കാലിയാണ്
കാലിയാണ്
പോക്കറ്റ്
കാലിയാണ്
അതിനാൽ നാം
കാലിയാണോ
എൻ്റമ്മ
കന്നുകാലിയാണോ?
സ്നേഹമോരും
നമ്മ മനസ്സിന്ന്
മലിനമാണോ?
നോവുകടൽ
കണ്ടല്ലോ നാം
തീക്കുഴികൾ
തീണ്ടിത്തന്ന
അളകളിൽ
മുട്ടിപ്പോയോർ
അണയാത്തൊ-
രാശക്കട
ലതിലേറെ
കാത്തു പിന്നേം
ചുറ്റും
ചുരമാന്തി
പ്പകലറുതി
കരിനോട്ടങ്ങൾ
മുറുകുന്ന ചതി നോട്ടങ്ങൾ
തുഴപോയ
വള്ളത്തുമ്പിൽ
മനംകുളിരും
മീനൊച്ചക്കായ്
കാത്തു നാം കാതോർക്കുമ്പോൾ
അലകൾ
കലമ്പുന്നു കയർക്കുന്നു
പാടലമാം പഞ്ഞകാലം
പടിയിലൊളി പാർക്കുന്നു
അതിനന്നു
ഓളപ്പാത്തി
കോരുവലത്തടിതാള
മോർത്തെടുത്ത
ജലവേരുകൾ!
ഉലയാതെ
മുടിയെട്ടും
നീട്ടി വീശി
യഷ്ടിക്കായഷ്ടമുടിയിൽ !
ഓരുവെള്ളമമ്ല മാറ്റ
രാസരസ ക്കേളികളിൽ
അടി മട്ടി വരണ്ടു പോയ
മീൻ കൂട്ടം അകന്നു പോയ
കായൽ കരിഞ്ഞു നിന്നു
നീറ് നീറിനിന്നു.
പെരുനാളുകൾ പലതുപോയി
കൊടിതോരണം പിഞ്ഞിപ്പോയി
ബ്യൂഗിൾ ക്ലാർനെറ്റെല്ലാം പോയി
നടവഴികൾ പെരുവഴിയായി
പെരു വായിലകപ്പെട്ടും പോയ്
ഇല്ലായ്മകൾ കൂടിക്കൂടി
വല്ലായ്മകൾ വല്ലാതായി.
മൊബൈൽ: 94958 65774




