പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച പ്രദേശമാണ് കശ്മീർ. ഭൂമി
യിൽ ഒരു സ്വർഗമുണ്ടെങ്കിൽ അത് ഇവിടെയാണ്, ഇവിടെയാണ്,
ഇവിടെയാണ് എന്ന് കശ്മീർ കണ്ടപ്പോൾ ഒരു മുഗൾ ചക്രവർത്തി
പറഞ്ഞത്രെ. കശ്മീരികളും അങ്ങനെ വിശ്വസിക്കുന്ന
വരാണ്. എന്നാൽ ചരിത്രവും ഭൂമിശാസ്ര്തവും അവരോട് കരുണ
കാട്ടിയിട്ടില്ല. പല രാജ്യങ്ങളുടെയും അതിർത്തിപ്രദേശങ്ങൾ
അപ്പുറത്തോ ഇപ്പുറത്തോ ആകാവുന്നവയാണ്. അവിടെ അപ്പുറത്താകണമെന്ന്
ആഗ്രഹിക്കുന്നവരുണ്ടാകാം. അവരിൽ ചില
അതിനായി പരിശ്രമിക്കുന്നുമുണ്ടാകാം. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ
അവരുടെ ആഗ്രഹം സഫലമായെന്നിരിക്കും.
സോവിയറ്റ് യൂണിയനിലായിരുന്നപ്പോൾ യുക്രെയിന്റെ ഭാഗമായിരുന്ന
ക്രിമിയയിലെ സമീപകാല സംഭവങ്ങൾ ഇതിനുദാഹരണമാണ്.
റഷ്യയുടെ സഹായമാണ് യുക്രെയിനിൽ നിന്നു വേർ
പെടാൻ ക്രിമിയയെ സഹായിച്ചത്.
കശ്മീരിന്റെ ചരിത്ര പശ്ചാത്തലം മനസിലാക്കാതെ
അതിന്റെ ഇന്നത്തെ അവസ്ഥ പൂർണമായി ഗ്രഹിക്കാനാവില്ല.
രണ്ടാം നൂറ്റാണ്ടിൽ മഹാപണ്ഡിതന്മാർ പങ്കെടുക്കുന്ന സമ്മേളനങ്ങൾ
നടക്കുന്ന പ്രശസ്ത ബുദ്ധമത കേന്ദ്രമായിരുന്നു അത്.
ബുദ്ധമതം ക്ഷയിച്ചശേഷം വൈദികാധിപത്യം സ്ഥാപിച്ച ശങ്ക
രാചാര്യ ഭാരതപര്യടനത്തിനിടയിൽ കശ്മീരിലുമെത്തിയെന്നും
അവിടത്തെ പണ്ഡിതന്മാരെ വാദത്തിൽ തോല്പിച്ച് ജ്ഞാനപീഠം
കയറിയെന്നും പറയപ്പെടുന്നു. ശ്രീനഗർ നഗരത്തിൽ ശങ്ക
രാചാര്യരുടെ പേരിൽ അറിയപ്പെടുന്ന ഒരു കുന്നുണ്ട്. കശ്മീരി
പണ്ഡിറ്റുകൾ എന്ന ബ്രാഹ്മണവിഭാഗത്തിന്റെ ഐതിഹ്യ
ത്തിൽ ശങ്കരാചാര്യരെ അവർ തോല്പിക്കുകയായിരുന്നു. എല്ലാ
കഥകളും അവയുടെ സ്രഷ്ടാക്കളുടെ മഹിമ വിളംബരം ചെയ്യു
ന്നവയാകുമല്ലോ. പിൽക്കാലത്ത് അഫ്ഗാനിസ്ഥാനിൽ നിന്നു
വന്നവർ കശ്മീർ കയ്യടക്കി. അടിച്ചമർത്തലിന്റെ കാലമായി
രുന്നു അത്. കശ്മീരികൾ പരസ്പരം കണ്ടുമുട്ടുമ്പോൾ നട
ത്തുന്ന കുശലാന്വേഷണങ്ങളിൽ കുടുംബാംഗങ്ങളുടെ പേരുകൾ
ഒന്നൊന്നായെടുത്തു പറഞ്ഞ് ഓരോരുത്തർക്കും സുഖം
തന്നെയല്ലേയെന്ന് ചോദിക്കാറുണ്ട്. ധാരാളം പേർ അപ്രത്യക്ഷ
മായ വിദേശാധിപത്യകാലത്ത് ആരംഭിച്ച അന്വേഷണരീതി
യുടെ തുടർച്ചയാണിതെന്ന് കരുതപ്പെടുന്നു. അക്കാലത്ത് വലിയ
തോതിൽ മതപരിവർത്തനവും നടന്നു. ധാരാളം പണ്ഡിറ്റുകൾ
പലായനം ചെയ്തു. ഇരുപതിലപരം പണ്ഡിറ്റ് കുടുംബങ്ങൾ
മാത്രമാണത്രെ അന്നവശേഷിച്ചത്. ഒരു പിൽക്കാല ഭരണാധി
കാരി പണ്ഡിറ്റുകൾക്ക് സുരക്ഷ വാഗ്ദാനം ചെയ്യുകയും മഹാരാഷ്ട്ര
വരെ ആളെ അയച്ച് ഓടിപ്പോയ പണ്ഡിറ്റുകളെ മടക്കി
ക്കൊണ്ടുവരികയും ചെയ്‌തെന്ന് ചരിത്രം.
പഞ്ചാബിലെ മഹാരാജ രഞ്ജിത്ത് സിങ്ങിന് അഫ്ഗാനി
കളെ തോല്പിക്കാനാകുമെന്ന് കണക്കുകൂട്ടിയ പണ്ഡിറ്റ് പ്രമാണി
കൾ അദ്ദേഹത്തെ സമീപിക്കുകയും കശ്മീർ പിടിച്ചടക്കാൻ
പ്രേരിപ്പിക്കുകയും ചെയ്തു. അങ്ങനെ കശ്മീർ സിഖ് സാമ്രാജ്യ
ത്തിന്റെ ഭാഗമായി. സിഖ് സേനയെ തോല്പിച്ച ബ്രിട്ടീഷുകാർ
അവരുടെ സാമ്രാജ്യം ഏറ്റെടുക്കാൻ ആഗ്രഹിച്ചില്ല. യുദ്ധനഷ്ട
പരിഹാരമായി 75 ലക്ഷം രൂപ നൽകിയാൽ മുഴുവൻ സ്ഥലവും
വിട്ടുകൊടുക്കാമെന്ന് അവർ പറഞ്ഞു. ഖജനാവ് കാലിയായതുകൊണ്ട്
പഞ്ചാബിന് പണം നൽകാനായില്ല. ആ ഘട്ടത്തിൽ
പഞ്ചാബ് സേനയുടെ ജമ്മു, കശ്മീർ പ്രദേശത്തെ ചുമതലക്കാരനായിരുന്ന
ഗുലാബ് സിങ് എന്ന ദോഗ്രാ സൈന്യാധിപൻ
ബ്രിട്ടീഷുകാരെ സമീപിച്ച് തന്നെ അവിടത്തെ രാജാവായി
അംഗീകരിച്ചാൽ ആവശ്യപ്പെട്ട പണം നൽകാമെന്ന് അറിയിച്ചു.
അവർ പണം വാങ്ങി ഗുലാബ് സിങ്ങിനെ മഹാരാജാവാക്കി.
ഇന്ത്യ സ്വതന്ത്ര രാജ്യമാകുമ്പോൾ ജമ്മു കാശ്മീർ എന്ന നാട്ടുരാജ്യം
നിലവിൽ വന്നിട്ട് 100 കൊല്ലം തികഞ്ഞിരുന്നില്ല. ദോഗ്രാ
ഭരണത്തിൽ പണ്ഡിറ്റുകൾ നിർണായകശക്തിയായിരുന്നു.
മഹാരാജാവ് ഏക ട്രസ്റ്റിയായുള്ള ധർമാർത്ഥ് ട്രസ്റ്റ് അമ്പലങ്ങ
ളുടെമേൽ ആധിപത്യം സ്ഥാപിച്ചു. ഭൂരിപക്ഷ സമുദായമായ
മുസ്ലീങ്ങൾക്ക് ഭരണസംവിധാനത്തിൽ കാര്യമായ പങ്കുണ്ടായി
രുന്നില്ല. അലിഗഡ് മുസ്ലിം സർവകലാശാലയിൽ നിന്ന്
എം.എസ്.സി. ബിരുദം നേടി തിരിച്ചെത്തിയ ഷേഖ് മുഹമ്മദ്
അബ്ദുള്ള ഈ അനീതിക്കെതിരെ ശബ്ദമുയർത്തി. അദ്ദേഹം
1931ൽ രൂപീകരിച്ച ജമ്മു കശ്മീർ മുസ്ലിം കോൺഫറൻസ് മുസ്ലിം
യുവാക്കളെ ആകർഷിച്ചു. അദ്ദേഹം കശ്മീർ സിംഹം എന്ന
പേരിൽ അറിയപ്പെടാൻ തുടങ്ങി. ഷേഖ് അബ്ദുള്ള 1934 സംഘടനയുടെ
പേർ ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് എന്ന്
മാറ്റാനും എല്ലാ മതവിഭാഗങ്ങളിൽപെട്ടവർക്കും അതിൽ
അംഗത്വം നൽകാനും തീരുമാനിച്ചു. കശ്മീർ സിംഹത്തിന്റെ
ലക്ഷ്യം എന്ത്? ഹിന്ദു മുസ്ലിം സിഖ് ഐക്യം എന്ന മുദ്രാവാക്യം
സംസ്ഥാനത്താകെ അലയടിച്ചു. കശ്മീരി പത്രപ്രവർത്തകനായിരുന്ന
കാലത്ത് ഷേഖിനോട് ഈ ലേഖകൻ മതനിരപേക്ഷ
പാത സ്വീകരിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് ഒരിക്കൽ
ചോദിച്ചു. പ്രശസ്ത ഉർദു കവി ഇബാലാണ് അതിനു പ്രേരിപ്പിച്ച
തെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു തലമുറ മുമ്പു മാത്രം ഇസ്ലാംമതം
സ്വീകരിച്ച ഒരു പണ്ഡിറ്റ് കുടുംബത്തിൽ ജനിച്ച ഇക്ബാൽ
സാരെ ജഹാ സെ അച്ഛാ ഹിന്ദുസ്താൻ ഹമാരാ എന്നു പാടി. പാകി
സ്ഥാൻ രൂപീകരണം ആവശ്യപ്പെടുന്ന അഖിലേന്ത്യാ മുസ്ലിംലീഗ്
സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചതും അദ്ദേഹമാണ്. അന്ന്
ലിഗ് വിഭാവന ചെയ്തത് ഫെഡറൽ ഇന്ത്യയുടെ ഭാഗമായ, സ്വയംഭരണമുള്ള
പാകിസ്ഥാൻ ആയിരുന്നു. എന്നാൽ ഏഴു കൊല്ല
ത്തിനുശേഷം പാകിസ്ഥാൻ പിറന്നത് പൂർണസ്വതന്ത്രരാജ്യമായാണ്.
ഇക്ബാൽ അന്ന് ജീവിച്ചിരുന്നെങ്കിൽ, ഷേഖ് അബ്ദുള്ള
യെയും വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ ഖാൻ
അബ്ദുൾ ഗാഫർഖാനെയും പോലെ തീർത്തും അസന്തുഷ്ടനാകുമായിരുന്നു.
പാകിസ്ഥാൻ വരുമെന്ന് വ്യക്തമാവുകയും
ലീഗിൽ നിന്നു വിട്ടുനിന്ന മറ്റ് മുസ്ലിം നേതാക്കൾ അങ്ങോട്ട്
ചേക്കേറുകയും ചെയ്തപ്പോഴും മതനിരപേക്ഷ പാതയിൽ ഉറച്ചുനിന്നവരാണ്
ഗാഫർഖാനും ഷേഖ് അബ്ദുള്ളയും. ജിന്ന കശ്മീരി
ലെത്തി ഷേഖിനെ പാകിസ്ഥാൻ ചേരാൻ ക്ഷണിച്ചു. അദ്ദേഹം
ക്ഷണം നിരസിച്ചപ്പോൾ ജിന്ന പറഞ്ഞു: ഇന്ത്യയിലെ ജയിലിൽ
നരകിക്കാനാണ് അദ്ദേഹത്തിന്റെ വിധി. ആ ശാപവാക്കുകൾ
ഫലിച്ചു. ഷേഖ് ഇന്ത്യയിലെ ജയിലിലും ഗാഫർ ഖാൻ പാകി
സ്ഥാനിലെ ജയിലിലും നരകിച്ചു. വിഭജനം അവർക്കു നൽകി
യത് ഏത് ജയിലിൽ നരകിക്കണമെന്ന് തീരുമാനിക്കാനുള്ള അവസരം
മാത്രമാണ്.
രാജഭരണകൂടം ജയിലിലടച്ച ഷേഖ് അബ്ദുള്ള പുറത്തുവരുമ്പോൾ
ബ്രിട്ടീഷുകാർ വിഭജന തീരുമാനം എടുത്തുകഴിഞ്ഞിരു
ന്നു. രണ്ട് പുതിയ രാജ്യങ്ങളുമായും അതിർത്തി പങ്കിടുന്ന നാട്ടുരാജ്യമെന്ന
നിലയിൽ ജമ്മു കശ്മീരിന് ഏതിൽ വേണമെങ്കിലും
ചേരാനാകും. ഷേഖ് കോൺഗ്രസിനൊപ്പം പിടിച്ചുനിർത്തിയി
രുന്ന കശ്മീരി മുസ്ലിങ്ങളിൽ പലരും പാകിസ്ഥാൻ അനുകൂലികളായി
മാറി. പണ്ഡിറ്റുകളുടെ സംഘടനയുടെ അദ്ധ്യക്ഷനായി
രുന്ന പ്രേംനാഥ് ബജാജ് പോലും മുസ്ലിം ഭൂരിപക്ഷപ്രദേശമായ
കശ്മീർ പാകിസ്ഥാന്റെ ഭാഗമാവുകയാണ് വേണ്ടതെന്ന നിലപാട്
സ്വീകരിച്ചു. ഷേഖ് കശ്മീരിന്റെ ഭാവി സംബന്ധിച്ച് ഇന്ത്യ
ഒടടപപട അയറധഫ 2014 ഛടളളണറ 1 7
യുമായും പാകിസ്ഥാനുമായും ചർച്ച നടത്തി. പ്രതിരോധം, വിദേശകാര്യം,
വാർത്താവിനിമയം എന്നിവ ഒഴികെയുള്ള വിഷയങ്ങ
ളിൽ സംസ്ഥാനത്തിന് സ്വയംഭരണാവകാശം നൽകാമെന്ന്
പാകിസ്ഥാൻ ഉറപ്പു നൽകി. ഇക്കാര്യം നെഹ്‌റുവിനെ അറിയി
ച്ചപ്പോൾ അദ്ദേഹം ചോദിച്ചു: താങ്കൾക്ക് അവരെ വിശ്വസിക്കാനാകുമോ?
അതോടെ ഷേഖ് പിൻവാങ്ങി. പാകിസ്ഥാൻ പട്ടാളം
ഗോത്രവർഗക്കാരെ സംഘടിപ്പിച്ച് ബലപ്രയോഗത്തിലൂടെ
കശ്മീർ പിടിച്ചെടുക്കാൻ ശ്രമം തുടങ്ങുകയും കൊലപാതക
ങ്ങളും ബലാത്സംഗങ്ങളും അരങ്ങേറുകയും ചെയ്തപ്പോൾ
കശ്മീരിന്റെ രക്ഷയ്ക്കായി മുന്നോട്ടുവരാൻ ഷേഖ് ജനങ്ങളോടാവശ്യപ്പെട്ടു.
മഹാരാജാവ് ഇന്ത്യയിൽ ലയിക്കാൻ സന്നദ്ധത
പ്രകടിപ്പിച്ചു. ഷേഖ് അബ്ദുള്ളയുടെ സമ്മതം കൂടി വേണമെന്ന്
നെഹ്‌റു നിർദേശിച്ചു. നാടിന്റെ രക്ഷയ്ക്കായി സംഘടിക്കാൻ
ഷേഖ് കശ്മീരികളോട് ആവശ്യപ്പെട്ടു. ഇന്തയൻ സേന അക്രമി
കളെ കശ്മീർ താഴ്‌വരയിൽ നിന്ന് തുരത്തി. എന്നാൽ അവരെ
പൂർണമായും പുറത്താക്കുന്നതിനു മുമ്പ് ഐക്യരാഷ്ട്ര സഭയുടെ
രക്ഷാസമിതി വെടിനിർത്തലിന് ഉത്തരവിട്ടു. അങ്ങനെ ജമ്മു
കശ്മീരിന്റെ ഏതാണ്ട് മുന്നിലൊന്ന് പാകിസ്ഥാന്റെ അധീനതയിലായി.
തിരുവിതാംകൂർ ഉൾപ്പെടെ പല നാട്ടുരാജ്യങ്ങളും ഇന്ത്യയിൽ
ലയിക്കുമ്പോൾ പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം,
നാണയം എന്നിങ്ങനെ ഏതാനും വിഷയങ്ങളിൽ മാത്രമാണ്
അധികാരം കേന്ദ്രത്തിന് കൈമാറിയത്. മറ്റ് വിഷയങ്ങൾ
സ്വന്തമായി കൈകാര്യം ചെയ്യുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടന
ഉണ്ടാക്കാനുള്ള അവകാശവും അവയ്ക്ക് ഉണ്ടായിരുന്നു.
മറ്റ് നാട്ടുരാജ്യങ്ങൾ ആ അവകാശം കയ്യൊഴിഞ്ഞെങ്കിലും ജമ്മു
കശ്മീർ അത് തുടർന്നും നിലനിർത്തി. ഇന്ത്യയുടെ ഭരണഘടന
തയ്യാറായപ്പോൾ ജമ്മു കശ്മീരി ഭരണഘടനാനിർമാണം തുടരുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് താത്കാലിക സംവി
ധാനമെന്ന നിലയിൽ ഇന്ത്യയുടെ ഭരണഘടനയിൽ
കശ്മീരിനെ സംബന്ധിക്കുന്ന 370-ാം വകുപ്പ് ചേർക്കപ്പെട്ടത്.
അതനുസരിച്ച് പാർലമെന്റ് പാസാക്കുന്ന നിയമം ജമ്മു കശ്മീരി
ലേക്ക് നീട്ടുന്നതിന് പ്രസിഡന്റ് പ്രത്യേകം ഉത്തരവ് പുറപ്പെടുവിക്കേണ്ടതുണ്ട്.
നെഹ്‌റുവും ഷേഖ് അബ്ദുള്ളയും 1952ൽ ഒപ്പിട്ട
കരാർ ചില വിഷയങ്ങളിൽ സംസ്ഥാനത്തിനുള്ള സ്വയംഭരണാവകാശം
അംഗീകരിച്ചു. ഭാരതീയ ജനസംഘവും അതിന്റെ പിൻ
ഗാമിയായ ഭാരതീയ ജനതാപാർട്ടിയും 370-ാം വകുപ്പിനെ
കശ്മീരിനെ ഇന്ത്യയിൽ നിന്ന് അകറ്റിനിർത്തുന്ന ഒന്നായാണ്
കാണുന്നത്. അത് റദ്ദാക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നു.
കശ്മീരിലെ വിഘടനവാദികളും ഈ വകുപ്പിനെ എതിർക്കുന്നു.
അവരുടെ കണ്ണിൽ അത് ഇന്ത്യയിലെ നിയമങ്ങൾ കശ്മീരി
ലേക്ക് കടത്തിക്കൊണ്ടുവരാനുള്ള തുരങ്കമാണ്.
അമേരിക്കയുടെ സഹായത്തോടെ കശ്മീരിനെ സ്വതന്ത്രരാ
ജ്യമാക്കാൻ ശ്രമിക്കുമെന്ന സംശയത്തെ തുടർന്ന് ഇന്ത്യാഗവൺ
മെന്റ് 1953ൽ ഷേഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ
മന്ത്രിസഭയിൽ രണ്ടാമനായിരുന്ന ബക്ഷി ഗുലാം മുഹമ്മദ്
നാഷണൽ കോൺഫറൻസിന്റെ നേതൃത്വം ഏറ്റെടുത്തു.
അദ്ദേഹം പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചു. ഇന്ത്യയിൽ
ലയിച്ചപ്പോൾ നെഹ്‌റു വാഗ്ദാനം ചെയ്യുകയും ഐക്യരാഷ്ട്ര
സഭ പിന്നീട് നിർദേശിക്കുകയും ചെയ്തതുപോലെ കശ്മീരിന്റെ
ഭാവി നിശ്ചയിക്കാൻ ഹിതപരിശോധന നടത്തണമെന്ന
ആവശ്യം ഷേഖ് അബ്ദുള്ളയുടെ അനുയായികൾ ഉന്നയിച്ചു. തുട
ർന്നുള്ള 22 കൊല്ലക്കാലം ഷേഖ് പെബ്ലിസൈറ്റ് (ൂഫണഠധലഡധളണ
എറമഭള) എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് പ്രവർത്തി
ച്ചത്. തെരഞ്ഞെടുപ്പുകാലത്ത് ഓരോരോ കാരണങ്ങൾ പറഞ്ഞ്
അദ്ദേഹത്തെ അറസ്റ്റു ചെയ്തും അദ്ദേഹത്തിന്റെ അനുയായികളുടെ
നാമനിർദേശപത്രികകൾ തള്ളിക്കൊണ്ടുമാണ് കോൺ
ഗ്രസ് ഭരണം നിലനിർത്തിയത്. ബഹുഭൂരിപക്ഷം ഭരണകക്ഷി
സ്ഥാനാർത്ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിന്
വിശ്വാസ്യതയുണ്ടാക്കാൻ സർക്കാർ ജമാ അത്തെ
ഇസ്ലാമിയെ മത്സരിക്കാൻ അനുവദിച്ചു. കേന്ദ്ര ഇന്റലിജൻസ്
ബ്യൂറോ ഏതാനും സ്വതന്ത്രരെ നിർത്തുകയും ചെയ്തു.
ലാൽ ബഹദൂർ ശാസ്ര്തി പ്രധാനമന്ത്രിയായിരിക്കെ 1965ൽ
പാകിസ്ഥാൻ കശ്മീരി കലാപം നടത്താൻ നുഴഞ്ഞുകയറ്റ
ക്കാരെ അയച്ചു. അവരെ ജനങ്ങൾ പിന്തുണയ്ക്കുമെന്ന് പാകി
സ്ഥാൻ ഭരണാധികാരികൾ കരുതി. എന്നാൽ അതുണ്ടായില്ല.
യുദ്ധം കശ്മീരിൽ ഒതുങ്ങുമെന്ന പാകിസ്ഥാന്റെ കണക്കുകൂട്ടലും
തെറ്റി. ഇന്ത്യൻ സേന അന്തർദേശീയ അതിർത്തി കടന്ന്
ലാഹോറിന്റെ പടിവാതിൽക്കലെത്തി. ഇന്ത്യയും പാകി
സ്ഥാനും 1971ൽ വീണ്ടും ഏറ്റുമുട്ടിയപ്പോഴും കശ്മീർ ജനത കലാപത്തിനു
മുതിർന്നില്ല. ബംഗ്ലാദേശ് വേർപെട്ടതോടെ പാകി
സ്ഥാൻ ദുർബലമാവുകയും അതിന് കശ്മീർ പ്രശ്‌നം കുത്തിപ്പൊ
ക്കാൻ കഴിയാത്ത അവസ്ഥ സംജാതമാവുകയും ചെയ്തു. ഇന്ദി
രാഗാന്ധി ഷേഖ് അബ്ദുള്ളയെ 1975ൽ വീണ്ടും അധികാരത്തിലേ
റ്റി. അതിന്റെ ഫലമായി രാജ്യമൊട്ടുക്ക് അടിച്ചമർത്തൽ നടന്ന
അടിയന്തിരാവസ്ഥക്കാലത്ത് ജമ്മു കശ്മീർ ഏറെക്കുറെ ശാന്ത
മായിരുന്നു. അര നൂറ്റാണ്ടുകാലം കശ്മീരി യുവാക്കളുടെ ഹരമായിരുന്ന
ഷേഖിന്റെ ചരമത്തിനുശേഷം കശ്മീരിലെ സ്ഥിതി വഷളമായി.
സോവിയറ്റ് നിയന്ത്രണത്തിലായിരുന്ന അഫ്ഗാനി
സ്ഥാനി ഒളിപ്പോരിന് അമേരിക്ക നൽകിയ സഹായം ഉപയോഗിച്ച്
പാകിസ്ഥാൻ കശ്മീരി ഭീകരപ്രവർത്തനം സംഘടിപ്പിച്ചു.
അടിയന്തിരാവസ്ഥക്കാലത്ത് ഡൽഹിയിൽ നടന്ന അതിക്രമങ്ങ
ൾക്ക് നേതൃത്വം നൽകിയ ജഗ്‌മോഹൻ ഗവർണർ എന്ന നിലയിലെടുത്ത
ചില നടപടികൾ സംസ്ഥാനത്തെ സാഹചര്യങ്ങൾ
കൂടുതൽ മോശമാക്കി. ഭീകരവാദികൾ താഴ്‌വരയിലെ പണ്ഡിറ്റുകൾക്കെതിരെ
അക്രമം അഴിച്ചുവിട്ടതിനെ തുടർന്ന് അവർ കൂട്ട
ത്തോടെ ഹിന്ദു ഭൂരിപക്ഷപ്രദേശമായ ജമ്മുവിലേക്കും സംസ്ഥാനത്തിനു
പുറത്തേക്കും പലായനം ചെയ്തു.
പാകിസ്ഥാനിൽ നിന്ന് സഹായം ലഭിച്ചിരുന്ന ജമ്മു കശ്മീർ
ലിബറേഷൻ ഫ്രന്റ് വിമാനം റാഞ്ചൽ പോലുള്ള പ്രവർത്തന
ങ്ങൾ നടത്തിയിരുന്നു. അഫ്ഗാൻ യുദ്ധത്തെ തുടർന്ന് പാകി
സ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്‌കർ-ഇ-തായി
ബ, ഹർക്കത്തുൾ മുജാഹിദീൻ, ജൈഷെ മുഹമ്മദ്, ഹർക്ക
ത്തുൾ ഇസ്ലാം തുടങ്ങിയവ കശ്മീരിൽ സജീവമായി. അവ പാകി
സ്ഥാന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ സർക്കാർ സഹായത്തോടെ
കശ്മീരി യുവാക്കൾക്ക് ഭീകരപ്രവർത്തനത്തിൽ പരി
ശീലനം നൽകുന്നുണ്ട്. പല രാജ്യങ്ങളിൽ നിന്നുള്ള സാഹസി
കരും ഭീകരപ്രവർത്തകരുടെ കൂട്ടത്തിലുണ്ടെങ്കിലും പാകിസ്ഥാനിലാണ്
റിക്രൂട്ട്‌മെന്റും പരിശീലനവും പ്രധാനമായും നടക്കുന്ന
ത്. മതവികാരം ഉണർത്തിയാണ് ഭീകര ചാവേറുകളെ സംഘടി
പ്പിക്കുന്നത്. വിഭജനത്തെ തുടർന്ന് രാജ്യത്തിന്റെ പല ഭാഗങ്ങ
ളിലും വർഗീയ കലാപമുണ്ടായപ്പോൾ കശ്മീർ ശാന്തമായിരുന്നുവെന്നത്
ഈ ഘട്ടത്തിൽ അവശ്യം ഓർക്കേണ്ട വസ്തുതയാണ്.
പാകിസ്ഥാനും ഇന്ത്യയും തമ്മിൽ യുദ്ധം നടന്ന 1947ലും 1965ലും
1971ലും കശ്മീരിൽ പ്രകടമാകാത്ത ഇന്ത്യാവിരുദ്ധവികാരം
പിൽക്കാലത്ത് പടരാനുണ്ടായ സാഹചര്യം സത്യസന്ധമായി
വിലയിരുത്തപ്പെടണം. കശ്മീരിലെ പ്രത്യേക സാഹചര്യങ്ങൾ
കണക്കിലെടുത്തുകൊണ്ട് വികസന പ്രവർത്തനങ്ങൾക്ക്
ഒടടപപട അയറധഫ 2014 ഛടളളണറ 1 8
കേന്ദ്രം വളരെയേറെ പണം അനുവദിക്കുകയുണ്ടായി. അതിലേറെയും
ഇടനിലക്കാരുടെ കീശയിലാണ് പോയത്. രാജ്യത്തിന്റെ
ഇതരഭാഗങ്ങളിലെന്നപോലെ കശ്മീരിലും തൊഴിലില്ലായ്മ
ഗുരുതരമായ പ്രശ്‌നമാണ്. കശ്മീരി, പ്രത്യേകിച്ചും അവിടത്തെ
യുവാക്കളിൽ, നിലനിൽക്കുന്ന അസംതൃപ്തി മറ്റു സംസ്ഥാനങ്ങ
ളിലുള്ളതിൽ നിന്ന് വ്യത്യസ്തമല്ല. കശ്മീരിലെ സവിശേഷ സാഹ
ചര്യങ്ങളിൽ അസംതൃപ്തി മതകേന്ദ്രീകൃതമായി പ്രകടിപ്പിക്കപ്പെ
ടുന്നു എന്നതാണ് വ്യത്യാസം. അടിസ്ഥാനപരമായി ഇതിനെ
ദലിതരും മറ്റ് പിന്നാക്ക വിഭാഗങ്ങളും പ്രത്യേകം സംഘടിച്ച് പ്രശ്‌ന
ങ്ങൾക്കു പരിഹാരം കാണാൻ ശ്രമിക്കുന്നതുപോലെതന്നെയാണ്.
ജനങ്ങളുടെ ജീവനും സ്വത്തും അപകടപ്പെടുത്തുന്ന ഭീകരപ്രവർത്തനത്തെ
സർക്കാരിന് തീർച്ചയായും ലാഘവബുദ്ധി
യോടെ സമീപിക്കാനാവില്ല. അതേസമയം അതിനെ നേരിടാൻ
സ്വീകരിക്കുന്ന മാർഗങ്ങൾ സർക്കാരിനെ ജനങ്ങളിൽനിന്ന് അക
റ്റുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഭീകരവിരുദ്ധ പ്രവർത്ത
നങ്ങൾക്കിടയിൽ വ്യാജ ഏറ്റുമുട്ടൽ കൊലകളും ബലാത്സംഗ
ങ്ങളും നടന്നതായി ഔദ്യോഗിക അന്വേഷണങ്ങളിൽ വെളിപ്പെ
ട്ടിട്ടുണ്ട്. സൈന്യത്തിനും അർദ്ധസൈനിക വിഭാഗങ്ങൾക്കും
നിയമനടപടികളിൽ നിന്ന് സംരക്ഷണം നൽകുന്ന നിയമം
ഏതാനും കൊല്ലംമുമ്പ് ആദ്യമായി ജമ്മു കശ്മീരിലേക്ക് നീട്ടപ്പെ
ട്ടു. ഭീകരപ്രവർത്തനങ്ങളിൽ ഗണ്യമായ കുറവുണ്ടായതിനാൽ
ഈ നിയമം പിൻവലിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ കേന്ദ്രം അതിന് തയ്യാറായിട്ടില്ല. പട്ടാള
ക്കാർക്ക് കൈകൾ പിറകിൽ കൂട്ടിക്കെട്ടിക്കൊണ്ട് പ്രവർത്തിക്കാനാവില്ല
എന്നതാണ് കേന്ദ്രം ഇതിനു നൽകുന്ന ന്യായീകരണം.
അതേസമയം അതിക്രമങ്ങൾ സഹിച്ചുകൊണ്ട് ജനങ്ങൾ സർ
ക്കാരിനൊപ്പം നിൽക്കില്ലെന്ന് മനസിലാക്കാൻ സർക്കാരിനു
കഴിയണം. കശ്മീർ പ്രശ്‌നം ആത്യന്തികമായി ഒരു രാഷ്ട്രീയ സമസ്യയാണ്.
അതുകൊണ്ട് അതിന് രാഷ്ട്രീയമായിത്തന്നെ പരിഹാരവും
കാണേണ്ടതുണ്ട്. നിർഭാഗ്യവശാൽ അതിനുള്ള ശ്രമങ്ങൾ
നടക്കുന്നില്ല.
പുറത്തുനിന്നുള്ളവർ ഭൂമിയും മറ്റു വിഭവങ്ങളും കയ്യടക്കു
ന്നത് തടയുവാനായി രാജഭരണ കാലത്തുണ്ടാക്കിയ നിയമ
ങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഹിന്ദുത്വവാദികൾ
ഇതിനെ ഇതിനെ എതിർക്കുന്നു. അവർ കരുതുന്നതുപോലെ
ഈ നിയമങ്ങൾക്ക് മതവുമായി ബന്ധമില്ല. ജമ്മു കാശ്മീർ
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എല്ലാവർക്കും, അവർ
ഏതു മതത്തിൽ പെട്ടവരാണെങ്കിലും, അവ ഒരുപോലെ ബാധകമാണ്.
ഇത്തരത്തിലുള്ള നിയമങ്ങൾ ഗോത്രവർഗങ്ങളുടെ
താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഇന്ത്യയൊട്ടുക്ക് നിലവിലുണ്ട്.
ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോഴുണ്ടായിരുന്ന അഞ്ഞൂറിലധികം
നാട്ടുരാജ്യങ്ങളിൽ ജമ്മു കശ്മീർ മാത്രമാണ് ഇന്നും
അതേപടി നിലനിൽക്കുന്നത്. ഇത്രമാത്രം വൈവിധ്യമുള്ള
മറ്റൊരു സംസ്ഥാനം രാജ്യത്തില്ലെന്നുതന്നെ പറയാം. കശ്മീർ
താഴ്‌വരയിലെ 90 ശതമാനം ജനങ്ങളും മുസ്ലിങ്ങളാണ്. എന്നാ
ൽ ജമ്മു പ്രവിശ്യയിൽ ഹിന്ദുക്കളാണ് കൂടുതൽ. ലഡാക്കിൽ
ബുദ്ധമതസ്ഥരും. അതേസമയം ജമ്മു പ്രവിശ്യയുടെ ഭാഗമായ
പുഞ്ച്, രജൗരി, ഡോഡ എന്നീ ജില്ലകൾ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളാണ്.
ലഡാക്കിന്റെ ഭാഗമായ കാർഗിൽ മുസ്ലിം ഭൂരിപക്ഷ
പ്രദേശമാണ്. ജമ്മുവിലെയും കാർഗിലിലെയും മുസ്ലിങ്ങൾ
താഴ്‌വരയിലെ മുസ്ലിങ്ങളിൽ നിന്ന് വ്യത്യസ്തരാണ്. അവർക്കിടയിൽ
വിഘടനചിന്ത കടന്നിട്ടില്ല. കാർഗിലിൽ കൂടുതലും ഷിയ
മുസ്ലിങ്ങളാണ്.
കശ്മീർ താഴ്‌വരയിലെ ഹിന്ദുക്കളെല്ലാം ബ്രാഹ്മണരാണെ
ന്നത് അബ്രാഹ്മണർ ജാതീയമായ അവശതകളിൽനിന്ന്
രക്ഷപ്പെടാൻ കൂട്ടത്തോടെ മതപരിവർത്തനം ചെയ്തുവെന്ന്
സൂചിപ്പിക്കുന്നു. മറ്റൊരു വിഭാഗങ്ങൾക്കുമിടയിലില്ലാത്ത
സാംസ്‌കാരികമായ ഐക്യമാണ് കശ്മീരി മുസ്ലിങ്ങൾക്കും
കശ്മീരി പണ്ഡിറ്റുകൾക്കുമിടയിലുണ്ട്. അവരെ വേർതിരിക്കുന്ന
ഏക ഘടകം മതമാണ്. മതസ്പർദ്ധ ഇല്ലാതായാൽ – ഇല്ലാതാകുമ്പോൾ
എന്നു പറയുന്നതാവും നല്ലത് – നൂറ്റാണ്ടുകൾക്കു
മുമ്പ് ചെയ്തതുപോലെ നാടുവിട്ട പണ്ഡിറ്റുകളെ തിരിച്ചുവിളി
ക്കാൻ കശ്മീരി മുസ്ലിങ്ങൾ തീർച്ചയായും മുൻകൈയെടുക്കും.
അത്ര ശക്തമാണ് കശ്മീരിയത്ത് എന്ന് വിവക്ഷിക്കപ്പെടുന്ന
അവരുടെ സാംസ്‌കാരികത്തനിമ.
Related tags :