• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

മാത്യു വിൻസെന്റ് മേനാച്ചേരി: ഇംഗ്ലീഷ് നോവലുമായി ഒരു മലയാളി കൂടി

കാട്ടൂര്‍ മുരളി January 8, 2019 0

ഇംഗ്ലീഷ് ഭാഷയിൽ സാഹിത്യരചന നടത്തി പ്രശസ്തരായ നിരവധി ഇന്ത്യൻ എഴുത്തുകാരുണ്ട്. അമിതാവ് ഘോഷ്, ഡോം മൊറെയ്‌സ്, ജയന്ത് മഹാപാത്ര, ബങ്കിം ചന്ദ്ര, വിക്രം സേത്ത്, സൽമാൻ റുഷ്ദി, വി.എസ്. നെയ്‌പോൾ, കമലാദാസ് (മാധവിക്കുട്ടി), അരുന്ധതി റോയ്, മീന അലക്‌സാണ്ടർ, ശോഭാ ഡെ മുതൽ പുതിയ തലമുറയിലെ ചേതൻ ഭഗത്, ശശി തരൂർ, നോവോനീൽ ചക്രവർത്തി, ജീത് തയ്യിൽ, സുജാത ഭട്ട്, കൃഷ്ണ ഉദയശങ്കർ, സുനേത്ര ഗുപ്ത എന്നിവർ അവരിൽ ചിലർ മാത്രം. ഇക്കൂട്ടരിൽ ഇംഗീഷിൽ മാത്രം എഴുതുന്നവരും ഇംഗ്ലീഷിന് പുറമെ സ്വന്തം മാതൃഭാഷയിൽ എഴുതുന്നവരും ഉണ്ട്. അക്കൂട്ടത്തിൽ പുസ്തകങ്ങളിലൂടെ മാത്രം ഇന്നു ജീവിക്കുന്ന കമലാദാസിനെയും മീന അലക്‌സാണ്ടറെയും മാറ്റി നിർത്തിയാൽ മലയാളികളായ അപൂർവം ചിലരാണ് ശശി തരൂർ, ജീത് തയ്യിൽ,
ആനന്ദ് നിലകണ്ഠൻ, അനിസ് സലിം എന്നിവർ. ആ പട്ടികയിൽ മുംബൈയിൽ
നിന്ന് പുതുതായി എഴുതിച്ചേർക്കാവുന്ന ശ്രദ്ധേയമായ ഒരു പേരാണ് മാത്യു വിൻസെന്റ് മേനാച്ചേരിയുടേത്.

എറണാകുളം സ്വദേശിയായ മാത്യു വിൻസെന്റ് ശ്രദ്ധേയനാകുന്നത് 2009ൽ ഹാർപെർ കോളിൻസ് പ്രസിദ്ധീകരിച്ച ‘അറാക്ക് ഇൻ ദ ആഫ്റ്റർനൂൺ’ (Arrack in the Afternoon) എന്ന
ആദ്യ നോവലിലൂടെയാണ്. എഴുത്തിൽ കന്നിക്കാരനാണെങ്കിലും കേരളത്തിൽ
കെട്ടുറപ്പുള്ള ഒരു മലയാള സാഹിത്യ കുടുംബത്തിലെ അംഗം കൂടിയാണ് മാത്യു
വിൻസെന്റ് എന്നു പറയാം. മലയാള സാഹിത്യ വിമർശന ശാഖയ്ക്ക് ആധുനിക
പരിപ്രേക്ഷ്യം നൽകിയ സാഹിത്യ വിമർശകനും കേരളത്തിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഉപജ്ഞാതാവുമായ പ്രൊഫ. എം.പി. പോളിന്റെ ചെറുമകൻ, മലയാളത്തിൽ ‘ഇവൻ എന്റെ പ്രിയ സി.ജെ’ യിലൂടെ പ്രശസ്തയായ എഴുത്തുകാരി റോസി തോമസിന്റെ സഹോദരപുത്രൻ എന്നീ നിലകളിലാണത്.

മുംബൈയിലെ സ്വന്തം വ്യവസായ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ കൂടിയായ മാത്യു വിൻസന്റ് മുംബൈയിൽതന്നെ ജനിച്ചുവളർന്ന ഒരാളാണ്. അതിനാലാണ് അദ്ദേഹം മലയാളത്തിന് പകരം ഇംഗ്ലീഷ് ഭാഷയിൽ എഴുതുന്നത്. എങ്കിലും ഇംഗ്ലീഷിൽ രചിക്കപ്പെട്ട ഒരു മലയാള നോവൽ എന്നു വേണമെങ്കിൽ അറാക്ക് ഇൻ ദ ആഫ്റ്റർനൂൺ എന്ന നോവലിനെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. മലയാളിയായ വർഗീസ്
കോന്നിക്കര എന്ന കേന്ദ്ര കഥാപാത്രം നമ്മെ അതിനു പ്രേരിപ്പിക്കുമ്പോൾ കേരളത്തോടൊപ്പം മുംബൈ നഗരവും ഈ നോവലിന്റെ കഥാപശ്ചാത്തലത്തെ സമ്പന്നമാക്കുന്നു.

പേര് സൂചിപ്പിക്കുംപോലെ തികച്ചും വ്യത്യസ്തമാണ് 324 പേജുകളിൽ 1,31,000 വാക്കുകളാൽ രചിക്കപ്പെട്ട അറാക്ക് ഇൻ ദ ആഫ്റ്റർനൂണിന്റെ പ്രമേയവും വസ്തുതകളോടൊപ്പം ദർശനവും സമന്വയിപ്പിച്ചുകൊണ്ടുള്ള അതിന്റെ ആഖ്യാനരീതിയും. നിരവധി വായനക്കാരെ ആകർഷിച്ച ആ നോവലിനുശേഷം ഇപ്പോൾ തന്റെ രണ്ടാമത്തെ നോവലിന്റെ പണിപ്പുരയിലായ മാത്യു വിൻസെന്റ് മേനാച്ചേരി ‘കാക്ക’യുമായി സംസാരിക്കുകയാണിവിടെ:

? നോവലിന് അറാക്ക് ഇൻ ദ ആഫ്റ്റർനൂൺ എന്ന പേര് നൽകാൻ കാരണം

ഈ പേര് എന്റെ സഹോദരൻ ഡോ. പോൾ വി. മേനാച്ചേരി സജസ്റ്റ് ചെയ്തതാണ്. കടുത്ത മദ്യപാനശീലത്തിനുള്ള ഒരു രൂപകമാണത്. അതായത്, അപരാഹ്നത്തോടെ തന്നെ ഒരാൾ വാറ്റുചാരായം (അറാക്ക്) പോലുള്ള മദ്യം മോന്താൻ തുടങ്ങുന്നത് അയാൾ ഒരു മുഴു കുടിയനാണെന്നുള്ളതിനു തെളിവായി കരുതാം.

? ഇങ്ങനെയൊരു നോവലെഴുതാനുണ്ടായ സാഹചര്യം

അതിന് ചില നിമിത്തങ്ങളും പ്രചോദനങ്ങളും ഉണ്ട്. എന്റെയൊരു പഴയ ട്യൂഷൻ മാസ്റ്ററുണ്ടായിരുന്നു. മുഴു കുടിയനായിരുന്നു. അദ്ദേഹം തൂങ്ങിമരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആത്മഹത്യയെക്കുറിച്ചുള്ള ഓർമയും ഒരിക്കൽ യാത്രചെയ്യുമ്പോൾ മനസിലുദിച്ച പ്രമേയവും ഇണക്കിച്ചേർത്ത് എഴുതിയതാണ് അറാക്ക്.

? വാസ്തവത്തിൽ ഈ നോവലിലൂടെ താങ്കൾ പറയാനുദ്ദേശിച്ചതെന്താണ്
സമൂഹത്തിൽ ചില പ്രത്യേകതരം ആൾക്കാരുണ്ട്. പറയത്തക്ക കഴിവുകളൊന്നുമില്ലെങ്കിലും പെട്ടെന്നൊരു ദിവസം അവർ പ്രസിദ്ധരാകുന്നു. അത്തരമൊരാളുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടമാണ് ഈ നോവൽ. നോവലി
ലെ കേന്ദ്ര കഥാപാത്രമായ വർഗീസ് അറാക്ക് തന്നെ ഏഴെട്ടു വർഷമെടുത്താണ് ഞാൻ
എഴുതിത്തീർത്തത്. അറാക്കിനു ശേഷമുള്ള എന്റെ പുതിയൊരു നോവൽ ഇപ്പോൾ പ്രസിദ്ധീകരണത്തിന് തയ്യാറായിരിക്കയാണ്. അതിനും ഏതാണ്ട് ആറേഴു വർഷമെടുത്തു.

കോന്നിക്കര അത്തരത്തിലൊരാളാണ്. ആ കഥാപാത്രം ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും യഥാർത്ഥ ജീവിതത്തിലെ ആ ട്യൂഷൻ മാസ്റ്ററെപ്പോലെ മരണമടയുന്നില്ല. അദ്ദേഹം തൂങ്ങിമരിക്കുകയായിരുന്നുവെങ്കിൽ വർഗീസ് കോന്നി
ക്കര ഹൈവേയിലൂടെ പാഞ്ഞുവരുന്ന ഒരു ട്രക്കിനു മുന്നിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചശേഷം പരിക്കുകളോടെ രക്ഷപ്പെടുന്നു. ആ കഥാപാത്രത്തിന്റെ പിന്നീടുള്ള ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ വരച്ചു കാട്ടാനുള്ള ഒരു ശ്രമം കൂടിയായിരുന്നു. അതിലേറെക്കുറെ വിജയിച്ചുവെന്നാണ് വായനക്കാരുടെ പ്രതികരണത്തിലൂടെ മനസിലാക്കാൻ കഴിഞ്ഞത്.

? നോവലിലെ കേന്ദ്രകഥാപാത്രത്തെ മലയാളിയായി അവതരിപ്പിക്കാൻ കാരണം

പ്രഗ്രൂപം നഷ്ടപ്പെട്ടവനും എങ്ങുമെത്താൻ കഴിയാതെ പോയവനും മുഴുകുടിയനുമായ ഒരു കവിയാണ് ഇതിലെ കേന്ദ്ര കഥാപാത്രം. ഒരു കഥാകാരൻ അല്ലെങ്കിൽ എഴുത്തുകാരൻ തനിക്കറിയുന്നതിനെക്കുറിച്ചെഴുതുകയാണെങ്കിൽ അതിനൊരു സത്യസന്ധത കൈവരുമെന്ന് ഞാൻ വിശ്വസിക്കുന്നു. മലയാളത്തിലെഴുതാൻ കഴിയില്ലെങ്കിലും കേരളവുമായി അടുത്ത ബന്ധം പുലർത്തുന്നതിനു പുറമെ അവിടത്തെ രീതികളെക്കുറിച്ചും ജനങ്ങളുടെ മാനസികാവസ്ഥകളെക്കുറിച്ചും നല്ലപോലെ അറിയുന്നതിനാലാണ് നോവലിലെ കേന്ദ്ര കഥാപാത്രത്തെ ഞാൻ മലയാളിയായിത്തന്നെ അവതരിപ്പിച്ചത്. ആത്മഹത്യ ചെയ്ത എന്റെ ട്യൂഷൻ മാസ്റ്ററെക്കുറിച്ചു പറഞ്ഞുവല്ലോ. വർഗീസ് കോന്നിക്കര ആ ട്യൂഷൻ മാസ്റ്ററുടെ പ്രതീകമാണ്. ആ കഥാപാത്രത്തോട് നീതി പുലർത്താനും പ്രമേയത്തിന് കൂടുതൽ റിയലിസ്റ്റിക് ഭാവം നൽകുന്നതിനും അങ്ങനെ എനിക്ക് ചെയ്യേണ്ടിവന്നു. കാരണം റിയലിസ്റ്റിക് കഥകളെ അവലംബിക്കുമ്പോൾ കഥാപാത്രങ്ങളും നിരീക്ഷണങ്ങളും പലപ്പോഴും നേരിട്ട് നമ്മിലേക്കിറങ്ങിവരുന്നത് ഒരുപക്ഷെ ഏവർക്കും അനുഭവമുള്ളതായിരിക്കാം. പിന്നെ കഥ നടക്കുന്നത് കേരളത്തിലും മുംബൈയിലുമായിട്ടാണ്.

? നോവൽ പ്രസിദ്ധീകരിച്ചിട്ട് ഒമ്പതു വർഷം തികയുമ്പോൾ എന്ത്
തോന്നുന്നു

എഴുത്തുകാരനാകണമെങ്കിൽ നിങ്ങൾ എഴുതുക തന്നെ വേണമെന്ന് ഒരു
സാഹിത്യ ക്യാമ്പിൽ വച്ച് കേട്ടത് വാസ്തവമാണെന്ന് എനിക്കിപ്പോൾ തോന്നുന്നു. കാരണം, കഴിഞ്ഞ കുറെ കാലങ്ങളായി ഞാൻ ചെയ്തു വരുന്നതും തുടർന്നു ചെയ്യാനുദ്ദേശിക്കുന്നതുമായ ഒരു പ്രക്രിയ എഴുത്ത് തന്നെയാണ്.

? എന്നിട്ടെന്തേ അറാക്കിനുശേഷം എഴുത്തിൽ പുതിയ സംരംഭങ്ങളൊന്നും ഉണ്ടായില്ല

ഞാൻ എഴുത്തുകൊണ്ട് ജീവിക്കുന്ന ഒരാളല്ല. എനിക്കെന്റെ ജോലിയും നോക്കേണ്ടതുണ്ട്. പിന്നെ സാഹിത്യമായാലും മറ്റേതു കലാസൃഷ്ടിയായാലും രൂപപ്പെട്ടു വരാൻ സമയമെടുക്കും. അറാക്ക് തന്നെ ഏഴെട്ടു വർഷമെടുത്താണ് ഞാൻ എഴുതിത്തീർത്തത്. അറാക്കിനു ശേഷമുള്ള എന്റെ പുതിയൊരു നോവൽ
ഇപ്പോൾ പ്രസിദ്ധീകരണത്തിന് തയ്യാറായിരിക്കയാണ്. അതിനും ഏതാണ്ട് ആറേഴു വർഷമെടുത്തു.

? ആ നോവലിനെക്കുറിച്ച്
ഫെനി ഡെയ്‌സ് എന്നാണാ നോവലിന്റെ പേര്. ഗോവയിൽ തന്റെ കാമുകിയെ കാണാനെത്തുന്ന ഒരു മുൻ ആർമി ഓഫീസറുടെ കഥയാണത്. അറാക്കിൽ കേരളവും മുംബൈ നഗരവും എന്നപോലെ ഇതിൽ പഞ്ചാബും മുംബൈയും കടന്നു വരുന്നുണ്ട്. ഫെനി ഡെയ്‌സിലെ കേന്ദ്ര കഥാപാത്രവും മലയാളിയാണ്. അത്രമാത്രമേ തത്കാലം അതിനെക്കുറിച്ചു പറയുന്നുള്ളൂ.

? അപ്പൂപ്പനായ എം.പി. പോളിനെക്കുറിച്ച്

അദ്ദേഹത്തിന്റെ കൃതികളുടെ ഇംഗ്ലീഷ് പരിഭാഷ ഞാൻ വായിച്ചിട്ടുണ്ട്. അപാര കഴിവുകളുള്ള ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പേരമകനായി ജനിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.

? എഴുത്തിന്റെ തുടക്കം നോവലിലൂടെയാണല്ലോ

ചെറുപ്പത്തിൽതന്നെ കവിതയോട് താത്പര്യമായിരുന്നു. എന്റെ കവിതകളുടെ ഒരു ശേഖരംതന്നെയുണ്ട്. പക്ഷേ അവ പ്രസിദ്ധീകൃതങ്ങളല്ല. ഇപ്പോഴും കവിതയിലാണ് താത് പര്യം. ചെറുകഥ നല്ലൊരു മാധ്യമമാണ്. പക്ഷെ ചെയ്തിട്ടില്ല. അതിനിടയിലാണ് നോവലെഴുത്ത് നടക്കുന്നത്. അറാക്ക് കവിതയായും കഥയായുമൊക്കെ പല രൂപത്തിൽ എഴുതാൻ ശ്രമിച്ചു. ഒടുവിലത് നോവലായിത്തീരുകയായിരുന്നു.

? എഴുത്തിൽ അല്ലെങ്കിൽ സാഹിത്യത്തിൽ ആരെയെങ്കിലും സ്വാധീനിക്കുന്നുണ്ടോ

ഹെമിങ്‌വെയെ ഞാനാരാധിക്കുന്നു. ലളിതമായ വാക്കുകളും ആഴത്തിൽ
ചിന്തോദ്ദീപകമായ ആശയങ്ങളോടും കൂടിയുള്ള അദ്ദേഹത്തിന്റെ രചനാരീതിയാണ് എന്നെ സ്വാധീനിക്കുന്നത്. നമ്മുടെ ജീവിതാർത്ഥങ്ങൾ തന്നെ മാറ്റുന്നതാണവ.

?വായന എങ്ങനെ

എഴുത്തിനേക്കാളേറെ നല്ല വായനക്കാരനാണ്. ഇന്ന് ധാരാളം വായിക്കാൻ സൗകര്യമുള്ള ഒരു കാലം കൂടിയാണ്.മാർക്കേസ്, ശശി തരൂർ എന്നിവരുടെ രചനകൾ എനിക്കിഷ്ടമാണ്. മലയാളത്തിലെ ആടുജീവിതം, മതിലുകൾ തുടങ്ങി മറ്റു പല കഥാസമാഹാരങ്ങളുടെ പരിഭാഷകളും വായിച്ചിട്ടുണ്ട്.

Related tags : Arrack in the AfternoonFenny DaysM P PaulMathew Vincent Menacherry

Previous Post

വിശ്വാസാന്ധതയുടെ രാഷ്ട്രീയ ഭാവങ്ങൾ

Next Post

പാവാട

Related Articles

നേര്‍രേഖകള്‍

‘ഉചല്യ’യുടെ ആത്മനിവേദനങ്ങൾ

നേര്‍രേഖകള്‍

ടിഫിൻബോക്‌സ് അഥവാ ചോറ്റുപാത്രം ചുമക്കുന്നവർ

life-sketchesനേര്‍രേഖകള്‍

നാംദേവ് ധസ്സാൾ: ദൈവത്തിന്റെ വികൃതിയിൽ ഒരു കവിജനനം

നേര്‍രേഖകള്‍

ടവർ ഓഫ് സൈലൻസ് അഥവാ നിശബ്ദതയുടെ ഗോപുരം

നേര്‍രേഖകള്‍മുഖാമുഖം

‘നശിപ്പിക്കപ്പെടാൻ ആഗ്രഹിക്കുന്ന’ മല്ലിക ഷെയ്ഖ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
കാട്ടൂര്‍ മുരളി

ദിവാൻ റാവുബഹാദൂർ കഥാപാത്രമാകുമ്പോൾ

കാട്ടൂർ മുരളി 

ലോകത്തിൽ ചലച്ചിത്രസംവിധാന രംഗത്തെ ആദ്യത്തെ വനിതയാണ് ആലീസ് ഗയ്-ബ്ലാച്ചെ അഥവാ ആലീസ് ഇഡാ അന്റോയ്നെറ്റ്...

സ്ട്രോബെറികൾ വിളയുന്ന ‘പുസ്‌തകഗ്രാമം’

കാട്ടൂർ മുരളി 

മഹാരാഷ്ട്രയിൽ പഞ്ചഗണിക്ക് സമീപമുള്ള ഭിലാർ എന്ന പുസ്തകാൻച്ച ഗാവ് അഥവാ പുസ്തകഗ്രാമത്തിലെ വിശേഷങ്ങൾ. [caption...

‘നശിപ്പിക്കപ്പെടാൻ ആഗ്രഹിക്കുന്ന’ മല്ലിക...

കാട്ടൂര്‍ മുരളി 

മറാഠിഭാഷയിൽ ആത്മകഥാരൂപത്തിലുള്ള സാഹിത്യരചനാസമ്പ്രദായം ഒരു പ്രസ്ഥാനം പോലയാണ് തുടർന്നുവരുന്നത്. ഇത്തരം രചനകൾക്ക് വലിയ സ്വീകരണം...

ഓഷോ എന്ന പേരിലെ...

കാട്ടൂര്‍ മുരളി 

ഓഷോ അനുയായിയായ ഷിഖർചന്ദ് ജെയ്ൻ കാട്ടൂർ മുരളിയുമായി സംസാരിക്കുന്നു ഓഷോ എന്നും ഭഗവാൻ രജനീഷ്,...

കാർത്ത്യായനി മേനോൻ: ജഹാംഗീർ...

കാട്ടൂർ മുരളി 

അര നൂറ്റാണ്ടിലേറെക്കാലമായി ജഹാംഗീർ ആർട്ട് ഗാലറിയുടെ സേവനത്തിൽ തുടരുകയും അതിനിടയിൽ മൂന്നു പതിറ്റാണ്ടായി അതിന്റെ...

രാജ്‌മാർബ്രോസും ഓർമയിലൊരു ‘ത്രിസന്ധ്യ’യും

കാട്ടൂർ മുരളി 

നാലര പതിറ്റാണ്ടു മുമ്പ് ഒരേസമയം ഹിന്ദിയിലും മലയാളത്തിലുമായി ഇറങ്ങിയ 'ത്രിസന്ധ്യ' എന്ന ചിത്രത്തെക്കുറിച്ച് എഴുത്തുകാരി...

മുംബൈ മലയാളിയും മറാഠിഭാഷയും

കാട്ടൂർ മുരളി 

ചേരയെ തിന്നുന്ന നാട്ടിലെത്തിയാൽ ചേരയുടെ നടുക്കഷണംതന്നെ തിന്നണമെന്ന ഒരു ചൊല്ലുള്ളതുപോലെയാണ് ഏതൊരു നാട്ടിൽ ചെന്നാലും...

നഗരത്തിന്റെ മുഖമായി മഹാനഗരത്തിലെ...

കാട്ടൂര്‍ മുരളി 

എഴുത്തുകാരൻ അന്തർമുഖനായിരിക്കണമെന്ന ഈയിടെ എൻ.എസ്. മാധവൻ അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെ നോക്കുമ്പോൾ മലയാളത്തിൽ അന്തർമുഖനായ എഴുത്തുകാരൻ...

മിഷൻ ഫാക്‌ലാന്റ് റോഡ്

കാട്ടൂർ മുരളി 

ബ്രിട്ടീഷുകാർ ഉപേക്ഷിച്ചുപോയ പലതും മുംബൈ നഗരത്തിന്റെ അലങ്കാരങ്ങളും ചരിത്രസാക്ഷ്യങ്ങളുമായി ഇന്നും നിലവിലുണ്ട്. നഗരം നെറ്റിക്കുറി...

ഒരു ചണ്ഡാളന്റെ സഞ്ചാരപഥങ്ങൾ

കാട്ടൂർ മുരളി 

കൈരളിയുടെ കാക്കയും പി4 കമ്മ്യൂണിക്കേഷനും ചേർന്നൊരുക്കിയ അഞ്ചാമത് ഗേറ്റ് വേ ലിറ്റ്‌ഫെസ്റ്റിൽ റൈറ്റർ ഓഫ്...

മാത്യു വിൻസെന്റ് മേനാച്ചേരി:...

കാട്ടൂര്‍ മുരളി 

ഇംഗ്ലീഷ് ഭാഷയിൽ സാഹിത്യരചന നടത്തി പ്രശസ്തരായ നിരവധി ഇന്ത്യൻ എഴുത്തുകാരുണ്ട്. അമിതാവ് ഘോഷ്, ഡോം...

സാക്ഷരതയുടെ ദേവദൂതികമാർ അഥവാ...

കാട്ടൂര്‍ മുരളി 

ഇന്ത്യയിൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ സാക്ഷരതാ നിരക്കിൽ ഗണ്യമായ അന്തരമാണുള്ളത്. 2011-ലെ ഔദ്യോഗിക കണക്കുകൾ...

ജസീന്ത കെർകേട്ട: ഞാൻ...

കാട്ടൂര്‍ മുരളി 

ആദിവാസി വർഗത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ വരേണ്യ വർഗക്കാരായി അഹങ്കരിക്കുന്ന നമ്മുടെയെല്ലാം മനസ്സിൽ അല്ലെങ്കിൽ ഭാവനയിൽ തെളിയുന്ന...

സർക്കസ്‌കലയിലെ കളിയും കാര്യവും

കാട്ടൂര്‍ മുരളി 

1970 ൽ സർക്കസ് (ജെമിനി) പശ്ചാത്തലമാക്കി രാജ് കപൂർ സംവിധാനം ചെയ്തു നിർമിച്ച 'മേരാ...

ബേബി ഹൽദർ –...

കാട്ടൂർ മുരളി 

വീട്ടുവേലക്കാരിയായിരുന്ന ബേബി ഹൽദർ ഇന്ന് ലോകമെങ്ങും അറിയപ്പെടുന്ന എഴുത്തുകാരിയാണ്. അടുക്കളയുടെ കരിയും പുകയും കൊണ്ടു...

‘എന്റെ കഥ’യെ വെറും...

കാട്ടൂർ മുരളി 

മാധവിക്കുട്ടിയുടെ 'എന്റെ കഥ' അവരുടെ യഥാർത്ഥ ആവി ഷ്‌കാരമായിരുന്നു. മനസിൽ നിന്നുവന്ന സ്വന്തം കഥ....

ടിഫിൻബോക്‌സ് അഥവാ ചോറ്റുപാത്രം...

കാട്ടൂര്‍ മുരളി 

വിശപ്പിന്റെ കാര്യത്തിൽ മുംബൈ നഗരം പണ്ട് മുതൽ കാത്തുസൂക്ഷിക്കുന്ന ഒരുതരം പൊതു ലാഘവത്വമുണ്ട്. അതായത്,...

ഇവിടെ മലയാളിക്ക് സുഖം...

കാട്ടൂര്‍ മുരളി 

സ്വന്തം നാട്ടിൽ അന്നത്തിന് വഴിയില്ലാഞ്ഞിട്ടാണ് ഓരോരുത്തരും അന്യനാടുകളിൽ അഭയാർത്ഥികളെപ്പോലെ എത്തിയത്. ഇങ്ങനെ അന്നം തേടിപ്പോയവർ...

ഇവിടെ മനുഷ്യബന്ധങ്ങൾ പുനർനിർവചിക്കപ്പെടുന്നു

കാട്ടൂര്‍ മുരളി 

പകലന്തിയോളം കച്ചവട-വ്യാപാരങ്ങളുമായി ബന്ധപ്പെട്ട ബഹളങ്ങൾക്കുംഒച്ചപ്പാടുകൾക്കും പുറമെ മലവെള്ളപ്പാച്ചിൽ പോലുള്ള വാഹനഗതാഗതവുംകൊണ്ട് സ്വതവേ തിരക്കൊഴിയാത്ത മുസ്ലിം...

മൂടിവെക്കലല്ല എഴുത്തിന്റെ ധർമം:...

കാട്ടൂര്‍ മുരളി 

പ്രശസ്ത മറാഠി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഊർമിള പവാർ കുട്ടനെയ്ത്ത് ഉപജീവനമാക്കിയ മഹാർ ജാതിയിൽ ജനിച്ച്...

കവിതയും കാലവും: മാറ്റത്തിന്റെ...

കാട്ടൂര്‍ മുരളി 

ജീവിതത്തിന്റെ ഓരോ നിമിഷത്തിൽനിന്നും ഓരോ കവിത ജനിക്കുമെന്ന് യശ:ശരീരനായ മറാഠി കവി നാരായൺ സുർവെ...

ടവർ ഓഫ് സൈലൻസ്...

കാട്ടൂര്‍ മുരളി 

ജീവിതമെന്ന പുസ്തകത്തിന്റെ രണ്ടു വ്യത്യസ്ത പുറങ്ങളാണ് ജനനവും മരണവും. ജനനം ഒരു പ്രക്രിയയാണെങ്കിൽ മരണം...

‘ഐ.എസ്സ്’ ഈസ് കോളിംഗ്

കാട്ടൂര്‍ മുരളി 

2014 മെയ് 24. മുംബൈയ്ക്കടുത്തുള്ള താനെ ജില്ലയിലെ കല്യാണില്‍ മുസ്ലിം സമുദായക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ദൂധ്‌നാക്കയിലെ...

ജനകീയ നാടക പ്രസ്ഥാനത്തിന്റെ...

കാട്ടൂര്‍ മുരളി 

മലയാള നാടകത്തെ ജനകീയമാക്കുക എന്ന ഉദ്ദേശ്യലക്ഷ്യവുമായി കേരളത്തില്‍ കായംകുളം ആസ്ഥാനമായി രൂപംകൊണ്ട സംഘടനയാണ് കേരള...

ചോർ ബസാർ: കള്ളന്മാരുടെ...

കാട്ടൂര്‍ മുരളി 

ചോർ ബസാർ - വിസ്മയങ്ങളാണ്ടു കിടക്കുന്ന നഗരത്തിൽ ഇങ്ങനെയും പേരുള്ള ഒരു ചന്ത അല്ലെങ്കിൽ...

ഫാലചന്ദ്ര നെമാഡേ: ജ്ഞാനപീഠത്തിന്റെ...

കാട്ടൂര്‍ മുരളി 

ആദ്യം വി.എസ്. ഖാണ്ഡേകർ - 1974, പിന്നെ വി.വി. ഷിർ വാദ്കർ എന്ന കുസുമാഗ്രജ്...

Kattoor Murali

കാട്ടൂര്‍ മുരളി 

തന്തയില്ലാത്തവന്റെ തലയിലെഴുത്ത്

കാട്ടൂര്‍ മുരളി 

'തന്ത'യില്ലാത്ത (മരിച്ചുപോയവരല്ല) സന്തതികളില്ല എന്നു വച്ചാൽ തന്തയില്ലാത്തവരായി ആരും ജനിക്കുന്നില്ല എന്നർത്ഥം. കുറച്ചു കൂടി...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven