• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

കഥാസാഹിത്യത്തിൽ മുനിയുഗം കഴിയുന്നു

എം.ജി. രാധാകൃഷ്ണൻ January 7, 2012 0

എഴുത്തിന്റെ ലോകത്ത് കുലപതികളുടെ കാലം കഴിയുകയാണ്.
ലോകത്ത് എവിടെയും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വിപ
ത്താണ് ഇത്. ദാരുണമായ ഈ സത്യം വിശകലനം ചെയ്യുമ്പോൾ
നമ്മൾ ചെന്നെത്തുന്നത് മനുഷ്യരുടെ മെലിഞ്ഞുപോവുന്ന കർമവാസനയുടെയും
ആത്മസത്തയുടെയും ഇരുട്ടിലാണ്. സാധനയും
മനനവും വ്യഗ്രതയുമില്ലായ്മ കൊണ്ട് ജീവിതത്തിന്റെ അസാധാരണത്വം
അന്വേഷിക്കാൻ കെല്പില്ലാതെ പോവുന്ന മനസ്സിന്റെ
നിശ്ചലതകളാണ് ഇന്നത്തെ പ്രശ്‌നം. മാറിവരുന്ന കാലത്തിന്റെ
കൂടി ഒരു പ്രത്യേകതതന്നെയാണിത്.

ജീവിതം വ്യവസായശാലകളുടെ ആത്മാവില്ലാത്ത നരകമായി
ത്തീരുന്നതുകൊണ്ടായിരിക്കാം അതിന്റെ ധ്യാനനിരത കഴമ്പി
ല്ലാത്ത പൊട്ടന്മാരായിത്തീരുന്നത്. അതൊരു ഇടുങ്ങിയ മുറിയുടെ
ശ്വാസമില്ലായ്മ കൊണ്ടു വിമ്മിട്ടപ്പെടുകയും സദാ തരിശായ ജീവി
നിശ്ചലതയായിത്തീരുകയും ചെയ്യുന്നു. അതായത് ജീവിതം ജീവി
തങ്ങളുമായി സമ്മേളിച്ചു സൗന്ദര്യപൂന്തോട്ടങ്ങളും വ്യസനങ്ങളുടെ
പ്രവാഹങ്ങളും അനുഭവിക്കാത്ത നിർഗുണപരതയായി അധ:പതി
ച്ച് അഴുകുകയാണ്. വീണയുടെ നാദം തീണ്ടാരിത്തുണിയുടെ
ജുഗുപ്‌സപോലെ വലിച്ചെറിയപ്പെടുന്നു. എല്ലാ സംഗീതങ്ങളും
കൊലക്കയറിന്റെ മരണഭീതിയാവുന്നു. മുനിയുടെ സ്ഥാനം ആരാ
ച്ചാരാന്മാർ കയ്യടക്കിയിരിക്കുന്നു. വാസ്തുശില്പം സിമന്റും കമ്പിയും
ചരലും കൂടിയുള്ള നികൃഷ്ടതയാണ്. ലോകത്തുനിന്ന് മനുഷ്യജീവി
തങ്ങളുടെ മഹാതേജസ്സുകൾ അറ്റുപോവുകയാണ്.
ഒരുപാടുകാലം മനുഷ്യമനസ്സുകളെ ഇളക്കിമറിക്കുകയും മഥി
ക്കുകയും ചെയ്യുന്ന സൃഷ്ടികൾ അപൂർവമായേ ഉണ്ടാവുകയുള്ളൂവെങ്കിലും
തീരെ തരിശായ ഒരു കാലസന്ധിയിലാണ് നമ്മൾ.
പ്രത്യേകിച്ച് മലയാളസാഹിത്യത്തിൽ. അറുപതുകളിലും എഴുപതുകളിലും
ചെറുകഥയിലും നോവലിലും ഉണ്ടായ വമ്പിച്ച കുതിപ്പ്
പാപ്പർസൂട്ടായിരിക്കുന്നു ഇന്ന്. പ്രതിഭാശാലികളായ പല എഴുത്തുകാരും
കാലയവനികയിൽ മറഞ്ഞു. ശേഷിക്കുന്നവർ വാർദ്ധക്യ
ത്തിന്റെ സായാഹ്നത്തിലുമാണ്. എഴുപതുകളിൽ പുറപ്പെട്ട തലമുറ
ശ്രേഷ്ഠരചനകളൊന്നുമില്ലാതെ വയസ്സായിക്കൊണ്ടുമിരിക്കു
ന്നു.
അറുപതുകളിലെ വമ്പിച്ച എഴുത്തുകാരെയൊക്കെ അണിയി
ച്ചൊരുക്കിയത് എം.ടി. വാസുദേവൻനായർ എന്ന പത്രാധിപരായി
രുന്നു. തുടർന്ന് എഴുപതുകളിലും ഒരു വമ്പിച്ച നിരയെ എം.ടി. ഒരു
ക്കിയെടുത്തുവെങ്കിലും അത് മുൻകാല വമ്പന്മാരെപ്പോലെ ശോഭി
ക്കാതെ പോയി. വി.പി. ശിവകുമാർ, എൻ.എസ്. മാധവൻ, ടി.വി.
കൊച്ചുബാവ വരെ ആ തീവ്രത നിലനിർത്തിയെന്നും കാണാം.
അതിനുശേഷമുള്ള പ്രളയത്തിൽ പി. സുരേന്ദ്രനെയോ അക്ബർ
കക്കട്ടിലിനെപോലെയോ ഉള്ള മിടുക്കന്മാർ കൈവിരലിൽ എണ്ണാവുന്നവരേയുള്ളൂ
എന്നതാണ് യാഥാർത്ഥ്യം.
പട്ടത്തുവിളയും കാക്കനാടനും സക്കറിയയും നാരായണപി
ള്ളയും സേതുവും പുനത്തിലും മുകുന്ദനും സുകുമാരനും ഒക്കെ
കഥയിൽ കാണിച്ച മാന്ത്രികത ഇന്നൊരു സ്വപ്നം മാത്രമാണ്. അതവരുടെ
പ്രതിഭയുടെ മഹത്വംതന്നെയായിരുന്നു. ഓരോ മികച്ച
സൃഷ്ടികളിലൂടെയുമാണ് അവർ അവരവരുടെ പേരുകൾക്കു മഹിമ
നൽകിയത്. അല്ലാതെ പത്രാധിപസമിതിയിലെ കുഞ്ഞുങ്ങളെ
സ്വാധീനിച്ചായിരുന്നില്ല.
മാതൃഭൂമി വാരികതന്നെയായിരുന്നു മികച്ച സൃഷ്ടികൾ നമുക്കു
തന്നത്. എൻ.വി. കൃഷ്ണവാര്യർക്കും എം.ടി. വാസുദേവൻനായ
ർക്കും താഴെ രണ്ടു മികച്ച സബ് എഡിറ്റർമാർ അന്നുണ്ടായിരുന്നു,
വരുന്നതൊക്കെ കുത്തിയിരുന്നു വായിച്ചു നോക്കി പത്രാധിപന്മാരുടെ
മേശപ്പുറത്ത് എത്തിക്കാനായി. ജി.എൻ.എൻ. പിള്ളയും
ഗോവിന്ദനുണ്ണിയും. ഇവർ വായിച്ചുനോക്കി തിരഞ്ഞെടുക്കുന്ന
സൃഷ്ടികൾ അപ്പടി അച്ചടിക്കുകയായിരുന്നില്ല. എഡിറ്റർ എന്ന
നിലയിൽ അതിൽ ട്രിമ്മു ചെയ്യുകയും തലക്കെട്ടു മാറ്റുകയും എഴുതിച്ചേർക്കുകയും
ചെയ്തിട്ടായിരുന്നു അച്ചടിച്ചുവന്നിരുന്നത്.
അതിന്റെ ഗുണമായിരുന്നു അന്നു നമ്മൾ അനുഭവിച്ച നല്ല സൃഷ്ടി
കളുടെ കാലം. മലയാളത്തിലെ മികച്ച നോവലായ സ്മാരകശി
ലകൾ ഇന്നായിരുന്നു പ്രസിദ്ധീകരിച്ചതെങ്കിൽ അതിന്റെ രൂപം
ഇങ്ങനെയാവുമായിരുന്നില്ല. ആ നോവലിന്റെ പേരുപോലും ഇങ്ങ
നെയാവുമായിരുന്നില്ല എന്നോർക്കണം.
എം. മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന നോവലിന്റെ
ആദ്യഡ്രാഫ്റ്റ് എം.ടി. നിരാകരിച്ചതായിരുന്നു. അന്ന് മുകു
ന്ദൻ ദൽഹിയിൽ നിന്ന് ലീവെടുത്തു വന്നില്ല, പത്രാധിപരെ
സ്വാധീനിക്കാൻ. അദ്ദേഹം വീണ്ടും ആ നോവലിൽ പണിയെടു
ത്തു. പുതുക്കിപ്പണിത നോവലാണ് നമ്മൾ മാതൃഭൂമിയിൽ വായി
ച്ചത്. സാഹിത്യപ്രവർത്തകസഹകരണസംഘം ആ നോവൽ
പുസ്തകമാക്കിയപ്പോൾ പല അദ്ധ്യായങ്ങളും മാതൃഭൂമിയിൽ അച്ച
ടിച്ചപോലെയല്ല വന്നത്. അതിൽ അവിടവിടെ വീണ്ടും തിരുത്ത
ലുകൾ നടത്തിയിട്ടാണ് പുസ്തകരൂപത്തിലാക്കിയത്.
ഇത്തരം സമീപനങ്ങൾ നമ്മുടെ ഭൂരിപക്ഷം എഴുത്തുകാരിലും
കാണുന്നില്ല ഇന്ന്. സ്വാധീനങ്ങളും ബന്ധങ്ങളുമാണ് ഇന്നു പത്ര
സ്ഥാപനങ്ങളിൽ കുളം തോണ്ടുന്നത്. അതുകൊണ്ടുതന്നെ എഴുതാനറിയാത്ത
പല സുന്ദരികളും പ്രഖ്യാത എഴുത്തുകാരായി മലയാളസാഹിത്യത്തിൽ
വിളങ്ങുന്നു. സീനിയർ എഴുത്തുകാർ
പോലും മോഹിതരായി ഈ കള്ളനാണയങ്ങളെ വാഴ്ത്തുന്നു.
അവർക്കുവേണ്ടി ത്യാഗങ്ങൾ എഴുതിപ്പിടിപ്പിക്കുന്നു.
എഴുത്തിൽ ആധികാരികതകളില്ലാത്ത ഒരുകൂട്ടം എഴുത്തുകാ
ർക്കു മുമ്പിൽ മലയാളപ്രസിദ്ധീകരണരംഗത്തെ ഒട്ടുമിക്ക പ്രസിദ്ധീ
കരണങ്ങളിലെ നടത്തിപ്പുകാരും കൂപ്പുകുത്തികിടക്കുകയാണ്.
അതിനാൽ തീരെ കറവ വറ്റിയ സീനിയർ എഴുത്തുകാരിൽനിന്ന്
വീണ്ടും വീണ്ടും ഇടിച്ചുപിഴിയുകയുമാണ്. ഫലമോ? പാലിനു
പകരം ചോരയാണ് കറന്നെടുക്കുന്നത്.
അമ്പരപ്പിക്കുന്ന നിശ്ചലതയാണ് കഥാരംഗത്ത്. നിശ്ചലത
ഇല്ലെന്ന് പ്രചരിപ്പിക്കുന്നത് വകതിരിവു കെട്ട സൃഷ്ടികൾ ചമയ്ക്കുന്ന
ഈ എഴുത്തുകാർതന്നെയാണ്. സക്കറിയയും എം. മുകുന്ദനും
സേതുവും പുനത്തിലും ഒരുകാലത്ത് കഥയിൽ നിരന്തരം പ്രകടി
പ്പിച്ച ശക്തിചൈതന്യവത്തായ കഥകളെ വെല്ലുന്ന ഒരു കഥയെ
ങ്കിലും അവർക്കുശേഷം വന്നവർ എഴുതിയിട്ടുണ്ടോ എന്ന സത്യം
തുറന്നിടുകയാണ്. ചെറിയ തർക്കമെന്ന നിലയിൽ ചിന്തിച്ചാൽ
കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ചരിത്രത്തിലേക്കു മാറ്റിവ
യ്ക്കാൻ പാകത്തിൽ നമ്മുടെ ഭാഷാസാഹിത്യത്തിൽ ഒരു കഥ ഉണ്ടായിട്ടുണ്ടോ?
മുകുന്ദന്റെ ‘മുണ്ഡനം ചെയ്യപ്പെട്ട ജീവിതം’ പോലെ, ‘ദൽഹി
1981’ പോലെ, പുനത്തിലിന്റെ ‘കുന്തി’ പോലെ, സേതുവിന്റെ ‘വി
ജയദശമി’, ‘ദൂത്’ എന്നിവ പോലെ ഒരു കഥ? എല്ലാ വിശേഷാൽ
പ്രതികൾക്കും എഴുതി തളരുമ്പോഴും 1990 വരെ മുകുന്ദൻ ഒരു
പൊട്ടക്കഥപോലും എഴുതിയിട്ടില്ല എന്ന സത്യം ഇന്ന് അമ്പരപ്പി
ക്കുന്നു. മാരകമായ ഒരു പ്രതിഭാസംതന്നെയായിരുന്നില്ലേ എം.
മുകുന്ദൻ. ഫ്രഞ്ച് എംബസിയിൽ ജോലി ചെയ്തുകൊണ്ടായിരുന്നു
അദ്ദേഹം തോൽക്കാതെ കഥയിലും നോവലിലും വിളങ്ങിനിന്ന
തെന്നും നമ്മൾ കടപ്പാടോടെ ഓർക്കണം.
സക്കറിയയുടെ ഏതെങ്കിലും ഒരു കഥ നിങ്ങൾക്കു തള്ളിക്കളയാനാവുമോ?
‘വെള്ളവടി’, ‘ജോസഫ് നല്ലവന്റെ കുറ്റസമ്മതം’,
‘മൂന്നാംകിട സാഹിത്യത്തിന്റെ അന്ത്യം’, ‘തീവണ്ടിക്കൊള്ള’, ‘ഒരു
2012 മഡളമഠണറ ബടളളണറ 14 2
നസ്രാണി യുവാവും ഗൗളിശാസ്ര്തവും’ എന്നീ കഥകൾ ലോകസാഹിത്യത്തിന്റെ
ഏത് അരങ്ങിലും ധൈര്യമായി അവതരിപ്പിക്കാവു
ന്നതല്ലേ?
ഒ.വി. വിജയനെയും എം.പി. നാരായണപിള്ളയെയും കാക്ക
നാടനെയും അവതരിപ്പിച്ച് രംഗം കൂടുതൽ വഷളാക്കുന്നില്ല.
ഇവരൊക്കെ എഴുതിയ കഥകളുടെ ഏഴയലത്തു വരുന്ന ഒരു
കഥയെങ്കിലും പിൻതലമുറക്കാരിൽനിന്ന് ഉണ്ടായിട്ടുണ്ടോ? തീർ
ച്ചയായും എൻ.എസ്. മാധവനെയും വി.പി. ശിവകുമാറിനെയും
ടി.വി. കൊച്ചുബാവയെയും ഓർക്കാതെയല്ല ഈ വെല്ലുവിളി. ഇവ
ർക്കും ശേഷം ഉണ്ടായ നൂറുകണക്കിന് കഥകളെയും ആയിരക്കണ
ക്കിന് കഥാകൃത്തുക്കളെയും മുൻനിർത്തിയാണ് ഈ എളിയ
ചോദ്യം.
ഉണ്ട്. ഈ വമ്പൻ എഴുത്തുകാരുടെ വമ്പിച്ച സൃഷ്ടികളുടെ കൂട്ട
ത്തിലേക്കു വളരെ പ്രയാസപ്പെട്ട് ഒരു കഥ പ്രാഞ്ചി പ്രാഞ്ചി വന്നെ
ത്തിയത് – ‘ലീല’. ഉണ്ണി ആർ എഴുതിയ കഥ.
നമ്മുടെ പത്രസ്ഥാപനങ്ങളിലൊന്നും ഇന്ന് സൃഷ്ടികൾ വായി
ച്ചുനോക്കിയിട്ടല്ല തിരഞ്ഞെടുപ്പു നടക്കുന്നത്. അതിനുള്ള ധൈഷണികക്ഷമതയുള്ള
പത്രാധിപന്മാരും ഇല്ലതന്നെ. ദീർഘമായി വിടരുന്ന
കഥകളിൽനിന്ന് വിരസത മാറ്റാനെങ്കിലും ട്രിമ്മു ചെയ്തു കളയാവുന്ന
ഭാഗങ്ങൾ ഒരു പത്രാധിപരും അടർത്തിക്കളയാനുള്ള
തന്റേടം കാണിക്കുന്നുമില്ല. അങ്ങനെ എഴുത്തുകാർക്ക് എന്തും
വാരി നിറയ്ക്കാനുള്ള അവസരം വന്നുചേരുകയും, അവരതിനു
പുറത്ത് സുഭിക്ഷമായി സവാരി നടത്തുകയും ചെയ്യുന്നു. ചെറുകഥയെന്ന
പേരിൽ വരുന്നതൊക്കെ നോവലെറ്റിനേക്കാൾ വലിപ്പ
മുള്ള സൃഷ്ടികളാകയാൽ ‘ചെറുകഥ’തന്നെ നമുക്കു നഷ്ടമായി
ക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയനേതാക്കളെ സഹിക്കുന്ന ജനങ്ങളെപോലെ
പാവം വായനക്കാരും ഇതൊക്കെ നിശബ്ദം സഹിക്കുകയാണ്.
കേരളത്തിന്റെ ഇന്നത്തെ പൊതുജീവിതത്തിന്റെ അവസ്ഥ
പൊങ്ങച്ചമാണ്. പ്രകൃതിയിലും ആഹാരത്തിലും ഭാഷയിലും
ആചാരങ്ങളിലും ഇതു വളരെ പ്രകടമാണ്. ജീവിതനിരീക്ഷണത്തി
ന്റെയും പ്രതിഭയുടെയും കാര്യത്തിലും ഈ മൂല്യശോഷണം സംഭവിച്ചിരിക്കുന്നു.
അതു സാഹിത്യത്തിന്റെ നെഞ്ചൂക്കിനെയും ബാധി
ക്കുക സ്വാഭാവികമാണല്ലോ. വസ്തുനിഷ്ഠമായ ചിന്താശേഷി
അങ്ങനെ മരണശയ്യയിലാണ്.
മറ്റേതു സാഹിത്യശാഖയുമായി തട്ടിച്ചുനോക്കുമ്പോഴും ആരോഗ്യകരമായ
ഉണർവ് മലയാള ചെറുകഥാസാഹിത്യത്തിലാണ്
ഉണ്ടായിട്ടുള്ളത്. അതിന് വിശ്വസാഹിത്യത്തിന്റെ നിലവാരവുമു
ണ്ട്. മറ്റേത് ഇന്ത്യൻ ഭാഷാസാഹിത്യവുമായി വിലയിരുത്തുകയാണെങ്കിലും
നമ്മുടെ കഥാസാഹിത്യത്തിന്റെ മികവ് തിരിച്ചറി
യാനും കഴിയും. ആ ശക്തമായ സാഹിത്യശാഖയാണ് ഇന്നു നാമാവശേഷമായിത്തീർന്നിരിക്കുന്നത്.
നല്ല പത്രാധിപന്മാരുടെ കാലത്താണ് അർത്ഥപൂർണവും
ശക്തിചൈതന്യവുമുള്ള കഥകൾ മലയാളത്തിലുണ്ടായിട്ടുള്ളത്.
അത് എം. ഗോവിന്ദൻ തൊട്ട് കൗമുദി ബാലകൃഷ്ണനിലൂടെ
എം.ടിയിലെത്തിനിന്നു. ശരിക്കു പറഞ്ഞാൽ പ്രസിദ്ധീകരണങ്ങ
ൾക്കു നല്ല സാരഥികൾ ഉണ്ടായിരുന്ന കാലം.
എഴുതിക്കിട്ടുന്ന സാധനം നന്നല്ലെങ്കിൽ മടക്കി അയയ്ക്കാൻ
ചങ്കൂറ്റമുണ്ടായിരുന്ന പത്രാധിപന്മാരുടെ കാലം. അന്ന് എഴുത്തുകാ
ർക്ക് പേടിയുണ്ടായിരുന്നു, നല്ലതെഴുതി അയച്ചില്ലെങ്കിൽ സംഗതി
ചവറ്റുകൊട്ടയിൽ പോകുമെന്ന്. ഇന്നാണെങ്കിൽ എഴുതി അയ
യ്ക്കുന്നത് എന്തു പീറ സാധനമാണെങ്കിലും അച്ചടിച്ചില്ല എങ്കിൽ
പത്രസ്ഥാപനത്തിലിരിക്കുന്ന ഇളയതുമാരുടെ കൂമ്പിടിച്ചു കല
ക്കുന്ന ഗുണ്ടകളാണ് എഴുത്തുകാരുടെ പേരും പറഞ്ഞു നിൽക്കു
ന്നത്.
എഴുത്തിന്റെ സരസ്വതി അന്ധാളിച്ചുനിൽക്കുമ്പോൾ കഥകൾ
തുരുതുരാ അച്ചടിച്ചുവരുന്നുണ്ട്. പക്ഷേ ഭൂരിപക്ഷവും ചാപിള്ളയാണെന്നു
മാത്രം.
ഗുരുതരമായ പ്രതിസന്ധിതന്നെയാണിത്. സമാന്തരപ്രസിദ്ധീ
കരണങ്ങളിലും സ്ഥിതിയൊക്കെ ഇതുതന്നെ.
സത്യസന്ധമായി ആലോചിച്ചുനോക്ക്. നിങ്ങളൊക്കെ എത്ര
നാളായി നല്ല ഒരു ചെറുകഥ വായിച്ചിട്ട്?
എന്റെ അനുഭവത്തിൽ ഈയിടെ വി.ജെ. ജയിംസ് മാതൃഭൂമി
വാരികയിൽ എഴുതിയ ‘അനിയത്തിപ്രാവ്’ ഒരു കുളിർകാറ്റായിരു
ന്നു. മനസും ഹൃദയവും മരവിച്ചിട്ടില്ലെന്നും കണ്ണുകൾ ഇപ്പോഴും
ഈറനണിയുന്നെന്നും മനസ്സിലാക്കിച്ച കഥ.
കുലപതികൾ ഉണ്ടായില്ലെങ്കിലും കുടുംബത്തു പിറന്നവർ
ഉണ്ടാവുന്നത് ആശ്വാസകരമാണ്.
എം.ടിയും കാക്കനാടനും വിജയനുമൊക്കെ എഴുത്തിന്റെ മുനി
മാരായി നിൽക്കെ സി.എസ്. ചന്ദ്രികമാർ കഥാസാഹിത്യത്തിൽ
ഉണ്ടാവരുതേയെന്നാണ് പ്രാർത്ഥിക്കേണ്ടത്.

Related tags : MalayalamMG RadhakrishnanNovelStory

Previous Post

മാവോയിസ്റ്റ് രാഷ്ട്രീയവും ബോളിവുഡ്ഡ് പുനർവായിക്കുന്നു

Next Post

Mini M.B.

Related Articles

വായന

അന്നിരുപത്തിയൊന്നില്: അറിയാത്ത കലാപം, അറിഞ്ഞ ലഹള

വായന

പി.കെ.പാറക്കടവിന്റെ കഥകളിലെ രാഷ്ട്രീയ വായന

വായന

കത്തുന്ന മുൾക്കാടുകൾക്കു മധ്യേ നിന്നു മൊഴിയുന്നവർ

വായന

ലോകകവിതയിലേക്കു തുറക്കുന്ന വാതിൽ

വായന

ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും: ഗ്രഹണവും ഛായാഗ്രഹണവും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
എം.ജി. രാധാകൃഷ്ണൻ

ആയിരത്തി ഒന്നു കഥകൾ:...

എം ജി രാധാകൃഷ്ണൻ 

എം ടി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരിക്കുമ്പോൾ കടന്നുവന്ന ഒരൂ പത്തോളം കഥാകൃത്തുക്കളിൽ പ്രമുഖനായ എന്ന്...

പുനത്തിലുമൊത്തൊരു പാതിരാക്കാലം

എം.ജി. രാധാകൃഷ്ണൻ 

പുനത്തിൽ കുഞ്ഞബ്ദുള്ള കോഴിക്കോട് കണ്ടുപിടിച്ച ഭോജനാലയത്തിന്റെ കഥ ഈസ്റ്റ്‌ മാൻ കളറിൽ ടി വി...

മാമ, എന്റെയും അമ്മ

ടി.ഡി. രാമകൃഷ്ണൻ 

2014-ൽ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി പ്രസിദ്ധീകരിച്ച് അഞ്ച് വർഷങ്ങൾക്ക് ശേഷം എന്റെ നാലാമത്തെ...

എം. മുകുന്ദൻ: എഴുത്തിലെ...

എം.ജി. രാധാകൃഷ്ണൻ 

നീണ്ട അമ്പതു വർഷങ്ങളായി ഒരു യുവാവായി സാഹിത്യരംഗത്ത് നിൽക്കുന്ന എം. മുകുന്ദൻ എന്ന മഹാപ്രതിഭാസത്തിന്റെ...

സാഹിത്യവാരഫലം നമ്മോടു സങ്കടപ്പെടുകയാണ്

എം.ജി. രാധാകൃഷ്ണൻ 

ആക്ഷേപങ്ങൾ ഒരുപാടുണ്ടെങ്കിലും വായനയുടെ ഒരു ചക്രവ ർത്തിയായിരുന്നു എം. കൃഷ്ണൻ നായർ. എഴുത്തിന്റെ ധൃതി...

കാക്കനാടന്മാർ: സ്‌നേഹത്തിന്റെ പൊന്നമ്പലങ്ങൾ

എം.ജി. രാധാകൃഷ്ണൻ 

കഠിനമായി ചിന്തിച്ചപ്പോൾ വെളിപ്പെട്ടതാണ്. മേജർ കാക്കനാടന്മാർ ഒരു പ്രത്യേക ജനുസ്സിലുള്ള അമൂല്യതകളാണ്. അതായത് കാക്കനാടൻ...

ഡിറ്റക്ടീവ് എം.പി. നാരായണപിള്ള

എം.ജി. രാധാകൃഷ്ണൻ 

സ്വപ്നത്തിൽ ഈയിടെ എനിക്കൊരു അടി കിട്ടി. മറ്റാരുമല്ല എന്നെ അടിച്ചത്. എം.പി. നാരായണപിള്ളയായിരുന്നു അത്....

M. G. Radhakrishnan

എം.ജി. രാധാകൃഷ്ണൻ 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven