2015 ആഗസ്റ്റു മാസത്തിൽ അമ്പതാം
സ്വ ാതന്ത്ര്യ ദ ിനം ആഘോഷിച്ച ,
കേവലം 704 ചതു. കിലോമീറ്റർ (272
ചതു. മൈൽ) മാത്രം വിസ്താരമുള്ള,
തെക്കൻ മലേഷ്യൻ ഭൂവിഗത്തിലെ ഒരു
സിറ്റി സ്റ്റേറ്റാണ് റിപ്പബ്ലിക്ക്
ഓഫ് സിംഗപ്പൂർ എന്ന കൊച്ചു ദ്വീപ്.
5.399 ദശലക്ഷം (2013) ജനങ്ങൾ
വസിക്കുന്ന നന്നേ ചെറിയ ഈ രാഷ്ട്രം,
േല ാ കത്തി െല വ ള െര യ ധ ി ക ം
വികസനം പ്രാപിച്ച രാജ്യങ്ങളിൽ
ഒന്നാണ്. അന്തർ രാഷ്ട്രീയ പ്രാധാ
ന ്യ മ ു ള്ള പ ാശ്ചാ ത ്യ , പ ൗ ര സ്ത ്യ
രാജ്യങ്ങളെ തമ്മിൽ കൂട്ടി ഇണക്കുന്ന
വലിയ ഒരു തുറമുഖവും, ബാങ്കിംഗ്
തുടങ്ങിയ സാമ്പത്തിക മേഖലകളിലെ
വളർച്ചയും, എണ്ണയുടെയും മറ്റനവധി
വ്യാവസായിക പ്രാധാന്യമുള്ള വസ്തുക്ക
ളുടെയും മറ്റും മുഖ്യ വ്യാപാര കേന്ദ്രവും
ആണ് സിംഗപ്പൂർ.
ഇവിടുത്തെ ജനസംഖ്യയിൽ ഉദ്ദേശം
76% ചൈനക്കാരും, 14% മലായ്
ജനതയും, ഏതാണ്ട് 9% ശതമാനം
ഇന്ത്യക്കാരും, യൂറേഷ്യൻ ജനതയും,
ബാക്കി അന്യവംശജരും ആണെന്നാണ്
കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇംഗ്ലീഷും,
ചൈനീസും, മലായ് ഭാഷയും, തമിഴും
ആണ് ഇവിടുത്തെ മുഖ്യ ഭാഷകൾ.
ഈ പ്രദേശം ഒരു ബ്രിട്ടീഷ് സെറ്റിൽ
മെന്റും പിന്നീട്
ബ്രിട്ടീഷ് കോളനിയും (1819-1942) മറ്റും
ആയിരുന്ന കാലം മുതൽക്കു തന്നെ
ഇവിടെ ഇന്ത്യക്കാരും സിംഹളരും
ഉണ്ടായിരുന്നു. അവരിൽ അധികവും
അക്കാലത്ത് റബ്ബർ പ്ലാന്റേഷനുകളിലെ
ജോലിക്കാരും, പട്ടാളക്കാരും, സർക്കാർ
ഓഫീസുകളിലെ ചെറുകിട ഉദ്യോഗ
സ്ഥന്മാരും മറ്റുമായിരുന്നു. ഇന്ത്യ
ക്കാരിൽ, തമിഴന്മാർക്ക് ശേഷം ഏറ്റവും
അധികം പ്രാതിനിധ്യം ഉണ്ടായിരുന്നത്
മലയാളികൾക്കായിരുന്നുവത്രേ.
1965 -നു േശഷം 1990 വ െര
അന്നത്തെ ഇമിഗ്രേഷന് നിയമങ്ങൾ
മൂലം വളരെ കുറച്ചു മലയാളികൾ
മാതമേ, സിംഗ പ്പൂ രിലേക്ക് വന്നി
രുന്നുള്ളൂ. കൂടാതെ പഴയ തലമുറയിലെ
പലരും ജോലികളിൽ നിന്ന് വിരമിച്ചു
തിരിച്ചു നാട്ടിലേക്ക് പോവുകയും
ചെയ്തതുകൊണ്ട്, മല യാ ളി കളുടെ
സ ം ഖ ്യ ഇ ക്ക ാ ല ത്ത ് വ ള െര
കുറഞ്ഞുപോയിയത്രേ. പക്ഷെ, 1990-ൽ
നിയമങ്ങളിൽ ഉണ്ടായ അനുകൂലപരമായ ഭേദഗതികൾ കാരണം, ഐ.ടി.
തുടങ്ങിയ പുതിയ മേഖലകളിലും,
കോർ പ്പറേറ്റ്, എഞ്ചി നീ യറിംഗ്,
വിദ്യാഭ്യാസം തുടങ്ങിയ പല രംഗ
ത്തുമായി ധാരാളം അഭ്യസ്തവിദ്യരായ
മലയാളികൾ ഇവിടേക്ക് കുടിയേറിപ്പാ
ർത്തു. ഇന്ന് സിംഗപ്പൂരിൽ (സ്ഥിരതാമസക്കാരും,
അല്ലാത്തവരും ആയി)
25,000 – 30,000 മലയാളികൾ പല തുറകളിലും,
പല വിധത്തിലുള്ള ജോലി
കളിലും ഏർപ്പെട്ട് ജീവിച്ചുവരുന്നു.
ഇവിടുത്തെ ഇന്ത്യൻ സമുദായത്തിന്റെ
ഇരുപതോളം ശതമാനം ഒന്നും, രണ്ടും,
മൂന്നും തലമുറകളിൽ പെട്ട മലയാളികൾ
ആണെന്ന് പറയാവുന്നതാണ്.
ഈ മലയാളികളെ കൂട്ടി ഇണക്കുന്ന പല
മലയാളി സംഘടനകളും ഉണ്ട് ഇവിടെ.
1917ൽ സ്ഥാപിതമായ സിംഗപ്പൂർ
മലയാളി സമാജം ആണത്രേ ഇവിടെ
ആദ്യമായി രജിസ്റ്റർ ചെയ്യപ്പെട്ട മലയാളി
സംഘടന. 1926 മുതൽക്കുള്ള കാലഘട്ട
ങ്ങളിൽ ധാരാളം മലയാള നാടകങ്ങൾ
ഇവിടത്തുകാർ അരങ്ങേറ്റിയിരുന്നു.
ഏ ത ാ ണ്ട ് ഇ ക്ക ാ ല ത്ത ാ ണ ്
ശ്രീനാരായണ മിഷനും, അതിന്റെ
നേവൽബേസ് ലൈബ്രറിയും മറ്റും
പ്രവർത്തനം തുടങ്ങിയത്. 1927ൽ
മലബാർ മുസ്ലിം ജമാ അത്ത് എന്ന
മലയാളി മുസ്ല ീ മു കളുടെ പ്രാർ
ത്ഥനാകേന്ദ്രവും പ്രവർത്തിച്ചുതുടങ്ങി.
യിരുന്നു.
ഇന്നിവിടെ പല സ്ഥലങ്ങളിലുമായി
പ്രവർത്തിച്ചു വരുന്ന ഇരു പത്തി
യഞ്ചോളം മലയാളിസംഘടനകൾ
ഉണ്ട്. കൂടാതെ, ശ്രീനാരായണ മിഷനും,
നേവൽബേസ് ലൈബ്രറിയുമെല്ലാം
ഇപ്പോഴും ഊർജസ്വലതയോടെ, പ്രവർ
ത്തിച്ചു വരികയും ചെയ്യുന്നു. സർക്കാരിന്റെ
സഹായത്തോടെ നടക്കുന്ന ഈ
മിഷന്റെ വൃദ്ധഭവനങ്ങൾ, വിദ്യാഭ്യാസ
സ്ഥാപ നങ്ങൾ എന്നിവ മല യാ ളി
കൾക്ക് മാത്രമല്ല സിംഗപ്പൂർ സ്വദേശി
കളായ എല്ലാവർക്കും ഒരു സഹായം
ആണിന്ന്. മലയാള ഭാഷ വികസ
നത്തിന് വേണ്ടി, ഇവിടുത്തെ മലയാളി
സംഘ ട ന കളുടെ ശ്രമങ്ങൾ പൂർ
ണമായും സഫലമായിട്ടില്ല.
1938-ൽ മലയേഷ്യയിലെ, ബാട്ടു
പഹാട്ടിൽ തുടങ്ങിയ
കേരള ബന്ധു എന്ന പത്രം, പിന്നീട്
സിംഗപ്പൂരിൽ നിന്നായിരുന്നു തുടർന്നു
പ്രസിദ്ധീകരിച്ചിരുന്നത്; എങ്കിലും,
1988ൽ ഈ പത്രത്തിന്റെ പ്രവർത്തനം
നിലച്ചു. എങ്കിലും, വീണ്ടും, പ്രവാസി
എക ്‌സ ് ്രപ സ ് എന്ന േപ ര ി ൽ ഒ രു
ദ്വിവാരാന്ത പത്രവും 2013ൽ തുടങ്ങി
ഇവിടത്തുകാർ.
ഇവിടുത്തെ രാഷ്ട്രീയരംഗത്തും മലയാളികൾ
ശോഭിച്ചിരുന്നു. സിംഗപ്പൂ
രിന്റെ പീപ്പി ൾസ് ആക്ഷൻ പാർ
ട്ടിയിലെ പഴയ മെംബറും, സിംഗപ്പൂരിന്റെ
മൂന്നാമത്തെ പ്രസിഡന്റും ആയി
രുന്ന തലശ്ശേരിക്കാരനായ ശ്രീ. സി.വി.
ദേവൻ നായർ, പഴയ കാലത്തെ എം.
പി. ശ്രീകുമാർ, ഇപ്പോഴത്തെ മന്ത്രിമാരായ
വിക്രം നായർ, ജെനിൽ പുതുശ്ശേരി
തുടങ്ങിയവർ ഇക്കൂട്ടത്തിൽ പെടുന്നു.
സിംഗപ്പൂർ മലയാളി സാഹിത്യകാരെക്കുറിച്ചു
ചിന്തിക്കുമ്പോൾ മനസ്സിൽ
ആദ്യം കടന്നു വരുന്നത് ഇണങ്ങാത്ത
കണ്ണികളും, ഊഞ്ഞാലും അവ കാ
ശികളും എല്ലാം നമുക്ക് സമ്മാനിച്ച
സാഹിത്യ അക്കാദമി പുരസ്‌കാരം
നേടിയ വിലാസിനി എന്ന ശ്രീഎം.കെ.
മേനോൻ ആണ്. വളരെക്കാലം തമിഴ്
പത്രമാസികകളിൽ സേവനം അനു
ഷ്ഠിച്ച ഇദ്ദേഹം പിന്നീട് നാട്ടിലേക്ക്
തന്നെ തിരിച്ചു പോയി. ഞെക്കാട്
ഗോപാല പിള്ള, പുറവങ്കര നാരായണൻ
നായർ, തുടങ്ങിയ മറ്റു ചില എഴു
ത്തുകാരും, കവികളും ഉണ്ടായിരുന്നു.
കവി യ ും, എഴ ു ത്തു കാരനും,
സാമൂഹ്യ സേവകനും, സിംഗപ്പൂർ
നാരായണ മിഷന്റെ അദ്ധ്യക്ഷനും,
സിംഗപ്പൂരിലെ മലയാളി സമൂഹത്തിെന്റ
ചരി ത്രകാരനും മറ്റും ആയ എ
ൺപത്തിയഞ്ചു വയസ്സിന്റെ നിറവിൽ
നിൽക്കുന്ന ശ്രീ. എം.കെ. ഭാസിയുടെ
കവി തകൾ മാറ്റൊലി കൊള്ളുന്നു
സിംഗപ്പൂർ സാഹിത്യ വേദികളി ൽ
ഇപ്പോഴും.
ഇവിടുത്തെ മലയാളി അസോസി
യേഷന്റെ ആദരവിൽ, മലയാള സാഹി
ത്യത്തിൽ തൽപരരായ സിംഗപ്പൂരിലെ
മലയാളികൾ ഇന്നും മാസത്തിൽ രണ്ടു
പ്രാവശ്യം മലയാളത്തിലെ സാഹിത്യ
ത്തെക്കുറിച്ച് ചർച്ച ചെയ്യാനായി കൂടു
ന്നു. ഈ കൂട്ടായ്മയുടെ സാഹിത്യ നിരൂപണങ്ങൾ എന്നും ആസ്വാദ്യകരമാണ്!