• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ബ്രാഹ്മണ്യത്തിനെതിരെ ചെറുത്തുനിൽപ്പ് ശക്തമാക്കണം: കെ മുരളി

മോഹൻ കാക്കനാടൻ June 20, 2024 0

നമ്മുടെ സംസ്ഥാനത്ത് ബ്രാഹ്മണ്യവൽക്കരണം ശക്തിപ്രാപിക്കുന്ന കാഴ്ചയാണിപ്പോഴുള്ളത്.  മർദ്ദിത ജാതിക്കാർ സ്ഥാപിച്ച ക്ഷേത്രങ്ങളിൽ അവർ തന്നെ   പൂജ നടത്തിയിരുന്ന സ്ഥാനത്ത് നമ്പൂതിരിമാർ ശാന്തിക്കായി വന്നത് കാണാം. ഇത് കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷത്തിന് മാറ്റം വരുത്തിയിട്ടുണ്ട്. ബി ജെ പി-യുടെ വളർച്ച കാണിക്കുന്നത് മറ്റൊന്നുമല്ല. 2019-ൽ 6 നിയോജക മണ്ഡലങ്ങളിൽ ഇടതു മുന്നണി ബി ജെ പിക്ക് പുറകിലായി.  ഈ തിരഞ്ഞെടുപ്പിലാകട്ടെ 11 മണ്ഡലങ്ങളിലാണ് ഇടതുപക്ഷത്തേക്കാൾ ബി ജെ പി മുന്നേറി നിൽക്കുന്നത്. ഇതിന് ഉത്തരം ആര് പറയും? ആശയശാസ്ത്രം നോക്കിയല്ല ആർക്കു വോട്ട് ചെയ്യണം എന്ന് ഇപ്പോൾ തീരുമാനിക്കുന്നത് . വർഷങ്ങളോളം കേരളത്തിന് വെളിയിൽ ഒളിവ് ജീവിതം നയിച്ചശേഷം തിരിച്ചെത്തിയ മുരളി കോണത്ത് പറഞ്ഞു (മുരളി കണ്ണമ്പള്ളി എന്ന നാമം മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി).. 

കഴിഞ്ഞയാഴ്ച അവിചാരിതമായാണ് മുംബയിൽ പനവേൽ റെയിൽവെ സ്റ്റേഷനിൽവെച്ച് മുരളിയെ കണ്ടുമുട്ടിയത്. പ്രായം എഴുപതായെങ്കിലും യാത്രകൾക്ക് മുടക്കം വരുത്താതെ വിപ്ലവത്തിന്റെ ഊർജം ഇപ്പോഴും കൊണ്ടുനടക്കുന്ന അദ്ദേഹം മുംബയിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു. “മൂന്നു മാസം കൂടുമ്പോൾ ഇവിടെ കാലാചൗക്കി പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തണം, അതിനാണ് യാത്ര.’

സ്ത്രീകളുടെ, പ്രത്യേകിച്ചും അധ്വാനിക്കുന്ന ജനവിഭാഗത്തിലെ സ്ത്രീകളുടെ സ്ഥാനം ഇപ്പോൾ  സമൂഹത്തിൽ വളരെ കുറഞ്ഞു വന്നിട്ടുണ്ട്. പണ്ടൊക്കെ ദളിത് കോളനികളിലും മറ്റുമുള്ള സ്ത്രീകൾക്ക് കൂടുതൽ സ്‌ഥാനം ഉണ്ടായിരുന്നു. അവർ ജോലിക്ക് പോകുന്ന ഒരവസ്ഥയുണ്ടായിരുന്നു. ഇന്നത് മാറി വരികയാണ്. “ഞാൻ ജോലിക്ക് പോകുന്നുണ്ടല്ലോ, നീ വീട്ടിൽ ഇരുന്നാൽ മതി” എന്ന ഒരു തോന്നൽ അവരിലെ പുരുഷന്മാർക്കിടയിലും ഉണ്ടായിട്ടുണ്ട്. 

40 വർഷത്തിലധികം ഞാൻ ഒളിവിലായിരുന്നു എന്ന വർത്തമാനങ്ങൾ  ശരിയല്ല, മുരളി പറഞ്ഞു. 1980-83 ൽ കൊമ്റേഡിന്റെ  (Comrade) ചുമതലയുണ്ടായിരുന്നു. പിന്നീട് ഡൽഹിയിൽ മാസ്സ് ലൈനിൽ പ്രവർത്തിച്ചു. 1996 മുതൽ 2015-വരെയാണ് ശരിക്കും ഒളിവിൽ താമസിച്ചത്.  

ജയിലിൽ നിന്നും പുറത്തിങ്ങിയ മുരളിയെ സുഹൃത്തുക്കൾ രക്തഹാരമണിയിച്ച് സ്വീകരിക്കുന്നു.

ഉത്തരേന്ത്യൻ ഭയ്യമാർ, പ്രത്യേകിച്ചും യു പി ക്കാർ വെറും മണ്ടന്മാരാണെന്ന ഒരു സാധാരണ മലയാളി മനോഭാവത്തെ അട്ടിമറിക്കുന്ന കാഴ്ചയാണ്  ഇപ്രാവശ്യത്തെ ലോക് സഭ തിരഞ്ഞെടുപ്പിൽ കാണാനായത്, അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗി ആദിത്യനാഥ് ഭരണചക്രം തിരിക്കുന്ന യു പി-യിൽ ഭരണപക്ഷത്തെ  ഞെട്ടിച്ചുകൊണ്ട് ഇന്ത്യ മുന്നണി 43 സീറ്റുകൾ കരസ്ഥമാക്കിയതാണ് കേന്ദ്രത്തിൽ ബി ജെ പി-ക്ക് ഏകപക്ഷീയമായ ഭൂരിപക്ഷം ലഭിക്കുന്നതിന് തടസ്സമായത്. നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയായെങ്കിലും ഒരു കൂട്ട് മന്ത്രിസഭക്ക് അത് വഴിവെച്ചു, മുരളി പറഞ്ഞു. 

തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് മുൻപുള്ള പ്രവചനങ്ങളെയും മുരളി പുച്ഛിച്ചു തള്ളി. 80 കോടിയോളം ജനങ്ങൾ വോട്ട് ചെയ്യുമ്പോൾ അവിടെയും ഇവിടെയും രണ്ടോ നാലോ ആയിരം ജനങ്ങളെ മുൻനിർത്തി നടത്തുന്ന പ്രവചനങ്ങൾ വെറും അപഹാസ്യമാണ്. ചില മാധ്യമങ്ങളുടെ സൃഷ്ടിയാണത്. പരസ്യത്തിനുള്ള ഒരു വഴി മാത്രം.

ഏകദേശം  രണ്ട് പതിറ്റാണ്ടിലധികം ഒളിവ് ജീവിതം നയിച്ച് ഒടുവിൽ മഹാരാഷ്ട്ര പൊലീസിന്റെ പിടിയിലായ മുരളി  നാലു വർഷമാണ് പൂന യെര്‍വഡ ജയിലിൽ തടവിൽ കഴിഞ്ഞത്. രാജ്യദ്രോഹക്കുറ്റം ചുമത്തി 2015 ലാണ് ഹൈദ്രബാദ് ആസ്ഥാനമായുള്ള ‘ഒക്‌ടോപസ്’ ഓർഗനൈസേഷൻ ഫോർ കൗണ്ടർ ടെററിസ്റ്റ് ഓപ്പറേഷൻസ് (OCTOPUS) എന്ന ഭീകര വിരുദ്ധ സ്‌ക്വാഡ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് മഹാരാഷ്ട്ര പൊലീസിന് കൈമാറുന്നത്. ജയില്‍ ജീവിതത്തിനിടയില്‍ രോഗം മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയില്‍ രണ്ടു തവണ ആശുപത്രി വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. മുരളിക്ക് മതിയായ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര രംഗത്തെ ചിന്തകരായ ഗായത്രി ചക്രവര്‍ത്തി സ്പിവാക്, നോം ചോംസ്‌കി, പാര്‍ഥ ചാറ്റര്‍ജി, ജൂഡിത്ത് ബട്ട്‌ലര്‍ തുടങ്ങി നിരവധി പ്രമുഖരും കൗണ്‍സില്‍ ഫോര്‍ അഡ്വാന്‍സ്‌മെന്റ് ആന്‍ഡ് പ്രൊട്ടകഷന്‍ ഓഫ് കോണ്‍സ്റ്റിറ്റിയൂഷണല്‍ റൈറ്റ്‌സ് ഇന്‍ ഇന്ത്യ എന്ന സംഘടനയും രംഗത്തെത്തിയിരുന്നു. ജയിലില്‍ വിചാരണത്തടവുകാരനായി കഴിഞ്ഞിരുന്ന മുരളിക്ക് പിന്തുണയുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ പ്രതിഷേധ പ്രകടനങ്ങൾ  നടന്നു. ഒടുവിൽ  അഞ്ച് വർഷം മുമ്പ് ജാമ്യത്തിലിറങ്ങി.

മുരളിക്ക് പിന്തുണയുമായി ബ്രസിൽ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധ പ്രകടനം.

എറണാകുളം ഇരുമ്പനത്ത് കോണത്ത് കുടുംബാംഗമായ മുരളി റെവല്യൂഷണറി ഇന്റര്‍നാഷണലിസ്റ്റ് മൂവ്മെന്റിന്റെ മുഖപത്രമായ ‘എ വേള്‍ഡ് ടു വിന്‍’ എന്ന പ്രസിദ്ധീകരണത്തിലും പ്രവർത്തിച്ചിട്ടുണ്ട്. അജിത് എന്ന  പേരില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിയിട്ടുള്ള അദ്ദേഹം കേരളത്തിന്റെ കാര്‍ഷികമേഖലയെ പഠനവിധേയമാക്കിയ ‘ഭൂമി ജാതി ബന്ധനം’ എന്നതുള്‍പ്പടെ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മുരളിയുടെ പിതാവ് കെ എം കണ്ണമ്പള്ളി ചൈന, റുമേനിയ, ഡെൻമാർക്ക് തുടങ്ങി വിവിധ രാജ്യങ്ങളില്‍ കോണ്‍സിലര്‍, അംബാസിഡര്‍ പദവിയിലിരുന്നിട്ടുണ്ട്. കൂടാതെ ഐ.എന്‍.എയിൽ സുഭാഷ് ചന്ദ്രബോസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സഹോദരനായ വിജയൻ കണ്ണമ്പള്ളി 1980-കളിൽ ഫ്രീ പ്രസ് ജേർണലിന്റെ പത്രാധിപരായിരുന്നു.

1970 മുതല്‍ മുരളി സി.പി.ഐ.എം.എല്‍ പ്രസ്ഥാനത്തില്‍ സജീവമായി. “20വയസ്സുവരെ എന്നെ രാഷ്ട്രീയം ഒട്ടും ആവേശിച്ചിരുന്നില്ല. എഞ്ചിനീറിങ് പഠിത്തത്തോടുള്ള മടുപ്പാണ് തന്നെ രാഷ്ട്രീയത്തിലേക്ക്  ആകര്‍ഷിച്ച പ്രധാന ഘടകമെന്ന്” മുരളി പറയുന്നു. അടിയന്തരാവസ്ഥ കാലത്ത് കൊലചെയ്യപ്പെട്ട രാജന്റെ അടുത്ത സുഹൃത്തായിരുന്ന അദ്ദേഹം കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിങ് കോളജ് (ആര്‍.ഇ.സി) വിദ്യാര്‍ഥിയായിരുന്ന കാലത്താണ് പഠനം പൂര്‍ത്തിയാക്കാതെ നാട് വിട്ടത്. ആര്‍.ഇ.സിയിലെ വിദ്യാര്‍ഥി ഗ്രൂപ്പിലെ അംഗമായിരുന്നു ഈച്ചരവാര്യരുടെ മകന്‍ രാജന്‍. കോളേജിന് പുറത്ത് നാട്ടുകാരുമായി നല്ല ബന്ധം ഉണ്ടായിരുന്നത് അന്ന് രാജനാണ്.

1976-ലെ കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ മുരളിക്ക് പങ്കുണ്ടെന്ന ധാരണയിൽ 1978-വരെ കേരള പൊലീസ് അദ്ദേഹത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ തടങ്കലിലാക്കി; ഒടുവിൽ കേസ് തള്ളിപ്പോവുകയായിരുന്നു.

1980കളില്‍ നക്സല്‍ പ്രസ്ഥാനം പിളര്‍ന്നപ്പോള്‍ കെ. വേണു വിഭാഗത്തിനൊപ്പം നിന്നു. വേണു പാര്‍ട്ടി പിരിച്ചുവിട്ടപ്പോള്‍ കേരള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിൽ പങ്കാളിയായി. പിന്നീട് മാവോയിസ്റ്റ് യൂണിറ്റി സെന്ററിൽ പ്രവർത്തിച്ചു. 

ജാമ്യത്തിൽ ഇറങ്ങിയശേഷം പുസ്തകരചനയിലേർപ്പെട്ടിരിക്കയാണ് മുരളി. ജയിലിൽ വെച്ചെഴുതിയ ‘പരികല്പനകളും രീതിശാസ്ത്രവും’, ‘ബ്രാഹ്മണ്യ വിമർശം’ എന്നീ പുസ്തകങ്ങൾ  2020-ൽ  പുറത്തിറങ്ങി. ജയിൽ അനുഭവങ്ങളെ കുറിച്ച് വിവരിക്കുന്ന ‘യർവഡ സ്മരണകൾ’, കെ. വേണുവിന്റെ മാർക്സിസ്ററ് വിമർശനത്തിന് മറുപടി നല്കുന്ന ‘മുതലാളിത്തമല്ല അവസാനവാക്ക്’  എന്നീ കൃതികളും പിന്നീട് പ്രസിദ്ധീകൃതമായി. ‘ഭൂമി ജാതി ബന്ധനം’ പുതിയ പതിപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ. 

ഇത്രയും കാലത്തെ ജീവിതത്തിൽ ഒരിക്കൽപോലും താന്‍ സഞ്ചരിച്ച പാത തെറ്റായിരുന്നുവെന്ന് തനിക്ക് ഒരിക്കലും തോന്നിയിട്ടില്ല എന്നാണ് മുരളി പറയുന്നത്.  “ഈ വഴിയില്‍ ഞാന്‍ പൂര്‍ണ്ണ തൃപ്തനാണ്. എന്റെ വഴി ശരിതന്നെയായിരുന്നെന്നാണ് എനിക്ക് ഇപ്പോഴും തോന്നുന്നത്”, നേത്രാവതി എക്സ്പ്രസ്സിൽ കയറാനായ് മുരളി നടന്നു നീങ്ങി.

Related tags : KeralaMrali KonothMuraliMurali KannamballyNaxalism

Previous Post

ഇടക്കിടെ മരിക്കുന്നൊരോർമ്മ

Next Post

സാമ്പത്തിക അസമത്വം ദശകത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

Related Articles

Artistകവർ സ്റ്റോറി3

മനസ്സിൽ നിറയെ കഥകളുമായി ഒരു ചിത്രകാരൻ

കവർ സ്റ്റോറി3

കാക്ക പത്താം വാർഷികാഘോഷത്തിൽ സുനിൽ പി. ഇളയിടം

കവർ സ്റ്റോറി3സ്പെഷ്യല്‍ റിപ്പോര്‍ട്സ്

എനിക്ക് അരുന്ധതിയുമായി അടിസ്ഥാനപരമായ വിയോജിപ്പുകളില്ല: പട്വർധൻ-3

കവർ സ്റ്റോറി3സ്പെഷ്യല്‍ റിപ്പോര്‍ട്സ്

ജെ.പിയെ ഉപയോഗിച്ച് ആർഎസ്എസ് ദേശീയ ശക്തിയായി: ആനന്ദ് പട്വർദ്ധൻ-2

കവർ സ്റ്റോറി3മുഖാമുഖം

പാപബോധം മതത്തിന്റെ നിർമിതി: സാറാ ജോസഫ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
മോഹൻ കാക്കനാടൻ

ജസ്റ്റീസ് സഞ്ജീവ് ഖന്നയ്ക്ക്...

മോഹൻ കാക്കനാടൻ 

വ്യാഴാഴ്ചത്തെ അതിനിർണായകമായ സുപ്രീം കോടതി വിധി മതസൗഹാർദ്ദപരമായ ഒരന്തരീക്ഷം രാജ്യത്ത് നിലനിൽക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ...

മാധ്യമങ്ങൾക്ക് വേണം പെരുമാറ്റച്ചട്ടം

മോഹൻ കാക്കനാടൻ 

ഒരു സാധാരണ മനുഷ്യൻ ഏറ്റവുമധികം ആഗ്രഹിക്കുന്ന ഒന്നാണ് സ്വകാര്യത. തങ്ങളുടെ ജീവിതത്തിൽ മൗനം പാലിക്കേണ്ട...

പുരസ്ക്കാരങ്ങൾ കൊണ്ട് എന്താണ്...

മോഹൻ കാക്കനാടൻ 

നേരത്തെ എനിക്ക് അക്കാദമിയുടെ നിരൂപണത്തിനുള്ള പുരസ്കാരം കിട്ടിയിരുന്നു. ഞാൻ ഭയന്നു, കവിയും ഉപന്യാസകാരനും നോവലിസ്റ്റുമായ...

ബ്രാഹ്മണ്യത്തിനെതിരെ ചെറുത്തുനിൽപ്പ് ശക്തമാക്കണം:...

മോഹൻ കാക്കനാടൻ 

നമ്മുടെ സംസ്ഥാനത്ത് ബ്രാഹ്മണ്യവൽക്കരണം ശക്തിപ്രാപിക്കുന്ന കാഴ്ചയാണിപ്പോഴുള്ളത്.  മർദ്ദിത ജാതിക്കാർ സ്ഥാപിച്ച ക്ഷേത്രങ്ങളിൽ അവർ തന്നെ ...

ഗാസ, പശ്ചിമേഷ്യയിലെ ഹിരോഷിമ

മോഹൻ കാക്കനാടൻ 

ഭരണകൂടം നടത്തുന്ന കൊലകൾ അംഗീകരിക്കാം എന്നതാണ് മനുഷ്യന്റെ പൊതുവെയുള്ള മനസ്സ്. അത് തൂക്കിക്കൊലയായാലും, നക്സലുകളെയായാലും...

വൃദ്ധസദനങ്ങൾക്ക് ഒരാമുഖം

മോഹൻ കാക്കനാടൻ 

കെ ജി ജോർജ് മരിച്ചത് എറണാകുളത്ത് സിഗ്നേച്ചർ എന്ന ഒരു വൃദ്ധസദനത്തിൽ വെച്ചായിരുന്നു എന്ന...

കരുവന്നൂർ ബാങ്ക് അന്വേഷണം...

മോഹൻ കാക്കനാടൻ 

സഹകരണ ബാങ്കുകളിലെ തട്ടിപ്പിന് ഇരയാകുന്ന മനുഷ്യരുടെ കഥകൾ പത്രവാർത്തകളിൽ ഇടം പിടിച്ചു തുടങ്ങിയിട്ട് കാലമേറെയായി....

സാരിത്തുമ്പിൽ കുരുങ്ങിയ പ്രബുദ്ധ...

മോഹൻ കാക്കനാടൻ 

രണ്ട് സ്ത്രീകളുടെ സാരിത്തുമ്പിൽ കേരളം ചുറ്റപ്പെട്ടിട്ട് വർഷം 11 കഴിഞ്ഞു. വ്യക്തിഹത്യ നടത്താനും അധികാരത്തിലെത്താനുമുള്ള...

മതരാഷ്ട്രീയത്തിനെതിരെ അവബോധം വളർത്തണം

മോഹൻ കാക്കനാടൻ 

പോപ്പുലർ ഫ്രണ്ടിനും എട്ട് അനുബന്ധസംഘടനകൾക്കുമുള്ള നിരോധനം വൈകിപ്പോയി എന്നതാണ് നിഷ്പക്ഷമതികളായ ജനങ്ങളുടെ അഭിപ്രായം. ജനാധിപത്യത്തിന്റെ...

എൻ. കെ.പി. മുത്തുക്കോയ:...

മോഹൻ കാക്കനാടൻ 

ഞാനിപ്പോൾ കൂട്ടക്കുരുതിയുടെ മന:ശാസ്ത്രം വായിച്ചുകൊണ്ടിരിക്കയാണ്. അതിലേക്ക് എത്തിച്ചേരുന്നത് വളരെ നീണ്ട ഒരു പ്രോസസ്സ് ആണെന്നാണ്...

തുടർഭരണം യാഥാർത്ഥ്യമാകുമ്പോൾ

മോഹൻ കാക്കനാടൻ 

ചരിത്രത്തിലെ അവിസ്മരണീയമായ ഒരു മുഹുർത്തത്തിനാണ് ഇന്ന് കേരളം സാക്ഷ്യം വഹിച്ചത്. എപ്പോഴും ജാഗരൂകരായ ഒരു...

കൊറോണയും ആസന്നമായ പട്ടിണി...

മോഹൻ കാക്കനാടൻ 

മഹാമാരിയുടെ ദിനങ്ങൾ അനന്തമായി നീളുന്നത് കണ്ട് ലോക ജനതയാകെ സ്തബ്ധരായി നിൽക്കുകയാണ്. ഒരു സൂക്ഷ്മ...

ഇന്ത്യയ്ക്കുമേൽ പടരുന്ന കരിനിഴൽ

മോഹൻ കാക്കനാടൻ 

മോഡി സർക്കാർ രണ്ടാം വരവിൽ ഉറഞ്ഞു തുള്ളുകയാണ്. ആദ്യ വരവിൽ നോട്ടു നിരോധനവും മറ്റുമായി...

രാജ്യത്തെ തകർക്കുന്ന സാമ്പത്തിക...

മോഹൻ കാക്കനാടൻ 

ഇന്ത്യ അതിസങ്കീർണമായ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി നേരി ഇട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. മൃഗീയ ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച...

ഇടതുപക്ഷത്തിന്റെ കാഴ്ചകൾക്ക് മങ്ങലേൽക്കുമ്പോൾ

മോഹൻ കാക്കനാടൻ 

അധികാരത്തിന്റെ ശീതളച്ഛായയിൽ ഇരിക്കുമ്പോൾ അതിനപ്പുറം ഒന്നുമില്ല എന്ന് കരുതുന്ന ജനനായകന്മാരുടെ നാടാണ് നമ്മുടേത്. അഹങ്കാരവും...

നമുക്കുവേണ്ടിയാകട്ടെ നമ്മുടെ ഓരോ...

മോഹൻ കാക്കനാടൻ 

വീണ്ടുമൊരു തിരഞ്ഞെടുപ്പിന് രാഷ്ട്രം ഒരുങ്ങിയിരിക്കുകയാണ്. ജനാധിപത്യത്തെ മുൻനിർത്തി അധികാരം പിടിച്ചെടുക്കാനായി കളത്തിലിറങ്ങുമ്പോൾ ഓരോ പാർട്ടികളും...

കഥാപതിപ്പും അഞ്ചാമത് ഗെയ്റ്റ്‌വെ...

മോഹൻ കാക്കനാടൻ 

കഥ കേൾക്കാനുള്ള താത്പര്യം എല്ലാവരിലുമുണ്ട്. നടന്നതും നടക്കാത്തതുമായ സംഭവങ്ങൾ കേട്ടിരിക്കുമ്പോൾ നാം വേറൊരു ലോകത്തു...

വേണം നമുക്ക് ഉത്തരവാദിത്തമുള്ള...

മോഹൻ കാക്കനാടൻ 

മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്ന ഏറ്റവും വലിയ ഒരു വിപത്തായി ഇന്ന് നവ മാധ്യമങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു. വിവരസാങ്കേതിക...

സദാചാരവാദികളും സാഹിത്യവും

മോഹൻ കാക്കനാടൻ 

ആവിഷ് കാര സ്വാതന്ത്ര്യത്തിന്റെ അതിർ വരമ്പുകളെച്ചൊല്ലി തർക്കങ്ങളുണ്ടാവുന്നത് ഒരു പുതുമയല്ല. സിനിമയും നോവലും കവിതയും...

ഭാഷയ്ക്ക് ഉണർവ് ഉണ്ടാകുമ്പോൾ

മോഹൻ കാക്കനാടൻ 

ഇന്ത്യൻ ഭാഷകൾ തികഞ്ഞ അവഗണന നേരിട്ട് തുടങ്ങിയിട്ട് കാലം കുറെയായി. നമുക്കൊക്കെ ആശയ വിനിമയം...

സാഹിത്യത്തിലെ സ്ത്രീ ശക്തി

മോഹൻ കാക്കനാടൻ 

ഇന്ത്യയിലെ പ്രാദേശിക ഭാഷകൾക്ക് പ്രാധാന്യം നൽകിയുള്ള മുംബൈ ഗെയ്റ്റ്‌വെ ലിറ്റ്‌ഫെസ്റ്റ് നാലാം പതിപ്പിൽ ഭാരതീ...

വിസ്മൃതിയിലാവുന്ന വംശപ്പെരുമകൾ

മോഹൻ കാക്കനാടൻ 

'ഗോച്ചിർ' എന്ന ധൂമകേതു ഭൂമിയിൽ വന്നിടിക്കുന്നതോടെ ഈ ഭൂമി ഇല്ലാതാകും. ആ ആഘാതത്തിൽനിന്നുയരുന്ന അഗ്നിജ്വാലകളിൽ...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven