• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

സമകാലിക കവിത: കവിതയും ഫോക്‌ലോറും

രാജേഷ് ചിറപ്പാട് August 2, 2016 0

ഒരു ജനതയുടെ മുള്ളുകൊണ്ടു കോറുന്ന ജീവിതത്തിന്റെയും അടിമാനുഭവങ്ങളുടെയും ആവിഷ്‌കാരങ്ങളാണ് ഫോക്‌ലോര്‍ ആയി വികസിച്ചുവന്നത്. എന്നാല്‍ അത്തരം മനുഷ്യരുടെ സാമൂഹ്യനിലയും അത് മുന്നോട്ടുവയ്ക്കുന്ന പ്രതിരോധത്തിന്റെ രാഷ്ട്രീയവും ഫോക്‌ലോറില്‍ നിന്ന് പലപ്പോഴും വിസ്മരിക്കപ്പെട്ടു. നാടോടിവിജ്ഞാനീയത്തിന്റെ അക്കാദമിക് ഷോകെയ്‌സുകളില്‍ അത് ഒരു സൗന്ദര്യവസ്തുവവായി പ്രതിഷ്ഠിക്കപ്പെട്ടു. കീഴാളര്‍, ദലിതര്‍, ആദിവാസികള്‍ എന്നിവരുടെ കര്‍തൃത്വം അപ്പോഴും അജ്ഞാതമായി തുടര്‍ന്നു. അക്കാദമിക് താല്പര്യങ്ങളാല്‍ മറ്റാരാലോ കണ്ടെടുക്കപ്പെട്ട ‘പുരാതന വസ്തുക്കളായാണ്’ ഫോക്‌ലോര്‍ വ്യവഹാരങ്ങളില്‍ കീഴാള ആവിഷ്‌കാരങ്ങള്‍ പരിചരിക്കപ്പെട്ടത്. ഇത്തരം ഫോക്‌ലോര്‍ പ്രാക്ടീസുകളില്‍നിന്ന് ദലിത്/കീഴാള ആവിഷ്‌കാരങ്ങള്‍ സ്വയം കുതറാന്‍ തുടങ്ങിയതുമുതല്‍ക്കാണ് അത് ഒരു പ്രത്യയശാസ്ത്ര പദ്ധതിയായി വികസിച്ചത്. ലോകത്തുള്ള മറ്റ് പ്രത്യയശാസ്ത്രങ്ങളെ അഭിമുഖീകരിക്കാനും സംവാദത്തിലേര്‍പ്പെടാനും അതിനു കഴിഞ്ഞതും ഫോക്‌ലോറില്‍ നിന്ന് സ്വയം പുറത്തുകടന്നതുകൊണ്ടാണ്.
ഇത്തരമൊരു ബോധ്യം സമകാലിക ദലിത് എഴുത്ത് ആര്‍ജിച്ചിട്ടുള്ളതായി കാണാം. മലയാളത്തിലെ ദലിത് കവികളില്‍ ശ്രദ്ധേയനായ ബിനു എം പള്ളിപ്പാടിന്റെ ‘നാടോടി വിജ്ഞാനീയം’ എന്ന കവിത ഇത്തരമൊരു തിരിച്ചറിവിന്റെ സൂക്ഷ്മ രാഷ്ട്രീയമാണ് ആവിഷ്‌കരിക്കുന്നത്:

‘നനവുള്ളിടമെല്ലാം
മുറിവുണ്ടാക്കി കീറിക്കളഞ്ഞ
കുറച്ചു സ്ത്രീകളെയും
അവരുടെ പുരുഷന്മാരെയും
അവരുടെ ഓര്‍മ്മകളും
കുറച്ചു കാല്പനികതയും
ബാക്കി അധികാരവും ചേര്‍ത്ത്
അമ്പതു വര്‍ഷം കുഴിച്ചിട്ടാല്‍
നമുക്കൊരു നാടന്‍ നാടോടിവിജ്ഞാനീയം കിട്ടും’

കവിതയില്‍ ആവിഷ്‌കരിക്കുന്ന മനുഷ്യരുടെ അനുഭവലോകവും അവര്‍ നേരിടുന്ന വിവേചനങ്ങളും ഇന്നും അദൃശ്യതയില്‍ തുടരുകയാണ്. ഒരു ഫോക്‌ലോര്‍ കൗതുകത്തിനപ്പുറത്തേക്ക് പലപ്പോഴും അത് വികസിക്കാതെ പോകുന്നതിന്റെ രാഷ്ട്രീയമാണ് ബിനു ഈ കവിതയില്‍ തുറന്നു വയ്ക്കുന്നത്. ചരിത്രത്തില്‍ നിന്നും പുറത്താക്കപ്പെടുന്നതിന്റെ വേദനയും പ്രതിഷേധവും ഈ കവിതയില്‍ നിന്നുയരുന്നു. സവര്‍ണത നിര്‍മിച്ചെടുത്ത ഒരു സൗന്ദര്യശാസ്ത്ര പദ്ധതിക്കുള്ളിലാണ് കീഴാള ജീവിതവും പരാമര്‍ശിക്കപ്പെടുന്നത്. അതാണ് ഫോക്‌ലോര്‍ വ്യവഹാരമായി പൊതുബോധത്തില്‍ നിലനില്‍ക്കുന്നത്. നാടന്‍പാട്ടുകള്‍ എന്നു വ്യവഹരിക്കപ്പെടുന്ന പാട്ടുകളോ കവിതകളോ ഇന്ന് കൂടുതല്‍ സ്വീകാര്യമായി തീരുന്നത് അങ്ങനെയാണ്.അത് കീഴാളതയുടെ ആവിഷ്‌കാരമായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരം തിരിച്ചറിവില്‍ നിന്നുകൊണ്ടാണ് ബിനു കവിതയില്‍ ഇങ്ങനെ എഴുതി വയ്ക്കുന്നത്:

‘പാടം വറ്റിച്ചാലും പച്ചകണ്ടാലും
ഞാറു പറിച്ചാലും കൊയ്തുമെതിച്ചാലും
കീറിക്കളഞ്ഞ ആ അമ്മമാരുടെ ഓര്‍മ്മകള്‍
അടങ്ങുന്ന പാട്ടുപാടിച്ച്
തണലിലിരുന്ന് മോതിരക്കൈകള്‍
താളം പിടിക്കും ഈ ശവംനാറി ഫോക്ക്
നമുക്ക് ഒഴിവാക്കിയാലോ’

ദലിത് എഴുത്തിനെ അംഗീകരിക്കാത്തവര്‍ പോലും ഫോക്‌ലോറിനുള്ളില്‍ വച്ച് ദലിത് ആവിഷ്‌കാരങ്ങളെ സ്വീകരിക്കുന്നത് കാണാം. ചില എഴുത്തുകാര്‍ക്കെങ്കിലും കീഴാളത എന്നാല്‍ ഇന്നും ഫോക്‌ലോര്‍ മാത്രമാണ്. കവിതയിലേക്ക് ഫോക്‌ലോര്‍ ശൈലികളെയും അതിന്റെ സൗന്ദര്യസങ്കല്പങ്ങളെയും കൊണ്ടുവരികയും അത് കീഴാളതയോടുള്ള പക്ഷപാതിത്വമാണെന്നു സ്വയം തെറ്റിദ്ധരിക്കുകയും വായനക്കാരെ അത്തരമൊരു ബോധ്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. കുരീപ്പുഴ ശ്രീകുമാറിന്റെ ‘മറഞ്ഞൊരാള്‍’ എന്ന കവിത (മാതൃഭൂമി ആഴ്ചപ്പതിപ്പ്, മെയ് 1-6, ലക്കം- 7) ഇത്തരത്തിലുള്ള ഫോക്‌ലോറിന്റെ സൗന്ദര്യശാസ്ത്രത്തെയാണ് പിന്‍പറ്റുന്നത്:

‘കാഞ്ഞിരച്ചോട്ടിലാര്
പാത്തിരിക്കുന്നു രാവേ
അമ്പിളിക്കൊമ്പു നോക്കി
മുന്തിരിക്കള്ളു മോന്തി

എന്റെ നെല്ലെന്തിയേടീ
എന്റെയെള്ളെന്തിയേടീ
എന്റുടുക്കെന്തിയേടീ
എന്റെ പൊട്ടെന്തിയേടീ’

ബിനു എം പള്ളിപ്പാടിന്റെ കവിതയില്‍ തിരസ്‌കരിക്കേണ്ടതാണെന്ന് പറയുന്ന ഘടകങ്ങളൊക്കെ ഈ കവിതയില്‍ ഇടം പിടിക്കുന്നതുകാണാം. പൊതുബോധത്തില്‍ കുരീപ്പുഴയുടെ ഈ കവിത ഫോക്‌ലോര്‍ യുക്തിയായി പൊതുബോധത്തിന്റെ സ്വീകാര്യത നേടുകയും അത് കവിതയിലെ കീഴാള സൗന്ദര്യശാസ്ത്രമായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു. കവിതയില്‍ മേലുദ്ധരിച്ചവിധമുള്ള ചോദ്യങ്ങള്‍ മാത്രമേയുള്ളൂ. അതാവട്ടെ എത്രവേണങ്കിലും തുടരാവുന്നതുമാണ്. കവിതയുടെ സൂക്ഷ്മതയോ ആന്തരികമായ ബലമോ ഈ കവിതയ്ക്കില്ല. വെറുതെ പാടിത്തിമിര്‍ക്കാവുന്ന ഉപരിപ്ലവമായ കുറെ വരികള്‍ മാത്രമായി കവിത മാറുന്നു. മലയാളത്തിലെ ദലിത് കവിത ആവിഷ്‌കരിച്ച മൗലികമായ സര്‍ഗാത്മക അന്വേഷണളും സൂക്ഷ്മതകളും ഇത്തരം കവിതകളില്‍ കണ്ടെത്താനാവില്ല. അത് പൊതുബോധത്തിന്റെ പൊള്ളത്തരങ്ങളില്‍ മാത്രം ആഘോഷിക്കപ്പെട്ടേക്കാം എന്നു മാത്രം. ഇതോടൊപ്പം ചേര്‍ത്തുവായിക്കാവുന്നവയാണ് അന്‍വര്‍ അലിയുടെ ‘കമ്മട്ടിപ്പാടം ശീലുകള്‍’ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂണ്‍ 19-25, ലക്കം-14).
കമ്മട്ടിപ്പാടം എന്ന സിനിമയ്ക്കുവേണ്ടി അദ്ദേഹം രചിച്ച ചില വരികളാണ് കവിതയായി ഇവിടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നാടന്‍പാട്ടിന്റെ രീതിയില്‍ മുമ്പെങ്ങോ കേട്ടുമറന്നതുപോലത്തെ പ്രച്ഛന്ന വരികളാണ് അന്‍വര്‍ അലിയുടേത്:

‘അക്കാണും മാമലയൊന്നും
നമ്മുടെതല്ലെന്മകനേ
ഈ കായല്‍ക്കയവും കരയും
ആരുടേം… അല്ലെന്‍ മകനേ’

ഇത്തരത്തില്‍ വികസിക്കുന്ന വരികള്‍ ഫോക്‌ലോര്‍ സൗന്ദര്യത്തിലേക്ക് കീഴാളതയെ ലയിപ്പിക്കുവാനാണ് ശ്രമിക്കുന്നത്. പക്ഷേ പ്രത്യയശാസ്ത്രപദ്ധതിയായും സംസ്‌കാര രാഷ്ട്രീയമായും സ്വയം വികസിച്ച ദലിത്/ കീഴാള അന്വേഷണങ്ങള്‍ ഇത്തരം ഫോക്‌ലോര്‍ വ്യവഹാരങ്ങളോട് നിരന്തരം കുതറിക്കൊണ്ടിരിക്കുകയാണ്. സവര്‍ണതയുടെ പൊതുബോധ യുക്തിയില്‍ മാത്രം ജനപ്രിയമാവുക എന്നതു മാത്രമാണ് അതിന്റെ വിധി.
കവിത, സംഘര്‍ഷത്തിന്റെയും സങ്കടങ്ങളുടെയും പ്രതിരോധത്തിന്റെയും വാതിലുകള്‍ തുറന്നിടുന്നു. അന്ധമായ ദേശീയതകള്‍ക്കെതിരെ അത് കലാപക്കൊടി ഉയര്‍ത്തുന്നു. അപരവത്കരിക്കപ്പെട്ടവരോടൊപ്പം അത് പോരിനിറങ്ങുന്നു. ഫോക്‌ലോര്‍ യുക്തികള്‍ക്കപ്പുറം പാര്‍ശ്വവത്കരിക്കപ്പെട്ടവരോടൊപ്പം അത് അത്താഴം പങ്കിടുന്നു. റഫീക്ക് അഹമ്മദ് എഴുതിയ ‘ദേശഭക്തിയെക്കുറിച്ച് ചില വരികള്‍’ എന്ന കവിത നോക്കുക:

‘അതിര്‍ത്തികളിലെ പക്ഷികള്‍
വലിയ കുഴപ്പക്കാരാണ്.
ഒരു വകതിരിവുമില്ലാതെ
അങ്ങോട്ടും ഇങ്ങോട്ടും പാറിക്കൊണ്ടിരിക്കും.
ഒന്നിന് നേരെ ഉന്നം പിടിക്കുമ്പോഴേക്കും
അതിന്റെ പൗരത്വം മാറും’

ദേശീയത എന്ന വികാരം എങ്ങനെയാണ് മനുഷ്യരെ അപരരും അസ്പൃശ്യരുമാക്കുന്നതെന്ന് ഈ കവിത കാണിച്ചുതരുന്നു. സ്വന്തം ദേശത്ത് വിവേചനങ്ങളാല്‍ പട്ടിണി കിടന്ന് ആത്മഹത്യചെയ്ത കര്‍ഷകരുടെ പ്രേതങ്ങള്‍ കൊയ്‌ത്തോര്‍മ്മയില്‍ നൃത്തം ചവിട്ടുമ്പോള്‍ ദേശീയ ഗാനം കേള്‍ക്കുന്നു. മരിച്ചവര്‍ അറ്റന്‍ഷനാവുമ്പോള്‍ പ്രേതമൂപ്പന്‍ പറയുന്നു, അതുത്, നമ്മള്‍ മരിച്ചവരാണ്. ഈ ദേശീയഗാനം മരിച്ചവരുടെ ഗാനമാണെന്ന് വരുത്തിതീര്‍ക്കരുത്. കവിത ഈ വിധം അവസാനിക്കുമ്പോള്‍ അത് ഇന്ത്യനവസ്ഥയുടെ നേര്‍ച്ചിത്രമാകുന്നു. ദേശീയതയില്‍ നിന്ന് പുറത്തുപോവേണ്ടി വരികയും മരണത്തെ സ്വയം വരിക്കുകയും ചെയ്ത ഇന്ത്യന്‍ഗ്രാമങ്ങളിലെ അടിത്തട്ടുമനുഷ്യരുടെ നിലവിളികളെ ഇത്രമേല്‍ സൂക്ഷ്മമായി ആവിഷ്‌കരിക്കാന്‍ ഈ കവിതയ്ക്ക് കഴിയുന്നു.
കേവലമായ വിലാപങ്ങളിലേക്കോ, നാടന്‍പാട്ടിന്റെ ശീലുകളുടെ ഓര്‍മകളിലേക്കോ കവിത വായനക്കാരനെ ക്ഷണിക്കുന്നില്ല. പക്ഷേ ഫോക്‌ലോര്‍ വ്യവഹാരങ്ങളില്‍ ആവിഷ്‌കരിക്കപ്പെടുന്ന അനുഭവങ്ങള്‍ തന്നെയാണ് ഇവിടെ കവിതയ്ക്ക് വിഷയമാകുന്നത്. എന്നാല്‍ രാഷ്ട്രീയമായ പ്രതിരോധക്ഷമതയും സൂക്ഷ്മതയും കവിതയ്ക്ക് മൗലികമായ സൗന്ദര്യം നല്‍കുന്നു. ഒപ്പം അടിസ്ഥാന മനുഷ്യരുടെ ജീവിതത്തോട് രംക്തമാംസത്താല്‍ ഐക്യപ്പെടുകയും ചെയ്യുന്നു.

‘യാത്രാവിവരണം’ (മാധ്യമം ആഴ്ചപ്പതിപ്പ്, ജൂണ്‍ 27, ലക്കം-956) എന്ന പി എന്‍ ഗോപീകൃഷ്ണന്റെ കവിത മലയാളി സവര്‍ണ പുരുഷന്റെ കാഴ്ചകളെയും കാഴ്ചപ്പാടുകളെയും ആവിഷ്‌കരിക്കുകയാണ്. വനത്തിലൂടെ വയനാട്ടിലേക്ക് യാത്ര പുറപ്പെടുന്നവര്‍ ‘ലോകത്തിലെ ഏറ്റവും കറുകറുത്ത ഭാഷയില്‍’ എഴുതപ്പെട്ട ഒരു കാട്ടുപോത്തിനെ കാണുകയാണ്. അതിന്റെ ശാന്തത കണ്ടപ്പോള്‍ ചെഗുവേര രമണമഹര്‍ഷി ആയതുപോലെ അവര്‍ക്കു തോന്നുന്നു. പൊടുന്നനെ അത് തലവെട്ടിച്ചപ്പോള്‍ കാടു നടുങ്ങുന്നതു കണ്ട് രമണമഹര്‍ഷി ചെഗുവേര ആയതുപോലെയും തോന്നുന്നു. ആത്മീയതയെയും വിപ്ലവത്തെയും സംബന്ധിച്ച് കവിക്കോ കവിതയില്‍ ജീവിക്കുന്ന മലയാളി പുരുഷന്മാര്‍ക്കോ ഇവിടെ ഒരേ മനോഭാവമാണുള്ളത്. ശാന്തത = ആത്മീയത, വിപ്ലവം = ആക്രോശം. ഇത്തരത്തിലുള്ള ശരാശരി പുരുഷന്റെ നോട്ടങ്ങളില്‍ നിന്ന് കാട്ടുപോത്ത് മറയുമ്പോള്‍ ഒരാള്‍ ആത്മഗതം ചെയ്യുന്നത് ”എന്നാ ഇറച്ചി” എന്നാണ്. ‘പച്ചക്കറിച്ചെങ്ങാതി’ (പച്ചക്കറിമാത്രം കഴിക്കുന്ന പുരുഷന്‍) ‘തീറ്റപ്പണ്ടാരം’ എന്ന് ‘ഇറച്ചിച്ചെങ്ങാതിയെ’ (മാംസഭുക്കായ ചങ്ങാതിയെ) കളിയാക്കുകയോ ശകാരിക്കുകയോ ചെയ്യുന്നുണ്ട്. അപ്പോള്‍ ഇറച്ചിച്ചെങ്ങാതി പറയുന്നു:

‘കത്തി നേരെ വരുമ്പോള്‍
തടയാന്‍ പറ്റാത്ത
കരയാന്‍ പറ്റാത്ത
ഒന്നു കണ്ണടയ്ക്കാന്‍പോലും പറ്റാത്ത

നിരവധി മരണങ്ങള്‍
മലച്ചുകിടപ്പുണ്ട്
വെണ്ടയ്ക്കയായും മുരിങ്ങയ്ക്കയായും
നിന്റെ ഓരോ തളികയിലും
സാമ്പാര്‍
ചാറല്ല ചങ്ങാതീ,
ചോരയാണ്’

ഗോപീകൃഷ്ണന്റെ ഈ കവിത വെജിറ്റേറിയനിസം ഉല്പാദിപ്പിക്കുന്ന അസഹിഷ്ണുതയ്ക്കും വിദ്വേഷത്തിനുമുള്ള മറുപടിയാണ്. കവിതയില്‍ ജീവിക്കുന്നവര്‍ ഇറച്ചിക്കൂമ്പാരമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് അവര്‍ സ്വയം തിരിച്ചറിയുന്നുണ്ട്. ആരെങ്കിലും നമ്മെ നോക്കി ”എന്നാ ഇറച്ചിയാ” എന്നു കൊതിക്കുന്നുണ്ടാവുമോ എന്ന ആശങ്കയും അവര്‍ പങ്കുവയ്ക്കുന്നു. ഇവിടെ കവിതയുടെ ഉന്നം പലതാണ്. ഒരു കവിതയില്‍തന്നെ വ്യത്യസ്ത മനുഷ്യരും വ്യത്യസ്ത ജീവികളും കലഹിച്ചും ഇണങ്ങിയും പാര്‍ക്കാറുണ്ട്. അത്തരം കവിതകളില്‍ നിന്ന് പലപ്പോഴും ജീവരക്തമൊഴുകാറുണ്ട്. ‘യാത്രാവിവരണം’ അത്തരത്തിലുള്ള ഒരു കവിതയാണ്. കവിയുടെ മറ്റൊരു കവിത ‘അധികാരിയുടെ അനുശോചനം’ (മലയാളം വാരിക ഏപ്രില്‍ 18, ലക്കം-48) രോഹിത് വെമൂലയുടെ മരണവുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ടതാണ്. അധികാരിവര്‍ഗത്തിന്റെ ഉദാസീനമായ അനുശോചനത്തിന്റെ അടയാളങ്ങള്‍ പകര്‍ത്തിവയ്ക്കുക വഴി അടിസ്ഥാന മനുഷ്യരോടുള്ള ഭരണകൂടത്തിന്റെ മനോഭാവം വെളിവാക്കുകയാണ് ഈ കവിത.

സി പി അബൂബക്കറിന്റെ ‘പശു’ ( മാധ്യമം ആഴ്ചപ്പതിപ്പ്, മെയ് 16, ലക്കം-950) എന്ന കവിതയിലെ പശു ബാബിലോണിയന്‍ സിംഹാസനത്തില്‍ നിന്നാണ് ചാടിയിറങ്ങുന്നതെങ്കിലും അത് സമകാലിക ഇന്ത്യന്‍ അനുഭവങ്ങളുടെ അടയാളവും ആവിഷ്‌കാരവുമായി മാറുന്നുണ്ട്. ഇന്ത്യയില്‍ ഇന്ന് പശു എന്ന് എഴുതുമ്പോള്‍ പുല്ലുതിന്നാത്ത ‘ഏട്ടിലെ പശു’ മാത്രമല്ല. ഈ തിരിച്ചറിവില്‍ നിന്നാകണം കവി ഈ കവിതയെ കണ്ടെത്തുന്നത്.
ഒന്നും വെറുതെ കളയാതെ വീടിനും വീടിനെ ചുറ്റിപ്പറ്റി ജീവിക്കുന്നവര്‍ക്കും ഉപകാരപ്പെടുന്ന വിധത്തില്‍ റീസൈക്ലിങ് നടത്തുന്നതില്‍ വിദഗ്ധയാണ് അമ്മയെന്ന് കവിതയിലൂടെ കണ്ടെത്തുകയാണ് സന്ധ്യ ഇ ‘പേറ്റന്റ്’ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഏപ്രില്‍3-9, ലക്കം-3) എന്ന കവിതയിലൂടെ.

‘റീസൈക്ലിങ്ങിനെക്കുറിച്ച്
എത്ര പഠിച്ചാലും തീരാത്ത
പേറ്റന്റില്ലാത്ത
ഒരു പുസ്തകമാകുന്നു അമ്മ’

എന്നു പറഞ്ഞ് കവിത അവസാനിക്കുന്നു. വിജില ചിറപ്പാടിന്റെ ‘പോസ്റ്റുമോര്‍ട്ടം’ (മാധ്യമം ആഴ്ചപ്പതിപ്പ്, ജൂണ്‍ 13. ലക്കം- 954) എന്ന കവിത കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടി ജിഷയെ ഓര്‍മിപ്പിക്കുന്നു. ദലിത് സ്ത്രീജീവിതത്തോട് നമ്മുടെ വരേണ്യ പൊതുബോധം എങ്ങനെ പെരുമാറുന്നു എന്നും നീതി എന്നത് നീറിക്കൊണ്ടിരിക്കുന്ന വാക്കായി തുടരുക മാത്രം ചെയ്യുമെന്നും കവി ഓര്‍മിപ്പിക്കുന്നു.
എം എസ് ബനേഷിന്റെ ‘മുണ്ഡനോപനിഷത്ത്’ (മലയാളം വാരിക, മെയ് 30), മാധവന്‍ പുറച്ചേരിയുടെ ‘മ്മ..മ്മ..ഞ്ഞ..ഞ്ഞ’ (മലയാളം വാരിക, മെയ് 16), അരുണ്‍ സമുദ്രയുടെ ‘അറിയിപ്പ്’ (കൈരളിയുടെ കാക്ക, ഏപ്രില്‍-മെയ്-ജൂണ്‍), കെ വി സക്കീര്‍ ഹുസൈന്റെ ‘ഇറോം ശര്‍മ്മിള ഒരു രാജ്യമാണ്’ (കൈരളിയുടെ കാക്ക അതേ ലക്കം) എന്നിവരുടെ കവിതകളില്‍ തെളിയുന്ന രാഷ്ട്രീയ ബോധ്യങ്ങളെ അവഗണിക്കാന്‍ കഴിയില്ല.
സ്ത്രീ, ദലിത്, ആദിവാസി പ്രശ്‌നങ്ങളുടെ സമകാലികതയെ അഭിവാദ്യം ചെയ്യുവാനും അഭിമുഖീകരിക്കുവാനും ഇന്ന് സമകാലിക കവിതയ്ക്ക് കഴിയുന്നുണ്ട്. പാരിസ്ഥിതികമായ ഉത്കണ്ഠകളും കവിതയില്‍ നിന്ന് സര്‍ഗസൗന്ദര്യത്തോടെ ഉയരുന്നുണ്ട്. ഇവയൊക്കെത്തന്നെ ഉപരിപ്ലമായ വിലാപങ്ങളായോ വാക്കുകളുടെ അതിഭാവുകത്വമായോ അല്ല കവിതയില്‍ പ്രത്യക്ഷപ്പെടുന്നത്. ഫോക്‌ലോറിസത്തിന്റെ വരേണ്യ സൗന്ദര്യബോധത്തെ നിരാകരിച്ചുകൊണ്ടാണ് സമകാലിക കവിത അതിന്റെ പ്രശ്‌ന പരിസരങ്ങളെ കണ്ടെത്തുന്നത്.

Previous Post

ഐ.എസ്സിനെ അവഗണിച്ച് ഇന്ത്യന്‍ മുസ്ലിങ്ങള്‍

Next Post

ആര്‍ടിസ്റ്റ് നമ്പൂതിരി നവതിയിലെത്തുമ്പോള്‍

Related Articles

Lekhanam-2

ഭാഷാനന്തര കവിതയ്‌ക്കൊരു ആമുഖം

Lekhanam-2

മാമ, എന്റെയും അമ്മ

Lekhanam-2

സൗന്ദര്യവും സമരവുമാകുന്ന കവിതകൾ

Lekhanam-2

കവിത എന്ന ദേശവും അടയാളവും

Lekhanam-2

സംഘർഷവും സംവാദവും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
രാജേഷ് ചിറപ്പാട്

കാട് എന്ന കവിത

രാജേഷ് ചിറപ്പാട് 

മലയാളകവിത ഇന്നൊരു മാറ്റത്തിന്റെ പാതയിലാണ്. ഭാഷയിലും പ്രമേയത്തിലും അത് പുതിയ ആകാശവും ഭൂമിയും തേടുകയാണ്....

സ്വന്തമായി ആകാശവും ഭൂമിയും...

രാജേഷ് ചിറപ്പാട് 

ഒരു ഭാഷയ്ക്കുള്ളിൽ / ഭാഷകൾക്കുള്ളിൽ നിരവധി ഭാഷകൾ കുതറുന്നുണ്ട്. അതിന്റെ സ്വത്വം ലിപിരഹിതമായിരിക്കാം. ആ...

കവിതയുടെ ജനിതക രഹസ്യങ്ങൾ

രാജേഷ് ചിറപ്പാട്‌ 

ഒരു കവിതയിലെ വാക്കുകൾ ആ കവിതയിലെ തന്നെ മറ്റ് വാക്കുകളുമായി സമരസപ്പെ ടുകയോ സംഘർഷപ്പെടുകയോ...

ഭാഷാനന്തര കവിതയ്‌ക്കൊരു ആമുഖം

രാജേഷ് ചിറപ്പാട്‌ 

ശബ്ദങ്ങൾ, ഫോട്ടോഗ്രഫി, ചിത്രങ്ങൾ, പലതരത്തിലുള്ള പെർഫോമൻ സുകൾ എന്നിങ്ങനെ അനന്തമായി നീളുന്ന കവിതയുടെ സാധ്യതകളിലേക്ക്...

സൗന്ദര്യവും സമരവുമാകുന്ന കവിതകൾ

രാജേഷ് ചിറപ്പാട് 

ഒന്ന് കവിത അത് എഴുതപ്പെടുന്ന വർത്തമാനകാലത്തിൽ നിന്ന് ഭാവിയിലേക്കും ഭൂതകാലത്തേക്കും സഞ്ചരിക്കും. അതുകൊണ്ടുതന്നെ പ്രവാചകത്വത്തിന്റെയും...

കവിതയിലേക്ക് പറന്നുവരുന്ന പക്ഷികൾ

രാജേഷ് ചിറപ്പാട് 

ഫോട്ടോഗ്രാഫി എന്നത് നിശ്ചലതയിലൂടെ ചലനത്തെ / വേഗത്തെ ആവിഷ്‌കരിക്കലാണ്. അഥവാ ഒരു നിശ്ചല ചിത്രം...

സമകാലികകവിത: രണ്ട് കവിതകൾ...

രാജേഷ് ചിറപ്പാട് 

മലയാള കവിതയിൽ വീടും വീട്ടിലേക്കുള്ള സഞ്ചാരങ്ങളും വി ഷയമായി നിരവധി കവിതകൾ എഴുതപ്പെട്ടിട്ടുണ്ട്. മനുഷ്യർ...

സമകാലിക കവിത: കവിതയിലെ...

രാജേഷ് ചിറപ്പാട്‌  

കവിതയുടെ ആവിഷ്‌കാര ത്തിലും ആഖ്യാനശൈലിയിലും വ്യത്യസ്തത കൊ ണ്ടുവരിക എന്നത് കവികളുടെ എക്കാലത്തെയും വലിയ...

സമകാലിക കവിത: കാഴ്ചയും...

രാജേഷ് ചിറപ്പാട്‌  

തെരുവിൽ ചിതറിപ്പോയ വിലാപങ്ങ ളെയും ശരീരങ്ങളെയും വീണ്ടെടുക്കാനു ള്ള ശ്രമങ്ങൾ ഇന്ന് കവിതയിൽ സജീവമാണ്....

സംഘർഷവും സംവാദവും

രാജേഷ് ചിറപ്പാട്‌  

രണ്ടായിരത്തി പതിനാറിലെ കവിതകളിലൂടെ ഒരു സഞ്ചാരം പുതുകവിതയെ സജീവമാക്കി നിലനിർത്തുന്ന തിൽ പി രാമൻ,...

പുതുകവിത; സൗന്ദര്യവും രാഷ്ട്രീയവും

രാജേഷ് ചിറപ്പാട്‌  

''കവിത ഭാഷയുടെയും ദർശന ത്തിന്റെയും വിചാരത്തിന്റെയും ഭാവനയുടെയും മാതൃകകൾ ജീവിതത്തിലും ചരിത്രത്തിലും പതിപ്പിക്കുന്നു. ഒരേ...

സമകാലിക കവിത: കവിതയും...

രാജേഷ് ചിറപ്പാട് 

ഒരു ജനതയുടെ മുള്ളുകൊണ്ടു കോറുന്ന ജീവിതത്തിന്റെയും അടിമാനുഭവങ്ങളുടെയും ആവിഷ്‌കാരങ്ങളാണ് ഫോക്‌ലോര്‍ ആയി വികസിച്ചുവന്നത്. എന്നാല്‍...

കവിത എന്ന ദേശവും...

രാജേഷ് ചിറപ്പാട് 

കവിതയുടെ ദേശങ്ങള്‍ക്ക് അതിര്‍ത്തികളില്ല. കവിത അതിന്റെ സവിശേഷമായ ഭാഷയില്‍ ഭൂമിയിലെ ജീവിതങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടിരിക്കുന്നു....

Rajesh Chirappadu

രാജേഷ് ചിറപ്പാട് 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven