• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

1. നടന്ന് പോന്ന വഴികൾ

ബാലകൃഷ്ണൻ October 8, 2014 0

ഈ വഴിയേ ഞാൻ നടന്നുപോയിട്ട് എഴുപതിലേറെ കൊല്ല
ങ്ങളായി എന്നു പറഞ്ഞപ്പോൾ എന്റെ കൊച്ചുമകൾ പൂജ ‘വൗ’
എന്ന് ഒരാശ്ചര്യശബ്ദം പുറപ്പെടുവിച്ചു.
എനിക്കത് വിശ്വസിക്കാനാവുന്നില്ല എന്നവൾ കൂട്ടിച്ചേർ
ത്തു.
എന്നാൽ അതാണ് വാസ്തവം, ഞാൻ പറഞ്ഞു. അതിനുശേഷം
ഇതുവരെ ഈ വഴി വന്നിട്ടില്ല. അത് എനിക്കുപോലും
അത്ഭുതമായി തോന്നിയെങ്കിലുമ പിന്നീട് ഞാൻ നടവഴികളെയും
പോയ ഇടങ്ങളെയും സന്ദർശിച്ച രാജ്യങ്ങളെയും കുറി
ച്ചോർത്തപ്പോൾ വീണ്ടും ഈ വഴി വരാത്തതിനെക്കുറിച്ച് ഖേദം
തോന്നിയില്ല.
ഞങ്ങൾ സഞ്ചരിച്ചിരുന്ന കാറ് റെയിൽവെ ഗേറ്റിലെത്തിയി
രുന്നു. ആ ഗേറ്റ് വണ്ടി വരാറാവുമ്പോൾ അടച്ചിടുന്നു എന്നുള്ളത്
ആശ്വാസകരമായ പുരോഗതിയായിരുന്നു.
ഞങ്ങൾ പഠിക്കുന്ന കാലത്ത് പാറക്കാട്ടുകരയിൽ നിന്നും
വെള്ളിലക്കുന്നിൽ നിന്നും വരുന്ന കുട്ടികൾ റെയിൽവെ ഗേറ്റി
ലെത്തുമ്പോൾ ഇരുവശത്തേക്കും നോക്കി ഒരോട്ടമാണ്. അന്ന്
പക്ഷേ ഈ പാതയിൽ കൂടി മൂന്നോ നാലോ മെയിൽ വണ്ടികളും
ഒന്നോ രണ്ടോ സാമാനവണ്ടികളും മാത്രമേ പോയിരുന്നുള്ളൂ.
ഇന്ന് അതല്ല സ്ഥിതി. വണ്ടികളുടെ എണ്ണം വളരെ കൂടിയിരിക്കു
ന്നു. യാത്രാസൗകര്യം വർദ്ധിച്ചിരിക്കുന്നു. മലയാളികൾ സഞ്ചാരപ്രിയരായി
മാറിയിരിക്കുന്നു. പണ്ടുകാലത്ത് അവർ ധാരാളമായി
ചെന്നെത്തിയിരുന്ന ദൂരസ്ഥലം മദിരാശിയായിരുന്നു.
വളരെ അപൂർവം പേർ ഡൽഹിയിലോ ബോംബെയിലോ
പോയിരുന്നു.
എന്റെ അമ്മാമന്മാർ പണ്ട്, മദ്രാസിൽ ഹോട്ടലുകൾ നടത്തി
യിരുന്നു. ഇന്ന് പറയുന്നതുപോലെ ഗമയിൽ പറഞ്ഞാൽ അതി
ഥിസൽക്കാരം. ആദ്യത്തെ അന്നപൂർണ ഹിന്ദു മിലിറ്ററി ഹോട്ടൽ
ചൂളൈയിൽ വെപ്പേരി എന്ന സ്ഥലത്തായിരുന്നു.
എന്താണ് മിലിറ്ററി ഹോട്ടൽ എന്ന് എന്റെ മകൾ സംഗീതയുടെ
ചോദ്യം.
അതിന് മിലിറ്ററിയും പട്ടാളവുമായി ബന്ധമൊന്നുമില്ല.
തമിഴ്‌നാട്ടിൽ നോൺവെജിറ്റേറിയൻ ഭക്ഷണം കിട്ടുന്ന ഹോട്ട
ലുകളെ മിലിറ്ററി ഹോട്ടൽ എന്നാണ് പൊതുവെ പറയാറ്. എന്തുകൊണ്ടാണെന്ന്
എനിക്കും അറിയില്ല. അതിനുശേഷം അവർ
ആനക്കവുണിയിൽ (എലിഫന്റ് ഗേറ്റ്) മറ്റൊരു ഹോട്ടലും തുട
ങ്ങി.
എനിക്ക്, പഞ്ചപാണ്ഡവന്മാരെപ്പോലെ, അമ്മാമന്മാർ
അഞ്ചുപേരായിരുന്നു. രണ്ടുപേർ മദ്രാസിൽ ഹോട്ടലുകളുടെ
മേൽനോട്ടം നടത്തുമ്പോൾ രണ്ടുപേർ ഭാര്യാസുഖം അനുഭവി
ച്ചുകൊണ്ട് നാട്ടിലുണ്ടാവും. മദ്രാസിൽ ഹോട്ടൽ നടത്തുന്നവർ
മാസാമാസം കുടുംബചെലവിന് അയയ്ക്കുന്ന പണം വെലവീര്യം
ചെയ്തിരുന്നത് മൂത്ത ആളായ വെല്ല്യമ്മാൻ.
ചെറിയ അമ്മാമന്മാർ മദ്രാസിൽ നിന്ന് വരുന്ന വരവ് ഇന്നും
മനസ്സിൽ തെളിഞ്ഞ ചിത്രങ്ങളായി നിൽക്കുന്നു.
അമ്മാമന്മാർ മദ്രാസിൽ നിന്ന് വരുന്ന വിവരം കിട്ടിയാൽ
ഉടനെ വല്ല്യമ്മാന വേലരാമനെ വിളിക്കും. ‘രാമാ നീ ഇന്ന
ദിവസം എവിടേം പണിക്ക് പോണ്ട. നമ്മക്ക് കല്ലേറ്റുംകര റേൽ
വേസ്റ്റേഷനിൽ പോണം. പരമേശ്വരൻ (അല്ലെങ്കിൽ കുമാരൻ
അല്ലെങ്കിൽ ഗോയ്ന്ദൻ അതുമല്ലെങ്കിൽ നാരായണൻ) മദിരാശീന്ന്
വര്ണ്ണ്ട്’.
അതോടെ രാമന് കാര്യം മനസ്സിലായി. അന്ന് മറ്റെവിടെയും
പണിക്ക് പോണ്ട. കല്ലേറ്റുംകരെ നിന്ന് എടുക്കാച്ചുമടായ ട്രങ്ക്
പെട്ടി തലയിൽ ചുമന്ന് കൊണ്ടുവരണം.
വാർത്ത രാമൻ നാടു നീളെ വിതരണം ചെയ്‌തോളും. നാല്
കാശ് കടം വേണ്ടവരും പിള്ളേരെ ആരെയെങ്കിലും ഹോട്ടൽ
പണിക്ക് മദിരാശിക്ക് അയയ്ക്കാമെന്ന് കരുതുന്നവരും മനസ്സിൽ
വേട്ടെക്കൊടത്തെ ഓട്ടൽ മൊതലാളി വരുന്ന ദിവസം കൃത്യ
മായി മനസ്സിൽ കുറിച്ചിടും.
അങ്ങനെ കാത്തിരുന്ന ദിവസം എത്തുമ്പോൾ വല്ല്യമ്മാൻ
രാമനെയും കൊണ്ട് വണ്ടി വരുന്നതിന് വളരെ മുമ്പുതന്നെ രാജ
ൻപിള്ളയുടെ കടയിൽ നിന് ഒരു ചായയും രണ്ട് പരിപ്പുവടയും
കഴിച്ച് സ്റ്റേഷനിൽ ഹാജരാവും. രാമന് ചായ വേണ്ട. നല്ല
പൊകല കൂട്ടി സായ്‌വിന്റെ കടയിൽ നിന്ന് ഒന്ന് മുറുക്കിയാൽ
മതി.
എന്റെ പഴങ്കഥയെ മുറിച്ചുകൊണ്ട് വടക്കുനിന്ന് ഒരാൾവണ്ടി
തെക്കോട്ട് പോയി.
റെയിൽവെ ഗേറ്റ് തുറക്കുന്നതിനു മുമ്പുതന്നെ കഥയുടെ
ചുരുളഴിക്കാൻ കൊച്ചുമകൾ ധൃതി കൂട്ടി. ഞാൻ എന്റെ ഓർമകളിലേക്ക്
മടങ്ങി.
അമ്മാമന്മാരുടെ വരവ് ഒരു വരവ് തന്നെയായിരുന്നു. നല്ല
അരവിന്ദ് ഡബ്ബിൾ, മുഴുക്കയ്യൻ വെള്ള ഷർട്ട്, അതിന് മീതെ ഒരു
കോട്ട്. കോട്ടിന്റെ പോക്കറ്റിൽ സുഗന്ധം വിതറുന്ന കർചീഫ്.
ഇന്നത്തെ കോർപറേറ്റ് ഹോഞ്ചോമാർ പോലും അവരെ
കണ്ടാൽ നാണിച്ച് മാറിനിന്നേനേ.
അക്കാലത്ത് ഇന്നത്തെപ്പോലെ ഓട്ടോകളോ ടാക്‌സി കാറുകളോ
ഇല്ലാത്തതുകൊണ്ട് അമ്മാമന്മാർ കോട്ടഴിച്ച് കൈത്തണ്ട
യിലിട്ട് വല്ല്യമ്മാന്റെ പുറകെ വലിഞ്ഞ് നടക്കുകയാണ് പതിവ്.
ട്രങ്ക്‌പെട്ടിയുടെ കനംകൊണ്ട് രാമന്റെ കഴുത്ത് ഒടിയുമോ എന്ന്
കാണുന്നവർക്ക് ഭയം തോന്നും.
ഞങ്ങൾ കുട്ടികൾ ആ പെട്ടിയൊന്ന് തുറക്കുന്നതു കാണാൻ
അക്ഷമയോടെ ചുറ്റും കാത്തുനിൽക്കയാവും. ഒരു കഷണം
തുണിയോ ഒരു കൂട് ബിസ്‌കറ്റോ പുറത്തുവരുന്നതും കാത്തുള്ള
ആ നില്പിന്റെ ആകാംക്ഷ പിന്നീട് ജീവിതത്തിലുണ്ടായിട്ടുണ്ടോ
എന്ന് സംശയമാണ്.
അമ്മാമന്മാരുടെ വരവും പോക്കും നാട്ടിൽ അലകളുയർത്തി
യിരുന്ന ആ കാലത്ത് അച്ഛൻ എന്തുകൊണ്ട് മദ്രാസിൽ പോയി
പഠിച്ചില്ല എന്ന് മകൾ. എന്റെ അച്ഛൻ ഒരു എയ്ഡഡ് സ്‌കൂളിലെ
മാഷായിരുന്നതുകൊണ്ട് വലിയ മോഹങ്ങളൊന്നും വളർത്തിയി
ല്ല. അതുകൊണ്ടാവാം അച്ഛൻ അവസാന ദിവസം വരെ ജോലി
ചെയ്തിരുന്ന പ്രൈമറി സ്‌കൂളിൽതന്നെ ഭാഷയുടെ ആദ്യാക്ഷര
ങ്ങൾ പഠിക്കുവാൻ എന്നെ കൊണ്ടുചെന്നാക്കിയത്. ഈ റെയി
ൽവെ ഗേറ്റ് കടന്നാൽ ആ സ്‌കൂളായി.
മുരിയാട് പ്രൈമറി സ്‌കൂളിന്റെ മുന്നിൽ കാറ് നിർത്തി. എന്റെ
കൂടെ ഉണ്ടായിരുന്ന ഇമ ബാബു എന്ന പ്രസിദ്ധ ക്യാമറാമാൻ
(പക്ഷിസങ്കേതം എന്ന ഹ്രസ്വചിത്രത്തിന്റെ ക്യാമറാവർക്കിന്
അടുത്തിടെയാണ് ഇദ്ദേഹത്തിന് ഒരു പുരസ്‌കാരം ലഭിച്ചത്)
സ്‌കൂളിന്റെ ‘മുരിയാട് ലോവർ പ്രൈമറി സ്‌കൂൾ’ എന്ന ബോർഡ്
ഒപ്പിയെടുത്തു.
ഏഴ് പതിറ്റാണ്ടിനു മുമ്പ് ഞാൻ പഠിക്കുമ്പോൾ ബോർ
ഡൊന്നും ഉണ്ടായിരുന്നില്ല. തീവണ്ടിയൊച്ചയിൽ മുങ്ങിപ്പോകാത്ത
കുട്ടികളുടെ ശബ്ദകോലാഹലങ്ങൾ മാത്രമായിരുന്നു,
ഒടടപപട ഏഴഫസ 2014 ഛടളളണറ 20 2
സ്‌കൂളിന്റെ സാന്നിദ്ധ്യം അറിയിച്ചിരുന്നത്. സാധാരണക്കാരിൽ
സാധാരണക്കാരായ ഗ്രാമവാസികളുടെ കുട്ടികൾക്ക് നാലക്ഷരം
പഠിക്കാൻ വേണ്ടി ആ സ്‌കൂൾ തുടങ്ങിയത് തൃട്ടേലിൽ പത്മനാഭപിള്ള
എന്ന എന്റെ മുത്തച്ഛനായിരുന്നു. മുത്തച്ഛൻ അകാല
ത്തിലുണ്ടായ ഭാര്യാവിയോഗം സഹിക്കാനാവാതെ നാഴിയും ഇട
ങ്ങഴിയും പോലെയുള്ള നാല് ആൺമക്കളുമായി മഞ്ഞപ്രയിൽ
നിന്ന് (കാലടിക്കടുത്തുള്ള മഞ്ഞപ്ര) ഞങ്ങളുടെ നാട്ടിലേക്ക്
കുടിയേറിപ്പാർത്തതാണ്. കുടിയേറിപ്പാർക്കാൻ കണ്ട ഒരു
സ്ഥലം! ഒരു സ്‌കൂൾപോലും ഇല്ലാത്ത സ്ഥലം.
ഇവിടുത്തെ നാട്ടുപ്രമാണിമായിരുന്ന മഠത്തിൽ ശങ്കരൻ
നായരും തോണിയിൽ വേലു നായരും മറ്റും സ്ഥലം കൊടുത്തു
സഹായിച്ചതുകൊണ്ടാണ് എന്റെ പ്രാഥമിക വിദ്യാലയം തുടങ്ങി
യതെന്ന് ഞാൻ കേട്ടിരുന്നു. മാത്രമല്ല, എന്റെ ഓർമ ശരിയാണെ
ങ്കിൽ മുത്തച്ഛന്റെ ഒരു ഛായാചിത്രം സ്‌കൂളിന്റെ പൂട്ടിക്കിടക്കുന്ന
ഏതോ ഒരു മുറിയിലുണ്ട്. മുന്നറിയിപ്പൊന്നും ഇല്ലാതെ വന്നുചേർന്നതുകൊണ്ട്
അത് കാണിച്ചുതരാൻ അവിടെ ആരും ഉണ്ടായിരുന്നില്ല.
അഥവാ ഇനി ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ
തന്നെ എന്നെ തിരിച്ചറിയുമായിരുന്നില്ല. കാലത്തിന്റെ കുത്തൊഴുക്കിൽ
പെട്ട ഒരു കരിയിലയാണല്ലോ ഞാൻ.
എന്റെ കൊച്ചുമകൾക്ക് ചെറിയതെങ്കിലും അനാഡംബരമായ
ആ സ്‌കൂൾ കണ്ടപ്പോൾ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു.
വിദേശത്ത് അവൾ പഠിക്കുന്ന പ്രസിദ്ധമായ സ്‌കൂളിനോട് താരതമ്യപ്പെടുത്തുമ്പോൾ
ഇതിന് ഒരു കാലിത്തൊഴുത്തിന്റെ നിലവാരം
പോലുമില്ല.
എന്നാൽ അവൾക്ക് സ്‌കൂളിന്റെ അനാർഭാടമായി വെള്ള
വലിച്ച ചുമരുകളും, തട്ടികമറകളും തുറന്നു കിടന്ന ക്ലാസ്മുറി
കളും മുറ്റത്ത് പടർന്ന് കിടന്നിരുന്ന കയ്പവല്ലരിയും നനുത്ത
കൂമ്പുകളുമായി നിന്ന വാഴയും ചേതോഹരമായി തോന്നി.
ഞങ്ങൾ എല്ലാവരും കൂടി ഒഴിഞ്ഞൊരു ക്ലാസ്മുറിയിൽ
ചെന്നിരുന്നത് ബാബു ചിത്രത്തിലാക്കി.
ആ ക്ലാസ് മുറിയിൽ കഴിച്ച അല്പം നിമിഷങ്ങളിൽ ഞാൻ
എന്റെ സഹപാഠികളെ ഓർക്കാൻ ശ്രമിച്ചു. ചുരുളൻ മുടിയും
മനോഹര കയ്യക്ഷരവുമുണ്ടായിരുന്ന വേലായുധൻ, ഒരു കാലിന്
അല്പം തൊണ്ടലുണ്ടായിരുന്നതുകൊണ്ട് ഞൊണ്ടി എന്ന് വിളി
ച്ചാലും പരിഭവിക്കാത്ത ദേവസ്സി, ഏത് സമയത്തും വായ
തുറന്ന് പിടിച്ചിരുന്ന തിരുതായി ഔസേപ്പ്. ഔസേപ്പിന്റെ കവി
ളുകളിലെ ഏത്തായിപ്പാടുകൾ ഒരു ചിത്രത്തിലെ പോലെ ഓർ
മയിൽ തെളിഞ്ഞു.
ഔസേപ്പിന്റെ അപ്പന് പാറക്കാട്ടുകരയിൽ ചെറിയ പലചര
ക്കുകടയുണ്ടായിരുന്നു. അതുകൊണ്ട് കണക്കു ചെയ്യാൻ സഹായിച്ചാൽ
ഔസേപ്പ് ഞങ്ങൾക്ക് നാരങ്ങാസത്തും പല്ലിമുട്ടായിയും
അന്നുകാലത്തുതന്നെ കൈക്കൂലിയായി തരാറുണ്ടായിരുന്നു.
കോൾഗേറ്റിനും 2-ജി സ്‌കാമിനും എത്രയോ കാലം മുമ്പുതന്നെ
കോഴ കൊടുക്കുന്ന ശീലം നാട്ടിൽ നിലവിലുണ്ടായിരുന്നു. ചില
ർക്ക് തെരഞ്ഞെടുപ്പിന് സീറ്റ് നൽകാത്തതുകൊണ്ടോ, ചിലരെ
തിഹാർ ജയിലിൽ അടച്ചതുകൊണ്ടോ നമ്മുടെ സ്വഭാവം മാറുമെന്ന്
ഞാൻ വിശ്വസിക്കുന്നില്ല.
സ്‌കൂൾ മുറികളിലൂടെ നടക്കുമ്പോൾ ഞാൻ എന്റെ പഴയ
മാഷമ്മാരെ ഓർത്തെടുക്കാൻ ശ്രമിച്ചു.
തൊട്ടിപ്പാൾ നിന്ന് ഒന്നോ രണ്ടോ ബസ്സുകൾ മാറിക്കയറി
വിയർത്തൊലിച്ച് നരച്ച കാലൻകുട നിവർത്തിപ്പിടിച്ച് ഒരാട്ട
ത്തോടെ നടന്നുവരാറുള്ള ഹെഡ്മാസ്റ്റർ തുരുത്തിക്കാട്ടിൽ നാരായണമേനോൻ,
കവിതാവാസനയുള്ള ശങ്കരൻകുട്ടിവാരിയർ,
കുട്ടികൾ രഹസ്യമായി തുരപ്പൻ എന്ന് വിളിച്ചിരുന്ന അച്യുതമേനോൻ,
എപ്പോഴും രണ്ടാംമുണ്ട് ധരിച്ചിരുന്ന കണയത്ത് കേശവമേനോൻ,
പ്രസിദ്ധമായ തളിയത്ത് കുടുംബത്തിലെ റോസാടീ
ച്ചർ. റോസാടീച്ചർ വെണ്മയെ തന്നെ വെല്ലുന്ന വെളുത്ത വസ്ര്ത
ങ്ങളും സ്വർണ ഫ്രെയ്മുള്ള കണ്ണടയുമാണ് ധരിക്കാറ്. മെലിഞ്ഞ
ശരീരപ്രകൃതിയായതിനാലാവാം മുമ്പോട്ട് അല്പം വളഞ്ഞാണ്
റോസാടീച്ചർ നടക്കുക. അച്യുതമേനോന്റെ ഭാര്യാസഹോദരി
യായ രാധാമണി ടീച്ചറായിരുന്നു എന്റെ തൊട്ടടുത്ത ക്ലാസിലെ
ടീച്ചർ. ഇത് കൂടാതെ അഞ്ച് കുട്ടികളെ കൈത്തൊഴിൽ പഠിപ്പി
ക്കാനും പരിശീലിപ്പിക്കാനും വേണ്ടി ചർക്ക, തക്‌ളി, കൈത്തറി
മുതലായ ഗാന്ധിയൻ ഉപകരണങ്ങുള്ള ഒരു നെയ്ത്തുക്ലാസും
ഉണ്ടായിരുന്നു. നെയ്ത്ത് പഠിപ്പിച്ചിരുന്നത് കുഞ്ഞച്ഛനായിരുന്നു.
അച്ഛന്റെ അനിയൻ അമ്മുണ്ണിനായർ. ആൾ കോൺഗ്രസുകാരനും
പഞ്ചായത്ത് മെംബറും പൊതുകാര്യപ്രവർത്തകനും
ആയിരുന്നതുകൊണ്ട് നല്ല നേരം നോക്കിയേ ക്ലാസിലുണ്ടാവൂ.
ഞങ്ങളുടെ നാട്ടിൽ ഒരു വായനശാല തുടങ്ങിയത് കുഞ്ഞച്ഛനാണ്.
എന്നെ വായനയിലേക്ക് അടുപ്പിച്ചത് കുഞ്ഞച്ഛനും വായനശാലയുമാണ്.
ഏത് തരത്തിലുള്ള പുസ്തകങ്ങളാണ് മുത്തച്ഛൻ വായിച്ചിരു
ന്നത് എന്ന് പൂജ ചോദിച്ചപ്പോൾ അതെങ്ങനെ അവളെ പറഞ്ഞു
മനസ്സിലാക്കും എന്ന ചിന്താക്കുഴപ്പത്തിലായിരുന്നു, ഞാൻ.
കുഞ്ചൻനമ്പ്യാരുടെ തുള്ളൽക്കഥകളായിരുന്നു വായിച്ചു
തുടങ്ങിയത്. പിന്നീട് അത് അപസർപ്പക നോവലുകളിലേക്കും
തകഴി, കേശവദേവ്, പൊൻകുന്നം വർക്കി, പൊറ്റെക്കാട്ട്,
ബഷീർ, ഉറൂബ് മുതലായവരുടെ കൃതികളിലേക്കും വളർന്നു.
കവിതകൾ അന്നൊക്കെ ചങ്ങമ്പുഴയിൽ ഒതുങ്ങിനിന്നു. രമണനും
സ്വരരാഗസുധയും വാഴക്കുലയും കാണാതെ പഠിച്ചുനടന്ന
കാലം.
പഠിക്കുന്ന കാലത്തെ പല അനുഭവങ്ങളും ആ പരിസര
ത്തിൽ നിൽക്കുമ്പോൾ മനസ്സിൽ പൂത്തുലഞ്ഞു.
അച്ഛൻ സ്‌കൂളിലായാലും വീട്ടിലായാലും എപ്പോഴും എന്തെ
ങ്കിലും എഴുതിക്കൊണ്ടിരിക്കുന്നതായേ എന്റെ ബാല്യം കണ്ടിട്ടു
ള്ളൂ. അച്ഛൻ എഴുതിയിരുന്നത് കഥയും കവിതയും നോവലുമൊന്നും
ആയിരുന്നില്ല. സ്‌കൂളിലാണെങ്കില ട്രഷറിയിൽ
കൊണ്ടുപോകാനുള്ള ശമ്പള ബില്ലുകൾ. വീട്ടിൽ വാൽ വരവു
ചെലവുകണക്കുകളും സഹകരണസംഘത്തിലെ നാൾ വഴി
കണക്കുകളും. പുക പരത്തുന്ന കമ്പിറാന്തലിന്റെ അരണ്ട വെളി
ച്ചത്തിലിരുന്ന് അച്ഛൻ എഴുതിക്കൂടാറുള്ള കണക്കുകൾ. അച്ഛൻ
ഒരു ദിവസം ആ സ്‌കൂളിന്റെ ഏഡ്മാഷാവുമെന്ന് (ഹെഡ്മാസ്റ്റ
ർ) അച്ഛനും ഞങ്ങളും മറ്റു മാഷന്മാരും നാട്ടുകാരും കരുതിയിരു
ന്നു. ഇതിൽ ഒരാൾക്ക് മാത്രം വിയോജിപ്പുണ്ടായിരുന്നു. അച്യുതമേനോൻ
മാഷ്‌ക്ക്. അത് കേവലമായ അസൂയയോ കണ്ണുകടിയോ
ആയിരുന്നില്ല. ഏ.പിയേക്കാൾ സീനിയോറിറ്റി തനിക്കാണെന്ന്
എങ്ങനെയോ അദ്ദേഹം കണക്കുകൂട്ടിയിരുന്നു. അതനുസരിച്ച്
അദ്ദേഹം വിദ്യാഭ്യാസവകുപ്പിലേക്ക് പരാതിയും നൽ
കിയിരുന്നു.
ഇവിടെ ഒരു ചെറിയ വിശദീകരണം. ഏ.പി. നാരായണമേനോൻ
എന്ന് പേരുള്ള അച്ഛനെ പലരും ഏ.പി. മാഷ് എന്നാണ്
വിളിച്ചിരുന്നത്. അച്ഛന്റെ അടി കൊള്ളാറുള്ള പിള്ളേർ പരിഹാസത്തിൽ
‘ഏപി ഓപ്പൻ ആപ്പൻ കുണാപ്പൻ’ എന്നൊരു പാട്ടും
രഹസ്യമായി പാടിയിരുന്നു.
സീനിയോറിറ്റി തർക്കം നിലനിന്നിരുന്നെങ്കിലും രണ്ടുപേരും
അത് ശത്രുതയായി കണക്കാക്കിയില്ല.
അച്യുതമേനോൻ മാഷ്‌ക്ക് എന്നോട് സ്‌നേഹമായിരുന്നു.
മാഷ് വീട്ടിൽ നിന്ന് കൊണ്ടുവന്നിരുന്ന അപ്പവും അടയും മറ്റും
ഒടടപപട ഏഴഫസ 2014 ഛടളളണറ 20 3
മേശ തുറന്നു പിടിച്ച് എന്നെക്കൊണ്ട് തീറ്റിക്കാറുണ്ട്. മറ്റു കുട്ടി
കൾ കാണാതെയും അറിയാതെയും. അച്യുതമേനോന് ആൺ
കുട്ടികൾ ഇല്ലാത്തതാണ് ഈ പ്രത്യേക വാത്സല്യത്തിന് കാരണമെന്ന്
ആരോ പറയുകയുണ്ടായി. എന്നോട് മാത്രമല്ല, നല്ല
വണ്ണം പഠിക്കുന്ന വേറെ ചില കുട്ടികളോടും മാഷ്‌ക്ക് പ്രത്യേകതയുണ്ടായിരുന്നു.
എന്നാൽ അവർക്കൊന്നും മാഷ് പലഹാരം
കൊടുക്കാറില്ല. പഠിക്കാത്ത കുട്ടികൾക്ക് അച്യുതമേനോൻ നല്ല
ചൂരൽകഷായമാണ് കൊടുക്കാറ്. അങ്ങനെ അടികൊണ്ട വേദനയിലും
നീറ്റത്തിലും പുളഞ്ഞുകൊണ്ടാണ് വിശ്വംഭരൻ മാഷെ
തുരപ്പനെന്ന് വിളിച്ചത്. കോങ്കണ്ണും ചുണ്ടുകൾക്കിടയിലൂടെ പുറത്തേക്ക്
തല കാട്ടുന്ന പല്ലുകളും അച്യുതമേനോന് ഒരു തുരപ്പൻ
ഛായ നൽകിയിരുന്നു എന്നത് നേര്. അതെന്തായാലും വിശ്വംഭരൻ
അച്യുതമേനോൻ മാഷ്‌ടെ ക്ലാസിൽ നിന്ന് കരകേറാനാവാതെ
പഠിപ്പ് നിർത്തുകയാണുണ്ടായത്. അച്ഛനെ ഏഡ്മാഷാ
ക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വന്ന
ദിവസം അച്യുതമേനോൻ കിണറ്റിൽ നിന്ന് കയറ്റിയ മൂരിയെപ്പോലെയായിരുന്നു
എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അച്ഛന്
ഏഡ്മാഷാവാൻ കഴിഞ്ഞതുകൊണ്ടുള്ള നേട്ടം അമ്പതുറുപ്പികയായിരുന്നു.
അതും ഒരു കൊല്ലം തികച്ച് കിട്ടിയില്ല. അതിനു
മുമ്പേ പെട്ടെന്നൊരു ദിവസം കാലത്ത് അച്ഛൻ കുഴഞ്ഞു വീണ്
മരിച്ചു. കുട്ടികൾ ഓരോ റോസാപ്പൂക്കളുമായി വന്ന് അച്ഛന്
അന്ത്യോപചാരമർപ്പിച്ചു. മാഷമ്മാരുടെ കൂട്ടത്തിൽ ദു:ഖം രേഖപ്പെടുത്താനും
അമ്മയെ സമാധാനിപ്പിക്കുവാനുമായി അച്യുതമേനോൻ
മാഷും വന്നിരുന്നു. എന്നാൽ ആ സമയത്ത് ഞാനെ
ത്തിയിരുന്നില്ല. ബോംബെയിലായിരുന്നു.
അച്ഛന് സുഖമില്ല എന്ന ടെലഗ്രാം എന്റെ കയ്യിലെത്തുന്നത്
അച്ഛൻ മരിച്ച ദിവസം വൈകുന്നേരമാണ്. സുഹൃത്തുക്കളോടാലോചിച്ച്
കാശ് കടം വാങ്ങി വിമാനത്തിൽ യാത്ര തിരിച്ചത്
പിറ്റേദിവസം കാലത്ത്. യാത്രയ്ക്കിടയിൽ അച്ഛന്റെ അസുഖം ഭേദമായിട്ടുണ്ടാവും
എന്ന് സ്വയം സമാധാനിപ്പിച്ചുകൊണ്ട് ഞാനിരു
ന്നു. ഞാനെത്തുമ്പോൾ ചിത കത്തിയമർന്നിരുന്നു. പിന്നീട്
ആലോചിച്ചപ്പോൾ ആ ദിവസത്തിന് കാര്യമായ പന്തികേടുണ്ടായിരുന്നു
എന്ന് മനസ്സിലായി.
ഭാഭാ പരമാണു ഗവേഷണ കേന്ദ്രത്തിലെ പ്ലൂട്ടോണിയം
പ്ലാന്റിൽ നൈറ്റ് ഷിഫ്റ്റിലായിരുന്ന ഞാൻ എന്തോ അത്യാവശ്യ
ത്തിന് സെക്യൂരിറ്റിയിൽ നിന്നും താക്കോൽ വാങ്ങി എന്റെ മേലധികാരിയുടെ
ഓഫീസ് മുറി തുറന്നിരുന്നു. ആവശ്യം കഴിഞ്ഞ്
താക്കോൽ സെക്യൂരിറ്റിക്ക് തിരിച്ചുകൊടുക്കാൻ ഞാൻ മറന്നു.
ആ കൃത്യവിലോപത്തെക്കുറിച്ച് ഓർമ വരുന്നത് പിറ്റേദിവസം
കാലത്ത് വീട്ടിലേക്ക് പകുതി ദൂരം യാത്ര ചെയ്തതിനുശേഷമാണ്.
മേലധികാരിയുടെ മുറി തുറക്കേണ്ടത് ഞങ്ങളുടെ പ്രവർത്ത
നങ്ങൾക്ക് അത്യാവശ്യമാണ്. താക്കോലിന്റെ കാര്യമോർത്ത്
ഞാൻ വല്ലാതെ പരിഭ്രമിക്കുകയും അസ്വസ്ഥനാവുകയും
ചെയ്തു. ആ നിമിഷത്തിലായിരിക്കണം അച്ഛൻ മരിച്ചതെന്ന്
പിന്നീട് ഞാൻ തിരിച്ചറിഞ്ഞു. സിന്ധി ക്യാമ്പിൽ ബസ്സ് നിറുത്തി
ഞാൻ താഴെയിറങ്ങി. ഓഫീസ് സമുച്ചയത്തിന്റെ പുറത്തുവരെ
പോകുന്ന ബിഇഎസ്ടി ബസ്സിൽ കയറി ഓഫീസിലേക്ക് തിരി
ച്ചുപോയി. താക്കോൽ സെക്യൂരിറ്റിയിൽ നിക്ഷേപിച്ച് ഷട്ടിൽ
പിടിച്ച് മെയിൻഗേറ്റിലെത്തിയപ്പോഴേക്കും ഞാൻ മാനസികവ്യ
ഥകൾ കൊണ്ട് പരിക്ഷീണനായിരുന്നു. എങ്കിലും പോസ്റ്റോഫീ
സിൽ പോയി അച്ഛന്റെ പേർക്ക് പതിവായി അയയ്ക്കാറുള്ള മണി
യോർഡർ അയച്ചു. കൺപോളകളിൽ ഉറക്കത്തിന്റെ കനം. വീട്ടി
ലെത്തിയതും ഞാൻ കിടന്നുറങ്ങി. വൈകുന്നേരം സുഹൃത്ത്
രവി വിളിച്ചുണർത്തി ഒന്നും പറയാതെ ടെലഗ്രാം കയ്യിൽ തന്നു.
‘ഫാദർ സീരിയസ്. സ്റ്റാർട്ട് ഇമ്മീഡിയറ്റ്‌ലി’.
കാര്യം നിസ്സാരമല്ല എന്ന് തോന്നി. അത്യാസന്ന നിലയിലല്ലെങ്കിൽ
ടെലഗ്രാം അയയ്ക്കുമായിരുന്നില്ല. രാത്രി നാട്ടിലേക്ക് പറ
ക്കുന്ന വിമാനങ്ങൾ ആ കാലത്ത് ഉണ്ടായിരുന്നില്ല. പിറ്റേദി
വസം ആദ്യത്തെ ഫ്‌ളൈറ്റിൽ പോകാനുള്ള ടിക്കറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥനായ
ഷേണായി വാങ്ങിക്കൊണ്ടുവന്നുതന്നു. അങ്ങനെ
വീട്ടിലെത്തിയപ്പോൾ എന്നെ സ്വാഗതം ചെയ്തത് മരണത്തിന്റെ
ഘനീഭവിച്ച തണുപ്പും ദു:ഖത്തിൽ തേങ്ങുന്ന വീടുമായിരുന്നു.
അച്ഛന് മരിക്കാനുള്ള പ്രായമായിരുന്നില്ല. അനിയന്മാരുടെ വിദ്യാഭ്യാസം
കഴിഞ്ഞിരുന്നില്ല. അനിയത്തിമാരുടെ വിവാഹവും.
എനിക്ക് വളരെ നേരത്തേക്ക് അമ്മയെ അഭിമുഖീകരിക്കുവാനുള്ള
ധൈര്യം കിട്ടിയില്ല. ഇറയത്ത് തൂണും ചാരി അനിശ്ചിതമായ
ഭാവിയിലേക്ക് നോക്കി എത്രനേരം ഇരുന്നു എന്ന്
ഇപ്പോൾ പറയാനാവില്ല.
ഞാൻ പറഞ്ഞുനിർത്തിയപ്പോൾ എന്റെ ഭാര്യയും മകളും
കൊച്ചുമകളും നിശബ്ദരായിരുന്നു.
അച്ഛൻ അവസാന ദിവസം വരെ ജോലി ചെയ്ത ആ സ്‌കൂളും
മുളംതട്ടികകൾകൊണ്ട് വേർതിരിച്ചിരുന്ന ക്ലാസ്മുറികളും അനാ
ർഭാടമായി വസ്ര്തം ധരിച്ചിരുന്ന കുട്ടികളും അവരുടെ മുറിസ്ലേറ്റുകളും
ചട്ട കീറിയ പാഠപുസ്തകങ്ങളും ഒരു പഴയ ബ്ലാക്ക് ആന്റ്
വൈറ്റ് ചലച്ചിത്രത്തിലെന്നപോലെ എന്റെ മനസ്സിൽ ചലിച്ചുകൊണ്ടിരുന്നു.
ഞാൻ എഴുപതു കൊല്ലം മുമ്പ് പഠിച്ച ആ പഴയ സ്‌കൂൾ
എന്റെ മകളുടെയും കൊച്ചുമകളുടെയും വിചാരങ്ങളിൽ
എങ്ങനെ പ്രതിഫലിച്ചിട്ടുണ്ടാവും എന്ന് എനിക്കറിഞ്ഞുകൂടാ.
എന്തായാലും അത് കാണാൻ കഴിഞ്ഞതിലെ ചാരിതാർത്ഥ്യം
അവരുടെ മുഖത്തും കണ്ണുകളിലുമുണ്ടായിരുന്നു.
സ്‌കൂൾ വിട്ടതിനുശേഷം ഒരിക്കലും ഇവിടെ വന്നിട്ടില്ലേ
എന്നറിയാനായി പൂജയ്ക്ക് ആകാംക്ഷ.
ഞാൻ ഓർമകളുടെ പഴയ മേച്ചിൽപുറങ്ങളിൽ അലയുമ്പോൾ
ഒരു നാടകത്തിന്റെ ഓർമപ്പച്ചയിലെത്തി. ആ സ്‌കൂളിന്റെ
മുറ്റത്ത്, സ്‌കൂൾ പഠിപ്പ് കഴിഞ്ഞ് വർഷങ്ങൾക്കുശേഷം, ഒരു
നാടകം അരങ്ങേറിയതിന്റെ ഓർമകൾ, ഞാനാവശ്യപ്പെടാതെ,
തന്നെ മനസ്സിൽ പറന്നിറങ്ങി കലമ്പൽ കൂട്ടി.
അത് പത്താംക്ലാസൊക്കെ കഴിഞ്ഞതിനുശേഷമാണെന്ന്
തോന്നുന്നു. ഏഴാംക്ലാസിൽ പഠിക്കുമ്പോൾ മുതൽ സാഹിത്യ
വുമായി ഒരു നേർത്ത ബന്ധം സ്ഥാപിക്കാൻ ഞാൻ തീവ്രശ്രമം
നടത്തിയിരുന്നു. അതിനിടയിൽ സ്‌കൂളിലെ സാഹിത്യസമാജ
ത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഉഷസ്സ്
എന്നൊരു കയ്യെഴുത്ത് മാസികയും നടത്തി, കുറച്ചുകാലം.
സ്‌കൂളിലെ സാഹിത്യമത്സരങ്ങളിൽ പങ്കുകൊണ്ട് ചില സമ്മാനങ്ങളും
കിട്ടി. എന്റെ സാഹിത്യ പരിശ്രമങ്ങൾക്ക് വെള്ളവും
വെളിച്ചവും നൽകിയിരുന്നത് ഞങ്ങളെ സയൻസ് പഠിപ്പിച്ചിരുന്ന
സുമുഖനും സഹൃദയനുമായിരുന്ന എൻ.വി. ഈശ്വരവാരിയരായിരുന്നു.
എൻ.വി. കൃഷ്ണവാരിയരുമായി ഇദ്ദേഹത്തിന്
ബന്ധമുണ്ടെന്ന് കേട്ടിരുന്നു. അത് വാസ്തവമാണോ എന്ന് ഞാൻ
അന്വേഷിച്ചിട്ടില്ല. അതെന്തായാലും മാഷ് മനോഹരമായി വയലാർ
കവിതകൾ ചൊല്ലുന്നതു കേട്ടിട്ടാണ് സാഹിത്യത്തിൽ
എന്റെ കൗതുകം വളർന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. വയലാറിന്റെ
മുളങ്കാടും ആയിഷയുമൊക്കെ എത്ര മനോഹരമായാണ്
മാഷ് ചൊല്ലാറുള്ളതെന്ന് പറഞ്ഞറിയിക്കാൻ വിഷമമാണ്.
ആ സ്വരമാധുരി പെട്ടെന്ന് നിലച്ചുപോകത്തക്കവണ്ണം ഗുരുതരമായ
ഒരു ദുരന്തമുണ്ടായി എന്നുള്ളതാണ് പിന്നീട് വളരെ
ക്കാലം എന്നെ അലട്ടിയത്. വർഷങ്ങൾക്കു മുമ്പ്, വരന്തരപ്പി
ഒടടപപട ഏഴഫസ 2014 ഛടളളണറ 20 4
ള്ളിയിൽ ഒരു കമ്മ്യൂണിസ്റ്റ് ജാഥയ്ക്കിടയിലുണ്ടായ അക്രമത്തിൽ
ചിലർ കൊല്ലപ്പെടുകയും പ്രതികളുടെ കൂട്ടത്തിൽ എന്റെ മാഷ്
കൂടി അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. അതിനുശേഷം എനിക്ക
ദ്ദേഹത്തെ കാണാൻ കഴിഞ്ഞിട്ടില്ല. മാഷെക്കുറിച്ച് പിന്നീട്
ഞാൻ ജനയുഗം വാരികയിൽ ‘സാക്ഷാൽ ഈശ്വരൻ’
എന്നൊരു ലേഖനം എഴുതുകയുണ്ടായി. ഇതൊക്കെ എന്റെ
അല്ലറ ചില്ലറ സാഹിത്യപ്രവർത്തനങ്ങളിൽ പെടുന്നു. അതിന്റെ
തുടർച്ചയെന്നോണം നാടകഗന്ധമോ അഭിനയശേഷിയോ ഒന്നുമില്ലാത്ത
ഞാൻ ഒരു നാടകത്തിൽ അഭിനയിച്ചതിന്റെ കഥയാണ്
പൂജയെ വിസ്മയിപ്പിച്ചത്.
നാട്ടിൽ പത്താംക്ലാസ് കഴിഞ്ഞ് പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ
ഊണും ഉറക്കവും വായനശാലയുമായി കഴിയുന്ന
കുറെ ചെറുപ്പക്കാരുണ്ടായിരുന്നു. അരവിന്ദൻ, ഗോവിന്ദൻകുട്ടി,
സച്ചു, രാധാകൃഷ്ണൻ, ഞാൻ തുടങ്ങി ചിലർ.
എല്ലാവരുടെയും പേരു പറയാൻ പൂജ നിർബന്ധിച്ചെങ്കിലും
എനിക്ക് ഓർത്തെടുക്കാനാവുന്നില്ല. ഞങ്ങൾ ഒരു ദിവസം വായനശാലയിൽ
ഒത്തുകൂടിയപ്പോൾ കൂട്ടത്തിൽ ആരോ ചോദിച്ചു:
”നമുക്കൊരു നാടകം തട്ടിക്കൂട്ടിയാലോ?”
”അതിനൊക്കെ ഒത്തിരി പണച്ചെലവാകില്ലേ?”
”നമുക്ക് ടിക്കറ്റ് വച്ച് കളിച്ചുകൂടേ?”
”ഓ, പിന്നേയ്, നമ്മള് കെ.പി.എ.സിയല്ലേ?”
”എടോ കെ.പി.എ.സിയും ഇതുപോലൊക്കെത്തന്നെ
യാവും തുടങ്ങിയിരിക്കുക”.
”നമ്മടെ നാടകം കാണാൻ പട്ടി വരും”.
”പട്ട്യേങ്കി പട്ടി വരുമല്ലോ. നമുക്കതു മതി” നാടകക്കമ്പം
തലയ്ക്കു പിടിച്ച സച്ചു പറഞ്ഞു.
”എടോ വലിയ ടിക്കറ്റൊന്നും വേണ്ട. നമ്മുടെ നാട്ടുകാർക്ക്
ഒരു നേരമ്പോക്കിന് ചെലവാക്കാവുന്ന ചെറിയ സംഖ്യയുടെ
ടിക്കറ്റുകൾ” ഗോവിന്ദൻകുട്ടിയുടെ പ്രായോഗിക നിർദേശം.
”അതൊക്കെ വിട്, നടക്കാവുന്ന വല്ല കാര്യോണ്ടെങ്കി പറേ
ന്റിഷ്ടാ” രാധാകൃഷ്ണൻ ക്ഷമയറ്റതുപോലെ പറഞ്ഞു.
അവസാനം എല്ലാവരും കൂടി മാണിക്യത്തെ ഉണ്ണികൃഷ്ണ
മേനോനെ പോയി കാണാൻ തീരുമാനിച്ചു. എറണാകുളത്തും
തിരുവനന്തപുരത്തുമൊക്കെ നാടകാഭിനയവും അരങ്ങുമായി
അടുത്ത ബന്ധം പുലർത്തുന്ന ആൾ. പൊൻകുന്നം വർക്കിയും
തോപ്പിൽ ഭാസിയും എസ്സെൽപുരവുമൊക്കെയായി പരിചയമു
ണ്ടത്രെ. ഈയിടെയാണ് നെല്ലായിൽ താമസം തുടങ്ങിയത്.
ഒരു ഞായറാഴ്ച നാടകമോഹവുമായി ഞങ്ങൾ അദ്ദേ
ഹത്തെ കാണാൻ പോയി. കഷണ്ടിയും കറുത്ത കട്ടിമീശയും
എപ്പോഴും പൊടി വലിക്കുന്നതുകൊണ്ട് ജലദോഷമുള്ളവർ
സംസാരിക്കുന്നതുപോലെയുള്ള ശബ്ദവും. അതേസമയം നാടകത്തിലെ
രംഗസംവിധാനം, സജ്ജീകരണം, ചമയങ്ങൾ, ശബ്ദ
നിയന്ത്രണം തുടങ്ങി എല്ലാ കാര്യങ്ങളിലും വ്യത്യസ്തത പുലർ
ത്തുന്ന ഒരാളാണ് ഉണ്ണികൃഷ്ണമേനോൻ എന്ന് ആരും
ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നെ തിരിച്ചറിയും. ഞങ്ങളുടെ
വരവിന്റെ ഉദ്ദേശം അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞു:
”നാടകം അഭിനയിക്കുന്നതൊക്കെ നന്ന്. പക്ഷേ, അതൊരാവേശത്തിന്റെ
പ്രേരണയാലുള്ള എടുത്തുചാട്ടമോ ഒഴിവുകാലവിനോദമോ
ആവരുത്. നാടകത്തിനോടുള്ള അടങ്ങാത്ത
അഭിനിവേശമായിരിക്കണം നിങ്ങളെ നയിക്കുന്നത്. അരങ്ങിൽ
കയറി പ്രോംപ്റ്റർ പിന്നിൽ നിന്ന് പറയുന്ന വാക്കുകൾ
തത്തമ്മേ പൂച്ച പൂച്ച എന്നതുപോലെ ഉരുവിട്ടാൽ നാടകമാവി
ല്ല. പ്രേക്ഷകർ നിങ്ങളെ കൂവി ഓടിക്കും. ഒരു നാടകം ചെയ്യാൻ
തുടങ്ങുന്നതു മുതൽ നിങ്ങൾ നിങ്ങളല്ലാതാവണം. അഭിനയി
ക്കുന്ന കഥാപാത്രമായി ജീവിക്കണം. നിങ്ങളുടെ ശരീരഭാഷയും
ഇരിപ്പും നടപ്പും എല്ലാം നിങ്ങളഭിനയിക്കുന്ന കഥാപാത്ര
ത്തിന്റെയാവണം. ഇത് ഒരു ദിവസം കൊണ്ടോ ഒരു നാടകം
കൊണ്ടോ നേടിയെടുക്കാനാവില്ല. നിരന്തര പരിശ്രമംതന്നെ
വേണം”.
അദ്ദേഹം പറയുന്നതു കേട്ട് എല്ലാവരും നിശബ്ദരായിരുന്നു.
”കട്ടിറ്റ് ഷോർട്”
പൂജ അക്ഷമ പ്രകടിപ്പിച്ചു.
”എന്നിട്ട് നിങ്ങൾ ഡ്രാമ അഭിനയിച്ചോ?”
”യെസ്. വി ഡിഡ്”.
”എന്തായിരുന്നു അതിന്റെ പേര്?”
പൊടുന്നനെ എനിക്ക് ഓർമ വന്നില്ല. കുറച്ചുകഴിഞ്ഞപ്പോൾ
പിടികിട്ടി, പിൻഗാമി.
”മുത്തച്ഛന്റെ റോളെന്തായിരുന്നു?”
”ഹീറോ”
അത് കേട്ടപ്പോൾ എന്റെ മോളും കൊച്ചുമോളും പരിസരം
മറന്ന് ഉറക്കെ ചിരിച്ചു.
”മോത്‌സിനെ ഒരു നായകനായി സങ്കല്പിക്കാനാവുന്നില്ല”
(മുത്തച്ഛനെ പൂജ ലോപീകരിച്ചതാണ് മോത്‌സ്).
”ആരായിരുന്നു ഹീറോയിൻ?” അടുത്ത ചോദ്യം.
അതോർത്തപ്പോൾ എനിക്കും ചിരിക്കാതെ വയ്യെന്നായി.
അരവിന്ദനായിരുന്നു പെൺവേഷം. അന്നുതന്നെ അരവിന്ദനെ
കഷണ്ടി ആക്രമിച്ചുതുടങ്ങിയിരുന്നു. പല്ല് പൊന്തിയിരുന്നു. അരവിന്ദന്റെ
മുഖത്ത് സന്തോഷം വന്നാലും സന്താപമായാലും ഒരേ
ഭാവമാണ്. അന്നേ തടിയനായ എന്റെകൂടെ ഒരു ഉണക്ക മനുഷ്യനെ
പെണ്ണാക്കി നിറുത്തിയ ഡയറക്ടറെ കൊല്ലാനുള്ള
ദേഷ്യം എനിക്കുണ്ടായിരുന്നു. എന്റെ കാഴ്ചപ്പാടിൽ ആ വേഷ
ത്തിനിണങ്ങിയത് രാധാകൃഷ്ണനായിരുന്നു. പക്ഷേ ഡയറക്ടറുടേതാണല്ലോ
അവസാന വാക്ക്.
”വേറെ ആരൊക്കെയുണ്ടായിരുന്നു?”
സച്ചു വേലക്കാരൻ. ഗോവിന്ദൻകുട്ടി പ്രതിനായകൻ. രാധാകൃഷ്ണൻ
വേലക്കാരി. ഞാൻ ബാങ്ക് ഓഫീസറോ മാനേജരോ
മറ്റോ ആയിരുന്നു. ബാങ്കിലെ പണം തിരിമറി ചെയ്ത് കുഴപ്പത്തിൽ
ചാടിയപ്പോൾ ഓഫീസർ ആത്മഹത്യ ചെയ്തു. മകൻ കെട്ടിത്തൂ
ങ്ങുന്നതു കാണാൻ വിഷമമായതുകൊണ്ട് നാടകം കഴിയുന്ന
തിനു മുമ്പ് അച്ഛൻ സ്ഥലംവിട്ടു.
”നാടകം കാണാൻ ആൾക്കാരുണ്ടായിരുന്നോ?”
”പിന്നേ! ഈ മുറ്റം നിറയെ ക്ലാസ് മുറികളിൽ നിന്ന് പിടിച്ചിട്ട
ബഞ്ചുകളിൽ ഞങ്ങളുടെ നാട്ടിൻപുറത്തെ ആദ്യത്തെ നാടകം
കാണാൻ ജനം നിറഞ്ഞിരുന്നു”.
”പിന്നെയും നാടകങ്ങളുണ്ടായോ?” പൂജ ചോദിച്ചു.
ഇവിടെയുണ്ടായില്ല. അപ്പോഴേക്കും ഗോവിന്ദൻകുട്ടിയും അരവിന്ദനും
മറ്റും ചെറിയ ജോലികളുമായി എറണാകുളത്തേക്കും
തിരുവനന്തപുരത്തേക്കും പോയി. എന്നാൽ ഇതേ നാടകം പറ
പ്പൂക്കരെ അരങ്ങേറിയപ്പോൾ ബാങ്കുദ്യോഗസ്ഥനായ വിനയനായി
അഭിനയിച്ചിരുന്ന ആൾക്ക് ചിക്കൻപോക്‌സ് പിടിച്ചു.
അപ്പോൾ ഉണ്ണികൃഷ്ണമേനോൻ എന്നെ കയ്യോടെ പിടിച്ചുകൊ
ണ്ടുവരാൻ ആളെ അയച്ചു. ഞങ്ങൾ രണ്ടുപേരും സൈക്കിൾ ചവി
ട്ടിപ്പോയി പറപ്പൂക്കരെ നാടകം അഭിനയിച്ചു. അത് അവസാനത്തെ
നാടകമായിരുന്നു. പിന്നീട് ഞാൻ അരങ്ങത്തോ ജീവിത
ത്തിലോ അഭിനയിച്ചിട്ടില്. വേഷം മാറുന്നതിനെയും അഭിനയി
ക്കുന്നതിനെയും ഞാൻ വെറുത്തു. ഞാനെന്താണോ അതു മാത്രമായിരിക്കാൻ
ശ്രമിച്ചു.
സ്‌കൂൾ കണ്ട് പുറത്തുകടന്നപ്പോൾ എന്റെ മനസ്സിലെ ഓർ
ഒടടപപട ഏഴഫസ 2014 ഛടളളണറ 20 5
മകളുടെ വൈക്കോൽതുറുവിൽ തീ പിടിച്ചിരിക്കുന്നതായി
തോന്നി.
ഞാൻ മുരിയാട് സ്‌കൂളിൽ പ്രിപ്പേരറ്ററി ക്ലാസുവരെയാണ്
പഠിച്ചത്. ഇംഗ്ലീഷ് പഠിക്കുന്നതിനുള്ള തയ്യാറെടുപ്പാണ് പ്രിപ്പേ
രറ്ററി ക്ലാസുകൊണ്ട് ഉദ്ദേശിച്ചിരുന്നത്. കടിച്ചു മുറിച്ച് പ്രിപ്പരേറ്ററി
എന്നു പറയുന്നതിനു പകരം കുട്ടികൾ അതിനെ നാലരക്ലാസാ
ക്കി. നാലരക്ലാസ് എന്നു കേട്ടപ്പോൾ മക്കൾക്ക് ചിരിയടക്കാനായില്ല.
നാലരക്ലാസ് കഴിഞ്ഞതോടെ എനിക്ക് ഏതെങ്കിലും
ഹൈസ്‌കൂളിൽ ചേരണം.
ഇരിങ്ങാലക്കുടെ ഹൈസ്‌കൂളുകളുണ്ട്. എന്നാൽ ദിവസവും
നടന്നുപോകുന്നത് പ്രായോഗികമായിരുന്നില്ല. ബസ്സിനു പോകാമെന്നു
വചച്ാൽ അന്ന് ബസ് സർവീസ് ഇന്നത്തെപ്പോലെ
വ്യാപകമായിരുന്നില്ല.
ഞങ്ങളുടെ നാട്ടിൽ കൂടി ആദ്യമായി ഇരിങ്ങാലക്കുടയ്ക്ക് ബസ്
ഓടിയത് നെല്ലായിക്കാരൻ ഒരു സ്വാമിയുടെ കരിവണ്ടിയാണ്.,
അതിൽ പോയാൽ നേരത്തിനും സമയത്തിനും സ്‌കൂളിലെ
ത്താൻ ബുദ്ധിമുട്ടാണ്. ചിലപ്പോഴൊക്കെ ഇറങ്ങി തള്ളേണ്ടിയും
വരും.
അങ്ങനെയുള്ള ആലോചനകൾക്കിടയിലാണ് ഗോവിന്ദ
മ്മാൻ ഒരു നിർദേശം കൊണ്ടുവന്നത്. കൊടകര നാഷണൽ
ഹൈസ്‌കൂളിൽ ചേരുക. അമ്മാമന്റെ താമസം സ്‌കൂളിനടുത്തായതുകൊണ്ട്
അവിടെ താമസിച്ച് പഠിക്കാം. അതിന് അച്ഛനും
അമ്മയ്ക്കും വലിയ സമ്മതമുണ്ടായിരുന്നില്ല. മൂത്ത പുത്രനെ വേർ
പിരിഞ്ഞ് താമസിക്കാൻ അമ്മയ്ക്ക് ഇഷ്ടമുണ്ടായിരുന്നില്ല. അമ്മ
യേക്കാളേറെ വിഷമം അമ്മൊമ്മയ്ക്കായിരുന്നു. അമ്മൊമ്മയ്ക്ക്
കാലത്ത് എന്നെ കണികാണണമെന്നത് നിർബന്ധമായിരുന്നു.
അമ്മൊമ്മയുടെ കട്ടിലിനു താഴെയാണ് ഞാൻ കിടന്നുറങ്ങാറ്.
വീട്ടിലെ സ്വാതന്ത്ര്യവും സുഖവും എനിക്ക് നഷ്ടമാവുമെന്നുള്ള
ഭയം എന്നെ പിന്നോക്കം വലിച്ചിരുന്നു. അതേസമയം എന്നേ
ക്കാൾ ഒരു വയസ്സു മാത്രം കൂടുതലുള്ള അമ്മാമന്റെ മകന്റെ സാമീ
പ്യവും ചങ്ങാത്തവും പഠിക്കാനും കളിക്കാനും സഹായകമാവുമല്ലോ
എന്ന ആശ്വാസവും ഉണ്ടായിരുന്നു. അതിൽ ഒരു ചെറിയ
സാങ്കേതിക കുഴപ്പവും ഉണ്ടായിരുന്നു. ഞങ്ങളെ രണ്ടുപേരെയും
വീട്ടിൽ അപ്പു എന്നാണ് വിളിച്ചിരുന്നത്. അതുകൊണ്ട് അപ്പു
എന്നു വിളിക്കുമ്പോൾ ആർ വിളി കേൾക്കണമെന്നത് ആശയ
ക്കുഴപ്പമുണ്ടാക്കി. പിന്നെ വല്ല്യേ അപ്പുഎന്ന് വിളിക്കുമ്പോൾ
അമ്മാമന്റെ മകനും ചെറ്യേ അപ്പു എന്ന് വിളിക്കുമ്പോൾ
ഞാനും വിളി കേൾക്കാമെന്നായി ധാരണ. ഇവിടെയും ഒരു
ചെറിയ പന്തികേട് ഉണ്ടായിരുന്നു. എന്നേക്കാൾ പൊക്കവും
വണ്ണവും കുറഞ്ഞ ആളെ വല്ല്യേ അപ്പു എന്ന് വിളിക്കുന്നത് പല
ർക്കും വിരോധാഭാസമായി തോന്നി. അത് കാര്യമായ ഒരസൗകര്യമല്ല
എന്ന ധാരണയിൽ അവസരോചിതമായി മാത്രം ഞങ്ങ
ളുടെ വലിപ്പ ചെറുപ്പ വിശേഷണങ്ങൾ ചേർത്തു. അല്ലെങ്കിൽ
സന്ദർഭം മനസ്സിലാക്കി ഞങ്ങൾ പ്രതികരിച്ചുപോന്നു.
ഗോയ്മ്മാന് കൊടകരയിൽ കണ്ണായ സ്ഥലത്ത് ഒരു റൈസ്
മിൽ ഉണ്ടായിരുന്നു.
മദിരാശിയിലെ ഒരു ഹോട്ടൽ വിറ്റ പണം കൊണ്ടാണ് റൈസ്
മിൽ വാങ്ങിയത്. ഇത് താഴെയുള്ള അമ്മാമന്മാർക്ക് ഇഷ്ടമായി
ല്ല. ഹോട്ടലിന്റെ വിഹിതം അവകാശപ്പെടാവുന്ന നാരായണ
മ്മാൻ ഇതിനകം മരിച്ചതുകൊണ്ട് ദേഷ്യവും അമർഷവും
പുകഞ്ഞു കത്തിയില്ല.
നാരായണമ്മാന്റെ മരണം ഇരുട്ടടിപോലെയാണ് വന്നത്.
ഗോവിന്ദമ്മാൻ കൊടകരയിൽ പുതിയ വീട് പണിതപ്പോൾ
മദിരാശിയിലേക്ക് വണ്ടി കയറുന്നതിനു മുമ്പ് അതൊന്ന് കാണാമെന്ന്
ജ്യേഷ്ഠനായ നാരായണമ്മാന് തോന്നി.
”അച്ഛന് ആ അങ്കിളിനെ കണ്ട ഓർമ്മേണ്ടോ” എന്ന് മകൾ
ചോദിച്ചു.
”പിന്നെല്ല്യേ. മറ്റെല്ലാ അമ്മാമമാരേക്കാളും പൊക്കവും വണ്ണ
വും തലയെടുപ്പും ഉള്ള ആളായിരുന്നു. സ്വർണഫ്രെയ്മുള്ള കണ്ണ
ട, കഴുത്തിൽ ഉരുണ്ടു കളിക്കുന്ന സ്വർണമാല, തുളച്ചുകയറുന്ന
നോട്ടം. ആരും ഒന്ന് നോക്കിപ്പോകും”.
നാരായണമ്മാനെക്കൊണ്ടാണ് കുടുംബം കര കേറീതെന്ന്
മുത്തശ്ശി പറ്യാറുണ്ട്. അതിന്റെ കഥയിങ്ങനെ.
മുത്തശ്ശിക്ക് ജീവിച്ചിരിക്കുന്നവരായി ആറ് മക്കളായിരുന്നു,
എനിക്കോർമവയ്ക്കുമ്പോൾ. മൂന്നോ നാലോ പേർ മരിച്ചുപോയി
എന്നും കേട്ടിട്ടുണ്ട്.
രണ്ടു ഭർത്താക്കന്മാരുണ്ടായിരുന്നു, മുത്തശ്ശിക്ക്. ആദ്യഭർ
ത്താവിലുണ്ടായതാണ് വല്ല്യമ്മാൻ. ഹ്രസ്വമായിരുന്നു ആ ദാമ്പ
ത്യം.
പിന്നെയാണ് തൃപ്രയാർ പടിഞ്ഞാറെ ഷാരത്തെ കുഞ്ഞുകൃഷ്ണ
പിഷാരടി പുടമുറി കഴിച്ചത്. പടിഞ്ഞാറെ ഷാരത്തെ
എന്ന പെരുമയെയാണ് മുത്തശ്ശി ഏറ്റെടുത്തത്. അതിലുണ്ടായ
സമ്പാദ്യമാണ്, അമ്മയടക്കമുള്ള അഞ്ചു സന്തതികൾ. മൂന്നോ
നാലോ പേർ മരിച്ചുപോയി എന്നും കേട്ടിട്ടുണ്ട്. മക്കളെ
പോറ്റാനും നിത്യനിദാനങ്ങൾക്കും അരിഷ്ടിക്കുന്ന കുടുംബ
ത്തിന്റെ ചിത്രം എന്റെ ഓർമയിലില്ല. മുത്തശ്ശി പറഞ്ഞുതന്ന
അറിവാണത്.
കഴിഞ്ഞുകൂടാൻ നന്നേ ബുദ്ധിമുട്ടായിരുന്നു. സഹായത്തിന്
ആരുമില്ല. അമ്മയുടെ കഷ്ടപ്പാടും ബുദ്ധിമുട്ടും മനസ്സിലാക്കിയി
രുന്നത് നാരായണൻ മാത്രം. അവൻ അമ്മയോടൊപ്പം വെളുപ്പാ
ൻകാലത്ത് എഴുന്നേൽക്കും. അടുക്കളജോലികളിൽ സഹായി
ക്കും. അന്നത്തെ ഭക്ഷണക്രമവും ജീവിതരീതികളും ഇന്ന്
നമുക്ക് ഊഹിക്കാനാവില്ല. കാലത്ത് ഒരു ചുക്കുകാപ്പി മാത്രം.
ചിലപ്പോൾ കടിച്ചു കൂട്ടാൻ ഒരച്ച് ശർക്കര. പ്രാതൽ കഞ്ഞിയാണ്.
ഉച്ചയ്ക്കും കഞ്ഞിതന്നെ മിക്കവാറും. ഓണത്തിനും വിഷുവി
നുമൊക്കെയേ ചോറ് വിളമ്പാറുള്ളൂ.
ഒരു ദിവസം നേരം പരപരെ വെളുക്കുമ്പോൾ നാരായണ
മ്മാൻ കോണകവാല് വളച്ചു വച്ച് തെങ്ങിൻതടത്തിലിരുന്ന്
വെണ്ണീറുകൊണ്ട് എച്ചിൽപാത്രങ്ങൾ കഴുകുകയായിരുന്നു.
എന്തോ ആവശ്യത്തിന് അവിടെ കയറിവന്ന കോടമുക്കിലെ
അമ്മട്ട്യേമ്മ മൂക്കത്ത് വിരൽ വച്ചുകൊണ്ട് പറഞ്ഞുപോലും:
”ആയി ആയ്. തറവാട്ടീ പെറന്ന ആങ്കുട്ട്യോള് എച്ചിപ്പാത്രം
മോറ്വേ? നാണക്കേട്… നാണക്കേട്”.
അവരുടെ പരിഹാസം നാരായണമ്മാനെ നാണിപ്പിക്കുക
മാത്രമല്ല, മനസ്സിന് മുറിവേല്പിക്കുകയും ചെയ്തു.
ഉടനെ അവിടുന്ന് എണീറ്റ് അകത്തേക്കോടി. വേഗം കുള
ത്തിൽ പോയി മുങ്ങിക്കുളിച്ച് കയ്യിൽ കിട്ടിയ മുണ്ടും ഷർട്ടും എടു
ത്തിട്ട് അമ്മയോട് പറഞ്ഞു: ”അമ്മേ, ഞാൻ പോണു”.
”എവിടേക്കാ മോനേ?”
”അതൊന്നും എനിക്കറീല്ല്യ. ഞാൻ പോണു. വിധീണ്ടെങ്കിൽ
എന്നെങ്കിലും കാണാം”.
അമ്മയുടെ നെഞ്ചിടിപ്പുകൾക്കോ കണ്ണീരിനോ നാരായണനെ
പിടിച്ചുനിർത്താനായില്ല.
നാരായണമ്മാൻ പോയ വഴികളോ സ്ഥലങ്ങളോ ചെയ്ത
ജോലികളോ ആർക്കും അറിയില്ല. വർഷങ്ങളുടെ അലച്ചിലുക
ൾക്കും അന്വേഷണങ്ങൾക്കും ശേഷം, തന്റെ കാൽക്കീഴിൽ ഒരു
തറയുണ്ടെന്ന് ഉറപ്പു വരുത്തിയതിനുശേഷമാണ് നാരായണ
ഒടടപപട ഏഴഫസ 2014 ഛടളളണറ 20 6
മ്മാൻ തന്റെ നാടിന്റെയും അമ്മയുടെയും മുഖം കാണാനെത്തു
ന്നത്.
വന്നപാടെ പെട്ടി ഇറയത്തുവച്ച് ആൾ അമ്മുട്ട്യേമ്മയെ
കാണാനോടി. അവരുടെ കാൽക്കൽ ചില നോട്ടുകൾ വച്ച്
നമസ്‌കരിച്ചു.
”നിങ്ങടെ പരിഹാസവാക്കുകൾ എനിക്ക് കരുത്തായി.
അതെന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നപ്പോൾ എനിക്ക്
വീറും വാശിയും കൂടി. എനിക്കിപ്പോ എന്റെ കാലിൽ നിവർന്നുനിൽക്കാമെന്നായി”.
അതു കേട്ട് അവർ പൊട്ടിക്കരഞ്ഞു.
”ന്റെ മോനേ ഞാനത് മോനെ ദെണ്ണിപ്പിക്കാൻ പറഞ്ഞതല്ല.
വെറുതെ നേരംപോക്കായി പറഞ്ഞതാ”.
അവരും തന്നെപ്പോലെ പറഞ്ഞതോർത്ത് ദു:ഖിക്കുകയായി
രുന്നു എന്നറിഞ്ഞപ്പോൾ നാരായണമ്മാനും ഖേദം തോന്നി.
എന്തായാലും അതുകൊണ്ട് ആർക്കും ദോഷമൊന്നും വന്നില്ല
ല്ലോ. നന്മയേ ഉണ്ടായിട്ടുള്ളൂ. അതുകൊണ്ട് നമുക്ക് സന്തോഷി
ക്കാം.
നാരായണമ്മാൻ മദിരാശിയിൽ രണ്ടു ടീക്കടകൾ വാടകയ്‌ക്കെടുത്ത്
നടത്താൻ തുടങ്ങിയിരുന്നു. ചായയും റസ്‌ക്കും
ബിസ്‌കറ്റും മാത്രം വിൽക്കുന്ന വളരെ കുറച്ച് വാടക മാത്രം
കൊടുക്കേണ്ട ചെറിയ കടകളാണ് ടീക്കടകൾ. പിന്നീട് ഈ ടീക്ക
ടകളിൽ നിന്നാണ്, ഹോട്ടലിലേക്കുള്ള വളർച്ച.
അന്നപൂർണ ഹിന്ദു മിലിറ്ററി ഹോട്ടലിന്റെ ഉടമയായ നാരായണമ്മാനാണ്
അതികാലത്തുതന്നെ കുളിച്ച് ഇസ്ത്രിയുലയാത്ത
മുണ്ടും ഷർട്ടും ധരിച്ച് കൊടകരയ്ക്ക് പുറപ്പെട്ടത്. വീട്ടിൽ
ഉണ്ടായിരുന്ന ബി.എസ്.എ. സൈക്കിളിലാണ് യാത്ര. വല്ലക്കു
ന്നിൽ ബസ് കാത്തു നിൽക്കുന്നതിനേക്കാൾ വേഗത്തിൽ കൊടകരയെത്താം.
ഞങ്ങൾ പതിവുപോലെ സ്‌കൂളിൽ പോയോ എന്നെനിക്ക്
ഓർമയില്ല. എന്തായാലും ഉച്ചയായതോടെ വീട്ടിലെ അന്തരീക്ഷ
മാകെ ഇരുണ്ടു. മുറ്റത്തും പടിപ്പുരയിലും ആളുകൾ കൂടിനിന്ന്
അടക്കിപ്പിടിച്ച് സംസാരിച്ചിരുന്നത് ഓർമയുണ്ട്.
വീട്ടിൽ നിന്ന് പുറപ്പെട്ടുപോയ നാരായണമ്മാന് കല്ലേറ്റുംകരെ
എത്തിയപ്പോഴേക്കും ദേഹാസ്വാസ്ഥ്യം തോന്നിയത്രെ.
രാജൻപിള്ളയുടെ കടയ്ക്കു മുന്നിൽ സൈക്കിൾ നിർത്തി ഒരു ചായ
കുടിച്ചത് മുഴുവൻ മുകളിലേക്ക് തേട്ടി. പെട്ടെന്ന് ഛർദിയും വയറിളക്കവും
ഉണ്ടായി.
രാജൻപിള്ള പറഞ്ഞയച്ച് ആരോ വന്ന് വിവരം പറഞ്ഞപ്പോഴേക്കും
അമ്മൊമ്മ നെഞ്ചത്തടിച്ച് കരയാൻ തുടങ്ങി. ഒപ്പം വീട്ടി
ലുള്ളവരെല്ലാം കൂട്ടക്കരച്ചിലായി.
മൂന്ന് നാല് ആളുകൾ കൂടി താങ്ങിപ്പിടിച്ച് നാരായണമ്മാനെ
കയ്യാലയിലെ തളത്തിൽ കൊണ്ട് കിടത്തി.
മക്കൾക്ക് കയ്യാല എന്തെന്ന് അറിയണം.
വീടിനോട് ചേർന്ന് ഒരു ഔട്ട്ഹൗസ് എന്ന് കരുതിയാൽ മതി
എന്ന് ഞാൻ പറഞ്ഞു.
മക്കളുടെ മുഖത്ത് സംശയം പാട കെട്ടിയപ്പോൾ ഞാൻ കൂട്ടി
ച്ചേർത്തു.
വിശാലമായ ഒരു ഹാളും രണ്ട് കിടപ്പുമുറികളുമായിരുന്നു
കയ്യാലയ്ക്ക്.
നെല്ല് സൂക്ഷിക്കുന്ന പത്തായവും അവിടെതന്നെയായിരു
ന്നു.
”നാരായണമ്മാന്റെ കാര്യം പറയൂ”
ആദ്യം കൊണ്ടുവന്നത് ഇരിങ്ങാലക്കുടയിൽനിന്നും പാപ്പു
ഡോക്ടറെയാണ്. പാപ്പു ഡോക്ടർ എം.ബി.ബി.എസ്. ആയി
രുന്നില്ല. അതിലും താഴെ എൽ.എം.പി. ആയിരുന്നു.
എന്നുവച്ചാൽ എന്താണ്? – കുട്ടികൾ ചോദ്യരൂപേണ എന്നെ
നോക്കി.
ലൈസൻഷ്യേറ്റ് മെഡിക്കൽ പ്രാക്ടീഷണർ. എന്നുവച്ചാൽ
പ്രാഥമിക ചികിത്സയൊക്കെ ചെയ്യാം. ഓപ്പറേഷനൊന്നും
ചെയ്യാൻ പാടില്ല.
പാപ്പു ഡോക്ടർ രോഗിയെ പരിശോധിച്ച് എന്താണ് പറഞ്ഞ
തെന്ന് എനിക്കറിയില്ല. ചില മരുന്നുകൾ കുറിച്ചുകൊടുത്തു.
മരുന്നുകളൊന്നും ഫലിച്ചില്ല. രോഗിയുടെ സ്ഥിതി കൂടുതൽ
വഷളായിക്കൊണ്ടിരുന്നു.
അപ്പോൾ വലിയ ഡോക്ടറായ ഐപ്പുവിനെ കൊണ്ടുവരാൻ
ആളു പോയി.
എന്റെ ഓർമയിൽ മായാതെ കിടക്കുന്ന ചില ദൃശ്യങ്ങളുണ്ട്.
അല്പം ഉയരത്തിൽ തൂക്കിയ ഒരു കുപ്പിയിൽ നിന്ന് അമ്മാമന്റെ
കൈത്തണ്ടയിലേക്ക് ഘടിപ്പിച്ചിരിക്കുന്ന ഒരു ട്യൂബ്. അത്
ഗ്ലൂക്കോസ് ഡ്രിപ്പായിരുന്നിരിക്കാം എന്ന് ഇപ്പോൾ ഞാൻ ഊഹി
ക്കുന്നു.
കുപ്പിയിലെ ദ്രാവകത്തിന്റെ വിതാനം നിശ്ചലമായപ്പോൾ
മ്ലാനമായ ഡോക്ടറുടെ മുഖം.
തുടർന്ന് ഡോക്ടറോട് അനിയനെ എങ്ങനെയെങ്കിലും രക്ഷ
പ്പെടുത്തണമെന്ന് യാചിക്കുന്ന വല്ല്യമ്മാന്റെ ദയനീയ ചിത്രം.
ഡോക്ടർ ബാഗുമെടുത്ത് പടികടന്നപ്പോഴുണ്ടായ കൂട്ടക്കര
ച്ചിൽ.
വീടും പരിസരങ്ങളും ആളുകളും എപ്പോഴാണ് ശാന്തരായി
മരണത്തിന്റെ തണുപ്പ് ഏറ്റുവാങ്ങിയതെന്ന് എനിക്ക് ഓർമയി
ല്ല.
ഒരു വെളുത്ത മുണ്ട് തലയിലിട്ട് മക്കളോടൊപ്പം പടിയിറ
ങ്ങിയ കോടമുക്കിലെ അമ്മായിയുടെ തിരിച്ചറിയാനാവാത്ത
മുഖഭാവം ഓർമയിലുണ്ട്. അവർ പിന്നീടൊരിക്കലും ഞങ്ങളുടെ
വീട്ടിൽ വന്നിട്ടില്ല.
നാരായണമ്മാന്റെ വിയോഗം ഒരാളുടെ നഷ്ടം മാത്രമായിരു
ന്നില്ല. ഒരു കുടുംബബന്ധത്തിന്റെ തകർച്ചയായിരുന്നു. കുടുംബത്തിന്റെ
തകർച്ചയായിരുന്നു.
അത് ഒരു നീണ്ട വഴക്കിനും വെറുപ്പിനും ശത്രുതയ്ക്കും വഴിവ
യ്ക്കുകയും ചെയ്തു.
നാരായണമ്മാന്റെ യോഗ്യതയ്ക്കും പൗരുഷത്തിനും ചേർന്നവളായിരുന്നില്ല
കോങ്കണ്ണിയായ ലക്ഷ്മിക്കുട്ടി.
മുത്തശ്ശി അത് ഇടയ്ക്കിടെ പറഞ്ഞ് ദു:ഖിക്കാറുണ്ട്.
”ന്റെ മോനെ ആ കോങ്കണ്ണി എന്ത് കൂടോത്രം ചെയ്താ വശപ്പെടുത്ത്യേന്ന്
ദൈവത്തിന് മാത്രേ അറീള്ളൂ”.
നാരായണമ്മാൻ മരിച്ച് പുലകുളിയും അടിയന്തിരവും
കഴിഞ്ഞ ഉടനെതന്നെ അമ്മായി ഭർത്താവിന്റെ സ്വത്തിനു
വേണ്ടി ഇരിങ്ങാലക്കുട മുൻസിഫ് കോടതിയിൽ കേസ് കൊടു
ത്തു. വക്കീൽനോട്ടീസ് കൈപ്പറ്റിയപ്പോൾ കാർന്നോരും മുത്ത
ശ്ശിയും ഒരുമിച്ച് എച്ചുമ്മു അമ്മായിയെ പ്രാകി.
”ന്റെ മോന്റെ ചെതേലെ തീ കെടുന്നേന് മുമ്പ്വന്നെ ആ
രാക്ഷസി അവന്റെ സ്വത്തിന് കേസ് കൊടുത്തിരിക്കുന്നു.
ഈശ്വരാ അവളതനുഭവിക്കാതെ പോട്ടെ”.
കേസ് കൊടുത്ത ദേഷ്യത്തിൽ അമ്മായിയെ നിശിതമായി
തന്നെ കാർന്നോരും മുത്തശ്ശിയും അധിക്ഷേപിച്ചു. തള്ളയും
മോനും ഏകസ്വരത്തിൽ സംസാരിക്കുന്നതും ഒരു പൊതുശത്രുവിനെ
നേരിടാൻ ഒന്നാകുന്നതും കണ്ടപ്പോൾ എനിക്ക് ചിരി
ക്കണോ കരയണോ എന്ന് നിശ്ചയമില്ലാതെയായി.
അപ്പോഴേക്കും നാരായണമ്മാന് കാലത്തുതന്നെ മനംമാറ്റ
ഒടടപപട ഏഴഫസ 2014 ഛടളളണറ 20 7
ത്തിന് കൈവെഷം കൊടുത്തതുകൊണ്ടാണ് പെട്ടെന്ന് ഛർ
ദിയും വയറിളക്കവും ഉണ്ടായതെന്നും ജീവഹാനി വന്നതെന്നും
ഉള്ള നിഗമനത്തിലെത്തി മുത്തശ്ശിയും കാർന്നോരും. അവരത്
ഒരു സംശയമായിട്ടല്ല പറഞ്ഞത്. തീർച്ചയായിട്ടായിരുന്നു.
ഞങ്ങൾക്കാർക്കും എന്തുകൊണ്ടോ അത് വിശ്വസിക്കാൻ
കഴിഞ്ഞില്ല. സ്വന്തം ഭർത്താവിന് ഏതെങ്കിലും സ്ര്തീ വിഷം
കൊടുക്കുമോ? ഭർത്താവിന്റെ അകാലമരണം കൊണ്ട് നഷ്ടപ്പെ
ടുന്നതിനേക്കാൾ എത്രയോ വലുതാണ് അദ്ദേഹം കുറെ നാൾ
കൂടി ജീവിക്കുന്നത്. അത്രയും സാമാന്യബോധമില്ലാത്ത ഒരു
സ്ര്തീയാണ് അവരെന്ന് തോന്നുന്നില്ല. എട്ടും പൊട്ടും തിരിയാത്ത
അഞ്ചാറു പിഞ്ചുകുഞ്ഞുങ്ങളെ അച്ഛനില്ലാതെ വളർത്തിക്കോളാം,
അങ്ങേരുടെ സ്വത്തു മാത്രം മതി എന്ന് തീരുമാനിക്കുന്ന
മൂഢയും നിഷ്ഠൂരയുമായ ഒരു സ്ര്തീയാണ് അവരെന്ന് സങ്കല്പി
ക്കാൻ എനിക്കു കഴിഞ്ഞില്ല. സംശയം അമ്മയോട് പറഞ്ഞ
പ്പോൾ അമ്മയും എന്നെ അനുകൂലിച്ചു. എന്നാൽ മുത്തശ്ശി
യെയും കാർന്നോരെയും പേടിച്ച് ഞങ്ങളാരും അഭിപ്രായപ്രകടനം
നടത്തിയില്ല.
രണ്ടു വീട്ടുകാരും അങ്ങോട്ടുമിങ്ങോട്ടും കടക്കാതെയായി.
കണ്ടാൽ മിണ്ടാതെയായി. കളിച്ചും ചിരിച്ചും പരസ്‌രം കൂടിച്ചേ
ർന്നു കഴിയേണ്ട കുട്ടികളുടെ ഇളംമനസ്സുകളിൽ ശത്രുതയുടെ
വിഷം പടർന്നു. രണ്ടു വീട്ടുകാരും പരസ്പരം പറഞ്ഞുപര
ത്തുന്ന അപവാദങ്ങളിൽ സത്യത്തിന്റെ കണികയുണ്ടോ എന്ന്
ആരും അന്വേഷിച്ചില്ല.
എന്റെ സമപ്രായക്കാരായ ഭാസ്‌കരനും കരുണനും
സ്‌കൂളിൽ വച്ചോ പുറത്തെവിടെയെങ്കിലും വച്ചോ കണ്ടാൽ
കണ്ട ഭാവം നടിക്കാതെ മുഖം തിരിച്ച് നടന്നു.
ഞാനും കൂട്ടുകാരും ചേർന്ന് കോട്ടയും കിളിമാസും കളിക്കുമ്പോഴോ
കുറ്റിയും കോലും കളിക്കുമ്പോഴോ അവർ കാണികളെപ്പോലെ
അകലെ മാറിനിന്നു. എനിക്കത് തീർത്തും അരോ
ചകമായി തോന്നി. എന്നെങ്കിലും എപ്പോഴെങ്കിലും ഇതിന് ഒരറുതി
വരുത്തണം എന്ന് മനസ്സിൽ കുറിച്ചിട്ടു.
പിന്നീട് വളരെ വർഷങ്ങൾക്കുശേഷം അമ്മ പറഞ്ഞുകൊടുത്ത്
വിശാലം എഴുതിയ കത്തിൽ എന്നെ ഏറ്റവും സന്തോഷി
പ്പിച്ച ആ വാർത്തയുണ്ടായിരുന്നു.
”ഇപ്പൊ നാരായണമ്മാന്റെ മക്കളും നമ്മളും തമ്മിൽ ലോഹ്യ
ത്തിലാണ്. പിറന്നാളുകൾക്കും കല്യാണത്തിനുമൊക്കെ രണ്ടുകൂട്ടരും
ക്ഷണിക്കുകയും പോവുകയും ചെയ്യും. വഴക്കും വക്കാണവുമായി
കഴിഞ്ഞിരുന്ന തലമുറ കുറ്റിയറ്റുപോയിരിക്കുന്നു.
ഇപ്പോഴുള്ളവർ മാട്ട്, മാരണം, മന്ത്രവാദം, ആഭിചാരക്രിയകൾ,
കൈവിഷം മുതലായവയിൽ വിശ്വസിക്കുന്നില്ല”.
ശത്രുതയ്ക്ക് അന്ത്യം വരുത്താൻ മുൻകയ്യെടുത്തത്, നാട്ടുകാർ
കുചേലൻ എന്ന് വിളിക്കാറുള്ള ഭാസ്‌കരേട്ടനായിരുന്നു.
സുഭിക്ഷമായ ഭക്ഷണവും സൗകര്യങ്ങളും ഉണ്ടായിട്ടും
ഭാസ്‌കരന്റെ വാരിയെല്ലുകൾ തെളിഞ്ഞുകാണാമായിരുന്നു.
മുന്നോട്ട് വളഞ്ഞുള്ള നടത്തം. ഇവനൊരു കുചേലജന്മമാണല്ലോ
എന്ന് നാരായണമ്മാൻ മദ്രാസിൽ നിന്നു വരുമ്പോഴൊക്കെ
സങ്കടപ്പെട്ടു. ഭാസ്‌കരൻ വളരെക്കാലം ഗൾഫ് രാജ്യങ്ങ
ളിൽ ജീവിക്കുകയും കഷ്ടപ്പെടുകയും ചെയ്തതിന്റെ ഫലമായി
അയാളുടെ ചിന്തകളും പ്രവൃത്തികളും പരിഷ്‌കരിക്കപ്പെടുകയും
തരളമാവുകയും ചെയ്തു. നാട്ടിൻപുറങ്ങളിൽ കുശുമ്പും
കുന്നായ്മയുമായി കഴിയുന്നവർക്ക് ഇടുങ്ങിയ മന:സ്ഥിതിയും
ദുർവിചാരങ്ങളുമായിരിക്കും എന്ന് ഞാൻ എന്നോ മനസ്സിലാക്കി
യിരുന്നു.
മുത്തച്ഛൻ മദ്രാസിൽ പോയിട്ടില്ലേ എന്ന് കൊച്ചുമകൾക്ക്
അറിയണം.
അവൾ കേരളവും മുംബയും ഗൾഫ്‌രാജ്യങ്ങളും സിങ്കപ്പൂരും
ന്യൂസിലാന്റും യൂറോപ്പും അമേരിക്കയുമൊക്കെ പതിനേഴു വയ
സ്സാകുമ്പോഴേക്കും സന്ദർശിച്ചുകഴിഞ്ഞു. ഇന്ത്യയിൽതന്നെ
ഡൽഹിയും കൊൽക്കത്തയും നൈനിത്താളും ഡാർജിലിങ്ങും
കണ്ടുകഴിഞ്ഞു. എന്നാൽ മദ്രാസിൽ പോയിട്ടില്ല. അതുകൊ
ണ്ടാണ് ഞാൻ പോയിട്ടുണ്ടോ എന്നറിയാൻ താൽപര്യം.
എനിക്ക് പത്തുവയസ്സുള്ളപ്പോൾ അച്ഛനോടും അമ്മയോടുമൊപ്പം
മദിരാശിയിൽ പോയിട്ടുണ്ടെന്ന് പറഞ്ഞു. ആ മദിരാശി
യാത്രയുടെ ഓർമകൾ ഞാൻ ചികഞ്ഞെടുക്കാൻ ശ്രമിച്ചു.
നാരായണമ്മാന്റെ മരണശേഷമായിരുന്നു യാത്ര.
അന്ന് ഹോട്ടലുകൾ നടത്തിയിരുന്നത് കുമാരമ്മാനും പരമേശ്വരമ്മാനും
കൂടിയായിരുന്നു.
മദിരാശി യാത്രയാണ് എന്റെ ആദ്യതീവണ്ടിയാത്രയും. ആ
അനുഭവത്തിന്റെ തീവ്രമായ ആഹ്ലാദവും അനുഭൂതിയും ഒരുപക്ഷേ
മറ്റൊരിക്കലും അനുഭവിച്ചിട്ടില്ല. ഒരു പത്തു വയസ്സുകാരന്റെ
സ്വപ്നങ്ങൾക്കും മോഹങ്ങൾക്കും അതിർത്തികളില്ല.
ഞങ്ങൾ പോകാൻ തീരുമാനിച്ചതു മുതൽ ഞാൻ ഒരപ്പൂപ്പൻതാടിപോലെ
പറന്നുനടക്കുകയായിരുന്നു. വിസ്മയങ്ങളും അത്ഭുതകാഴ്ചകളും
നിറഞ്ഞ ഒരു ലോകത്തിന്റെ വാതിൽ എന്റെ
മുന്നിൽ തുറക്കുന്നത് ഞാനക്ഷമയോടെ കാത്തിരുന്നു. വിരലിൽ
ദിവസങ്ങളെണ്ണി. അന്ന് മനസ്സിലുണ്ടായ ആഹ്ലാദവും ഉത്സാഹവും
ഉന്മേഷവും ഇപ്പോൾ പുനർസൃഷ്ടിക്കാനാവില്ല. പറഞ്ഞു
ഫലിപ്പിക്കാനും കഴിയില്ല. എനിക്ക് പത്തുവയസ്സുള്ളപ്പോൾ ഒരു
കുട്ടിയുടെ മനസ്സായിരുന്നു. ഇന്നാകട്ടെ വാർദ്ധക്യം ബാധിച്ച മന
സ്സും. നിങ്ങൾ മനസ്സിൽ കരുതുന്നതാണ് നിങ്ങളുടെ പ്രായം
എന്നൊക്കെ പറയാറുണ്ട്. എനിക്കതിനോട് യോജിപ്പില്ല. എഴുപത്തഞ്ച്
കഴിഞ്ഞ എനികക്ക് മനസ്സിൽ പതിനാറുകാരനാവാം.
പക്ഷേ അതുകൊണ്ട് കാര്യമായില്ലല്ലോ. മനസ്സെത്തുന്നിടത്ത്
ശരീരമെത്താത്ത അവസ്ഥയുണ്ടെന്ന് ഇപ്പോൾ എനിക്ക് നന്നായിട്ടറിയാം.
ശരീരത്തിന്റെ പ്രായവും പരാധീനതകളും വിസ്മരി
ച്ചുകൊണ്ട് നമുക്കൊരു പ്രായം സങ്കല്പിക്കാനാവില്ല. അതുകൊണ്ട്
പത്തുവയസ്സിൽ മദിരാശി എന്ന മഹാനഗരത്തെക്കുറിച്ച്
ഞാൻ ഭാവനയിൽ വരച്ചുചേർത്ത ചിത്രങ്ങളെക്കുറിച്ച്
ഇപ്പോൾ ഒരു ധാരണയുമില്ല. ഓർമകൾക്കും മങ്ങലേറ്റിട്ടുണ്ടാവാം.
എന്നാൽ ചില ഓർമകൾ മനസ്സിൽ തങ്ങിനിൽക്കുന്നുമുണ്ട്.
എന്റെ ഏറ്റവും വലിയ ഹരം തീവണ്ടിയാത്രതന്നെയായിരു
ന്നു. അച്ഛന്റെ വീടിന്റെ പടിക്കൽ ചെന്നുനിന്ന് അതിവേഗം കുതി
ച്ചുപായുന്ന തീവണ്ടികളെ കണ്ടുനിന്ന ബാല്യത്തിന്റെ വിസ്മയം
മുഴുവൻ മനസ്സിൽ കരുതിക്കൊണ്ടാണ് ഞാൻ മദിരാശിയിലേക്ക്
പോകുന്ന തീവണ്ടിയിൽ കല്ലേറ്റുംകര സ്റ്റേഷനിൽ നിന്ന് കയറി
യത്. ആ നിമിഷം മുതൽ പിറ്റേദിവസം മദിരാശിയിലെ അതി
ഗംഭീരമായ സെൻട്രൽ സ്റ്റേഷനിൽ വണ്ടിയിറങ്ങുന്നതുവരെ
ഞാനേതോ സ്വപ്നലോകത്തായിരുന്നു. സ്റ്റേഷനിൽ കുമാരമ്മാനാണോ
പരമേശ്വരമ്മാനാണോ കാത്തുനിന്നിരുന്നതെന്ന് ഓർ
മയില്ല.
അവരിലൊരാളാണ് എന്നത് തീർച്ചതന്നെ. ഞങ്ങളെല്ലാവരും
കൂടി ഒരു ജഡ്ക്കയിലാണ് കയറിയത്. ജഡ്ക്ക എന്നത്
ഒരു ചാവാലിക്കുതിര വലിക്കുന്ന കുതിരവണ്ടിയായിരുന്നു. തീവ
ണ്ടിയാത്ര പോലെ കുതിരവണ്ടിയിലുള്ള യാത്രയും എനിക്ക്
പുത്തൻ അനുഭവമായിരുന്നു. കുതിരയുടെ ദേഹപുഷ്ടിയോ
കുതിരവണ്ടിക്കാരന്റെ കനത്ത മീശയോ ഞാൻ ശ്രദ്ധിച്ചില്ല.
എന്റെ ശ്രദ്ധ മുഴുവൻ കുതിരവണ്ടിക്കാരന്റെ കുതിരയുടെ വേഗം
ഒടടപപട ഏഴഫസ 2014 ഛടളളണറ 20 8
കൂട്ടാൻ ഉണ്ടാക്കിക്കൊണ്ടിരുന്ന ഒരു പ്രത്യേക ശബ്ദത്തിലും
കുതിരക്കുളമ്പടികളുടെ താളത്തിലും കുടമണിയൊച്ചകളിലുമായിരുന്നു.
അതുകൂടാതെ തെരുവിൽ തിങ്ങി നീങ്ങുന്ന ജനസഞ്ച
യത്തിലും.
സ്റ്റേഷനിൽ നിന്ന് ചൂളൈയിലെ വെപ്പേരി എന്ന സ്ഥലത്തേ
ക്കാണ് ഞങ്ങൾ പോയത്. അവിടെയായിരുന്നു ഹോട്ടലും താമസസ്ഥലവും.
രണ്ടു കിടപ്പുമുറികളും കിടപ്പുമുറിയേക്കാൾ വിശാലമായ ടെറ
സ്സുമുള്ള ഒരു തമിഴ്‌നാടൻ വീട്. വീടിനു താഴെയാണ് വീട്ടുടമ
സ്ഥനും കുടുംബവും പശുക്കളും താമസിക്കുന്നത്. കടന്നു
ചെല്ലുന്ന സ്ഥലത്തിന് കൂടം എന്നാണത്രെ പറയുക. കൂടത്തിൽ
നൂൽബന്ധമില്ലാതെ ഇരുന്നാണ് സ്ര്തീകളുടെ കുളി. നീരാട്ടം
ആഴ്ചയിൽ രണ്ടു ദിവസമാണെന്ന് തോന്നുന്നു. പിന്നെ മുഖത്ത്
മഞ്ഞൾ തേക്കുന്ന ദിവസങ്ങളിലും. ആ സമയം പുരുഷന്മാർക്ക്
വീടിന്റെ നാലയലത്തുപോലും പ്രവേശനമില്ല.
എന്റെ മകളും കൊച്ചുമകളും കേൾക്കാതെ വായനക്കാരോട്
ഒരു രഹസ്യം പറയാം:
വർഷങ്ങൾക്കുശേഷം ഞാൻ ഡിഗ്രിയെടുത്ത് മദ്രാസിൽ
ഭാഗ്യപരീക്ഷണം നടത്തുകയുണ്ടായി. അന്ന് കാശ് മുടക്കി
ലോഡ്ജിലും മറ്റും താമസിക്കാനുള്ള പരിത:സ്ഥിതിയുണ്ടായി
രുന്നില്ല. അതുകൊണ്ട് നാട്ടുകാരനായ നാരായണൻ നായരുടെ
രണ്ട് ബന്ധുക്കളുടെ കൂടെ കൂടി. നാരായണൻ നായരും കുടുംബവും
അടുത്ത തെരുവിൽ. നാരായണൻ നായരെ ഞാൻ എളു
പ്പത്തിനുവേണ്ടി നാനാ എന്നാണ് വിളിച്ചിരുന്നത്. നാനായ്ക്ക്
നൈറ്റ് ഷിഫ്റ്റുള്ള ദിവസം ഞാൻ കാലത്തു ചെന്ന് പുള്ളിയുടെ
ഉറക്കം കെടുത്താറുണ്ട്.
ഒരു ദിവസം അങ്ങനെ ചെന്നപ്പോൾ വീടിന്റെ തെരുവിലേ
ക്കുള്ള വാതിൽ അടഞ്ഞുകിടക്കുന്നു. സാധാരണ പതിവില്ലാത്ത
താണ് അത്. ഞാൻ തെല്ലിട സംശയിച്ചു നിന്നു. വീട്ടുടമസ്ഥരോട്
അവരെവിടെ എന്നന്വേഷിക്കാമെന്ന് കരുതി വാതിൽ തള്ളിത്തുറന്നു.
ദൈവമേ, അപ്പോൾ കണ്ട കാഴ്ച. ഒരു സ്ര്തീ പൂർണ നഗ്ന
യായി അലറിക്കൊണ്ട് അകത്തേക്കോടുന്നു. ഞാൻ തെല്ലിട ചലനമറ്റ്
നിന്നു. ഒരു സ്ര്തീയുടെ തത്സ്വരൂപം ഞാൻ ആദ്യമായി കാണുകയായിരുന്നു.
അത് എന്റെ മനസ്സിൽ നിറച്ചത് ഭയം മാത്രമായി
രുന്നു. അതിനുശേഷം നാനായുടെ ഉറക്കം കെടുത്താനും സൊറ
പറയാനും ഞാനവിടെ പോയിട്ടില്ല.
വീടിന് മുന്നിലുള്ള ചെറിയ തെരുവിൽ സദാ ജനസഞ്ചാരമു
ണ്ട്. ചെറിയ തെരുവ് ചെന്നുചേരുന്നത് ചൂളൈ ഹൈറോഡ്
എന്ന വലിയ തെരുവിലാണ്. അവിടെയാണ് അമ്മാമന്മാരുടെ
ഹോട്ടലായ അന്നപൂർണ ഹിന്ദു മിലിറ്ററി ഹോട്ടൽ. അന്ന്
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല എന്നാണ് എന്റെ ഓർമ.
സാമാന്യം ഭേദപ്പെട്ടതെന്നല്ലാതെ അന്നത്തെ നിലയ്ക്കും അത് ഒരു
മുന്തിയ ഹോട്ടലായിരുന്നില്ല. ചൂരൽകൊണ്ടാണെന്ന് തോന്നു
ന്നു, വളച്ചുണ്ടാക്കിയ കസേരകളും മാർബിൾ മേശകളുമായി
രുന്നു അവിടെ. പിന്നീട് ഇങ്ങനെയുള്ള കസേരകളും മേശകളും
ഞാൻ കാണുന്നത് ബോംബെയിലെ ഇറാനി ഹോട്ടലുകളിലാണ്.
ഞാൻ ഹോട്ടൽ വിഭവങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഓംലെ
റ്റാണ്. ഇഡ്ഡലിയും ദോശയുമൊക്കെ വീട്ടിലും കിട്ടുന്നതാണല്ലോ.
ഹോട്ടലിൽ ചെന്നാൽ നേരെ അടുക്കളയിലേക്ക് നടക്കു
ന്നത് എന്റെ പതിവായി. അവിടെ ചെന്നാൽ പാചകക്കാരൻ
ദാമോദരന് അറിയാം എനിക്ക് എന്താ വേണ്ടതെന്ന്. അയാൾ
ഉടനെ ഒരു മുട്ട പൊട്ടിച്ച് ഉള്ളിയും പച്ചമുളകും കരിവേപ്പിലയും
കൊത്തിയരിഞ്ഞ് വച്ചിരിക്കുന്നതിൽ നിന്ന് കുറച്ച് വാരിയിട്ട് നിമി
ഷങ്ങൾക്കകം ദോശ പോലെ ഓംലെറ്റ് ചുട്ടെടുക്കുന്നു. ചൂടോടെ
ഞാനതകത്താക്കുന്നു. പലപ്പോഴും ഒന്നിന്മേൽ അവസാനിക്കാറില്ല.
പത്തോ പതിനഞ്ചോ ദിവസത്തെ മദിരാശിവാസത്തിൽ
ഞാൻ തിന്നുതീർത്ത ഓംലെറ്റിന് കണക്കില്ല. അതുകൊ
ണ്ടാവാം പിൽക്കാലത്ത് എനിക്ക് കൊളസ്‌ട്രോൾ നിയന്ത്രി
ക്കാൻ മരുന്ന് കഴിക്കേണ്ടിവന്നത്. എന്റെ നിഗമനം ശരിയാവണമെന്നില്ല.
വളർന്നതിനുശേഷം കൊഴുപ്പ് കൂടുതലുള്ള
ഭക്ഷണം കഴിച്ചതുകൊണ്ടുമാവാം സ്റ്റാറ്റിൻ എന്ന മരുന്നിനെ
ആശ്രയിക്കേണ്ടിവന്നത്.
ചൂളൈയിലുള്ള അന്നപൂർണ ഹോട്ടൽ കൂടാതെ, ആനക്കവുണിയിൽ
മറ്റൊരു ഹോട്ടലും ഉണ്ടായിരുന്നു. ആനക്കവുണി എന്ന്
തമിഴിൽ പറയുന്ന സ്ഥലത്തിന് ഇംഗ്ലീഷിൽ എലിഫന്റ് ഗെയ്റ്റ്
എന്നാണ് പറയുക. ആനക്കവുണിയിലെ ഹോട്ടലിന്റെ പേർ
ഇപ്പോൾ ഓർമയിലില്ല. അന്നപൂർണേശ്വരി മിലിറ്ററി ഹോട്ടൽ
എന്നായിരുന്നില്ലേ എന്ന് അവ്യക്തമായ സംശയമുണ്ട്. തീർത്തുപറയാനാവില്ല.
ചൂളൈമേട്ടിലെ ഹോട്ടലിനേക്കാൾ മുന്തിയതായിരുന്നു
ആനക്കവുണി ഹോട്ടൽ. അവിടെ മിക്കവാറും സമയ
ങ്ങളിൽ മദ്രാസ് പോലീസിലെ ഹെഡ്‌കോൺസ്റ്റബിൾ തൃപ്രയാ
ർകാരൻ ഗോപാലൻ നായർ ഗല്ലാവിനടുത്ത് (പണപ്പെട്ടി)
തന്നെ ഒരു കസേരയിൽ രക്ഷകന്റെയും നിയമപാലകന്റെയും
സമ്മിശ്രഭാവത്തിൽ ഇരിക്കുന്നുണ്ടാവും. അതുകൊണ്ട് ചൂളൈയിലെപ്പോലെ
സോമ്പേരികളെ(റൗഡികളെ)ക്കൊണ്ടുള്ള ശല്യം
ഇല്ല. ഒരുത്തനും വയറു മുട്ടെ തിന്ന് കാശു കൊടുക്കാതെ ഇറ
ങ്ങിപ്പോകാൻ ധൈര്യപ്പെടില്ല. അതുകൊണ്ടുതന്നെ ആനക്ക
വുണി ഹോട്ടലിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാണ്.
അതിന്റെ മുഴുവൻ ക്രെഡിറ്റും തനിക്കാണെന്ന് ഇംഗ്ലീഷിൽ വലി
ച്ചുനീട്ടി ഒപ്പിടാനറിയാവുന്ന മാനേജർ മൂക്കണാൻ മാധവമേനോൻ
അവകാശപ്പെടുന്നു.
പറഞ്ഞുവരുമ്പോൾ മൂക്കണാൻ നമ്മുടെതന്നെ വീട്ടിലെയാണ്.
മറ്റൊരു താവഴിയാണെന്നു മാത്രം. എട്ടാംക്ലാസോ ഒമ്പതാം
ക്ലാസോ വരെ പഠിച്ചിട്ടുണ്ട്. കുറെക്കാലം മദിരാശിയിൽ ഏതോ
ഒരു ധ്വര(വെള്ളക്കാരൻ സായ്പിനെ തമിഴന്മാർ ദൊരൈ അല്ലെ
ങ്കിൽ ധ്വര എന്ന് പറയുന്നു)യുടെ വീട്ടിൽ ജോലിക്കു നിന്നിട്ടുണ്ട്.
മദിരാശി ഈസ്റ്റിന്ത്യാ കമ്പനിയുടെ പ്രധാനപ്പെട്ട ഭരണകേന്ദ്ര
ങ്ങളിലൊന്നായിരുന്നതു കൊണ്ട് മദിരാശിയിൽ ധാരാളം വെള്ള
ക്കാർ താമസിച്ചിരുന്നു. അവരിൽ നിന്ന് വീണുകിട്ടിയ ഇംഗ്ലീ
ഷിന്റെ പൊട്ടും പൊടിയും കൊണ്ട് ചിലരൊക്കെ സാമാന്യം ഭേദപ്പെട്ട
ജോലികളിലേർപ്പെട്ടിരുന്നു. മൂക്കണാൻ മാധവമേനോന്
അത് തരപ്പെടാതിരുന്നതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, ശരി
യായി ചെവി കേൾക്കായ്ക. രണ്ട്, മൂക്കുകൊണ്ടുള്ള സംസാരം.
എന്നാൽ തനിക്കെന്തെങ്കിലും പോരായ്മകളുണ്ടെന്ന് മാനേജർ
വിശ്വസിക്കുന്നില്ല.
ഞാൻ അദ്ദേഹത്തെ ആദരപൂർവം മാധമ്മാൻ എന്ന് വിളി
ച്ചുതുടങ്ങിയതുകൊണ്ട് എന്റെ കാര്യങ്ങളിൽ മാധമ്മാൻ
പ്രത്യേകം ശ്രദ്ധ വച്ചു. കുറച്ചു ദിവസങ്ങൾ കൊണ്ട് മദിരാശിയെ
കുറിച്ച് ചിലതൊക്കെ അറിയാൻ അത് കാരണമായി. മാധമ്മാൻ
ആദ്യമായി എന്നെ കൂട്ടിക്കൊണ്ടുപോയത് പ്യാരീസ് കോർണറി
ലേക്കാണ്. പ്യാരീസ് കോർണർ വരുന്നതിനു മുമ്പ് ബ്രിട്ടീഷുകാർ
സ്ഥാപിച്ചത് സെന്റ് ജോർജ് കോട്ടയാണ് (ഫോർട്ട് സെന്റ്
ജോർജ്). കോട്ടയ്ക്കുള്ളിൽ വെള്ളക്കാർ മാത്രം താമസിക്കുന്ന
ജോർജ് ടൗൺ രൂപം കൊണ്ടു. കോട്ടയ്ക്കു പുറത്ത് ബ്രിട്ടീഷുകാരെ
സേവിക്കാൻ വേണ്ടി നാട്ടുകാർ പാർപ്പിടങ്ങളുണ്ടാക്കി. അതിനെ
സ്വാഭാവികമായും ‘ബ്ലാക്ക് ടൗൺ അഥവാ കറുത്ത പട്ടണം’
ഒടടപപട ഏഴഫസ 2014 ഛടളളണറ 20 9
എന്ന് വിളിച്ചു. മദ്രാസ് ഹൈക്കോർട്ട് സ്ഥാപിച്ചിരിക്കുന്നത്
ജോർജ് ടൗണിലാണ്. ഇതിനു സമീപമാണ് ചൈനാ ബജാറും
ബർമാ ബജാറുമൊക്കെ. ബർമാ ബജാർ വിദേശ നിർമിത വസ്തു
ക്കളുടെ വ്യാപാരകേന്ദ്രമാണ്. അവിടെ കിട്ടാത്തതായി ഒന്നുമി
ല്ല. ചൈനീസ് സാധനങ്ങൾക്ക് പ്രസിദ്ധി കേട്ട ചൈനാ ബജാറും
ലൈറ്റ് ഹൗസുമൊക്കെ ഇവിടെ സ്ഥിതിചെയ്യുന്നു.
മാധമ്മാൻ പറഞ്ഞുതന്ന പേരുകൾ അപ്പാടെ ഓർത്തുവ
യ്ക്കാൻ എനിക്കായില്ല. പൊട്ടുംപൊടിയുമായി ചിലതൊക്കെ മന
സ്സിൽ തങ്ങിനിന്നു എന്നേയുള്ളൂ. മാധമ്മാൻ കൊണ്ടുപോയ
മറ്റൊരു പ്രധാന സ്ഥലം കൊത്തുവാൾ ചാവടിയിലെ പച്ചക്കറി
മാർക്കറ്റാണ്. നാട്ടിൽ പച്ചക്കറിക്കു മാത്രമായി ഒരു ചന്തയുണ്ടോ
എന്നുപോലും എനിക്കറിയില്ല. നാട്ടിൽ കൂട്ടാൻ വയ്ക്കാൻ
നേരത്ത് പറമ്പിലേക്കിറങ്ങി കണ്ണിൽ കാണുന്നത് പറിച്ചെടുക്കു
ന്നതായിരുന്നു അമ്മയുടെ സ്വഭാവം. അത് ഒരു പപ്പായയാവാം,
ഒരു മൂട് ചേനയാവാം, ഒരു കട ചേമ്പാവാം, മുറ്റത്തുള്ള കടപ്ലാവിന്റെ
ചക്കയാവാം, മാങ്ങയും ചക്കയും ഉള്ള കാലമാണെങ്കിൽ
അതാവാം. ഇന്ന് ഇന്ന കൂട്ടാൻ വേണമെന്ന മുൻ നിശ്ചയങ്ങൾ
പതിവില്ല. അതുകൊണ്ട് ഞങ്ങൾ പച്ചക്കറി വാങ്ങാറില്ല.
ഇവിടെ കൊത്തുവാൾ ചാവടിയിൽ ലോകത്തിലെ സകല
മനുഷ്യർക്കും തിന്നാനുള്ള പച്ചക്കറിയുള്ളതായി എനിക്ക്
തോന്നി. വട്ടാണയും കൊത്തവരയ്ക്കയും ചേമ്പും പയറും വഴുതിനങ്ങയും
കൊച്ചുപർവതങ്ങൾ പോലെ കുന്നുകൂടി കിടക്കു
ന്നു. കച്ചവടക്കാരിൽ പലരും മാധമ്മാന് വണക്കം പറഞ്ഞു.
സ്വാതന്ത്ര്യദിനത്തിന് പരേഡ് നോക്കി കാണുന്ന ഒരു മന്ത്രിയുടെ
ഗമയിൽ മാധമ്മാൻ നടന്നു. ഞാൻ പുറകെയും.
മാധമ്മാൻ ശരിക്കും അന്നുകാലത്ത് പത്താംക്ലാസ് പാസ്സായിരുന്നെങ്കിൽ
മദിരാശിയിൽ നല്ലൊരു ജോലി നേടിയെടുക്കാമായിരുന്നു.
”എന്തു ചെയ്യാം. തലവിധി ഇങ്ങനെയായി. എന്നാലും
ഹോട്ടലിലെ ജോലിക്കാരെല്ലാം മാനേജരയ്യാ എന്ന് കൂപ്പിടുമ്പോൾ
റൊമ്പം സന്തോഷം താനല്ലവാ?”
എത്രയോ കൊല്ലങ്ങൾക്കു മുമ്പ് ജഡ്ക്കാ വണ്ടിയിലും
ട്രാമിലും കയറി അച്ഛനമ്മമാരോടൊപ്പം മദിരാശി കണ്ടതിന്റെ
ഓർമകൾ കാലത്തിന്റെ ചിതൽ തിന്ന് ദ്രവിച്ചു പോയിരിക്കുന്നു.
അന്നത്തെ ഫോട്ടോകളൊന്നുമില്ലേ എന്ന് പൂജയുടെ
ചോദ്യം.
ഞാൻ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഇന്നത്തെപ്പോലെ കഴുത്തിൽ ക്യാമറയും തൂക്കി നടക്കുന്ന
പതിവൊന്നും അക്കാലത്തില്ല.
എന്നാലും ഞങ്ങൾ ഒരു സ്റ്റുഡിയോയിൽ പോയി ഫോട്ടോ
എടുത്തതായി ഓർമയുണ്ട്. ട്രൗസറിൽ നിൽക്കുന്ന എന്റെ
ഫോട്ടോ എനിക്കുതന്നെ ഇഷ്ടമായില്ല. ഫോട്ടോ എടുക്കുന്ന
ആൾ ലൈറ്റുകളെല്ലാം തെളിയിച്ചപ്പോൾ എന്റെ കണ്ണടഞ്ഞുപോയി.
ഞാൻ കണ്ണടച്ചു നിൽക്കുന്ന ആ ഫോട്ടോ പിന്നീട് എവിടെ
പോയി എന്ന് ഒരു പിടിയുമില്ല.
അത് കേട്ടപ്പോൾ പൂജയുടെ മുഖം ഖേദംകൊണ്ട് ചുവന്നു.
”പുവർ പുവർ മോത്‌സ്”
പതിനേഴ് വയസ്സ് തികയുന്ന പൂജയുടെ ആയിരക്കണക്കിന്
ഫോട്ടോകളുണ്ട്. അവ ഫെയ്‌സ്ബുക്കിലും ഇന്റർനെറ്റിലും ചിരപ്രതിഷ്ഠ
നേടിയിട്ടുണ്ട്.
അതൊരു കാലം. ഇത് മറ്റൊരു കാലം. ഇനിയും പുതിയ
കണ്ടുപിടിത്തങ്ങളും മാറ്റങ്ങളുമായി കാലത്തിന്റെ ഒഴുക്ക് തുടർ
ന്നുകൊണ്ടേയിരിക്കും. ഇന്ന് നാം ഉപയോഗിക്കുന്ന ഉപകരണ
ങ്ങളും സംവിധാനങ്ങളും നമ്മൾതന്നെയും പുറന്തള്ളപ്പെടും.
സ്‌കൂളിൽ നിന്ന് മടങ്ങുമ്പോൾ കാലിൽ ചെരുപ്പിടാതെ കൂട്ടുകാരോടൊപ്പം
പൂഴിമണ്ണ് പറപ്പിച്ച് വീട്ടിലേക്ക് തിരിച്ചുപോകാറുള്ള
വഴിയിലൂടെയായിരുന്നു, ഞങ്ങളുടെ യാത്ര. കഴിഞ്ഞ അര നൂറ്റാ
ണ്ടിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ കിടക്കുന്ന ചെമ്മൺ
പാത. സ്‌കൂളിന്റെ പിൻവശത്ത് കന്നുകാലികളും മനുഷ്യരും
ഒരേപോലെ ഇറങ്ങി കുളിക്കാറുള്ള ഒരു കുളം എന്റെ ഓർമയി
ലുണ്ടായിരുന്നു. വീതിയേക്കാൾ നീളമുള്ള കുളം. അതവിടെ
ഉണ്ടോ എന്ന് എനിക്കറിയില്ല. അതിനപ്പുറത്തുള്ള പുവ്വശ്ശേരി
ക്കാവ് അമ്പലത്തിന്റെ തൂവെള്ള ചുമരുകൾ ചിരിച്ചുകൊണ്ടു
നിന്നു. പുതിയൊരു ദീപസ്തംഭം ആരോ സംഭാവന ചെയ്തതാവാം.
പണ്ട് പുവ്വശ്ശേരിക്കാവിലെ താലപ്പൊലിക്ക് സംഭാവന പിരി
ക്കാൻ രശീതിപ്പുസ്തകങ്ങളുമായി ചെറുപ്പക്കാർ വൃശ്ചികമാസം
മുതൽ ഇറങ്ങാറുണ്ട്. കുംഭമാസത്തിലാണ് താലപ്പൊലി. എന്റെ
ഓർമയിൽ താലപ്പൊലിക്ക് ഒരാനയേ പതിവുള്ളൂ. പിന്നീട് അത്
മൂന്നും അഞ്ചുമായി വർദ്ധിച്ചതായി അറിഞ്ഞു. ഇപ്പോൾ പതി
നഞ്ചാനയും വെടിക്കെട്ടും ഉണ്ടെന്ന് കേൾക്കുന്നു.
മുത്തച്ഛൻ താലപ്പൊലി കണ്ടിട്ടുണ്ടോ എന്ന് പൂജ ചോദിച്ചു.
പത്തറുപത് കൊല്ലം മുമ്പ്, ഞാൻ പറഞ്ഞു. അന്ന് പാടത്ത്
പനമ്പുകൾ കൊണ്ട് മറച്ച ചെറിയ സ്റ്റാളുകളിൽ മെത്തപ്പായ,
തഴപ്പായ, ചവിട്ടി, വിശറി മുതലായവ വിൽക്കാൻ കച്ചവടക്കാരെത്തും.
വളക്കച്ചവടക്കാരും ആന-മയിൽ-ഒട്ടകം
കളിക്കുന്നവരും കട്ടയുടച്ച പാടത്ത് പെട്രോമാക്‌സുകൾ
കത്തിച്ച് നിരന്നിരിക്കും. നാട്ടിലെ കേഡികൾ അന്ന് വെള്ളമടിച്ച്
വഴക്കുണ്ടാക്കാനുള്ള വഴികൾ നോക്കി നടക്കുന്നുണ്ടാകും.
അന്നത്തെ പേരുകേട്ട കേഡികൾ മൂന്നുപേരായിരുന്നു. കാക്ക
മാധവൻ, മേസ്ര്തിയുടെ മകൻ കൃഷ്ണൻകുട്ടി, ചോനേടൻ ലോന
പ്പൻ. അവർ മൂന്നുപേരും ഒത്തുകൂടുന്നിടത്ത് അടി ഉറപ്പാണ്.
മുത്തച്ഛൻ അവരെ കണ്ടിട്ടുണ്ടോ എന്ന് പൂജ.
”കണ്ടിട്ടുണ്ട്”
”അവർ കണ്ടാൽ പേടി തോന്നുംവിധം ഭയങ്കരന്മാരാണോ?”
മോൾടെ ചോദ്യം കേട്ട് ഞാൻ ചിരിച്ചു. ഭയമല്ല, സഹതാപമാണ്
തോന്നുക. നാട്ടുകാരുടെയും പോലീസിന്റെയും തല്ലുകൊണ്ട്
അവരുടെ നല്ല എല്ലുകളെല്ലാം നുറുങ്ങിയിരുന്നു. കാക്ക
മാധവന് മാത്രമാണ് തണ്ടും തടിയും കൊമ്പൻമീശയും ഉണ്ടായിരുന്നത്.
കൃഷ്ണൻകുട്ടിക്ക് ഇടി കൊണ്ട് ക്ഷയം വന്നിരുന്നു.
ലോനപ്പൻ കാലത്ത് മുതൽ കുടിക്കുന്നതുകൊണ്ട് കാല്
നിലത്ത് ഉറയ്ക്കാറില്ല. എങ്കിലും അവർ കേഡികളായതുകൊണ്ടും
നാട്ടുകാരായതുകൊണ്ടും പലരും അവരുടെ വഴി മുടക്കാതെ ഒഴി
ഞ്ഞുമാറി.
ഒരു താലപ്പൊലിക്ക് അവരെ കമ്മറ്റിക്കാർ ആദരിക്കാത്തതി
നായിരുന്നു, കലഹം. കമ്മറ്റിയിൽ തെക്കുംമുറിയിൽ നിന്ന് തടി
മിടുക്കുള്ള മൂന്നുനാല് ചെറുപ്പക്കാരും ഉണ്ടായിരുന്നു. മൂവർ
സംഘം അലമ്പുണ്ടാക്കിയാൽ അവരെ നേരിടാൻ തന്നെ ചെറു
പ്പക്കാർ തീരുമാനിച്ചിരുന്നു.
വൈകുന്നേരം ദീപാരാധനയ്ക്ക് നട അടച്ചപ്പോൾ ഭക്തന്മാരെല്ലാം
അമ്പലത്തിലേക്ക് കടന്നു. താലപ്പൊലി കമ്മറ്റിയിലെ
തെക്കുംമുറിക്കാർ മാത്രം റൗഡികളുടെ വരവും കാത്തിരുന്നു.
പ്രതീക്ഷിച്ചപോലെ നട തുറക്കുന്ന സമയം നോക്കി ത്രിമൂർത്തി
കൾ കയറിവന്നു. കമ്മറ്റിക്കാരായ ചെറുപ്പക്കാർ അവരെ കണ്ട
ഭാവം നടിച്ചില്ല. ഇരിക്കാൻ ക്ഷണിച്ചില്ല.
കാക്ക മാധവൻ കണ്ണു ചുവപ്പിച്ച് മീശ പിരിച്ചുകൊണ്ട് അലറി.
”മാന്യമ്മാരെ കണ്ടാലറിയില്ലെടാ തെണ്ടികളേ?”
ഒടടപപട ഏഴഫസ 2014 ഛടളളണറ 20 10
അത് പറഞ്ഞു തീരുന്നതിനു മുമ്പ് തെക്കുമ്മുറിക്കാരൻ
എണീറ്റ് കാലു മടക്കി മാധവനെ തൊഴിച്ചു. മാധവൻ പെട്ടെന്ന്
ഇരുന്നുപോയി. അതു കണ്ടുനിന്ന കൃഷ്ണൻകുട്ടി ചാടി അടു
ത്തപ്പോഴേക്കും രണ്ടാമത്തെ ചെറുപ്പക്കാരൻ അയാളുടെ കരണത്ത്
പടക്കം പൊട്ടിച്ചു. പിന്നെ തെല്ലിട അടിയുടെ ശബ്ദം
മാത്രമേ കേട്ടുള്ളൂ. നിലത്ത് വിരിച്ചിരുന്ന ജമുക്കാളത്തിൽ മുറു
ക്കിത്തുപ്പിയതുപോലെ ചോര വീണിരുന്നു. ദീപാരാധന
കഴിഞ്ഞ് പുറത്തുവന്ന ഭക്തന്മാർ കണ്ടത് ‘ശോണിതവുമണി
ഞ്ഞല്ലോ ശിവ ശിവ’ എന്ന മട്ടിൽ കിടക്കുന്ന സ്ഥലത്തെ പ്രധാന
റൗഡികളെയാണ്. നാട്ടുകാരിൽ ചിലർ തന്നെ ഇടപെട്ട് അവരെ
വീടുകളിലേക്കയച്ചു. നല്ലൊരു ദിവസമായിട്ട് കൂടുതൽ കുഴപ്പ
ങ്ങൾ വേണ്ടെന്നുവച്ച് കമ്മറ്റിക്കാരും ശാന്തരായി. പിന്നെ താലപ്പൊലി
എഴുന്നള്ളിപ്പും പഞ്ചവാദ്യവും വെടിക്കെട്ടും പതിവുപോലെ
നടന്നു.

Previous Post

മലയാളിയുടെ പ്രബുദ്ധമായ കള്ളവാറ്റ്

Next Post

ഹർ-കി-ദൂൺ താഴ്‌വര: സ്വർഗാരോഹിണിയുടെ മടിത്തട്ടിലെ ദൈവങ്ങളുടെ തൊട്ടിൽ

Related Articles

Lekhanam-3

4. ജലസ്പർശങ്ങൾ

Lekhanam-3

14. സ്‌മൃതിപഥങ്ങൾ: പഴയ ലോഡ്ജ്

Lekhanam-3

ജനയുഗം യാത്രയും കാമ്പിശ്ശേരി കരുണാകരനും

Lekhanam-3

2. മദിരാശി യാത്ര

Lekhanam-3

5. കലാലയവർണങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ബാലകൃഷ്ണൻ

ജനയുഗം യാത്രയും കാമ്പിശ്ശേരി...

ബാലകൃഷ്ണൻ 

കൊച്ചി കണ്ടവന് അച്ചി വേണ്ട; കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന് പ്രായമായവർ പറയുന്ന...

അസ്തമയത്തിനു നേരെ നടക്കുന്നവർ

ബാലകൃഷ്ണൻ 

(നോവൽ) ബാലകൃഷ്ണൻ ചിന്ത പബ്ലിഷേഴ്സ് വില 140 രൂപ. മുംബൈ പോലുള്ള മഹാനഗരത്തിൽ ജീവിക്കുമ്പോഴും...

ദീവാളി സ്വീറ്റ്‌സ്

ബാലകൃഷ്ണൻ 

'ഇക്കൊല്ലം ദീവാളിക്ക് നമ്മളെന്താ വാങ്ങ്വാ?' എന്ന പതിവു ചോദ്യവുമായിട്ടാണ് ഭാര്യ ചായ കൊണ്ടു വന്നത്....

15. അക്ഷരലോകം

ബാലകൃഷ്ണൻ 

പ്രശസ്ത സാഹിത്യകാരനായ ബാലകൃഷ്ണന്റെ ഓർമക്കുറിപ്പുകൾ. നഗരത്തിന്റെ മുഖം, മൃഗതൃഷ്ണ, കുതിര, ഫർണസ്, ആൽബം, ഭാഗ്യാന്വേഷികൾ,...

14. സ്‌മൃതിപഥങ്ങൾ: പഴയ...

ബാലകൃഷ്ണൻ 

പ്രശസ്ത സാഹിത്യകാരനായ ബാലകൃഷ്ണന്റെ ഓർമക്കുറിപ്പുകൾ. നഗരത്തിന്റെ മുഖം, മൃഗതൃഷ്ണ, കുതിര, ഫർണസ്, ആൽബം, ഭാഗ്യാന്വേഷികൾ,...

13. അംഗീകാരം എന്ന...

ബാലകൃഷ്ണൻ 

എന്നോട് പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: ''താങ്കള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയിട്ടുണ്ടോ?'' കുഴക്കുന്ന ചോദ്യമാണിത്....

12. കഥകളുടെ രാജ്ഞി

ബാലകൃഷ്ണൻ 

പ്രശസ്ത സാഹിത്യകാരനായ ബാലകൃഷ്ണന്റെ ഓർമക്കുറിപ്പുകൾ. നഗര ത്തിന്റെ മുഖം, മൃഗതൃഷ്ണ, കുതിര, ഫർണസ്, ആൽബം,...

11. യുദ്ധവും സമാധാനവും

ബാലകൃഷ്ണൻ 

1971 ഡിസംബർ 3ന് ഇ ന്ത്യയുടെ പതിനൊന്ന് എയർ ഫീൽഡുകളിൽ പാകി സ്ഥാൻ നടത്തിയ...

10. പുതുമണം മാറാത്ത...

ബാലകൃഷ്ണൻ 

കല്യാണം കഴിഞ്ഞപ്പോള്‍ ഞാന്‍ നിസ്വനായിരുന്നു. അതിന് മുമ്പ് പണം ഉണ്ടായിരുന്നു എന്ന് ഇതിനര്‍ത്ഥമില്ല. എന്റെ...

9. സുകൃതം

ബാലകൃഷ്ണൻ 

''ഇനി അച്ഛന്റേയും അമ്മയുടേയും കല്യാണം എങ്ങനെ നടന്നു എന്ന് പറയൂ''. സംഗീത പറഞ്ഞു. ''നാല്‍പ്പത്തേഴ്...

8. എഴുത്തുകാരന്റെ മേല്‍വിലാസം

ബാലകൃഷ്ണൻ 

ജനയുഗത്തില്‍ നോവല്‍ വന്നതിനുശേഷം പല പ്രസിദ്ധീകരണങ്ങളും നോവലോ കഥയോ ആവശ്യപ്പെട്ടുകൊണ്ട് എന്നെ വിസ്മയിപ്പിച്ചു. എനിക്ക്...

7. എഴുത്തിന്റെ കളരി

ബാലകൃഷ്ണൻ 

ഏഴ് എഴുത്തിന്റെ കളരി നന്നായി ചിത്രം വരയ്ക്കുന്ന ഒരു കൂട്ടുകാരനുണ്ടായിരുന്നു, എനിക്ക്. വി.കെ. ശങ്കരൻ....

6. അകാലത്തിൽ പൊലിഞ്ഞ...

ബാലകൃഷ്ണൻ 

ആറ് ചൊവ്വന്നൂര് പോയി കല്യാണം കഴി ക്കാനുള്ള കാരണം കുട്ടികൾക്ക് അറിയണം. പ്രത്യേകിച്ച് കാരണമൊന്നുമില്ല....

5. കലാലയവർണങ്ങൾ

ബാലകൃഷ്ണൻ 

എന്റെ കോളേജ് വിദ്യാഭ്യാസത്തെക്കുറിച്ച് അറിയാൻ കുട്ടികൾ താൽപര്യം പ്രകടിപ്പിച്ചു. മാത്രമല്ല, സൗകര്യപ്പെടു മെങ്കിൽ കോളേജ്...

4. ജലസ്പർശങ്ങൾ

ബാലകൃഷ്ണൻ 

വീട്ടിലേക്ക് പോകുമ്പോൾ കൊച്ചുമകൾ ചോദിച്ചു: ''മുത്തച്ഛന്റെ ഗ്രാമം എത്രത്തോളം മാറിയിട്ടുണ്ട്?'' ഞാൻ കാറിലിരുന്ന് ചുറ്റും...

3. വെളിച്ചപ്പാട്

ബാലകൃഷ്ണൻ 

അമ്പലത്തെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നപ്പോൾ പൂജയ്ക്ക് ഒന്നിറങ്ങി കാണണമെന്ന് മോഹം. മുൻവശത്തുണ്ടായിരുന്ന ദീപസ്തംഭം അവൾക്ക് നന്നേ പിടിച്ചു....

Balakrishnan

ബാലകൃഷ്ണൻ 

2. മദിരാശി യാത്ര

ബാലകൃഷ്ണൻ 

നാലരക്ലാസ് കഴിഞ്ഞതോടെ എനിക്ക് ഏതെങ്കിലും ഹൈസ്‌കൂളിൽ ചേരണം. ഇരിങ്ങാലക്കുടെ ഹൈസ്‌കൂളുകളുണ്ട്. എന്നാൽ ദിവസവും നടന്നുപോകുന്നത്...

1. നടന്ന് പോന്ന...

ബാലകൃഷ്ണൻ 

ഈ വഴിയേ ഞാൻ നടന്നുപോയിട്ട് എഴുപതിലേറെ കൊല്ല ങ്ങളായി എന്നു പറഞ്ഞപ്പോൾ എന്റെ കൊച്ചുമകൾ...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven