• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ടവർ ഓഫ് സൈലൻസ് അഥവാ നിശബ്ദതയുടെ ഗോപുരം

കാട്ടൂര്‍ മുരളി October 30, 2016 0

ജീവിതമെന്ന പുസ്തകത്തിന്റെ രണ്ടു വ്യത്യസ്ത പുറങ്ങളാണ് ജനനവും മരണവും. ജനനം ഒരു പ്രക്രിയയാണെങ്കിൽ മരണം ഒരേസമയം ഒരു പ്രതിഭാസവും പ്രഹേളികയും കൂടിയാണ്. ജന്മമെടുത്ത
എല്ലാ ജീവജാലങ്ങൾക്കും മരണം അനിവാര്യമാണെന്നിരിക്കെ മരണത്തിന് പലവിധ നിർവചനങ്ങളാണ് നൽകപ്പെടുന്നത്. ശാസ്ര്തീയമായും യുക്തിപരമായും സാങ്കല്പികമായും രചിക്കപ്പെട്ടതാണ് ആ
നിർവചനങ്ങൾ. എന്നിരുന്നാലും ജീവന്റെ അന്ത്യം അല്ലെങ്കിൽ ഒടുക്കമാണ് മരണമെന്ന് വളച്ചുകെട്ടില്ലാതെ പറയാം. കരഞ്ഞുകൊണ്ട് ജനിച്ചുവീഴുന്ന മനുഷ്യൻ തുടർന്നുള്ള ശാബ്ദികവും ചലനാത്മകവുമായ
തന്റെ ഭൗതിക ജീവിതനിയോഗം പൂർത്തിയാക്കി, ഒടുവിൽ നിശബ്ദതയിലേക്കും നിശ്ചലതയിലേക്കും ആണ്ടുപോകുന്ന ഒരവസ്ഥയാണത്. ആ അവസ്ഥയിൽ ധനികനും ദരിദ്രനും രാജാവും പ്രജയും ശത്രുവും മിത്രവുമൊക്കെ സമാനരാണ്. അതായത്, വെറും ജഡം അല്ലെങ്കിൽ മൃതദേഹം മാത്രം.

എത്രതന്നെ പ്രിയപ്പെട്ടവരുടേതായാലും പക്ഷിമൃഗാദികളുടെ
ജഡങ്ങൾ സ്റ്റഫ് ചെയ്ത് കാഴ്ചവസ്തുക്കളായി വയ്ക്കുന്നതുപോലെ
മനുഷ്യജഡങ്ങൾ ആരും സൂക്ഷിച്ചുവയ്ക്കാറില്ല. പകരം അവ കുഴിച്ചുമൂടുകയോ
ദഹിപ്പിച്ചുകളയുകയോ ആണല്ലോ ലോകമെമ്പാടും
ചെയ്തുവരുന്നത്. അതിനായി പല ആചാരാനുഷ്ഠാനങ്ങളാണ്
സ്വീകരിച്ചുപോരുന്നത്. ഈ ആചാരാനുഷ്ഠാനങ്ങൾ മരിച്ച വ്യക്തി
പ്രതിനിധീകരിക്കുന്ന മതത്തിന്റെയും കുടുംബത്തിന്റെയും പരമ്പ
രാഗത വിശ്വാസപ്രമാണങ്ങളുടെ ചുവടു പിടിച്ചുകൊണ്ടുള്ളതാണ്.

ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കുമൊക്കെ ഇങ്ങനെ അവരുടേതായ
ആചാരാനുഷ്ഠാനങ്ങളുണ്ട്. മുസ്ലിം, ക്രിസ്ത്യാനി മതവിഭാഗക്കാർ
മൃതദേഹങ്ങൾ കുഴിച്ചുമൂടുമ്പോൾ നമ്മുടെ രാജ്യത്ത് മൃതദേഹങ്ങൾ
ദഹിപ്പിക്കുന്ന രീതി ഹിന്ദുക്കൾക്കിടയിലാണ്.
ഓരോ മതവിഭാഗക്കാർക്കും ശവസംസ്‌കാരത്തിനായി അവരുടേതായ
പ്രത്യേക ശ്മശാനങ്ങൾ നിലവിലുണ്ട്. അതേസമയം
വിവിധ ദേശഭാഷക്കാരും മതവിശ്വാസികളും തിങ്ങിപ്പാർക്കുന്ന
ഒരു കോസ്‌മോപൊളിറ്റൻ നഗരമായ മുംബയിലും സർക്കാർതല
ത്തിലുള്ള ശ്മശാനങ്ങൾക്കു പുറമെ ഓരോ മതവിഭാഗക്കാർക്കുമായി
പ്രത്യേക ശ്മശാനങ്ങളുമുണ്ട്. ഇതിൽ സർക്കാരിന്റേതായി
(നഗരസഭയുടെ) 36 സാധാരണ ശ്മശാനങ്ങൾ(ചുടുകാട്)ക്കു
പുറമെ പത്ത് ഇലക്ട്രിക് ശ്മശാനങ്ങളും ഒരു ഗ്യാസ്/ഡീസൽ
ശ്മശാനവുമാണുള്ളത്. കൂടാതെ സ്വകാര്യതലത്തിലുള്ള
130-ൽപരം ശ്മശാനങ്ങൾ വേറെയുമുണ്ട്. ഇതിൽതന്നെ പ്രത്യേക
ക്രിസ്ത്യൻ സെമിത്തേരികളും മുസ്ലിം കബറസ്ഥാനുകളും ഉൾപ്പെടു
ന്നു.

ബോറിവ്‌ലി ബഭായ് ശ്മശാനം, സാന്താക്രൂസ് ഹിന്ദു ശ്മശാനം,
ഭാണ്ടൂപിലെ സോനാപൂർ ശ്മശാനം, മലാഡ് ശ്മശാനം,
മറൈൻലൈൻസിലെ ചന്ദൻവാഡി ശ്മശാനം എന്നിവയ്ക്കു പുറമെ
സെവ്‌രിയിലെ ക്രിസ്ത്യൻ സെമിത്തേരിയും മറൈൻലൈൻസിലെ
ബഡാ കബറസ്ഥാനും വർളിയിലെ ജൂത ശ്മശാനവും അവയിൽ
പ്രധാനങ്ങളാണ്.
ഇതിൽനിന്നെല്ലാം വ്യത്യസ്തമായി എല്ലാ മതവിഭാഗക്കാർക്കും
വേണ്ടി ഒരു പൊതുശ്മശാന ഓഷിവാരയിലുണ്ട്. ഓഷിവാര
ബ്രിഡ്ജ് ശ്മശാനം എന്ന പേരിലാണ് അത് അറിയപ്പെടുന്നത്.
എന്നാൽ ശ്മശാനങ്ങളെക്കുറിച്ച് നിലവിലുള്ള പൊതുസങ്കല്പ
ങ്ങൾക്ക് വിരുദ്ധമായി, വിസ്മയമുണർത്തുന്നതും ടൂറിസ്റ്റുകളുടെ
ആകർഷണകേന്ദ്രവും കൂടിയായ ഒരു ശ്മശാനം മുംബയിലെ മലബാർ
ഹില്ലിനടുത്ത് തലയുയർത്തി നില്പുണ്ട്.
‘ടവർ ഓഫ് സൈലൻസ്’ അഥവാ നിശബ്ദതയുടെ ഗോപുരം
എന്ന പേരിലറിയപ്പെടുന്ന അതിപുരാതനമായ ഈ ശ്മശാനം
നഗരത്തിലെ പാർസി വംശജർക്കു വേണ്ടിയുള്ളതാണ്.
പാർസികളിൽതന്നെ രണ്ടു വിഭാഗക്കാരുണ്ട്. അവയിലൊന്ന്
സൊറോസ്ട്രിയൻ മതവിഭാഗത്തിൽപെട്ടവരും മറ്റൊന്ന് ഇറാനി
കളെന്ന് അറിയപ്പെടുന്നവരുമാണ്. ഇതിൽ സൊറോസ്ട്രിയൻ
വിഭാഗത്തിൽപെട്ടവരുടെ ശ്മശാനമാണ് ടവർ ഓഫ് സൈലൻസ്
അഥവാ നിശബ്ദതയുടെ ഗോപുരം.

അഭയാർത്ഥികളായി പണ്ട് ഗുജറാത്തിലെത്തിയ പാർസികൾ
കൂടെ തങ്ങൾ ആരാധിക്കുന്ന ‘വിശുദ്ധ അഗ്നി’യും കൊണ്ടുവരികയുണ്ടായി.
പിന്നീട് ഇവർ പല അഗ്നിക്ഷേത്രങ്ങളും സ്ഥാപിച്ചു. ‘അഗ്യാരി’
എന്ന പേരിലാണ് ഇവരുടെ അഗ്‌നിക്ഷേത്രങ്ങൾ അറിയപ്പെടുന്നത്.
എങ്ങും കൂട്ടത്തോടെ താമസിച്ചുവരുന്ന ഇവരുടെ
കോളനികൾ പാർസി കോളനി എന്ന പേരിലും അറിയപ്പെടുന്നു.

അഗ്നിയോടൊപ്പം ഭൂമി (മണ്ണ്), വായു, ജലം എന്നിവയെയും
ആദരിക്കുന്നവരാണ് സൊറോസ്ട്രിയൻ മതവിഭാഗക്കാർ. അതി
നാൽതന്നെ ഇവർക്കിടയിൽ മരണമടയുന്നവരുടെ മൃതദേഹ
ങ്ങൾ മറ്റുള്ളവരെപ്പോലെ മണ്ണിൽ കുഴിച്ചുമൂടുകയോ അഗ്നിയിൽ
ദഹിപ്പിക്കുകയോ ചെയ്യുന്ന ഏർപ്പാടില്ല. കാരണം അതുവഴി മണ്ണും
ജലവും അഗ്നിയും വായുവും മലിനീകരിക്കപ്പെടുകയോ നശിപ്പിക്ക
പ്പെടുകയോ ചെയ്യുമെന്ന് ഇവർ കരുതുന്നു. അതുകൊണ്ടുതന്നെ
പാർസികൾ മൃതദേഹങ്ങൾ സാധാരണ ശ്മശാനങ്ങളിലോ ചുടുകാട്ടിലോ
കൊണ്ടുപോയി സംസ്‌കരിക്കാറില്ല. പകരം മൃതദേഹ
ങ്ങൾ ശവംതീനിപ്പക്ഷികൾക്ക് (പ്രത്യേകിച്ചും കഴുകന്മാർക്ക്) ഇരയായി
നൽകാറാണ് പതിവ്.
ഇങ്ങനെ പാർസികളുടെ മൃതദേഹങ്ങൾ കഴുകന്മാർക്ക് ഇരയായി
വച്ചുകൊടുക്കുന്ന ഇടമാണ് നേരത്തെ സൂചിപ്പിച്ച ടവർ
ഓഫ് സൈലൻസ് അഥവാ നിശബ്ദതയുടെ ഗോപുരം.
1672-ൽ ബ്രിട്ടീഷുകാർ മലബാർ ഹിൽ പരിസരത്ത് പാർസിക
ൾക്ക് ദാനമായി നൽകിയ ഭൂമിയിലാണ് മുംബയിലെ ടവർ ഓഫ്
സൈലൻസ് പണ്ടുമുതൽക്കേ നിലകൊള്ളുന്നത്.
അന്ന് ഈ ഗോപുരം നിർമിച്ചത് സേഠ് മോസിഹിർജി എന്ന
പാർസി വ്യവസായിയാണത്രെ.

ടവർ ഓഫ് സൈലൻസ് എന്നു പറയുമ്പോൾ അത് ഏതെങ്കി
ലുംതരത്തിലുള്ള ഒരു കെട്ടിടമായിരിക്കാമെന്ന് തെറ്റിദ്ധരിച്ചേക്കാം.
എന്നാൽ പ്രകൃതിരമണീയമായ മലബാർഹില്ലിലെ തികച്ചും
ശാന്തവും നിശബ്ദവുമായ കുന്നിൻമുകളിൽ ശില്പചാതുര്യത്തിന്റെ
സൗന്ദര്യം പ്രകടമാക്കിക്കൊണ്ട് ഗോപുരംപോല മുകളിലോട്ടുയർ
ന്നുനിൽക്കുന്ന വൃത്താകൃതിയിലുള്ള ഒരുതരം കിണറാണിത്.
അതിനുമുകളിലാണ് പാർസികളുടെ മൃതദേഹങ്ങൾ അന്ത്യവിധി
കൾക്കുശേഷം കഴുകന്മാർക്ക് ഭക്ഷണമായി വച്ചുകൊടുക്കുന്നത്.
ഇവിടെത്തന്നെ പുരുഷന്മാരുടെയും സ്ര്തീകളുടെയും കുട്ടികളുടെയും
മൃതദേഹങ്ങൾ വച്ചുകൊടുക്കാൻ വെവ്വേറെ ഇടങ്ങളുണ്ട്.
ഈ മൃതദേഹങ്ങളിലെ മാംസം കഴുകന്മാർ കൊത്തിവലിച്ച് തിന്ന
ശേഷം ബാക്കിയാകുന്ന അസ്ഥികൾ ടവറിന്റെ മദ്ധ്യത്തിലുള്ള
ഗഹ്വരതയിലേക്ക് വീഴുകയും ചെയ്യുന്നു. ഈ സ്ഥലം ദഖ്മ
അഥവാ ദോഖ്മ എന്നീ പേരുകളിലും അറിയപ്പെടുന്നു. മരിച്ചവർ
ക്കുവേണ്ടിയുള്ള സ്ഥലം എന്നാണതിനർത്ഥം.

സമീപകാലത്ത് ഇവിടത്തെ കഴുകന്മാരിൽ പലതും അപ്രത്യ
ക്ഷമായതിനാൽ ജഡങ്ങൾ ദിവസങ്ങളോളം വയ്‌ക്കേണ്ടിവരുന്ന
പ്രശ്‌നവും സംജാതമാവുകയുണ്ടായി. ഈ പ്രശ്‌നത്തിന് പരിഹാരമായി
പാർസി പഞ്ചായത്തും ബോംബെ നാച്യുറൽ ഹിസ്റ്റോറിക്
സൊസൈറ്റിയും ചേർന്ന് ബോറിവ്‌ലി നാഷണൽ പാർക്കിൽ കഴുകന്മാരെ
വളർത്തുന്ന പരിപാടിക്ക് തുടക്കംകുറിച്ചിട്ടുണ്ട്.

പാർസി സ്ര്തീകൾ മറ്റ് സമുദായത്തിൽപ്പെട്ടവരെ വിവാഹം
കഴിച്ച് സൊറോസ്ട്രിയൻ പേര് മാറ്റി വേറെ പേര് സ്വീകരിച്ചാൽ
അത്തരം സ്ര്തീകളുടെ മൃതദേഹങ്ങൾ ഇവിടെ സംസ്‌കരിക്കാൻ
അനുവദിക്കുകയില്ലെന്ന് ബോംബെ പാർസി പഞ്ചായത്ത് പ്രഖ്യാപിച്ചിരുന്നു.
മുംബയ് നഗരത്തിന്റെ കോസ്‌മോപൊളിറ്റൻ ഭാവശുദ്ധിയുടെ
മറ്റൊരു പ്രതീകം കൂടിയായ ഈ ടവർ ഓഫ് സൈലൻസ് കാണാൻ
നിരവധി ടൂറിസ്റ്റുകൾ ഇവിടെ എത്താറുണ്ടെങ്കിലും അത് ദൂരെനിന്ന്
നോക്കിക്കാണാമെന്നല്ലാതെ പാർസികൾ അല്ലാത്ത മറ്റാ
ർക്കും അതിനടുത്തേക്ക് പ്രവേശനം അനുവദിക്കാറില്ല.
ടവർ ഓഫ് സൈലൻസിൽ ഇങ്ങനെ മൃതദേഹങ്ങൾ തുറന്നുവയ്ക്കുന്നത്
പരിസ്ഥിതിസൗഹാർദത്തിന്റെ ഏറ്റവും നല്ല മാർഗമായിട്ടാണ്
കരുതിപ്പോരുന്നത്.

മരണമടയുന്ന പാർസികളുടെ ആത്മാക്കളോടുള്ള ആദരവ്
പരിഗണിച്ചും, അതുപോലെതന്നെ ഇവിടെ സഹവാസമുള്ള കഴുകന്മാർക്ക്
ശല്യമാകാതിരിക്കാനും ഈ പരിസരത്തെ ആകാശത്തുകൂടി
വിമാനങ്ങൾ പറത്താറില്ല. ഈ സ്ഥലത്തെ ചൂഴ്ന്നുനിൽ
ക്കുന്ന അപാര നിശബ്ദതതന്നെയാണ് അക്ഷരാർത്ഥത്തിൽ
അതിനെ നിശബ്ദതയുടെ ഗോപുരമാക്കിത്തീർക്കുന്നത്.

ഈ വംശനാശം വിവാഹം മറന്നതുമൂലം: ജഹാംഗിർ പട്ടേൽ

”പാർസികൾക്ക് വംശനാശം സംഭവിക്കുമെന്നത് ഒരു യാഥാ
ർത്ഥ്യംതന്നെയാണ്. ഇപ്പോഴത്തെ തലമുറ കൂടി കഴിഞ്ഞാൽ എത്രപേർ
ആ മതത്തിൽ ഉണ്ടാകുമെന്ന് പറയാനാവില്ല” മുംബയിൽ
നിന്നും പ്രസിദ്ധീകരിക്കുന്ന പാർസിയാന ദ്വൈവാരികയുടെ പത്രാധിപരായ
ജഹാംഗിർ ആർ. പട്ടേൽ പറഞ്ഞു.

പ്രധാനമായും രണ്ടു കാരണങ്ങളാണ് പാർസിജനസംഖ്യ കുറയാൻ
കാരണം, പട്ടേൽ വിശദീകരിച്ചു. അതിൽ ഏറ്റവും പ്രധാനമാണ്
ലേറ്റ് മാര്യേജ്. പ്രായം ഏറെ കഴിഞ്ഞിട്ടുള്ള വിവാഹം ഓരോ
പാർസി കുടുംബത്തിലും ഒന്നോ രണ്ടോ കുട്ടികൾ മാത്രമുണ്ടാവാൻ
കാരണമാകുന്നു. മറ്റൊരു പ്രധാന കാരണമാകട്ടെ, കല്യാണംതന്നെ
വേണ്ടെന്നുവയ്ക്കലാണ്. തങ്ങൾക്ക് ഒരിക്കലും വിവാഹിതരാകേണ്ടെന്ന്
ശാഠ്യം പിടിച്ച് അച്ഛനമ്മമാരോടൊപ്പം ജീവിതം മുഴുവൻ
കഴിഞ്ഞുകൂടുന്ന പാർസി വംശജർ ധാരാളമുണ്ട്. ഇതിൽ
സ്ര്തീകളേക്കാളേറെ പുരുഷന്മാരാണെന്നതാണ് മറ്റൊരു പ്രത്യേകത്.
പാർസികൾ വിദ്യാഭ്യാസപരമായി വളരെ മുൻപന്തിയിലാണ്.
ഇവിടെ മുംബയിൽതന്നെ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ
പാർസികളുടെ വകയായുണ്ട്. ഏഷ്യയിലെതന്നെ നാലാമത്തെ
പഴക്കം ചെന്ന ദിനപത്രമായ ഗുജറാത്ത് സമാചാർ പാർസികളാണ്
ആരംഭിച്ചത്. ”സ്ര്തീകൾക്കിടയിൽ വിദ്യാഭ്യാസത്തിനു ലഭിച്ച
പ്രാധാന്യം അവരെ ഉദ്യോഗങ്ങൾക്ക് പ്രാപ്തരാക്കി. അതോടെ
വിവാഹത്തിനേക്കാൾ പ്രാധാന്യം ജോലിക്കായി. വിവാഹം മറന്ന
തുമൂലം വംശഭീഷണി നേരിടുന്ന അപൂർവതയാണ് പാർസികൾ
ക്കിടയിൽ കാണുന്നത്”, പട്ടേൽ പറഞ്ഞു.

1940-ലെ സെൻസസ് പ്രകാരം 1,14,890 പാർസി മതവിശ്വാസി
കളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. 1881-ൽ നടന്ന സെൻസസി
ലുണ്ടായിരുന്ന 85,397-ൽനിന്ന് വളരെ വലിയ ഒരു വളർച്ചയായി
രുന്നു അത്. എന്നാൽ 2001-ൽ അത് വെറും 69,601 ആയി ചുരുങ്ങി.
ഈ വർഷത്തെ ഏറ്റവും പുതിയ സെൻസസ് പ്രകാരം അത്
വീണ്ടും കുറഞ്ഞ് 61,000-ത്തിനടുത്തെത്താനാണ് സാദ്ധ്യത. ഈ
കണക്കുകൾ നിരത്തിയാണ് പാർസി മതാനുയായികൾ അടുത്ത
ഒരു നൂറ്റാണ്ടിനകം മിക്കവാറും ഈ ഭൂമുഖത്തുണ്ടാകാൻ സാദ്ധ്യതയില്ലെന്ന്
ജഹാംഗിർ പട്ടേൽ കണക്കാക്കുന്നത്.

രാജ്യത്തിനെന്നും അഭിമാനിക്കാവുന്ന പ്രതിഭാധനരായ പാർ
സികളുടെ ഒരു നീണ്ട പട്ടികതന്നെയുണ്ട്. ദാദാഭായ് നവറോജി,
ഫാലി മേജർ, സോളി സൊറാബ്ജി, ജനറൽ സാം മനേക്ഷ,
രാജീവ്ഗാന്ധി, സുബിൻ മേത്ത, ടാറ്റാ, ഗോദ്‌റെജ് തുടങ്ങി പ്രമുഖരും
പ്രശസ്തരുമായ പാർസികൾ ഇന്ത്യയുടെ സാമൂഹ്യ-സാംസ്‌കാരിക-കച്ചവട
രംഗങ്ങളിൽ വേരുറപ്പിച്ചിട്ടുണ്ട്.

പക്ഷെ, ഓരോ വർഷം കഴിയുന്തോറും കുറഞ്ഞുവരുന്ന അംഗസംഖ്യയ്ക്ക്
ഒരുത്തരം നൽകാൻ ആർക്കും കഴിയുമെന്നു തോന്നുന്നില്ല.

Previous Post

വിസ്മൃതിയിലാവുന്ന വംശപ്പെരുമകൾ

Next Post

ആരാച്ചാർ ഇവിടെത്തന്നെയുണ്ട്

Related Articles

നേര്‍രേഖകള്‍

‘സദ് രക്ഷണായ ഖൽനിഗ്രഹണായ’ അഥവാ മിഷൻ ഗോഡ് ഫാദർ

നേര്‍രേഖകള്‍

മുംബൈ മലയാളിയും മറാഠിഭാഷയും

നേര്‍രേഖകള്‍

വിസ്മൃതിയിലാവുന്ന വംശപ്പെരുമകൾ

life-sketchesനേര്‍രേഖകള്‍

നാംദേവ് ധസ്സാൾ: ദൈവത്തിന്റെ വികൃതിയിൽ ഒരു കവിജനനം

നേര്‍രേഖകള്‍

‘എന്റെ കഥ’യെ വെറും കഥയാക്കി മാറ്റിയത് പുരുഷന്മാർ: നളിനി ജമീല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
കാട്ടൂര്‍ മുരളി

ദിവാൻ റാവുബഹാദൂർ കഥാപാത്രമാകുമ്പോൾ

കാട്ടൂർ മുരളി 

ലോകത്തിൽ ചലച്ചിത്രസംവിധാന രംഗത്തെ ആദ്യത്തെ വനിതയാണ് ആലീസ് ഗയ്-ബ്ലാച്ചെ അഥവാ ആലീസ് ഇഡാ അന്റോയ്നെറ്റ്...

സ്ട്രോബെറികൾ വിളയുന്ന ‘പുസ്‌തകഗ്രാമം’

കാട്ടൂർ മുരളി 

മഹാരാഷ്ട്രയിൽ പഞ്ചഗണിക്ക് സമീപമുള്ള ഭിലാർ എന്ന പുസ്തകാൻച്ച ഗാവ് അഥവാ പുസ്തകഗ്രാമത്തിലെ വിശേഷങ്ങൾ. [caption...

‘നശിപ്പിക്കപ്പെടാൻ ആഗ്രഹിക്കുന്ന’ മല്ലിക...

കാട്ടൂര്‍ മുരളി 

മറാഠിഭാഷയിൽ ആത്മകഥാരൂപത്തിലുള്ള സാഹിത്യരചനാസമ്പ്രദായം ഒരു പ്രസ്ഥാനം പോലയാണ് തുടർന്നുവരുന്നത്. ഇത്തരം രചനകൾക്ക് വലിയ സ്വീകരണം...

ഓഷോ എന്ന പേരിലെ...

കാട്ടൂര്‍ മുരളി 

ഓഷോ അനുയായിയായ ഷിഖർചന്ദ് ജെയ്ൻ കാട്ടൂർ മുരളിയുമായി സംസാരിക്കുന്നു ഓഷോ എന്നും ഭഗവാൻ രജനീഷ്,...

കാർത്ത്യായനി മേനോൻ: ജഹാംഗീർ...

കാട്ടൂർ മുരളി 

അര നൂറ്റാണ്ടിലേറെക്കാലമായി ജഹാംഗീർ ആർട്ട് ഗാലറിയുടെ സേവനത്തിൽ തുടരുകയും അതിനിടയിൽ മൂന്നു പതിറ്റാണ്ടായി അതിന്റെ...

രാജ്‌മാർബ്രോസും ഓർമയിലൊരു ‘ത്രിസന്ധ്യ’യും

കാട്ടൂർ മുരളി 

നാലര പതിറ്റാണ്ടു മുമ്പ് ഒരേസമയം ഹിന്ദിയിലും മലയാളത്തിലുമായി ഇറങ്ങിയ 'ത്രിസന്ധ്യ' എന്ന ചിത്രത്തെക്കുറിച്ച് എഴുത്തുകാരി...

മുംബൈ മലയാളിയും മറാഠിഭാഷയും

കാട്ടൂർ മുരളി 

ചേരയെ തിന്നുന്ന നാട്ടിലെത്തിയാൽ ചേരയുടെ നടുക്കഷണംതന്നെ തിന്നണമെന്ന ഒരു ചൊല്ലുള്ളതുപോലെയാണ് ഏതൊരു നാട്ടിൽ ചെന്നാലും...

നഗരത്തിന്റെ മുഖമായി മഹാനഗരത്തിലെ...

കാട്ടൂര്‍ മുരളി 

എഴുത്തുകാരൻ അന്തർമുഖനായിരിക്കണമെന്ന ഈയിടെ എൻ.എസ്. മാധവൻ അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെ നോക്കുമ്പോൾ മലയാളത്തിൽ അന്തർമുഖനായ എഴുത്തുകാരൻ...

മിഷൻ ഫാക്‌ലാന്റ് റോഡ്

കാട്ടൂർ മുരളി 

ബ്രിട്ടീഷുകാർ ഉപേക്ഷിച്ചുപോയ പലതും മുംബൈ നഗരത്തിന്റെ അലങ്കാരങ്ങളും ചരിത്രസാക്ഷ്യങ്ങളുമായി ഇന്നും നിലവിലുണ്ട്. നഗരം നെറ്റിക്കുറി...

ഒരു ചണ്ഡാളന്റെ സഞ്ചാരപഥങ്ങൾ

കാട്ടൂർ മുരളി 

കൈരളിയുടെ കാക്കയും പി4 കമ്മ്യൂണിക്കേഷനും ചേർന്നൊരുക്കിയ അഞ്ചാമത് ഗേറ്റ് വേ ലിറ്റ്‌ഫെസ്റ്റിൽ റൈറ്റർ ഓഫ്...

മാത്യു വിൻസെന്റ് മേനാച്ചേരി:...

കാട്ടൂര്‍ മുരളി 

ഇംഗ്ലീഷ് ഭാഷയിൽ സാഹിത്യരചന നടത്തി പ്രശസ്തരായ നിരവധി ഇന്ത്യൻ എഴുത്തുകാരുണ്ട്. അമിതാവ് ഘോഷ്, ഡോം...

സാക്ഷരതയുടെ ദേവദൂതികമാർ അഥവാ...

കാട്ടൂര്‍ മുരളി 

ഇന്ത്യയിൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ സാക്ഷരതാ നിരക്കിൽ ഗണ്യമായ അന്തരമാണുള്ളത്. 2011-ലെ ഔദ്യോഗിക കണക്കുകൾ...

ജസീന്ത കെർകേട്ട: ഞാൻ...

കാട്ടൂര്‍ മുരളി 

ആദിവാസി വർഗത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ വരേണ്യ വർഗക്കാരായി അഹങ്കരിക്കുന്ന നമ്മുടെയെല്ലാം മനസ്സിൽ അല്ലെങ്കിൽ ഭാവനയിൽ തെളിയുന്ന...

സർക്കസ്‌കലയിലെ കളിയും കാര്യവും

കാട്ടൂര്‍ മുരളി 

1970 ൽ സർക്കസ് (ജെമിനി) പശ്ചാത്തലമാക്കി രാജ് കപൂർ സംവിധാനം ചെയ്തു നിർമിച്ച 'മേരാ...

ബേബി ഹൽദർ –...

കാട്ടൂർ മുരളി 

വീട്ടുവേലക്കാരിയായിരുന്ന ബേബി ഹൽദർ ഇന്ന് ലോകമെങ്ങും അറിയപ്പെടുന്ന എഴുത്തുകാരിയാണ്. അടുക്കളയുടെ കരിയും പുകയും കൊണ്ടു...

‘എന്റെ കഥ’യെ വെറും...

കാട്ടൂർ മുരളി 

മാധവിക്കുട്ടിയുടെ 'എന്റെ കഥ' അവരുടെ യഥാർത്ഥ ആവി ഷ്‌കാരമായിരുന്നു. മനസിൽ നിന്നുവന്ന സ്വന്തം കഥ....

ടിഫിൻബോക്‌സ് അഥവാ ചോറ്റുപാത്രം...

കാട്ടൂര്‍ മുരളി 

വിശപ്പിന്റെ കാര്യത്തിൽ മുംബൈ നഗരം പണ്ട് മുതൽ കാത്തുസൂക്ഷിക്കുന്ന ഒരുതരം പൊതു ലാഘവത്വമുണ്ട്. അതായത്,...

ഇവിടെ മലയാളിക്ക് സുഖം...

കാട്ടൂര്‍ മുരളി 

സ്വന്തം നാട്ടിൽ അന്നത്തിന് വഴിയില്ലാഞ്ഞിട്ടാണ് ഓരോരുത്തരും അന്യനാടുകളിൽ അഭയാർത്ഥികളെപ്പോലെ എത്തിയത്. ഇങ്ങനെ അന്നം തേടിപ്പോയവർ...

ഇവിടെ മനുഷ്യബന്ധങ്ങൾ പുനർനിർവചിക്കപ്പെടുന്നു

കാട്ടൂര്‍ മുരളി 

പകലന്തിയോളം കച്ചവട-വ്യാപാരങ്ങളുമായി ബന്ധപ്പെട്ട ബഹളങ്ങൾക്കുംഒച്ചപ്പാടുകൾക്കും പുറമെ മലവെള്ളപ്പാച്ചിൽ പോലുള്ള വാഹനഗതാഗതവുംകൊണ്ട് സ്വതവേ തിരക്കൊഴിയാത്ത മുസ്ലിം...

മൂടിവെക്കലല്ല എഴുത്തിന്റെ ധർമം:...

കാട്ടൂര്‍ മുരളി 

പ്രശസ്ത മറാഠി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഊർമിള പവാർ കുട്ടനെയ്ത്ത് ഉപജീവനമാക്കിയ മഹാർ ജാതിയിൽ ജനിച്ച്...

കവിതയും കാലവും: മാറ്റത്തിന്റെ...

കാട്ടൂര്‍ മുരളി 

ജീവിതത്തിന്റെ ഓരോ നിമിഷത്തിൽനിന്നും ഓരോ കവിത ജനിക്കുമെന്ന് യശ:ശരീരനായ മറാഠി കവി നാരായൺ സുർവെ...

ടവർ ഓഫ് സൈലൻസ്...

കാട്ടൂര്‍ മുരളി 

ജീവിതമെന്ന പുസ്തകത്തിന്റെ രണ്ടു വ്യത്യസ്ത പുറങ്ങളാണ് ജനനവും മരണവും. ജനനം ഒരു പ്രക്രിയയാണെങ്കിൽ മരണം...

‘ഐ.എസ്സ്’ ഈസ് കോളിംഗ്

കാട്ടൂര്‍ മുരളി 

2014 മെയ് 24. മുംബൈയ്ക്കടുത്തുള്ള താനെ ജില്ലയിലെ കല്യാണില്‍ മുസ്ലിം സമുദായക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ദൂധ്‌നാക്കയിലെ...

ജനകീയ നാടക പ്രസ്ഥാനത്തിന്റെ...

കാട്ടൂര്‍ മുരളി 

മലയാള നാടകത്തെ ജനകീയമാക്കുക എന്ന ഉദ്ദേശ്യലക്ഷ്യവുമായി കേരളത്തില്‍ കായംകുളം ആസ്ഥാനമായി രൂപംകൊണ്ട സംഘടനയാണ് കേരള...

ചോർ ബസാർ: കള്ളന്മാരുടെ...

കാട്ടൂര്‍ മുരളി 

ചോർ ബസാർ - വിസ്മയങ്ങളാണ്ടു കിടക്കുന്ന നഗരത്തിൽ ഇങ്ങനെയും പേരുള്ള ഒരു ചന്ത അല്ലെങ്കിൽ...

ഫാലചന്ദ്ര നെമാഡേ: ജ്ഞാനപീഠത്തിന്റെ...

കാട്ടൂര്‍ മുരളി 

ആദ്യം വി.എസ്. ഖാണ്ഡേകർ - 1974, പിന്നെ വി.വി. ഷിർ വാദ്കർ എന്ന കുസുമാഗ്രജ്...

Kattoor Murali

കാട്ടൂര്‍ മുരളി 

തന്തയില്ലാത്തവന്റെ തലയിലെഴുത്ത്

കാട്ടൂര്‍ മുരളി 

'തന്ത'യില്ലാത്ത (മരിച്ചുപോയവരല്ല) സന്തതികളില്ല എന്നു വച്ചാൽ തന്തയില്ലാത്തവരായി ആരും ജനിക്കുന്നില്ല എന്നർത്ഥം. കുറച്ചു കൂടി...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven