Skip to content

Kairali's Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ജനയുഗം യാത്രയും കാമ്പിശ്ശേരി കരുണാകരനും

ബാലകൃഷ്ണൻ September 7, 2023 0

കൊച്ചി കണ്ടവന് അച്ചി വേണ്ട; കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന് പ്രായമായവർ പറയുന്ന പഴമൊഴി കുട്ടിക്കാലത്തു തന്നെ കേട്ടിരുന്നു. അതിൻറെ പൊരുളെന്താണെന്ന് അന്വേഷിച്ചില്ല. കാരണം കൊല്ലവുമായി എനിക്ക് ഒരു തരത്തിലുള്ള ബന്ധവും ഉണ്ടായിരുന്നില്ല.വാസ്തവത്തിൽ കോളേജ് വിദ്യാഭ്യാസം കഴിയുന്നതുവരെ ഞാൻ എറണാകുളത്തിന് അപ്പുറത്തേക്ക് യാത്ര ചെയ്തിരുന്നില്ല. എൻറെ വടക്കൻ അതിർത്തി തൃശ്ശൂരും അനുബന്ധസ്ഥലങ്ങളും മാത്രം. അതിനപ്പുറമുള്ള ഭൂമിശാസ്ത്രജ്ഞാനം പൂജ്യം.

കോളേജിൽ പഠിക്കുമ്പോഴും സാമ്പത്തികം നന്നേ പരുങ്ങലിലായിരുന്നതു കൊണ്ട് ആഡംബരങ്ങളും സഞ്ചാരങ്ങളും ആലോചനകളിൽ പോലും തെളിഞ്ഞിരുന്നില്ല..ഒരു പ്രൈമറി സ്‌ക്കൂളിലെ അദ്ധ്യാപകനായിരുന്ന അച്ഛൻറെ വരുമാനം അമ്പതുകളിൽ എന്തായിരിക്കുമെന്ന് ഊഹിക്കുക.കോളേജിൽ പോയെങ്കിലും ഹോസ്റ്റൽ ഫീസുകൊടുത്ത് ഹോസ്റ്റലിൽ താമസിച്ച് പഠിക്കാനുള്ള വകയൊന്നും ഉണ്ടായിരുന്നില്ല.ഹോസ്റ്റലിൽ കൂട്ടം കൂടി താമസിച്ചാൽ പിള്ളേർ ദുശ്ശീലങ്ങൾ പഠിക്കുമെന്നുള്ള ന്യായീകരണവുമുണ്ടായിരുന്നു, ഹോസ്റ്റൽ വാസം ഒഴിവാക്കാൻ. ചുരുക്കിപ്പറഞ്ഞാൽ ചെറിയൊരു ചുറ്റുവട്ടത്തിൽ മാത്രം ഒതുങ്ങി കഴിഞ്ഞവനാണ് ഞാൻ.

ബാലകൃഷ്‌ണൻ

അറുപതിൽ ബോംമ്പെയിലേക്കുള്ള വരവ്, ഒരു സുഹൃത്തിൻറെ കൂടെയായിരുന്നെങ്കിലും , എനിക്ക് ഒരു സാഹസികയാത്രയായിരുന്നു.പുതിയ ശൈലിയിൽ അത് ഒരൊന്നൊന്നര വരവായിരുന്നു. അറുപത്തെട്ടിൽ ജനയുഗം നഗരത്തിൻറെ മുഖം പ്രസിദ്ധീകരിക്കുന്ന കാലത്താണ് ഞാൻ കൊല്ലത്തേക്ക് യാത്ര പുറപ്പെടുന്നത്.നാട്ടിൽ വരുമ്പോൾ തന്നെ വന്ന് കാണണമെന്ന് കാമ്പിശ്ശേരി കരുണാകരൻ പ്രത്യേകം എഴുതിയിരുന്നതു കൊണ്ടാണ് കൊല്ലത്തേക്ക് പുറപ്പെടുന്നത്. ജനയുഗത്തിലെ വിതുര ബേബി ട്രെയിനിലോ ട്രാൻസ്‌പോർട്ട് ബസ്സിലോ യാത്രയാവാമെന്ന് പറഞ്ഞിരുന്നു.

ട്രാൻസ്‌പോർട്ട് ബസ്സിലാണ് ഞാൻ കൊല്ലത്തേക്ക് പോയത്. ഇരുവശത്തുമുള്ള പച്ചപ്പും ജലസമൃദ്ധിയും കണ്ടുകൊണ്ടുള്ള യാത്ര സുഖകരമായ അനുഭവമായിരുന്നു. വൈകുന്നേരമായി കൊല്ലത്തു ചെല്ലുമ്പോൾ. ബസ്സിറങ്ങി ജനയുഗം ആഫീസ് അന്വേഷിച്ചപ്പോൾ അത് കടപ്പാക്കടയാണെന്ന് പറഞ്ഞു. കടപ്പാക്കടയ്ക്ക് പോകുന്ന ബസ്സിൽ ജനയുഗം ഓഫീസിലെത്തുമ്പോൾ സന്ധ്യയായിരുന്നു. അവിടെ എനിക്കാരേയും പരിചയമില്ല. എന്നേയും തിരിച്ചറിയുന്നവരായി ആരുമില്ല. ആദ്യം കണ്ട ആളോട് കാമ്പിശ്ശേരിയെ കാണണമെന്ന് പറഞ്ഞപ്പോൾ നല്ല ഉയരമുള്ള ഒരാൾ പുറത്തേക്ക് വന്ന് വിതുരബേബി എന്ന് സ്വയം പരിചയപ്പെടുത്തി. നേരിൽ കാണുന്നത് ആദ്യമാണെങ്കിലും വാരികയിൽ നോവൽ വന്നുകൊണ്ടിരിക്കുമ്പോൾ ഓരോ സംശയങ്ങൾ തീർക്കാൻ ബേബി എനിക്ക് പല കത്തുകളും എഴുതിയിരുന്നു. [സാന്ദർഭികമായി പറയട്ടെ,. എഴുപതുകളിൽ ഒരു ഫുട്‌ബോൾ മാച്ച് കവറു ചെയ്യുന്നതിനു വേണ്ടി ബോംമ്പെയിൽവന്ന ബേബി എൻറെ വീട്ടിൽ താമസിക്കുകയുണ്ടായി. കുറച്ചു കാലത്തിനു ശേഷം കേട്ട അദ്ദേഹത്തിൻറെ ചരമ വാർത്ത എന്നെ വല്ലാതെ ദുഃഖിപ്പിച്ചു.]
വാ, സാറിനെ കാണാം എന്ന് പറഞ്ഞ് ബേബി എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ ഒരു സാധാരണ മേശപ്പുറത്ത് കുമിഞ്ഞു കൂടിയിരുന്ന ധാരാളം കടലാസ്സു കെട്ടുകൾക്കപ്പുറത്ത് നരയും കഷണ്ടിയും ആക്രമിച്ചു തുടങ്ങിയ ഒരു മെലിഞ്ഞ മനുഷ്യൻ. ബേബി കാമ്പിശ്ശേരിക്ക് എന്നെ പരിചയപ്പെടുത്തുമ്പോൾ, മനസ്സിൻറെ തിരശ്ശീലയിൽ കാലിൽ പഴന്തുണികൾ ചുറ്റിക്കെട്ടിയ ഒരു വൃദ്ധൻ ‘പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്കാകാശമുണ്ട്……’ എന്ന പാട്ടുപാടി റോഡിലുടെ മെല്ലെ നടക്കുന്ന ചിത്രമായിരുന്നു ചലിച്ചു കൊണ്ടിരുന്നത്.അദ്ദേഹം തന്നെയാണോ ഇത് എന്ന് ഞാൻ പകച്ചു നിൽക്കുമ്പോൾ ഇരിക്കാൻ പറഞ്ഞതൊന്നും കേട്ടില്ല. എൻറെ മനസ്സ് മുകളിതമാകുന്നത് ഞാനറിഞ്ഞു. ഒരു മഹൽസന്നിധിയിൽ എത്തിയതു പോലെ. ഒരു നിമിഷം മടിച്ചതിനു ശേഷം കസേരയിൽ ഇരുന്നു.

നീ ദിവസങ്ങളോളം രാവും പകലും ഇരുന്ന് എഴുതിയ നഗരാനുഭവങ്ങൾ ഏതെങ്കിലും പത്രമാഫീസിലെ ചവറ്റുകുട്ടയിൽ വീഴുന്നതിനു പകരം ഇദ്ദേഹത്തിൻറെ കൈകളിലെത്തിയിനുള്ള കൃതജ്ഞത വാക്കുകളിൽ പ്രകടിപ്പിക്കാനുള്ള കഴിവൊന്നും നിനക്കായിട്ടില്ല എന്ന് മനസ്സിൻറെ നിമന്ത്രണം.

പിന്നീട് സംസാരിച്ചു തുടങ്ങിയപ്പോൾ, എൻറെ വാക്കുകൾ വ്യക്തമായി കേൾക്കാനെന്നോണം കൈത്തലം ചെവിക്ക് പുറകിൽ പിടിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പ്രവർത്തകരെ തല്ലിച്ചതച്ചിരുന്ന കാലത്ത് മർദ്ദനമേറ്റപ്പോഴാണ് ശ്രവണ ശക്തിക്ക് ഭംഗം നേരിട്ടതെന്ന് പിന്നെയാണ് ഞാൻ മനസ്സിലാക്കിയത്.ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നതു കൊണ്ട് പലകാര്യങ്ങളും സംസാരിച്ചു, ജനയുഗത്തിനുവേണ്ടി ഇനിയും നോവലുകൾ എഴുതണമെന്ന് പറഞ്ഞു, അദ്ദേഹം.
അന്ന് ഞാൻ വിതുര ബേബിയും സുഹൃത്തുക്കളും താമസിച്ചിരുന്ന ഒരു വീട്ടിലാണ് താമസിച്ചത്.
ജനയുഗം വാരികയിൽ എഴുതാൻ തുടങ്ങിയതിനു ശേഷം എത്രയോ തവണ കൊല്ലത്തു പോയി. ജനയുഗം ഓഫീസിൽ വെച്ച് കാമ്പിശ്ശേരിയുടെ സാന്നിദ്ധ്യത്തിലാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പ്രമുഖരായ തെങ്ങമം ബാലകൃഷ്ണൻ, എം.എസ്. ദേവദാസ്, സി.ഉണ്ണിരാജ മുതലായവരെ കാണുന്നത്. ജനയുഗം വാരികയിൽ ശാസ്ത്ര കൌതുകം എന്ന പംക്തി കൈകാര്യം ചെയ്തിരുന്ന ഇഗ്‌നേഷ്യസ് കാക്കനാടനേയും (എൻറെ പ്രിയ മിത്രം മോഹൻ കാക്കനാടൻറെ വന്ദ്യ പിതാവ്) ചെറുകഥയുടെ രാജ ശിൽപ്പിയായ ജോർജ് വർഗ്ഗീസ് കാക്കനാടനേയും കാണാനും പരിചയപ്പെടാനും ജനയുഗം ഓഫീസ് സന്ദർഭമൊരുക്കി. കഥാരംഗത്ത് നക്ഷത്രത്തിളക്കത്തോടെ പ്രകാശിച്ച ഡോക്ടർ ടി.എൽ. ജോൺസ്, ചിത്രകാരനായ ഗോപാലൻ, കാർട്ടൂണിസ്റ്റ്മാരായ യേശുദാസൻ, സോമനാഥൻ, കവിയായ കിഴുത്താനി അരവിന്ദൻ, കാമ്പിശ്ശേരിക്കു ശേഷം ജനയുഗം പത്രാധിപരായ ആര്യാട് ഗോപി, കോളേജദ്ധ്യാപകനായ ഹരിദാസ് തുടങ്ങിയവരെ ഞാൻ ഇന്നും സ്‌നേഹപൂർവ്വം ഓർക്കുന്നു.അതോടൊപ്പം കടപ്പാക്കട മൈതാനത്ത് ബേബിച്ചായനും സംഘവുമായി സാഹിത്യം മാത്രം സംസാരിച്ച് ഉറക്കമൊഴിച്ച രാത്രിയേയും.
Mob:

Related tags : BalakrishnanJanayugomKakanadankambisseryMemoirs

Previous Post

മഷിമുനയിലെ ബ്ളാക്ക് ഹോൾ

Next Post

ഈ ജന്മം

Related Articles

Lekhanam-3

15. അക്ഷരലോകം

Lekhanam-3

ഒരു നോവലിന്റെ ജീവിതം

Lekhanam-3

2. മദിരാശി യാത്ര

Lekhanam-3

3. വെളിച്ചപ്പാട്

Lekhanam-3

5. കലാലയവർണങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ബാലകൃഷ്ണൻ

ജനയുഗം യാത്രയും കാമ്പിശ്ശേരി...

ബാലകൃഷ്ണൻ 

കൊച്ചി കണ്ടവന് അച്ചി വേണ്ട; കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന് പ്രായമായവർ പറയുന്ന...

അസ്തമയത്തിനു നേരെ നടക്കുന്നവർ

ബാലകൃഷ്ണൻ 

(നോവൽ) ബാലകൃഷ്ണൻ ചിന്ത പബ്ലിഷേഴ്സ് വില 140 രൂപ. മുംബൈ പോലുള്ള മഹാനഗരത്തിൽ ജീവിക്കുമ്പോഴും...

ദീവാളി സ്വീറ്റ്‌സ്

ബാലകൃഷ്ണൻ 

'ഇക്കൊല്ലം ദീവാളിക്ക് നമ്മളെന്താ വാങ്ങ്വാ?' എന്ന പതിവു ചോദ്യവുമായിട്ടാണ് ഭാര്യ ചായ കൊണ്ടു വന്നത്....

15. അക്ഷരലോകം

ബാലകൃഷ്ണൻ 

പ്രശസ്ത സാഹിത്യകാരനായ ബാലകൃഷ്ണന്റെ ഓർമക്കുറിപ്പുകൾ. നഗരത്തിന്റെ മുഖം, മൃഗതൃഷ്ണ, കുതിര, ഫർണസ്, ആൽബം, ഭാഗ്യാന്വേഷികൾ,...

14. സ്‌മൃതിപഥങ്ങൾ: പഴയ...

ബാലകൃഷ്ണൻ 

പ്രശസ്ത സാഹിത്യകാരനായ ബാലകൃഷ്ണന്റെ ഓർമക്കുറിപ്പുകൾ. നഗരത്തിന്റെ മുഖം, മൃഗതൃഷ്ണ, കുതിര, ഫർണസ്, ആൽബം, ഭാഗ്യാന്വേഷികൾ,...

13. അംഗീകാരം എന്ന...

ബാലകൃഷ്ണൻ 

എന്നോട് പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: ''താങ്കള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയിട്ടുണ്ടോ?'' കുഴക്കുന്ന ചോദ്യമാണിത്....

12. കഥകളുടെ രാജ്ഞി

ബാലകൃഷ്ണൻ 

പ്രശസ്ത സാഹിത്യകാരനായ ബാലകൃഷ്ണന്റെ ഓർമക്കുറിപ്പുകൾ. നഗര ത്തിന്റെ മുഖം, മൃഗതൃഷ്ണ, കുതിര, ഫർണസ്, ആൽബം,...

11. യുദ്ധവും സമാധാനവും

ബാലകൃഷ്ണൻ 

1971 ഡിസംബർ 3ന് ഇ ന്ത്യയുടെ പതിനൊന്ന് എയർ ഫീൽഡുകളിൽ പാകി സ്ഥാൻ നടത്തിയ...

10. പുതുമണം മാറാത്ത...

ബാലകൃഷ്ണൻ 

കല്യാണം കഴിഞ്ഞപ്പോള്‍ ഞാന്‍ നിസ്വനായിരുന്നു. അതിന് മുമ്പ് പണം ഉണ്ടായിരുന്നു എന്ന് ഇതിനര്‍ത്ഥമില്ല. എന്റെ...

9. സുകൃതം

ബാലകൃഷ്ണൻ 

''ഇനി അച്ഛന്റേയും അമ്മയുടേയും കല്യാണം എങ്ങനെ നടന്നു എന്ന് പറയൂ''. സംഗീത പറഞ്ഞു. ''നാല്‍പ്പത്തേഴ്...

8. എഴുത്തുകാരന്റെ മേല്‍വിലാസം

ബാലകൃഷ്ണൻ 

ജനയുഗത്തില്‍ നോവല്‍ വന്നതിനുശേഷം പല പ്രസിദ്ധീകരണങ്ങളും നോവലോ കഥയോ ആവശ്യപ്പെട്ടുകൊണ്ട് എന്നെ വിസ്മയിപ്പിച്ചു. എനിക്ക്...

7. എഴുത്തിന്റെ കളരി

ബാലകൃഷ്ണൻ 

ഏഴ് എഴുത്തിന്റെ കളരി നന്നായി ചിത്രം വരയ്ക്കുന്ന ഒരു കൂട്ടുകാരനുണ്ടായിരുന്നു, എനിക്ക്. വി.കെ. ശങ്കരൻ....

6. അകാലത്തിൽ പൊലിഞ്ഞ...

ബാലകൃഷ്ണൻ 

ആറ് ചൊവ്വന്നൂര് പോയി കല്യാണം കഴി ക്കാനുള്ള കാരണം കുട്ടികൾക്ക് അറിയണം. പ്രത്യേകിച്ച് കാരണമൊന്നുമില്ല....

5. കലാലയവർണങ്ങൾ

ബാലകൃഷ്ണൻ 

എന്റെ കോളേജ് വിദ്യാഭ്യാസത്തെക്കുറിച്ച് അറിയാൻ കുട്ടികൾ താൽപര്യം പ്രകടിപ്പിച്ചു. മാത്രമല്ല, സൗകര്യപ്പെടു മെങ്കിൽ കോളേജ്...

4. ജലസ്പർശങ്ങൾ

ബാലകൃഷ്ണൻ 

വീട്ടിലേക്ക് പോകുമ്പോൾ കൊച്ചുമകൾ ചോദിച്ചു: ''മുത്തച്ഛന്റെ ഗ്രാമം എത്രത്തോളം മാറിയിട്ടുണ്ട്?'' ഞാൻ കാറിലിരുന്ന് ചുറ്റും...

3. വെളിച്ചപ്പാട്

ബാലകൃഷ്ണൻ 

അമ്പലത്തെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നപ്പോൾ പൂജയ്ക്ക് ഒന്നിറങ്ങി കാണണമെന്ന് മോഹം. മുൻവശത്തുണ്ടായിരുന്ന ദീപസ്തംഭം അവൾക്ക് നന്നേ പിടിച്ചു....

Balakrishnan

ബാലകൃഷ്ണൻ 

2. മദിരാശി യാത്ര

ബാലകൃഷ്ണൻ 

നാലരക്ലാസ് കഴിഞ്ഞതോടെ എനിക്ക് ഏതെങ്കിലും ഹൈസ്‌കൂളിൽ ചേരണം. ഇരിങ്ങാലക്കുടെ ഹൈസ്‌കൂളുകളുണ്ട്. എന്നാൽ ദിവസവും നടന്നുപോകുന്നത്...

1. നടന്ന് പോന്ന...

ബാലകൃഷ്ണൻ 

ഈ വഴിയേ ഞാൻ നടന്നുപോയിട്ട് എഴുപതിലേറെ കൊല്ല ങ്ങളായി എന്നു പറഞ്ഞപ്പോൾ എന്റെ കൊച്ചുമകൾ...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven