• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

നാംദേവ് ധസ്സാൾ: ദൈവത്തിന്റെ വികൃതിയിൽ ഒരു കവിജനനം

കാട്ടൂര്‍ മുരളി November 6, 2013 0

1949-ൽ പൂനെയിലെ ഖേഡ് താലൂക്കിലുള്ള പൂർ-കാനേസാർ
ഗ്രാമത്തിലെ മഹാർ എന്ന താഴ്ന്ന സമുദായത്തിൽ പെട്ട ദരിദ്ര
കുടുംബത്തിൽ ജനനം. ഗ്രാമത്തിനു പുറത്ത് ദളിതർക്കുവേണ്ടി
പ്രത്യേകം മാറ്റിവച്ച ചെറിയൊരു തുണ്ടു ഭൂമിയിൽ കൃഷി നടത്തി
ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസമായപ്പോൾ ആ
കുടുംബം മുംബയിലെത്തി. അങ്ങനെ ഇവിടെത്ത കുപ്രസിദ്ധ
ചുവന്ന തെരുവായ കാമാഠിപ്പുര പരിസരത്ത് ആ കുടുംബം തല
ചായ്ക്കാനൊരിടം കണ്ടെത്തി. കുടുംബനാഥൻ അവിടത്തെ ഒരു
ഇറച്ചിക്കടയിൽ ജോലിചെയ്ത് കുടുംബം പുലർത്തിപ്പോരുകയും
ചെയ്തു.
മറാഠി ലിറ്ററേച്ചർ അവാർഡ്, സോവിയറ്റ്‌ലാന്റ് പുരസ്‌കാരം,
പത്മശ്രീ, സാഹിത്യ അക്കാദമിയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ്
അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള
പ്രശസ്ത മറാഠി (ദളിത്) കവി നാംദേവ് ധസ്സാളിന്റെ കുടുംബചരിത്രമാണിവിടെ
സൂചിപ്പിച്ചത്.
അന്ന് പൂനെയിൽനിന്നും മുംബയിലെ കാമാഠിപ്പുരയിലേക്ക്
കുടുംബം പറിച്ചുനടുമ്പോൾ നാംദേ് ധസ്സാളിന്റെ പ്രായം വെറും
ആറു വയസ്സു മാത്രമായിരുന്നു.
അങ്ങനെ കാമാഠിപ്പുരയിലെ ഇരുണ്ടതും തിരക്കേറിയതുമായ
ഗല്ലികളിൽ വളർന്ന നാംദേവ് അവിടത്തെ സാധാരണ ജനങ്ങളും
സാമൂഹ്യവിരുദ്ധരും രാഷ്ട്രീയപ്രവർത്തകരുമൊക്കെയായി സ്വാഭാവികമായും
ചങ്ങാത്തം നേടി. ഇറച്ചിക്കടയിലെ ജോലിയുമായി
കുടുംബം പുലർത്താൻ പാടുപെടുന്ന പിതാവിനെ സഹായിക്കാൻ
നാംദേവ് ഡ്രൈവിങ് പഠിച്ച് ടാക്‌സിഡ്രൈവറായി. ആ ജീവിതത്തി
നിടയിലാണ് നാംദേവിന്റെ മനസ്സിൽ കവിത പൊട്ടിമുളച്ചത്.
ഭാഷാപരവും വിദ്യാഭ്യാസപരവുമായ പാണ്ഡിത്യമോ സാഹിത്യ
സംബന്ധമായ പരിജ്ഞാനമോ ആയിരുന്നില്ല നാംദേവിനെ ഒരു
കവിയാക്കി മാറ്റിയത്. മറിച്ച്, ജീവിതം നൽകിയ കടുത്ത അനുഭവപാഠങ്ങളും
ദർശനങ്ങളുമായിരുന്നു. അതിനാൽതന്നെ, സ്വപ്നഭൂമിയായ
മുംബയ് നഗരത്തിൽ ആരും കടന്നുചെല്ലാൻ ധൈര്യപ്പെ
ടാത്തതും അറയ്ക്കുന്നതുമായ ഒരു ഇരുണ്ട ലോകത്തിൽ വേരൂന്നി
നിൽക്കുന്നതായിപ്പോയി നാംദേവ് ധസ്സാളിന്റെ കവിതകൾ. ശുദ്ധ
മായ മറാഠിഭാഷയെ തേച്ചുമിനുക്കിക്കൊണ്ടുള്ള വാക്കുളും സങ്കല്പ
ങ്ങളും ഉപയോഗിച്ചായിരുന്നില്ല ധസ്സാൾ കവിതകളെഴുതിയത്. തുട
ക്കത്തിൽ അദ്ദേഹം ചുവന്ന തെരുവായ കാമാഠിപ്പുരയിലെ ഒരുതരം
സങ്കരഭാഷയുടെ ചുവയിലാണ് കവിതകളെഴുതിയതെന്ന്
കാണാം. അതിൽ മറാഠി, ഉർദു, തെലുങ്ക്, കന്നഡ എന്നീ ഭാഷകളുടെ
ഒരുതരം കൊളാഷ് രീതിയാണ് ധസ്സാൾ അവലംബിച്ചത്. ആ
പ്രദേശങ്ങളിലെ ലൈംഗിക തൊഴിലാളികൾ, കൂട്ടിക്കൊടുപ്പുകാർ,
തെമ്മാികൾ, ചെറുകിട കുറ്റവാളികൾ, അധോലോക പ്രവർത്തക
ർ, തൊഴിലാളികൾ, കച്ചവടക്കാർ എന്നിവരെല്ലാം ചേർന്ന് രൂപപ്പെ
ടുത്തിയെടുത്ത ഒരു ഭാഷയാണത്. അത്തരത്തിലുള്ള ഒരു ഭാഷയിൽ
എഴുതപ്പെട്ട ധസ്സാളിന്റെ കവിതകളെല്ലാം അതിഭയങ്കരവും
വിചിത്രവുമായ ജീവിതയാഥാർത്ഥ്യങ്ങളുടെ അനാവരണമാണ്
നിർവഹിക്കപ്പെടുന്നതെന്ന് മറ്റൊരു പ്രശസ്ത കവിയും വിവർത്ത
കനും പത്രപ്രവർത്തകനുമായ ദിലീപ് ചിത്രെ ചൂണ്ടിക്കാട്ടുമ്പോൾ
ധസ്സാൾകവിതകളുടെ വായന ഒരുപക്ഷേ ഇവിടത്തെ വരേണ്യവ
ർഗത്തിന്റെ സംവേദനക്ഷമതയെ അസ്വസ്ഥമാക്കിയേക്കാം.
എന്നാൽ ആ കവിതകൾ വായിക്കാതെ ഒഴിഞ്ഞുമാറാൻ ഇപ്പ
റഞ്ഞ വരേണ്യവർഗത്തിനുതന്നെ കഴിഞ്ഞെന്നുവരില്ല.
മറാഠിഭാഷയുമായി അല്പമെങ്കിലും അടുപ്പമുള്ള ഏതൊരാളുമായും
എളുപ്പത്തിൽ സംവദിക്കുന്ന ധസ്സാൾകവിതകൾ
2011 അയറധഫ ബടളളണറ 006 6
അസംസ്‌കൃതമെന്നു തോന്നാമെങ്കിലും ജീവിതത്തിന്റെ മുനനിരയിൽനിന്നും
പിന്തള്ളപ്പെട്ട് ഇരുണ്ട ലോകങ്ങളിൽ കഴിയുന്ന
ബിംബങ്ങൾക്കു നേരെ തുറക്കുന്ന ജാലകങ്ങളാണവ. ആരെയും
അവ അസ്വസ്ഥമാക്കിയേക്കാം. അതുകൊണ്ടുതനെ്‌യനാണ്
ധസ്സാളിനെ ൂമണള മത ളദണ ഴഭഢണറശമറഫഢ (അധോലോകത്തിന്റെ കവി)
എന്നു വിളിക്കുന്നതും. ഗാണ്ഡു ബഗീച്ച അഥവാ നപുംസകങ്ങ
ളുടെ ഉദ്യാനം, ഗോൾ ദേവൽ അഥവാ ഗോൾപീട്ട (വൃത്താകൃതി
യിലുള്ള ദേവാലയം), ഭൂഖ് (വിശപ്പ്) തുടങ്ങിയ ആദ്യകാല ധസ്സാ
ൾകവിതകൾ അത്തരമൊരു പരാമർശത്തിൽ അടിവരയിടുന്നവയാണ്.
ഗോൾ പീട്ട എന്ന അദ്ദേഹത്തിന്റെ കവിതയെ ടി.എസഉ.്
എലിയറ്റിന്റെ കടലളണഫടഭഢ എന്ന കവിതയ്‌ക്കൊപ്പമാണ് നിരൂപകർ
തുലനം ചെയ്യുന്നത്. വി.എസ്. നെയ്പാൾ തന്റെ അ ഛധഫഫധമഭ ഛഴളധഭധണല
എന്ന ഗ്രന്ഥത്തിൽ നാംദേവ് ധസ്സാൾ എന്ന മുംബയ്കവിയെ
ക്കുറിച്ച് പരാമർശിച്ചിട്ടുള്ളതും ധസ്സാളിനെ മറ്റ് സമകാലീന കവി
കളിൽനിന്നും വ്യത്യസ്തനാക്കുന്നുവെന്നതിനുള്ള തെളിവായി
ചൂണ്ടിക്കാട്ടാം.
ദളിത് വംശത്തിൽ ജനിച്ചതുകൊണ്ടു മാത്രമല്ല, നാംദേവ്
ധസ്സാൾ ദളിത് കവിയായിത്തീരുന്നതെന്നുള്ള ഒരു യാഥാർത്ഥ്യവും
അദ്ദേഹത്തിന്റെ പിന്നീടുള്ള കവിതകൾ പരിശോധിച്ചാൽ കാണാവുന്നതാണ്.
ദളിത് ഭാഷയെ അദ്ദേഹം തന്റെ കവിതകൾക്കുള്ള
പ്രാണവായുവായി സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. അതേസമയം
നാംദേവ് ധസ്സാൾ ഒരു കവി മാത്രമല്ല, ശക്തനായ ഒരു
ആക്ടിവിസ്റ്റ് കൂടിയാണെന്നുള്ള കാര്യവും വിസ്മരിക്കാവുന്നതല്ല.
1972-ൽ ശിവസേനയ്ക്കുള്ള ദളിത് സമൂഹത്തിന്റെ മറുപടിയായി
അമേരിക്കൻ ബ്ലാക്ക് പാന്തറിന്റെ മാതൃകയിൽ മഹാരാഷ്ട്രയിലെ
ദളിത് സമൂഹത്തെ അണിനിരത്തിക്കൊണ്ട് ധസ്സാൾ രൂപീകരിച്ച
ദളിത് പാന്തർ എന്ന പാർട്ടി അക്കാലഘട്ടങ്ങളിൽ മഹാരാഷ്ട്രയി
ലുടനീളം പ്രകമ്പനം സൃഷ്ടിക്കുകയുണ്ടായി. അങ്ങനെ ബാൽ
താക്കറെയുടെയും ശിവസേനയുടെയും ഏറ്റവും വലിയ എതിരാളിയായി
മാറിയ ധസ്സാൾ ഇന്ന് ബാൽതാക്കറെയുടെ ഏറ്റവും
വലിയ ആരാധകൻകൂടിയാണെന്ന് പറഞ്ഞാൽ അത് കാലഘട്ട
ത്തിന്റെ ഒരു വിരോധാഭാസം മാത്രമായി കണക്കിലെടുത്താൽ
മതി. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിൽ ഇന്ന് നാംദേവ്
ധസ്സാൾ സ്വന്തമായൊരു കോളം കൂടി കൈകാര്യം ചെയ്തുവരു
ന്നതും ആരെയും വിസ്മയപ്പെടുത്തിയേക്കാം.
ആന്ധ്രയിലെ വിപ്ലവകവി ഗദ്ദറിനുശേഷം ആയുധധാരിയായ
അംഗരക്ഷകന്റെ അകമ്പടിയിൽ സഞ്ചരിക്കുന്ന മറ്റൊരു കവിയും
ആക്ടിവിസ്റ്റും ഇന്ത്യയിലുണ്ടെങ്കിൽ അത് നാംദേവ് ധസ്സാൾ എന്ന
കവി മാത്രമാണ്.
ദാവൂദിന്റെയും ഛോട്ടാരാജന്റെയും അരുൺ ഗാവ്‌ലിയുടെയും
തോക്കുകൾ പറയുന്ന കഥകൾ മാത്രമല്ല ഇവിടത്തെ അധോലോകം.
നമുക്കു കാണാനും കേൾക്കാനും ഊഹിക്കാനും വിശ്വസി
ക്കാനും കഴിയാത്ത ബീഭത്സങ്ങളായ എത്രയോ ജീവിതശൈലികളുടെ
നേരും നേരുകേടുകളും നിറഞ്ഞതാണ് ആ ഇരുണ്ട ലോകം.
ആ ഇരുണ്ട ലോകത്തുനിന്ന് ജനഹൃദയങ്ങളിൽ കുടിയേറിപ്പാർ
ക്കാൻ ഒരു കവിജന്മത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ ആ ജന്മത്തെ
ദൈവത്തിന്റെ ഒരു വികൃതിയായിട്ടുവേണം കാണാൻ. നാംദേവ്
ധസ്സാൾ എന്ന ദളിത്കവിയുടെ ജന്മവും അങ്ങനെ ദൈവത്തിന്റെ
ഒരു വികൃതിയായിത്തീരുന്നു.

Previous Post

പ്രണയത്തിൽ ഒരുവൾ വാഴ്ത്തപ്പെടും വിധം

Next Post

ജെ. ഡെയുടെ കൊലപാതകം ഉയർത്തുന്ന ചോദ്യങ്ങൾ

Related Articles

life-sketches

വിദ്യാധരൻ മാസ്റ്റർ: പുള്ളുവൻപാട്ടുകളുടെ സംഗീതകാരൻ

നേര്‍രേഖകള്‍

മെഹ്ഫിൽ – എ – ഗസൽ അഥവാ ഗസൽപക്ഷികളുടെ രാഗസദസ്സ്

life-sketches

മിനി മാഗസിൻ അരവി

life-sketches

കാക്കനാടന്മാർ: സ്‌നേഹത്തിന്റെ പൊന്നമ്പലങ്ങൾ

life-sketches

ഓർമ: മഹേഷ് ഭായ് എന്ന പുണ്യം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
കാട്ടൂര്‍ മുരളി

ദിവാൻ റാവുബഹാദൂർ കഥാപാത്രമാകുമ്പോൾ

കാട്ടൂർ മുരളി 

ലോകത്തിൽ ചലച്ചിത്രസംവിധാന രംഗത്തെ ആദ്യത്തെ വനിതയാണ് ആലീസ് ഗയ്-ബ്ലാച്ചെ അഥവാ ആലീസ് ഇഡാ അന്റോയ്നെറ്റ്...

സ്ട്രോബെറികൾ വിളയുന്ന ‘പുസ്‌തകഗ്രാമം’

കാട്ടൂർ മുരളി 

മഹാരാഷ്ട്രയിൽ പഞ്ചഗണിക്ക് സമീപമുള്ള ഭിലാർ എന്ന പുസ്തകാൻച്ച ഗാവ് അഥവാ പുസ്തകഗ്രാമത്തിലെ വിശേഷങ്ങൾ. [caption...

‘നശിപ്പിക്കപ്പെടാൻ ആഗ്രഹിക്കുന്ന’ മല്ലിക...

കാട്ടൂര്‍ മുരളി 

മറാഠിഭാഷയിൽ ആത്മകഥാരൂപത്തിലുള്ള സാഹിത്യരചനാസമ്പ്രദായം ഒരു പ്രസ്ഥാനം പോലയാണ് തുടർന്നുവരുന്നത്. ഇത്തരം രചനകൾക്ക് വലിയ സ്വീകരണം...

ഓഷോ എന്ന പേരിലെ...

കാട്ടൂര്‍ മുരളി 

ഓഷോ അനുയായിയായ ഷിഖർചന്ദ് ജെയ്ൻ കാട്ടൂർ മുരളിയുമായി സംസാരിക്കുന്നു ഓഷോ എന്നും ഭഗവാൻ രജനീഷ്,...

കാർത്ത്യായനി മേനോൻ: ജഹാംഗീർ...

കാട്ടൂർ മുരളി 

അര നൂറ്റാണ്ടിലേറെക്കാലമായി ജഹാംഗീർ ആർട്ട് ഗാലറിയുടെ സേവനത്തിൽ തുടരുകയും അതിനിടയിൽ മൂന്നു പതിറ്റാണ്ടായി അതിന്റെ...

രാജ്‌മാർബ്രോസും ഓർമയിലൊരു ‘ത്രിസന്ധ്യ’യും

കാട്ടൂർ മുരളി 

നാലര പതിറ്റാണ്ടു മുമ്പ് ഒരേസമയം ഹിന്ദിയിലും മലയാളത്തിലുമായി ഇറങ്ങിയ 'ത്രിസന്ധ്യ' എന്ന ചിത്രത്തെക്കുറിച്ച് എഴുത്തുകാരി...

മുംബൈ മലയാളിയും മറാഠിഭാഷയും

കാട്ടൂർ മുരളി 

ചേരയെ തിന്നുന്ന നാട്ടിലെത്തിയാൽ ചേരയുടെ നടുക്കഷണംതന്നെ തിന്നണമെന്ന ഒരു ചൊല്ലുള്ളതുപോലെയാണ് ഏതൊരു നാട്ടിൽ ചെന്നാലും...

നഗരത്തിന്റെ മുഖമായി മഹാനഗരത്തിലെ...

കാട്ടൂര്‍ മുരളി 

എഴുത്തുകാരൻ അന്തർമുഖനായിരിക്കണമെന്ന ഈയിടെ എൻ.എസ്. മാധവൻ അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെ നോക്കുമ്പോൾ മലയാളത്തിൽ അന്തർമുഖനായ എഴുത്തുകാരൻ...

മിഷൻ ഫാക്‌ലാന്റ് റോഡ്

കാട്ടൂർ മുരളി 

ബ്രിട്ടീഷുകാർ ഉപേക്ഷിച്ചുപോയ പലതും മുംബൈ നഗരത്തിന്റെ അലങ്കാരങ്ങളും ചരിത്രസാക്ഷ്യങ്ങളുമായി ഇന്നും നിലവിലുണ്ട്. നഗരം നെറ്റിക്കുറി...

ഒരു ചണ്ഡാളന്റെ സഞ്ചാരപഥങ്ങൾ

കാട്ടൂർ മുരളി 

കൈരളിയുടെ കാക്കയും പി4 കമ്മ്യൂണിക്കേഷനും ചേർന്നൊരുക്കിയ അഞ്ചാമത് ഗേറ്റ് വേ ലിറ്റ്‌ഫെസ്റ്റിൽ റൈറ്റർ ഓഫ്...

മാത്യു വിൻസെന്റ് മേനാച്ചേരി:...

കാട്ടൂര്‍ മുരളി 

ഇംഗ്ലീഷ് ഭാഷയിൽ സാഹിത്യരചന നടത്തി പ്രശസ്തരായ നിരവധി ഇന്ത്യൻ എഴുത്തുകാരുണ്ട്. അമിതാവ് ഘോഷ്, ഡോം...

സാക്ഷരതയുടെ ദേവദൂതികമാർ അഥവാ...

കാട്ടൂര്‍ മുരളി 

ഇന്ത്യയിൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ സാക്ഷരതാ നിരക്കിൽ ഗണ്യമായ അന്തരമാണുള്ളത്. 2011-ലെ ഔദ്യോഗിക കണക്കുകൾ...

ജസീന്ത കെർകേട്ട: ഞാൻ...

കാട്ടൂര്‍ മുരളി 

ആദിവാസി വർഗത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ വരേണ്യ വർഗക്കാരായി അഹങ്കരിക്കുന്ന നമ്മുടെയെല്ലാം മനസ്സിൽ അല്ലെങ്കിൽ ഭാവനയിൽ തെളിയുന്ന...

സർക്കസ്‌കലയിലെ കളിയും കാര്യവും

കാട്ടൂര്‍ മുരളി 

1970 ൽ സർക്കസ് (ജെമിനി) പശ്ചാത്തലമാക്കി രാജ് കപൂർ സംവിധാനം ചെയ്തു നിർമിച്ച 'മേരാ...

ബേബി ഹൽദർ –...

കാട്ടൂർ മുരളി 

വീട്ടുവേലക്കാരിയായിരുന്ന ബേബി ഹൽദർ ഇന്ന് ലോകമെങ്ങും അറിയപ്പെടുന്ന എഴുത്തുകാരിയാണ്. അടുക്കളയുടെ കരിയും പുകയും കൊണ്ടു...

‘എന്റെ കഥ’യെ വെറും...

കാട്ടൂർ മുരളി 

മാധവിക്കുട്ടിയുടെ 'എന്റെ കഥ' അവരുടെ യഥാർത്ഥ ആവി ഷ്‌കാരമായിരുന്നു. മനസിൽ നിന്നുവന്ന സ്വന്തം കഥ....

ടിഫിൻബോക്‌സ് അഥവാ ചോറ്റുപാത്രം...

കാട്ടൂര്‍ മുരളി 

വിശപ്പിന്റെ കാര്യത്തിൽ മുംബൈ നഗരം പണ്ട് മുതൽ കാത്തുസൂക്ഷിക്കുന്ന ഒരുതരം പൊതു ലാഘവത്വമുണ്ട്. അതായത്,...

ഇവിടെ മലയാളിക്ക് സുഖം...

കാട്ടൂര്‍ മുരളി 

സ്വന്തം നാട്ടിൽ അന്നത്തിന് വഴിയില്ലാഞ്ഞിട്ടാണ് ഓരോരുത്തരും അന്യനാടുകളിൽ അഭയാർത്ഥികളെപ്പോലെ എത്തിയത്. ഇങ്ങനെ അന്നം തേടിപ്പോയവർ...

ഇവിടെ മനുഷ്യബന്ധങ്ങൾ പുനർനിർവചിക്കപ്പെടുന്നു

കാട്ടൂര്‍ മുരളി 

പകലന്തിയോളം കച്ചവട-വ്യാപാരങ്ങളുമായി ബന്ധപ്പെട്ട ബഹളങ്ങൾക്കുംഒച്ചപ്പാടുകൾക്കും പുറമെ മലവെള്ളപ്പാച്ചിൽ പോലുള്ള വാഹനഗതാഗതവുംകൊണ്ട് സ്വതവേ തിരക്കൊഴിയാത്ത മുസ്ലിം...

മൂടിവെക്കലല്ല എഴുത്തിന്റെ ധർമം:...

കാട്ടൂര്‍ മുരളി 

പ്രശസ്ത മറാഠി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഊർമിള പവാർ കുട്ടനെയ്ത്ത് ഉപജീവനമാക്കിയ മഹാർ ജാതിയിൽ ജനിച്ച്...

കവിതയും കാലവും: മാറ്റത്തിന്റെ...

കാട്ടൂര്‍ മുരളി 

ജീവിതത്തിന്റെ ഓരോ നിമിഷത്തിൽനിന്നും ഓരോ കവിത ജനിക്കുമെന്ന് യശ:ശരീരനായ മറാഠി കവി നാരായൺ സുർവെ...

ടവർ ഓഫ് സൈലൻസ്...

കാട്ടൂര്‍ മുരളി 

ജീവിതമെന്ന പുസ്തകത്തിന്റെ രണ്ടു വ്യത്യസ്ത പുറങ്ങളാണ് ജനനവും മരണവും. ജനനം ഒരു പ്രക്രിയയാണെങ്കിൽ മരണം...

‘ഐ.എസ്സ്’ ഈസ് കോളിംഗ്

കാട്ടൂര്‍ മുരളി 

2014 മെയ് 24. മുംബൈയ്ക്കടുത്തുള്ള താനെ ജില്ലയിലെ കല്യാണില്‍ മുസ്ലിം സമുദായക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ദൂധ്‌നാക്കയിലെ...

ജനകീയ നാടക പ്രസ്ഥാനത്തിന്റെ...

കാട്ടൂര്‍ മുരളി 

മലയാള നാടകത്തെ ജനകീയമാക്കുക എന്ന ഉദ്ദേശ്യലക്ഷ്യവുമായി കേരളത്തില്‍ കായംകുളം ആസ്ഥാനമായി രൂപംകൊണ്ട സംഘടനയാണ് കേരള...

ചോർ ബസാർ: കള്ളന്മാരുടെ...

കാട്ടൂര്‍ മുരളി 

ചോർ ബസാർ - വിസ്മയങ്ങളാണ്ടു കിടക്കുന്ന നഗരത്തിൽ ഇങ്ങനെയും പേരുള്ള ഒരു ചന്ത അല്ലെങ്കിൽ...

ഫാലചന്ദ്ര നെമാഡേ: ജ്ഞാനപീഠത്തിന്റെ...

കാട്ടൂര്‍ മുരളി 

ആദ്യം വി.എസ്. ഖാണ്ഡേകർ - 1974, പിന്നെ വി.വി. ഷിർ വാദ്കർ എന്ന കുസുമാഗ്രജ്...

Kattoor Murali

കാട്ടൂര്‍ മുരളി 

തന്തയില്ലാത്തവന്റെ തലയിലെഴുത്ത്

കാട്ടൂര്‍ മുരളി 

'തന്ത'യില്ലാത്ത (മരിച്ചുപോയവരല്ല) സന്തതികളില്ല എന്നു വച്ചാൽ തന്തയില്ലാത്തവരായി ആരും ജനിക്കുന്നില്ല എന്നർത്ഥം. കുറച്ചു കൂടി...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven