീട്, വലിയ കാറ്, വലിയ മാള്…. വലിപ്പം കൂടിയിരുന്നാലേ ചെലവുതുകയുടെ തോതും വിപുലമാവൂ. എങ്കിലേ ബന്ധപ്പെട്ട ഉത്സാഹക്കമ്മിറ്റിയുടെ വരായ്കയും വീർക്കൂ. 60 കൊല്ലം മുമ്പ് തണ്ണീർമുക്കം ബണ്ട് പോലൊരു പദ്ധതി വിഭാവന ചെയ്യാൻ കഴിഞ്ഞെങ്കിൽ 21-ാം നൂറ്റാണ്ടിൽ അതിന്റെ പത്തിരട്ടി വലിപ്പമെങ്കിലും വേണ്ടേ, വിഭാവനയ്ക്ക്? കേരളം റെഡി. പദ്ധതികൾക്ക് ആനരൂപം കളഞ്ഞ് ഇപ്പോൾ ഐരാവതരൂപമാക്കിയിരിക്കുന്നു. പദ്ധതിയുടെ അക്കൽദാമതന്നെയായ കൊച്ചിയുടെ തലമണ്ടയ്ക്ക് വീഴുന്ന പുതിയ വികസനമഹാമഹംതന്നെ വളർച്ചയുടെ ഉത്തമ മാതൃക – ഔട്ടർ ഹാർബർ പദ്ധതി. അമ്പത് അടി ആഴമുള്ള തീരക്കടൽ 3200 ഏക്കർ മണ്ണിട്ടു നികത്തുക. കൊച്ചിൻ പോർട് ട്രസ്റ്റിന്റേതാണ് ഈ പടുകൂറ്റൻ പദ്ധതി. തുറമുഖത്ത് മണ്ണിടിച്ചിൽ മൂലം ചളി നിറയുന്നു, അതു സമയാസമയം വാരിക്കളയാൻ ചെലവുണ്ടാ കുന്നു ഇത്യാദിയാണ് പുറമേയ്ക്കു പിടിക്കുന്ന ന്യായപ്പരിച. അതുകൊണ്ട് 8 കിലോമീറ്റർ ചുറ്റളവിൽ കടലു നികത്തി കരയാക്കുക. അപ്പോൾ ഈ പരിധിക്കപ്പുറത്തേക്കും മണ്ണിടിച്ചിലുണ്ടാവില്ലേ എന്നു ചോദിക്കരുത്. അന്നേരം, അതിനപ്പുറത്തേക്കും കടലു തേവി കര പിടിക്കാമല്ലോ. എക്‌സ്റ്റൻഷൻ പണിയാണല്ലോ ഏതു പദ്ധതിയുടെയും ജീവൻ. തത്കാലം എട്ടു കിലോമീറ്ററിൽ മണ്ണടിച്ചു കര പിടിക്കാം. അതിനുവേണ്ട മണ്ണും കല്ലും എവിടുന്നു കിട്ടും? ആശങ്ക വേണ്ട. അതിനല്ലേ കിഴക്കൻ മലകൾ? എത്ര മലകൾ മൂടോടെ കൊച്ചിക്കു കൊണ്ടുപോരണമെന്ന കണക്കുകൂട്ടലിലാണ് പദ്ധതിബുജികൾ. ഇനി, ഈ ഐരാവത പദ്ധതി നടപ്പാക്കിക്കഴിയുമ്പോൾ കടൽ നികത്തിയുണ്ടാക്കിയ പുതിയ കരയിൽ എന്തു ചെയ്യും? പോർട് ട്രസ്റ്റിന്റെ വെബ്‌സൈറ്റ് ഉത്തരം തന്നുകഴിഞ്ഞു – പെട്രോളിയം ഇറക്കുമതിയോ, മറ്റു വല്ല കയറ്റിറക്കുകൾക്കോ വേണ്ട കൂറ്റൻ ഗോഡൗണുകൾക്ക് പറ്റിയ വേദി. എന്നുവച്ചാൽ, പണ്ടകശാലകൾ കെട്ടാനുള്ള ഭൂമിയൊരുക്കൽ. കൊച്ചിപട്ടണത്തിൽ ഭൂമി കവരുന്നതിലും എത്രയോ എളുപ്പമാണ് ആർക്കും തണ്ടപ്പേരില്ലാത്ത കടലിൽ നിന്നു കര പിടിക്കൽ. ഇതാണ് കടലു വച്ചുള്ള റിയൽ എസ്റ്റേറ്റ് കച്ചോടം. വലിയ കൊട്ടിഘോഷത്തോടെ ഓരോന്നു കൊണ്ടുവരും. കോടികളിട്ട് അമ്മാനമാടും. വാഗ്ദത്ത വികസനത്തിന്റെ സമ്മോഹന ചിത്രങ്ങൾ ചുവരിലൊട്ടിക്കും. അതു കാട്ടി നാട്ടാരുടെ നാവിൽ വെള്ളമൂറിക്കും. മറ്റുള്ള വല്ലതും ചോദിക്കാൻ നാവിന് ടൈം കിട്ടാത്തത്ര കൊതിയൂറൽ. അതാണ് നാടവടക്കലിന് കണ്ടെത്തിയിട്ടുള്ള നവീനസൂത്രം. പിന്നെ, പദ്ധതികൾ പ്രാബല്യത്തിലാവുമ്പോൾ മാത്രം അലമ്പും അലശണ്ഠയും. അന്നേരം പരിഹാരക്രിയകൾ എന്ന പേരിൽ പുതിയ പദ്ധതികളിറക്കും. അതങ്ങനെ തുടരും – പദ്ധതിയുടെ ഘോഷയാത്ര. മെട്രോവണ്ടികളിൽ സഞ്ചാരം തുടരുമ്പോൾ, ഇടയ്ക്കിടെ കണ്ടുപോകാം, പഴയ പദ്ധതികളുടെ സ്മാരകശിലകൾ. സാമാന്യമൂളയ്ക്ക് ഇത്രകണ്ടു ദാരിദ്ര്യമുള്ള ഒരു ദേശത്തെ സ്വന്തമാക്കാൻ ദൈവത്തിനല്ലാതെ മറ്റാർക്കു പറ്റും? ഏതായാലും, സാത്താൻ അത്ര മണ്ടനല്ല.

Related tags : KeralaKochi MetroViju V Nair

Previous Post

കവിതയും കാലവും: മാറ്റത്തിന്റെ പടവുകൾ കയറുന്ന മറാഠി കവിത

Next Post

രാത്രി തീരുന്നേയില്ല

Related Articles

ലേഖനം

‘അവിഹിത’ ചാർച്ചയുടെ ജാതകം

ലേഖനം

പിന്നിൽ മുളച്ച പേരാലിന്റെ തണലിൽ

Financeലേഖനം

ഭരണകൂട തരവഴിക്ക് കാവൽ നായ്ക്കളുടെ കുരവ

ലേഖനം

ഒരു കൊച്ചു വാക്കിന്റെ പ്രശ്‌നം

ലേഖനം

എക്കോ-ചേംബർ ജേണലിസം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
വിജു വി. നായർ

മഷിമുനയിലെ ബ്ളാക്ക് ഹോൾ

വിജു വി നായർ 

(ലേഖനങ്ങൾ) വിജു വി നായർ പ്രണത ബുക്സ് വില: 500 രൂപ. ഫ്ലോബേർ, പ്രൂസ്റ്റ്,...

രൂപാന്തര പരീക്ഷണത്തിന് ബഹുമാനപ്പെട്ട...

വിജു വി. നായര്‍ 

തൽക്കാലം നാട്ടിലെ നടപ്പങ്കം ഇങ്ങനെ: ഭരണഘടനയാണ് ഹീറോ. ഒളിക്കുത്തിനു ശ്രമിക്കുന്ന തുരപ്പന്മാരും അവർക്ക് ഒളിഞ്ഞും...

പ്രതിപക്ഷത്തിന്റെ ‘മൻ കീബാത്’

വിജു വി. നായര്‍ 

വിപ്ലവം വി ആർ എസ് എടുത്ത ചരിത്രകാലത്ത് വിചാരിക്കാത്ത ഒരു കോണിൽ നിന്ന് ഒരു...

നഗ്നൻ മാത്രമല്ല രാജാവ്...

വിജു വി. നായര്‍ 

വസ്തുനിഷ്ഠമായ ദൃഷ്ടിയിൽ ആർക്കുമറിയാം, ഏഷ്യാവൻകരയിൽ ഇന്ത്യയുടെ യഥാർത്ഥ പ്രതിയോഗി ചൈനയാണെന്ന്. എന്താണ് ഇന്ത്യയുടെ ചീനാനയം?...

പ്രൊഫഷണൽ കുറുക്കനും ബ്രോയ്‌ലർ...

വിജു വി. നായര്‍ 

കോഴികളുടെ ആയുസ് കുറുനരികൾ നീട്ടിക്കൊടുക്കുമ്പോൾ ഊഹിക്കാം, പൊതുതിരഞ്ഞെടുപ്പായിരിക്കുന്നു. ഇലക്ഷൻ കമ്മിഷൻ ഒന്നാംമണി മുഴക്കുമ്പോൾ തുടങ്ങും,...

ഭരണകൂട തരവഴിക്ക് കാവൽ...

വിജു വി. നായര്‍ 

ദോഷം പറയരുതല്ലോ, കുറഞ്ഞത് ഒരു കാര്യത്തിൽ മോദിയെ സമ്മതിക്കണം - രാജ്യത്തെ മാധ്യമപ്പടയെ ഇസ്‌പേഡ്...

നവോത്ഥാനം 2.0

വിജു വി. നായര്‍ 

ശബരിമല അയ്യപ്പനെക്കൊണ്ട് ഒരു ഗുണമുണ്ടായി - മലയാളിയുടെ പരിണാമ നിലവാരം അനാവരണം ചെയ്തുകിട്ടി. സാമൂഹ്യ...

എക്കോ-ചേംബർ ജേണലിസം

വിജു വി. നായര്‍ 

കുറെക്കാലം മുമ്പാണ്. കേരള കൗമുദി പത്രത്തിന്റെ ഒന്നാം പുറത്ത് വലിയൊരു പരസ്യം - തലയെടുപ്പുള്ള...

അസംബന്ധങ്ങളുടെ രാഷ്ട്രീയപൂരം

വിജു വി. നായര്‍ 

ജീവിതംതന്നെയാണ് രാഷ്ട്രീയം. തെറ്റിദ്ധരിക്കേണ്ട - ഇതൊരു ആപ്തവാക്യമോ ഭംഗിവാക്കോ അല്ല. ഓരോ വ്യക്തിയുടെയും എല്ലാത്തരം...

ചെങ്ങന്നൂർ വിധി

വിജു വി. നായര്‍ 

ഓർക്കാപ്പുറത്താണ് ചെങ്ങന്നൂരിന് ലോട്ടറിയടിച്ചത്. ഒരുപതി രഞ്ഞെടുപ്പിന്റെ പേരിൽ ഇങ്ങനെയും വരുമോ, ദേശീയപ്രസക്തി? സാധാരണഗതിയിൽ ഒരു...

ഓഖികാലത്തെ വർഗശത്രു

വിജു വി. നായര്‍ 

വലിയ വിവേകമൊന്നും കൂടാതെതന്നെ ആർക്കും തിരിയുന്ന ചില നേരുകളുണ്ട്. ഈ ഭൂമിയിലെ ജീവിതം പ്രശ്‌നഭരിതമാണ്....

മയക്കുവെടിക്കാരുടെ റിയൽ എസ്റ്റേറ്റ്...

വിജു വി. നായര്‍ 

ഇന്ത്യ ഭരിക്കുന്നത് റിപ്പബ്ലിക്കൻ ഭരണഘടനയോ ജനായത്ത രാഷ്ട്രീയമോ അല്ല, മതമാണ്. അത് അങ്ങനെത്തന്നെയായിരുന്നു, എക്കാലവും....

ദൈവത്തിന്റെ സ്വന്തം ട്രാക്കിൽ

വിജു വി. നായര്‍ 

കാത്തുകാത്തിരുന്ന് ഒടുവിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലും മെട്രോ വന്നു; കൊച്ചിയുടെ ആകാശത്ത് തീവണ്ടി ഉരുണ്ടുതുടങ്ങി....

കോമാളികൾ ഹൈജാക്ക് ചെയ്ത...

വിജു വി. നായര്‍ 

ജേക്കബ് തോമസ് എന്ന ജനപ്രിയഘടകം വരുത്തിവച്ച ആപത്തുകൾ ചില്ലറയല്ല. മറ്റൊരു ജനപ്രിയ സൂപ്പർതാരമാണ് ഋഷിരാജ്...

നുണയുടെ സ്വർഗരാജ്യത്ത്

വിജു വി. നായര്‍ 

യുദ്ധത്തെ മേജർ സെറ്റ് വ്യവസായമായി വികസിപ്പിച്ചതിന്റെ ക്രെഡിറ്റ് അമേരിക്കൻ ഭരണകൂടത്തിന് അവകാശപ്പെട്ടതാണ്. ആ പോക്കിൽ...

കാക്കയ്ക്ക്, പശു എഴുതുന്നത്..

വിജു വി. നായര്‍ 

പ്രിയ പത്രാധിപർ, ഒരു സാദാ പക്ഷിയുടെ പേരിലുള്ള പ്രസിദ്ധീകരണം എന്ന നിലയ്ക്ക് അങ്ങ യുടെ...

ദൈവത്തിന്റെ സ്വന്തം ട്രാക്കിൽ

വിജു വി. നായർ 

കാത്തുകാത്തിരുന്ന് ഒടുവിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലും മെട്രോ വന്നു; കൊച്ചിയുടെ ആകാശത്ത് തീവണ്ടി ഉരുണ്ടുതുടങ്ങി....

രാഷ്ട്രീയ പരിണാമത്തിന് ഒരു...

വിജു വി. നായര്‍ 

അഴിമതിയെന്നു കേട്ടാൽ ഉറക്കം കിട്ടാത്തത്ര ധർമരോഷമുള്ളവർ ഇന്ത്യയിലുണ്ടെന്നു പറഞ്ഞാൽ സാമാന്യബോധമുള്ളവർക്ക് ചിരി വരും. അത്രയ്ക്ക്...

ആരാച്ചാർ ഇവിടെത്തന്നെയുണ്ട്

വിജു വി. നായര്‍ 

ഒരിടവേളയ്ക്കുശേഷം വീണ്ടും തൂക്കിക്കൊലയുടെ സിന്ദാബാദുകൾ ഉഷാറായി. കുറേക്കാലമായി അഫ്‌സൽ ഗുരുവാണ് അവരുടെ ഇന്ധനം. ഇന്ത്യൻ...

മല്ലു വിലാസം ആര്‍ട്‌സ്...

വിജു വി. നായര്‍ 

മഹാഭാരത റിപ്പബ്ലിക്കിലെ ലക്ഷണമൊത്ത ദ്വീപാണ് കേരളം. വെറും ദ്വീപല്ല, ഐലന്‍ഡ് നേഷന്‍. 'ദൈവത്തിന്റെ സ്വന്തം...

ഒരു കൊച്ചു വാക്കിന്റെ...

വിജു വി. നായര്‍ 

മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്‌നം ഒരു കൊച്ചു വാക്കാണ് സ്വാതന്ത്ര്യം. അന്നത്തേക്കാള്‍, .....ത്തേക്കാള്‍, പണത്തേക്കാള്‍,...

ബാറും കാശും പിന്നെ...

വിജു വി. നായര്‍ 

ഇന്ത്യൻ അധികാര രാഷ്ട്രീയത്തിൽ മുന്നണിപരീക്ഷണം കെ. കരുണാകരന്റെ സംഭാവനയാണ്. മാർക്‌സിസ്റ്റു പാർട്ടി യുടെ ആൾബലത്തോട്...

പിന്നിൽ മുളച്ച പേരാലിന്റെ...

വിജു വി. നായര്‍ 

അമാവാസിക്ക് ഞാഞ്ഞൂലിനും സട വിരിയും, വിഷം വയ്ക്കും എന്നു കേട്ടിട്ടുണ്ട്. ആയതിന് ജനറ്റിക് സയൻസിന്റെ...

Viju V. Nair

വിജു വി. നായര്‍ 

കാക്ക മലന്നും പറക്കും

വിജു വി. നായര്‍ 

മുഖമറിയാൻ കണ്ണാടി നോക്കണമെന്നു പറയാറുണ്ട്. നോക്കു ന്നത് മുഖത്തിന്റെ ഉടമയായതിനാൽ പക്ഷപാതപരമായിരിക്കും കാഴ്ചയെന്നുറപ്പല്ലേ? അതുകൊണ്ടാണ്...

മലയാളിയുടെ പ്രബുദ്ധമായ കള്ളവാറ്റ്

വിജു വി. നായർ 

ദൈവം വെള്ളമടിക്കുമോന്നറിയില്ല. പക്ഷെ 'ദൈവ ത്തിന്റെ സ്വന്തം നാട്ടി'ൽ മദ്യം മുഖ്യ രാഷ്ട്രീയപ്രമേയമാകുമ്പോൾ ടിയാനുമില്ലേ...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven