• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ഞാൻ അവനെ പ്രണയിക്കുമ്പോൾ

ബൃന്ദ April 14, 2018 0

പ്രണയിക്കുക എന്നാൽ
ആത്മാവിലേക്കു ചേർത്തു വയ്ക്കുക എന്നാണ്.
പ്രാണനിലേക്ക് പച്ചകുത്തുക എന്നതാണ്
രതിയിലാക്കുക എന്നാൽ
ഒറ്റയാനന്ദമായി
പ്രപഞ്ചത്തിലൂടെ സഞ്ചരിക്കുക എന്നാണ്.
അത്രയ്ക്കു പ്രണയമായിരുന്നു. കൊതിപിടിപ്പിക്കുന്ന ഒരുതരം
ഇഷ്ടം. ഓർക്കുമ്പോൾ തന്നെ പൊക്കിൾ താഴ്‌വരകൾ പൂത്തുവിടരും.
കണ്ണിമകളിൽ കാറ്റുപിടിക്കും. കയ്യിടുക്കിലെ മയിൽപീലി
കൾ മദിച്ചുപുളയും. മുയൽക്കുട്ടികൾ ചുണ്ടുകൂർപ്പിക്കും. പ്രണയം
കടൽത്തിരപോലെയാണ്. ഒടുങ്ങാതെ ആലിംഗനം ചെയ്തുകൊണ്ടിരിക്കും.
സ്വപ്‌നങ്ങൾകൊണ്ട് ഹരിതാഭമാക്കും. മഴവില്ലുകളാൽ
ഉള്ളിനെ മോടിപിടിപ്പിക്കും.
പ്രണയം ആസ്പിൻ മരങ്ങളെ പോലെയാണ്. ഒറ്റ മരം മതി ഒരു
കാടാകാൻ. ഒറ്റ പ്രണയം മതി ഉള്ളിലും പുറത്തും ഒരു വസന്ത
മുണ്ടാക്കാൻ. തായ്മരത്തിന്റെ വേരിൽ നിന്നും അടുത്തത് മുളപൊട്ടും.
അതിൽ നിന്ന് അടുത്തത്. ലോകത്തിലെ ഏറ്റവും വലിയ ജൈ
വ ആവാസ വ്യവസ്ഥയാണ് ആസ്പിൻ വനങ്ങൾ. കൊളറാഡോയിൽ
നിന്ന് ഈയിടെ ഒരു സ്‌നേഹിതൻ ശരത്കാല വനചിത്രങ്ങൾ
അയച്ചുതന്നു. നിറം മാറിയ ഓക്ക് മരങ്ങൾ, മേപ്പിൾകാടുകൾ.
അങ്ങനെ മഞ്ഞയും ചുവപ്പും ഓറഞ്ചും ബ്രൗണും നിറങ്ങളിൽ
ഇലകളുടെ നിറംമാറ്റങ്ങൾ. നിറങ്ങളിൽ പടർന്നുലഞ്ഞ മരങ്ങളുടെ
വിസ്മയക്കാഴ്ചകൾ. കുന്നിൻമേട്ടിലും താഴ്‌വരകളിലും നിറങ്ങളുടെ
ഉത്സവം. പൂക്കളായിരുന്നില്ല അത്. ശരത്കാലം ഇലകളിൽ
ചായം പെയ്തതായിരുന്നു. ഇലകൊഴിഞ്ഞുവീണ് നിറം മാറിയ
വഴിത്താരകൾ. പ്രകൃതിയുടെ കാൻവാസിൽ ഋതുക്കളുടെ ഇന്ദ്രജാലങ്ങൾ.
ഓരോ ഇലയും ഓരോ പൂവിതളെന്ന്. താഴ്‌വാരങ്ങ
ളിലെ നിറച്ചാർത്തുകൾക്കു മീതെ ഒരു കുന്നിൻ പുറത്തു നിന്ന് ഇരുകരങ്ങളും
വിടർത്തിയ അയാൾ ഏതോ വാൻഗോഗ് ചിത്രത്തി
നു മുന്നിൽ ധ്യാനനിരതനായ ആൺശില്പത്തെപ്പോലെ തോന്നി
ച്ചു. ഞാൻ നമ്മുടെ കാടുകളെക്കുറിച്ചോർത്തു. നമ്മുടെ പാവം മരങ്ങൾ.
ഒരു ജീവിതകാലം മുഴുവൻ ഒറ്റപച്ചയുടുപ്പണിയാൻ വിധി
ക്കപ്പെട്ടവർ. പ്രണയ വസന്തങ്ങൾക്കു പുറത്തായ മനുഷ്യരെപ്പോലെ.
പ്രണയം പ്രകൃതിയെ മാത്രമല്ല ആന്തരപ്രകൃതിയെയും വർ
ണാഭമാക്കും. അത് ഒറ്റയുടുപ്പിനു നിറം പകരലാണ്, ഒറ്റനിമിഷം
കൊണ്ട് ലോകത്തെ മാറ്റിയെഴുതലാണ്. ഒറ്റച്ചുംബനം കൊണ്ട് ഒരു
കോർത്തുപിണയലാണ്. എന്നിട്ടും നമുക്കിടയിൽ പ്രണയമി
ല്ല, രതിയില്ല, കാമമില്ല, ആനന്ദമില്ല. പക്ഷേ പ്രണയമല്ലാത്ത എല്ലാറ്റിനെയും
പ്രണയം എന്ന് പേരു നൽകി ഓമനിക്കുന്നു. ചേർ
ത്തുവയ്ക്കുന്നു. വ്യാകുലപ്പെടുന്നു. രണ്ടുപേർ പ്രണയിക്കുമ്പോൾ
ലോകം അസ്വസ്ഥമാകുന്നു. അതേവരെ ഒളിച്ചിരുന്ന ജാതിയും മതവും
വർണവും വർഗവും കലാപങ്ങളുണ്ടാക്കുന്നു. നരകം ശിരസ്സിനു
മീതെയെന്ന് വേവലാതിപ്പെടുന്നു.
പലരുമെന്നോട് ചോദിച്ചിട്ടുണ്ട്. പ്രണയത്തെക്കുറിച്ച് എഴുതുന്നതെന്തിനെന്ന്.
അരാജക ലോകത്തിന്റെ മധ്യേ നിന്നുകൊണ്ട്
എങ്ങനെ പ്രണയത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്നുവെന്ന്. ഒന്നു
പ്രണയിക്കാനും പ്രണയിക്കപ്പെടാനും ആഗ്രഹിക്കാത്തവരായി
ആരാണുള്ളത്. ഏതു മരുഭൂവിനെയും പൂങ്കാവനമാക്കാൻ അതിനു
കഴിയും. ഏതു കൊടുങ്കാറ്റിനെയും നിശ്ചലമാക്കാൻ അതി
നു കഴിയും. ഏത് ഇളകും കടലിനെയും ശാന്തമാക്കാൻ അതിനു
കഴിയും. ഒട്ടേറെ പ്രണയ ഇണകളെ ഞാൻ കണ്ടിട്ടുണ്ട്. വിവിധ
പ്രായക്കാർ. അത് ഒരു ചപലവികാരമല്ല. പക്വമായ മനസ്സിന്റെ ശാന്തമായ
ആഴപ്പെടലുകളാണ്. അതിരുകളില്ലാത്ത ആകാശം പോലെയാണത്.
മൂന്നാമതൊരാൾക്ക് എത്തിനോക്കാനിടയില്ലാത്ത
യൊന്ന്.
പ്രണയിക്കാൻ തോന്നുമ്പോൾ പ്രണയിക്കുകതന്നെ വേണം.
വസന്തങ്ങൾ ഭൂമിയിലേക്കിറങ്ങി വരുമ്പോൾ അരുതെന്നു പറയുന്നതെന്തിനാണ്.
എല്ലാ അകലങ്ങളുമില്ലാതാകുന്നത്, എല്ലാ അതിരുകളുമില്ലാതാകുന്നത്
പ്രണയത്തിൽ മാത്രമാണ്.
ഞാൻ എന്റെ പ്രണയിയുടെ നുണച്ചുഴി തെളിഞ്ഞ കവിളിൽ
മുഖമമർത്തി ചോദിച്ചു.
നീയെങ്ങനെയാണ് വസന്തത്തെ സൃഷ്ടിക്കുന്നത്? ഇതൊരു
സ്വപ്‌നമാേണാ? അവൻ ആശ്ചര്യപ്പെട്ടു. ഞാൻ സ്വപ്‌നം കാണുകയാണോ
എന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ട്.
ഞാനവനെ എന്റെ മധുരോദ്യാനം എന്ന കവിത ചൊല്ലി കേൾ
പ്പിച്ചു. എന്നിട്ടു പറഞ്ഞു, നീയാണ് എന്റെ മധുരോദ്യാനം. അവന്റെ
തവിട്ടുനിറമുള്ള കണ്ണുകൾ പൊടുന്നനെ രണ്ടു തവിട്ടു പൂക്ക
ളെപ്പോലെ ആയി. പ്രണയിക്കുമ്പോൾ അങ്ങനെയാണ്. ശരീരത്തിലെ
ഓരോ രോമത്തുണ്ടും തേജസ്സുറ്റതാകും.

Previous Post

കുടിവയ്പ്

Next Post

മറയ്ക്കപ്പെട്ട കാഴ്ചകളെ തിരിയുന്ന കണ്ണുകൾ

Related Articles

random

പരാഗണങ്ങള്‍: അഴിയലിന്റെ ശ്രുതികള്‍

random

ഫേൺഹിൽ: പ്രണയത്തിന്റെ ഉച്ചകോടി

random

മഴയിലൂടെ കാറോടിച്ചു പോകുന്ന ഒരാൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ബൃന്ദ

മഴയിലൂടെ കാറോടിച്ചു പോകുന്ന...

ബൃന്ദ 

മഴ നിന്റെ നെറുകയിൽ തൊടുന്നു മീശച്ചില്ലകളെ നനച്ച് കുതിർക്കുന്നു. ചുണ്ടിൽ അരുവികളുണ്ടാക്കുന്നു ആൺമുലക്കാടുകൾക്കിടയിലൂടെ പതഞ്ഞൊഴുകുന്നു...

ഞാൻ അവനെ പ്രണയിക്കുമ്പോൾ

ബൃന്ദ 

പ്രണയിക്കുക എന്നാൽ ആത്മാവിലേക്കു ചേർത്തു വയ്ക്കുക എന്നാണ്. പ്രാണനിലേക്ക് പച്ചകുത്തുക എന്നതാണ് രതിയിലാക്കുക എന്നാൽ...

ലൂസിഫർ പ്രണയമെഴുതുന്നു

ബൃന്ദ 

ചതുരവടിവുള്ള അക്ഷരങ്ങൾ മായ്ച്ച് വ്യാകരണങ്ങളുടെ മുള്ളുവേലികൾ ഭേദിച്ച് നിന്ന നില്പിൽ ലൂസിഫർ ഭൂമിയിലേക്കിറങ്ങിവന്നു. അവനിപ്പോൾ...

Brinda

ബൃന്ദ 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven