• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

കാർത്ത്യായനി മേനോൻ: ജഹാംഗീർ ആർട്ട് ഗ്യാലറിയുടെ മലയാളി സാരഥ്യം

കാട്ടൂർ മുരളി July 31, 2021 0

അര നൂറ്റാണ്ടിലേറെക്കാലമായി ജഹാംഗീർ ആർട്ട് ഗാലറിയുടെ സേവനത്തിൽ തുടരുകയും അതിനിടയിൽ മൂന്നു പതിറ്റാണ്ടായി അതിന്റെ സെക്രട്ടറി സ്ഥാനത്തിരുന്ന് ദൈനംദിന പ്രവർത്തനങ്ങളുടെ സാരഥ്യം ഏറ്റെടുത്ത് നടത്തിവരികയും ചെയ്യുന്ന ഒരു മലയാളി വനിതാ സാന്നിധ്യമാണ് തലശ്ശേരിക്കാരിയായ കാർത്ത്യായനി മേനോൻ.

ഒരു ചിത്രകാരിയോ ചിത്രകലയുടെ ആരാധികയോ അല്ലാതിരുന്നിട്ടും എം.എഫ്. ഹുസൈൻ അടക്കമുള്ള ലോകപ്രശസ്തരും അല്ലാത്തവരുമായ ചിത്രകാരന്മാരുടെ സ്‌നേഹാദരങ്ങൾ ഒരേസമയം ഏറ്റുവാങ്ങാൻ കഴിഞ്ഞവരാണവർ. അത് കേവലമൊരു തൊഴിൽ സ്ഥാപനവും അവിടത്തെ ജീവനക്കാരിയും തമ്മിലുള്ള ബന്ധമായിട്ടല്ല, മറിച്ച് സുദൃഢവും ഊഷ്മളവും വൈകാരികവുമായ ഒരാത്മബന്ധമായിട്ടാണ് ഇപ്പോഴും തുടരുന്നത്. അതിനാൽ ജഹാംഗീർ ആർട്ട് ഗാലറിയുടെ ഇന്നത്തെ വളർച്ചയിൽ അവരുടെ സംഭാവനയും നിഷേധിക്കാനാവാത്തതാണ്. ആ ബന്ധത്തിന് തുടക്കം കുറിക്കുന്നത് 1968ലാണ്. അതായത് എല്ലാ തൊഴിലന്വേഷകരെയും പോലെ തലശ്ശേരിയിലെ മഠത്തിൽ കൃഷ്ണൻ നായരുടെയും ലക്ഷ്മിയമ്മയുടെയും മകളായ കാർത്ത്യായനി എന്ന യുവതിയും ആദ്യമായി അന്നത്തെ ബോംബെയിൽ എത്തിയതു മുതൽ തന്നെ. ആ കഥ അവരിൽ നിന്നു തന്നെ കേൾക്കാം:

With Maharashtra Chief Udhav Thakeray

ബോംബെയ്ക്കടുത്ത് ഉല്ലാസ്‌നഗറിൽ താമസക്കാരിയായ സഹോദരിയോടൊപ്പമാണ് ഞാൻ ബോംബെയിൽ എത്തിയത്. ടൈപ്പും ചരുക്കെഴുത്തും (ഷോർട്ട് ഹാൻഡ്) അറിയാമായിരുന്നു. ഒരു ജോലിക്കുവേണ്ടി ശ്രമിക്കുന്നതിനിടയിൽ അയൽക്കാരനായ ഒരു സുഹൃത്ത് മുഖാന്തിരം ജഹാംഗീർ ആർട്ട് ഗാലറിയുടെ ഓഫീസിൽ ക്ലാർക്കായി ജോലി കിട്ടി. അങ്ങനെ ഒരു ക്ലാർക്കിന്റെ കസേരയിൽ മാത്രം ഒതുങ്ങിക്കഴിയാതെ ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ സേവനമനസ്‌കതയോടെ പ്രവർത്തിച്ചാണ് ഞാൻ 1990-ൽ ഗാലറിയുടെ സെക്രട്ടറിയാകുന്നത്. അതിനെന്നെ അർഹയാക്കിയത് എന്റെ കുടുംബത്തിനെന്നപോലെ, ഒരുപക്ഷെ അതിലും കവിഞ്ഞോ ഗാലറിയുടെ പ്രവർത്തനങ്ങൾക്കായി ഞാൻ സമർപ്പിച്ച ആത്മാർത്ഥവും സത്യസന്ധവുമായ കഠിനാധ്വാനവും സർവോപരി മാനേജിങ് കമ്മിറ്റിയുടെ പരിപൂർണ പിന്തുണയും സഹകരണവും വിശ്വാസവും കൂടിയാണ്. അതിനു തെളിവാണ് ഗാലറിയുടെ വജ്രജൂബിലിയാഘോഷത്തിൽ എനിക്ക് ലഭിച്ച ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡും അതുപോലെത്തന്നെ ഔദ്യോഗിക കാലാവധി കഴിഞ്ഞിട്ടും സെക്രട്ടറിസ്ഥാനത്തു തുടരാൻ മാനേജ്‌മെന്റ് എന്നോടാവശ്യപ്പെട്ടതും.

ജഹാംഗീർ ആർട്ട് ഗാലറിയിൽ ആദ്യമായി ചേരുമ്പോൾ ആരൊക്കെയാണ് മാനേജിംഗ് കമ്മിറ്റിയിലുണ്ടായിരുന്നത്?
ആർട്ടിസ്റ്റ് കെ.കെ. ഹെബ്ബർ, എം.ജി.കെ. മേനോൻ, നിർമല രാജഭോസ്ലെ തുടങ്ങിയവർ.

കലയോടുള്ള സമീപനം?
ഒരു കലാകാരിയല്ലാത്ത ഞാൻ ഒരിക്കലും കലയെ സ്‌നേഹിച്ചിരുന്നില്ല. എന്നാൽ ഒരുപാട് കലാകാരന്മാരെ പ്രമോട്ട് ചെയ്തിട്ടുള്ള എനിക്ക് അവരുടെ അനുഗ്രങ്ങളും സ്‌നേഹാദരങ്ങളും നേടാൻ കഴിഞ്ഞിട്ടുണ്ട്. അതൊരു ഭാഗ്യമായി ഞാൻ കരുതുന്നു. ഒരു കലാകാരിയായിരുന്നെങ്കിൽ ഞാൻ എന്നെത്തന്നെ പ്രൊമോട്ട് ചെയ്തുകൊണ്ടിരുന്നേനെ. അപ്പോൾ മറ്റുള്ളവരെ പ്രമോട്ട് ചെയ്യാൻ എനിക്ക് കഴിയുമായിരുന്നില്ല. അതേസമയം ഈ രംഗത്ത് ഞാൻ കാണാത്തവരും പരിചയപ്പെടാത്തവരുമായ മുതിർന്ന കലാകാരന്മാരില്ല എന്നുള്ളത് എനിക്ക് അഭിമാനത്തിന് വക നൽകുന്നു.

ജഹാംഗീർ ആർട്ട് ഗാലറി പ്രമോട്ട് ചെയ്തിട്ടുള്ള മലയാളി ആർട്ടിസ്റ്റുകൾ ആരൊക്കെ?
മുത്തുക്കോയ, പൊറിഞ്ചുകുട്ടി, രാമചന്ദ്രൻ, ബോസ് കൃഷ്ണമാചാരി തുടങ്ങിയവർ അക്കൂട്ടത്തിൽ ചിലരാണ്. പൊതുവെ മലയാളികൾ ഇവിടെ വരാറില്ലായിരുന്നു. അല്ലെങ്കിൽ വളരെ കുറച്ചു പേർ മാത്രമാണ് വന്നിരുന്നത്. അതിനു പല കാരണങ്ങളുണ്ട്. നമ്മുടെ നാട്ടിലെ സർക്കാർ ആർട്ടിസ്റ്റുകളെ പ്രമോട്ട് ചെയ്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇക്കാര്യം ഞാൻതന്നെ കുറേക്കാലം മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. അതിനുശഷം ചിലരൊക്കെ വരാൻ തുടങ്ങിയിരുന്നു.

ജഹാംഗീർ ആർട്ട് ഗാലറിയിൽ ഒരു പ്രദർശനം നടത്തുക എന്നത് ഏതൊരു ആർട്ടിസ്റ്റിന്റെയും അഭിമാന സ്വപ്‌നമാണ്. എന്നാൽ പലരും അവസരം ലഭിക്കാതെ നിരാശരാണല്ലോ?
ഇവിടെ ഏഴ് ആർട്ടിസ്റ്റുകൾക്ക് ഒരേസമയം പ്രദർശനം നടത്താവുന്ന ഏഴ് ഗാലറികളുണ്ട്. ഒരുവർഷം ഏഴായിരത്തോളം അപേക്ഷകളാണ് ഇവിടെ ലഭിക്കുന്നത്. ഇപ്പോൾത്തന്നെ 2027 വരെയുള്ള ബുക്കിംഗ് കഴിഞ്ഞു. ഓരോരുത്തരും തങ്ങളുടെ ഊഴത്തിനായി ക്യൂവിലാണ്.

പ്രദർശനത്തിനായി ഗാലറി കിട്ടാൻ ഒരു ആർട്ടിസ്റ്റ് എന്ത് ചെയ്യണം?
ഓരോ വർഷവും സെപ്റ്റംബറിൽ ഇവിടെനിന്നും അച്ചടിച്ച അപേക്ഷാഫോറം ലഭ്യമാകും. 250 രൂപയാണ് അപേക്ഷാഫോറത്തിന്റെ വില. അതു വാങ്ങി പൂരിപ്പിച്ചശേഷം അതേവർഷം ഒക്ടോബറിനും നവംബറിനുമിടയിൽ സമർപ്പിക്കാം. മുതിർന്ന ആർട്ടിസ്റ്റുകളും വിദഗ്ധരുമടങ്ങുന്ന ഒരു പത്തംഗ സബ്കമ്മിറ്റിയായിരിക്കും അപേക്ഷകൾ പരിഗണിക്കുക. അടുത്ത വർഷം മുതൽ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള സംവിധാനമുണ്ടാകും.

ജഹാംഗീർ ആർട്ട് ഗാലറിയിൽ അംഗത്വസമ്പ്രദായമുണ്ടോ?
ഉണ്ടായിരുന്നു. ഇപ്പോഴില്ല.

ഇവിടെ പ്രദർശനം നടത്തുന്ന കലാസൃഷ്ടികൾ വിൽക്കാൻ സഹായിക്കാറുണ്ടോ?
പ്രദർശനത്തിനെത്തുന്ന കലാസൃഷ്ടികളുടെ വിൽപനയുമായി ജഹാംഗീർ ആർട്ട് ഗാലറിക്ക് യാതൊരു ബന്ധവുമില്ല.

ഗാലറിയുടെ നടത്തിപ്പിനായി സർക്കാരിൽനിന്ന് ഏതെങ്കിലും തരത്തിലുള്ള ധനസഹായമുണ്ടോ?
പണ്ട് ഗ്രാൻഡ് ലഭിച്ചിരുന്നു. പിന്നീടത് നിർത്തലാക്കി. ഇപ്പോൾ പ്രദർശനങ്ങളിൽനിന്നുള്ള വരുമാനം മാത്രം. കലാകാരന്മാരെ പ്രമോട്ട് ചെയ്യുകയാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. അല്ലാതെ ലാഭമുണ്ടാക്കുന്ന കച്ചവടമല്ല. അതിനാൽ വരുമാന നികുതിയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.

ജഹാംഗീർ ആർട്ട് ഗാലറിയിലെ ഇത്രയും കാലത്തെ സേവനത്തിനിടയിൽ പിന്തിരിഞ്ഞു നോക്കുമ്പോൾ എന്തു തോന്നുന്നു?
സന്തോഷവും അഭിമാനവുമുണ്ട്. അതിനു കാരണം ഇക്കാലത്തിനിടയിൽ എനിക്ക് നേടാൻ കഴിഞ്ഞ ബന്ധങ്ങളും അതുപോലെ തന്നെ പല ആർട്ടിസ്റ്റുകൾക്കും വേണ്ടി ചെയ്യാൻ കഴിഞ്ഞ
സഹായങ്ങളുമാണ്.

ആ ബന്ധങ്ങളെക്കുറിച്ച്?
ടാറ്റ, ബിർള, ഗോദ്‌റെജ്, ജിൻഡാൽ എന്നീ വ്യവസായ കുടുംബങ്ങൾക്ക് പുറമെ ശിവസേനാനേ വായിരുന്ന ബാലാ സാഹേബ് താക്കറെയും അദ്ദേഹത്തിന്റെ കുടുംബവും, ആർട്ടിസ്റ്റ് എം.എഫ്. ഹുസൈൻ കുടുംബം, ആർട്ടിസ്റ്റ് കെ.കെ. ഹെബ്ബർ, ബേന്ദ്രെ, അമിതാഭ് ബച്ചൻ തുടങ്ങി മറ്റു പലരും അതിലുണ്ട്.

കലയോട് താല്പര്യമില്ലെങ്കിലും ജീവിതത്തിന്റെ നല്ലൊരു ഭാഗം കലയുമായി ബന്ധപ്പെട്ട ലോകത്ത് ചെലവഴിച്ചതിനിടയിൽ മറക്കാനാകാത്ത സംഭവം?
പലതുമുണ്ടെങ്കിലും അതിൽ എം.എഫ്. ഹുസൈൻ സാറിന്റെ സ്‌നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങാൻ കഴിഞ്ഞത് മറക്കാനാവില്ല. അദ്ദേഹം എനിക്ക് അച്ഛനെപ്പോലെയും ഞാൻ അദ്ദേഹത്തിന് മകളെപ്പോലെയുമായിരുന്നു. നാലാണ്മക്കളും രണ്ട് പെണ്മക്കളുമടക്കം ആറ് മക്കളുള്ള അദ്ദേഹം എന്നെ ഏഴാമത്തെ മകളായിട്ടാണ് കരുതിയിരുന്നത്. അദ്ദേഹം ജീവിച്ചിരിപ്പില്ലെങ്കിലും ആ കുടുംബവുമായുള്ള അടുത്ത ബന്ധം ഇപ്പോഴും തുടരുന്നു.

Related tags : jehangir art gallerykarthyayayi menonKattoor Murali

Previous Post

സെക്ഷൻ 124A: രാജ്യം, രാജാവ്, രാജ്യദ്രോഹം, രാജ്യദ്രോഹി!

Next Post

എൻ. കെ.പി. മുത്തുക്കോയ: വരയും ജീവിതവും

Related Articles

life-sketches

സാഹിത്യവാരഫലം നമ്മോടു സങ്കടപ്പെടുകയാണ്

life-sketchesമുഖാമുഖം

സിസ്റ്റർ ഫിലമിൻ മേരി: സന്യാസ ജീവിതത്തിനിടയിലെ പോരാട്ടങ്ങൾ

life-sketches

ജീവിതത്തിന്റെ വഴികൾ, മരണത്തിന്റേയും

life-sketches

എന്ന് സ്വന്തം രാമചന്ദ്രൻ

life-sketches

സഖാവ് കൂത്താട്ടുകുളം മേരി: സമരരംഗത്തെ ധീര നായിക

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
കാട്ടൂർ മുരളി

ദിവാൻ റാവുബഹാദൂർ കഥാപാത്രമാകുമ്പോൾ

കാട്ടൂർ മുരളി 

ലോകത്തിൽ ചലച്ചിത്രസംവിധാന രംഗത്തെ ആദ്യത്തെ വനിതയാണ് ആലീസ് ഗയ്-ബ്ലാച്ചെ അഥവാ ആലീസ് ഇഡാ അന്റോയ്നെറ്റ്...

സ്ട്രോബെറികൾ വിളയുന്ന ‘പുസ്‌തകഗ്രാമം’

കാട്ടൂർ മുരളി 

മഹാരാഷ്ട്രയിൽ പഞ്ചഗണിക്ക് സമീപമുള്ള ഭിലാർ എന്ന പുസ്തകാൻച്ച ഗാവ് അഥവാ പുസ്തകഗ്രാമത്തിലെ വിശേഷങ്ങൾ. [caption...

‘നശിപ്പിക്കപ്പെടാൻ ആഗ്രഹിക്കുന്ന’ മല്ലിക...

കാട്ടൂര്‍ മുരളി 

മറാഠിഭാഷയിൽ ആത്മകഥാരൂപത്തിലുള്ള സാഹിത്യരചനാസമ്പ്രദായം ഒരു പ്രസ്ഥാനം പോലയാണ് തുടർന്നുവരുന്നത്. ഇത്തരം രചനകൾക്ക് വലിയ സ്വീകരണം...

ഓഷോ എന്ന പേരിലെ...

കാട്ടൂര്‍ മുരളി 

ഓഷോ അനുയായിയായ ഷിഖർചന്ദ് ജെയ്ൻ കാട്ടൂർ മുരളിയുമായി സംസാരിക്കുന്നു ഓഷോ എന്നും ഭഗവാൻ രജനീഷ്,...

കാർത്ത്യായനി മേനോൻ: ജഹാംഗീർ...

കാട്ടൂർ മുരളി 

അര നൂറ്റാണ്ടിലേറെക്കാലമായി ജഹാംഗീർ ആർട്ട് ഗാലറിയുടെ സേവനത്തിൽ തുടരുകയും അതിനിടയിൽ മൂന്നു പതിറ്റാണ്ടായി അതിന്റെ...

രാജ്‌മാർബ്രോസും ഓർമയിലൊരു ‘ത്രിസന്ധ്യ’യും

കാട്ടൂർ മുരളി 

നാലര പതിറ്റാണ്ടു മുമ്പ് ഒരേസമയം ഹിന്ദിയിലും മലയാളത്തിലുമായി ഇറങ്ങിയ 'ത്രിസന്ധ്യ' എന്ന ചിത്രത്തെക്കുറിച്ച് എഴുത്തുകാരി...

മുംബൈ മലയാളിയും മറാഠിഭാഷയും

കാട്ടൂർ മുരളി 

ചേരയെ തിന്നുന്ന നാട്ടിലെത്തിയാൽ ചേരയുടെ നടുക്കഷണംതന്നെ തിന്നണമെന്ന ഒരു ചൊല്ലുള്ളതുപോലെയാണ് ഏതൊരു നാട്ടിൽ ചെന്നാലും...

നഗരത്തിന്റെ മുഖമായി മഹാനഗരത്തിലെ...

കാട്ടൂര്‍ മുരളി 

എഴുത്തുകാരൻ അന്തർമുഖനായിരിക്കണമെന്ന ഈയിടെ എൻ.എസ്. മാധവൻ അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെ നോക്കുമ്പോൾ മലയാളത്തിൽ അന്തർമുഖനായ എഴുത്തുകാരൻ...

മിഷൻ ഫാക്‌ലാന്റ് റോഡ്

കാട്ടൂർ മുരളി 

ബ്രിട്ടീഷുകാർ ഉപേക്ഷിച്ചുപോയ പലതും മുംബൈ നഗരത്തിന്റെ അലങ്കാരങ്ങളും ചരിത്രസാക്ഷ്യങ്ങളുമായി ഇന്നും നിലവിലുണ്ട്. നഗരം നെറ്റിക്കുറി...

ഒരു ചണ്ഡാളന്റെ സഞ്ചാരപഥങ്ങൾ

കാട്ടൂർ മുരളി 

കൈരളിയുടെ കാക്കയും പി4 കമ്മ്യൂണിക്കേഷനും ചേർന്നൊരുക്കിയ അഞ്ചാമത് ഗേറ്റ് വേ ലിറ്റ്‌ഫെസ്റ്റിൽ റൈറ്റർ ഓഫ്...

മാത്യു വിൻസെന്റ് മേനാച്ചേരി:...

കാട്ടൂര്‍ മുരളി 

ഇംഗ്ലീഷ് ഭാഷയിൽ സാഹിത്യരചന നടത്തി പ്രശസ്തരായ നിരവധി ഇന്ത്യൻ എഴുത്തുകാരുണ്ട്. അമിതാവ് ഘോഷ്, ഡോം...

സാക്ഷരതയുടെ ദേവദൂതികമാർ അഥവാ...

കാട്ടൂര്‍ മുരളി 

ഇന്ത്യയിൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ സാക്ഷരതാ നിരക്കിൽ ഗണ്യമായ അന്തരമാണുള്ളത്. 2011-ലെ ഔദ്യോഗിക കണക്കുകൾ...

ജസീന്ത കെർകേട്ട: ഞാൻ...

കാട്ടൂര്‍ മുരളി 

ആദിവാസി വർഗത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ വരേണ്യ വർഗക്കാരായി അഹങ്കരിക്കുന്ന നമ്മുടെയെല്ലാം മനസ്സിൽ അല്ലെങ്കിൽ ഭാവനയിൽ തെളിയുന്ന...

സർക്കസ്‌കലയിലെ കളിയും കാര്യവും

കാട്ടൂര്‍ മുരളി 

1970 ൽ സർക്കസ് (ജെമിനി) പശ്ചാത്തലമാക്കി രാജ് കപൂർ സംവിധാനം ചെയ്തു നിർമിച്ച 'മേരാ...

ബേബി ഹൽദർ –...

കാട്ടൂർ മുരളി 

വീട്ടുവേലക്കാരിയായിരുന്ന ബേബി ഹൽദർ ഇന്ന് ലോകമെങ്ങും അറിയപ്പെടുന്ന എഴുത്തുകാരിയാണ്. അടുക്കളയുടെ കരിയും പുകയും കൊണ്ടു...

‘എന്റെ കഥ’യെ വെറും...

കാട്ടൂർ മുരളി 

മാധവിക്കുട്ടിയുടെ 'എന്റെ കഥ' അവരുടെ യഥാർത്ഥ ആവി ഷ്‌കാരമായിരുന്നു. മനസിൽ നിന്നുവന്ന സ്വന്തം കഥ....

ടിഫിൻബോക്‌സ് അഥവാ ചോറ്റുപാത്രം...

കാട്ടൂര്‍ മുരളി 

വിശപ്പിന്റെ കാര്യത്തിൽ മുംബൈ നഗരം പണ്ട് മുതൽ കാത്തുസൂക്ഷിക്കുന്ന ഒരുതരം പൊതു ലാഘവത്വമുണ്ട്. അതായത്,...

ഇവിടെ മലയാളിക്ക് സുഖം...

കാട്ടൂര്‍ മുരളി 

സ്വന്തം നാട്ടിൽ അന്നത്തിന് വഴിയില്ലാഞ്ഞിട്ടാണ് ഓരോരുത്തരും അന്യനാടുകളിൽ അഭയാർത്ഥികളെപ്പോലെ എത്തിയത്. ഇങ്ങനെ അന്നം തേടിപ്പോയവർ...

ഇവിടെ മനുഷ്യബന്ധങ്ങൾ പുനർനിർവചിക്കപ്പെടുന്നു

കാട്ടൂര്‍ മുരളി 

പകലന്തിയോളം കച്ചവട-വ്യാപാരങ്ങളുമായി ബന്ധപ്പെട്ട ബഹളങ്ങൾക്കുംഒച്ചപ്പാടുകൾക്കും പുറമെ മലവെള്ളപ്പാച്ചിൽ പോലുള്ള വാഹനഗതാഗതവുംകൊണ്ട് സ്വതവേ തിരക്കൊഴിയാത്ത മുസ്ലിം...

മൂടിവെക്കലല്ല എഴുത്തിന്റെ ധർമം:...

കാട്ടൂര്‍ മുരളി 

പ്രശസ്ത മറാഠി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഊർമിള പവാർ കുട്ടനെയ്ത്ത് ഉപജീവനമാക്കിയ മഹാർ ജാതിയിൽ ജനിച്ച്...

കവിതയും കാലവും: മാറ്റത്തിന്റെ...

കാട്ടൂര്‍ മുരളി 

ജീവിതത്തിന്റെ ഓരോ നിമിഷത്തിൽനിന്നും ഓരോ കവിത ജനിക്കുമെന്ന് യശ:ശരീരനായ മറാഠി കവി നാരായൺ സുർവെ...

ടവർ ഓഫ് സൈലൻസ്...

കാട്ടൂര്‍ മുരളി 

ജീവിതമെന്ന പുസ്തകത്തിന്റെ രണ്ടു വ്യത്യസ്ത പുറങ്ങളാണ് ജനനവും മരണവും. ജനനം ഒരു പ്രക്രിയയാണെങ്കിൽ മരണം...

‘ഐ.എസ്സ്’ ഈസ് കോളിംഗ്

കാട്ടൂര്‍ മുരളി 

2014 മെയ് 24. മുംബൈയ്ക്കടുത്തുള്ള താനെ ജില്ലയിലെ കല്യാണില്‍ മുസ്ലിം സമുദായക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ദൂധ്‌നാക്കയിലെ...

ജനകീയ നാടക പ്രസ്ഥാനത്തിന്റെ...

കാട്ടൂര്‍ മുരളി 

മലയാള നാടകത്തെ ജനകീയമാക്കുക എന്ന ഉദ്ദേശ്യലക്ഷ്യവുമായി കേരളത്തില്‍ കായംകുളം ആസ്ഥാനമായി രൂപംകൊണ്ട സംഘടനയാണ് കേരള...

ചോർ ബസാർ: കള്ളന്മാരുടെ...

കാട്ടൂര്‍ മുരളി 

ചോർ ബസാർ - വിസ്മയങ്ങളാണ്ടു കിടക്കുന്ന നഗരത്തിൽ ഇങ്ങനെയും പേരുള്ള ഒരു ചന്ത അല്ലെങ്കിൽ...

ഫാലചന്ദ്ര നെമാഡേ: ജ്ഞാനപീഠത്തിന്റെ...

കാട്ടൂര്‍ മുരളി 

ആദ്യം വി.എസ്. ഖാണ്ഡേകർ - 1974, പിന്നെ വി.വി. ഷിർ വാദ്കർ എന്ന കുസുമാഗ്രജ്...

Kattoor Murali

കാട്ടൂര്‍ മുരളി 

തന്തയില്ലാത്തവന്റെ തലയിലെഴുത്ത്

കാട്ടൂര്‍ മുരളി 

'തന്ത'യില്ലാത്ത (മരിച്ചുപോയവരല്ല) സന്തതികളില്ല എന്നു വച്ചാൽ തന്തയില്ലാത്തവരായി ആരും ജനിക്കുന്നില്ല എന്നർത്ഥം. കുറച്ചു കൂടി...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven