(ഇമ ബാബുവിന്റെ
‘ഓർമച്ചന്ത’
എന്ന പുസ്തകത്തെ കുറിച്ച്)
ചാവക്കാട് താലൂക്ക് നാട്ടിക വില്ലേജ്
തൃപ്രയാർ അംശം ദേശത്ത് ഛായാഗ്രഹണം.
നടൂപ്പറമ്പിൽ മാധവൻ ബാബുരാജെന്ന
ഇമ ബാബുവിന് അമ്പതു
വയസ്സ് പ്രായം. അമ്മ ഇന്ദിരയും അച്ഛൻ
മാധവനുമാകയാലാണ് ഇമ ബാബുവായതെന്നും
പറയപ്പെടുന്നു. അച്ഛൻ മാധവന്
വലപ്പാടുചന്തയിൽ ചായപ്പീടി
കയും പിന്നീട് ചന്തയോടടുത്ത ചാരായഷാപ്പിൽ
കറിക്കൂട്ട് വില്പനയുമുണ്ടായിരു
ന്നു. അങ്ങനെയാണ് ബാബുവിന്റെ
ബാല്യകൗമാരങ്ങളിൽ ചന്ത സജീവമായിത്തീരുന്നത്.
ചന്ത കാലക്കടലെടുത്തു പോയിട്ട്
മുപ്പതു വർഷവും
നടൂപ്പറമ്പിൽ മാധവൻ പോയിട്ട്
വർഷം ഇരുപത്തഞ്ചും കഴിഞ്ഞു.
എന്നാലോ, അച്ഛനും ചന്തയും ചന്ത
ക്കാരുമൊക്കെ
ദിനേന ഉരിയിട്ടുണർന്നു വരവായി
ബാബുവിന്റെ മനസ്സിൽ.
തൃപ്രയാറു സെന്ററിൽ ബസ്സു കാത്തുനിൽക്കുമ്പോൾ,
കല്യാണത്തിന് ഫോട്ടോയെ ടു
ക്കാൻ ചെല്ലുമ്പോൾ,
വലപ്പാട്ടങ്ങാടിക്കരികിലൂടെ നടന്നുപോവുമ്പോൾ,
ആനവിഴുങ്ങീന്നു വരണ കുറുപ്പ
ത്തിയോ
തോക്കൊഴിഞ്ഞ കൈകൾ വീശി
പാറൻ മൂപ്പനോ
ചെമ്പട്ടു പുതച്ച് സഖാവ് സുഗതൻ
വൈദ്യരോ
ആരെങ്കിലുമൊക്കെ ബാബുവിന്റെ
ഫ്രെയിമിലേക്ക്
അലസമായി കടന്നുവരുന്നു.
തോളത്തു തൊടുന്നു.
ബാബ്വോ എന്നു വിളിക്കുന്നു.
ഓർമകൾ ബാബുവിനെ സൈ്വരം
കെടുത്തി.
അവനു ഉറക്കം കെട്ടു.
അവനു സൈ്വരം കെട്ടു.
അവന്റെ കാലും നിലവും പൊള്ളി.
ഗതി കെട്ടു.
ഒടുവിൽ ഓരോരുത്തരെയായി
അവൻ വിളിച്ചുവരുത്തി.
മുന്നിലിരുത്തി.
അവരുടെ രൂപം കൊത്തി.
ആദിയും അന്തവും കൊത്തി.
അവരെ കാഞ്ഞിരത്തിൽ തറച്ചു.
അവനും അവർക്കും സൈ്വരം കിട്ടി.
അങ്ങ െന ഒ ാ ർ മ ച ്വ ന്ത യ ാ യ ി
കാഞ്ഞിരം നിന്നു.
തണ്ടും തടിയും കയ്പ്
ഇലയും കായും കയ്പ്
ന ട ൂ പ്പ റ മ്പ ി ൽ മ ാ ധ വ ൻ
ബാബുരാജൻ
എന്ന
ഇമബാബു
ഇപ്പോൾ സ്വസ്ഥനാണ്.
കാഞ്ഞിരത്തണലിന് തണുപ്പാണ്.
ഈ തണലത്തല്പമിരുന്ന്
ചന്തയ്ക്കു പോകാം.
ഈ തണലത്തല്പം നിന്നും
ചന്തയ്ക്കു പോകാം.