Skip to content

Kairali's Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

പുരസ്ക്കാരങ്ങൾ കൊണ്ട് എന്താണ് ഗുണം? കൽപ്പറ്റ നാരായണൻ

മോഹൻ കാക്കനാടൻ August 11, 2024 0

നേരത്തെ എനിക്ക് അക്കാദമിയുടെ നിരൂപണത്തിനുള്ള പുരസ്കാരം കിട്ടിയിരുന്നു. ഞാൻ ഭയന്നു, കവിയും ഉപന്യാസകാരനും നോവലിസ്റ്റുമായ ഞാൻ, പലതായ ഞാൻ, ഇനി നിരൂപകൻ മാത്രമായി മാറുമോ? ഒന്നും സംഭവിച്ചില്ല. അക്കാദമി ഒരിക്കൽപ്പോലും നിരൂപകൻ പ്രത്യക്ഷപ്പെടേണ്ട ഒരു ചടങ്ങിലേക്കും നിരൂപണ, കവിതാ ക്യാമ്പുകളിലേക്കും എന്നെ ക്ഷണിച്ചില്ല, അംഗീകരിച്ചില്ല. അഞ്ചുവിരലും ഉപയോഗിക്കുന്ന ഒരു കയ്യായി ഞാൻ തുടർന്നു. ചെറിയ മാർക്ക് വ്യത്യാസത്തിൽ രണ്ട് തവണ കവിതാ പുരസ്കാരത്തിൽ നിന്ന് ഞാൻ തഴയപ്പെട്ടു. ഇക്കുറി, മൂന്നാമത്തേ അറ്റാക്കിൽ ഞാൻ വീണു, കേരള സാഹിത്യ അക്കാദമിയുടെ 2023-ലെ കവിതയ്ക്കുള്ള അവാർഡ് ലഭിച്ച കൽപ്പറ്റ നാരായണൻ പറയുന്നു.

മൗലികമായി വ്യത്യസ്തങ്ങളായ ഉപന്യാസങ്ങളെഴുതുന്ന രണ്ട് പേരിൽ ഒരാൾ ഞാനാണ്, മറ്റത് മേതിലും. മറ്റാരുമെഴുതാത്ത തരം നോവലുകളാണ് ‘ഇത്രമാത്ര’ വും, ‘എവിടമിവിട’ വും. കവിതയോ നിരുപണമോ എന്നിലെ ഉപന്യാസകാരനേയോ നോവലിസ്റ്റിനേയോ സാംസ്കാരിക സിനിമാവിമർശകനേയോ മറയ്ക്കുകയില്ല എന്നെനിക്ക് ഇപ്പോൾ വിശ്വാസമുണ്ട്. ലൈബ്രറികൾ, എന്നെ കൂടുതൽ വാങ്ങുമെന്ന സന്തോഷമുണ്ട്; പക്ഷെ പലപ്പോഴും ലൈബ്രറി ഒരു മോർച്ചറിയാണ്. കൂടുതൽപേർ വായിക്കുന്നു എന്ന ധാരണ സൃഷ്ടിച്ചുകൊണ്ടാണ് പ്രസാധകർ മലയാളത്തിൽ എഴുത്തുകാരെ പ്രശസ്തരാക്കുന്നത്. അക്കാദമിക്കിതിലിടപെടാനുള്ള ത്രാണിയൊന്നുമില്ല. ഇനി ഒരു പക്ഷെ ആളുകൾ ചോദിച്ചു തുടങ്ങിയേക്കാം, മാഷ്ക്ക് കവിതയെഴുതി അടങ്ങിയിരുന്നാൽ പോരേ? അടങ്ങിയിരിക്കാത്ത ലേഖനങ്ങൾ, പ്രസംഗങ്ങൾ ഒക്കെ വേണോ? വിയോജിക്കുന്നവർക്ക് ജീവിക്കാനാവാത്ത നാട് എന്നത് താങ്കളുടെ അടിസ്ഥാനരഹിതമായ ഒരു ധാരണയല്ലേ?

ഇപ്പോൾ അനുഭവവേദ്യമായില്ലേ, കാര്യങ്ങളുടെ നിജസ്ഥിതി? നോക്കു ആരൊക്കെയാണൊപ്പം, കെ. വേണു, ബി രാജീവൻ. ഇതപ്രകാരമൊരു തുടക്കമാണെങ്കിൽ നല്ലത്. അതല്ല, ഒരു പുകമറയാണെങ്കിൽ അംഗീകാരത്തിനോട് ഉപകാരസ്മരണപാടും വിധേയത്വം കാട്ടുവാൻ ഞാനാളാവുകയില്ല. കൈകുപ്പിയിട്ടല്ല കിട്ടിയത്, കിട്ടിയത് കൊണ്ട് കൈ കൂപ്പുകയുമില്ല. അർഹിക്കുന്നവരെ അംഗീകരിച്ചാൽ കൃതാർത്ഥമാവേണ്ടത് അക്കാദമിയാണ്, എഴുത്തുകാരല്ല.

എൻ്റെ കവിത

എല്ലാവരിലുമുള്ള സ്ഥൂലമായ എന്നേയല്ല, എല്ലാവരിലുമുള്ള സൂക്ഷ്മമായ എന്നെ എഴുതാനാണ് ഞാൻ കവിതയെ ആശ്രയി ക്കുന്നത്. കവിതയിലുടെയല്ലാതെ ആവിഷ്കരിക്കാനാവാത്ത ഒരു സ്വത്വത്തെ സാക്ഷാത്കരിക്കാൻ. ഇപ്പോഴാണ് താങ്കളെ മാത്രമല്ല എന്നേയും എനിക്ക് അറിയാറായത് എന്ന് വായനക്കാരനെക്കൊണ്ട് പറയിക്കുന്ന ഒരു മുഖം വെളിക്ക് കാട്ടാൻ. വശ്യവചസ്സുകളിൽ നിന്നാണ് ഞാൻ കവിതയഭ്യസിച്ചത്. വായനക്കാരനിൽ ‘ഒരേവേക്കനിങ്ങ്’ സാധ്യമാവണം എന്ന് ഞാൻ കരുതുന്നു.” എത്ര വെള്ളം കോരിയിട്ടും ആനന്ദൻ വന്നില്ല”, “തെറ്റുകൾ ശരികളെപ്പോലെ നന്ദി കെട്ടവയല്ലെടോ”, “എത്രയാളുകൾ കത്തിയ വെളിച്ചത്തിലിരുന്നാണ് നാം വായിക്കുന്നത്” “അവർക്ക് പാകമായി നിന്ന് ഞാനെനിക്ക് പാകമല്ലാതായി” പോലുള്ള വെളിച്ചങ്ങളുള്ള വരികൾ എഴുതാൻ. വിഷനില്ലാത്ത കവികളെ എനിക്ക് ഇഷ്ടമല്ല. സ്വാഭാവികമായും എൻ്റെ കവിതകൾക്ക് പോപ്പുലർ അപ്പീൽ കിട്ടാനിടയില്ല. പൊതുവെ മലയാള വായനക്കാർക്കിഷ്ടം വൈകാരികമായി ബാധിക്കുന്ന കവിതകളെയാണ്. മലയാളികളിലധികം പേരും  ഇമോഷനെ കൂടുതലിഷ്ടപ്പെടുന്നു. ഞാൻ വിസ്ഡത്തേയും.

പുതിയ എഴുത്ത്

അതിവൈകാരികതയും പ്രകടമായ രാഷ്ട്രീയ നിലപാടും മർത്ത്യ സങ്കടങ്ങളേക്കാൾ പൗരസങ്കടങ്ങളോടുള്ള ആഭിമുഖ്യവും വിഷയവൈവിധ്യമില്ലായ്മയും തൽപ്പരമേഖലകളുടെ കുറവും കവിതയിലൊഴികെ മറ്റൊന്നിലും കവിതയില്ലായ്കയും ആണ് പുതിയ കവികളിൽ പലരിലുമുള്ള പ്രത്യേകത. വായനയുടെ അഭാവവും മുൻകാലകവിതയോടുള്ള ഇഷ്ടക്കുറവും ഞാനെന്തിനെഴുത്തച്ഛനെ വായിക്കണം പോലുള്ള ചോദ്യങ്ങളും അവരിൽ പലരുടേയും മുഖമുദ്രയാണ്. ആശാൻ, വൈലോപ്പിള്ളി, അക്കിത്തം, ആററൂർ, കക്കാട്, കെ.ജി ശങ്കരപ്പിള്ള, സച്ചിദാനന്ദൻ, ചുള്ളിക്കാട് ഒക്കെ മികച്ച കാവ്യോപസകരായിരുന്നു. അയ്യപ്പപ്പണിക്കരുടെ തലമുറയിലെ കവികളുടെ കാവ്യപരിജ്ഞാനത്തിന് ഒരു തുടർച്ചയുമുണ്ടാവുന്നില്ല. മേതിലിനെപ്പോലെ ബഹുമുഖമായ താൽപ്പര്യങ്ങൾ ഉള്ളവരില്ലാതാകുന്നു. കെട്ടതും കെടാത്തതുമായ എത്രയോ ഗന്ധങ്ങൾ വാറ്റിയെടുത്തുണ്ടാക്കിയ ഒരസുലഭഗന്ധത്തെപ്പറ്റി ‘പെർഫ്യൂം’ എന്ന നോവലിൽ പറയുന്നുണ്ട്. അനവധിയായ സ്രോതസ്സുകളുടെ ഒരുദ്ഗമമാവണം കവിത. ബോധപൂർവ്വം അതിനായി ക്ളേശിക്കാതെ തന്നെ.

പുതിയ കവികളിൽ പലരും ഉള്ളടക്കമാണെഴുതുന്നത്. വ്യഞ്ജിതാശയരല്ല അവർ. അതേസമയം ചെറുകഥാകാരന്മാരിലും നോവലിസ്റ്റുകളിലും  മികച്ച ഭാവുകത്വവും വായനാനുഭവങ്ങളുമുള്ളവർ കുറവല്ല. ഹരീഷും പി എഫ് മാത്യൂസും സുഭാഷ് ചന്ദ്രനും ആർ ഉണ്ണിയും മുതൽ കെ എൻ പ്രശാന്ത് വരെ അത് നീളുന്നു. കവികളിൽ കാണേണ്ടത് നാമിവരിൽക്കാണുന്നു. സമീപകാലത്ത് വിനോദ് കൃഷ്ണയുടെ ‘9 എം എം ബരേറ്റ’ എനിക്ക് മികച്ച വായനാനുഭവം തന്നു.

എം മുകുന്ദൻ

ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രശസ്തനായ എഴുത്തുകാരൻ. പരായണക്ഷമതയിൽ ഒന്നാമൻ. എന്തൊരു നൈസ്സർഗ്ഗികമായ ലാഘവത്തിലാണ് മുകുന്ദനെഴുതുന്നത്?എന്തൊരനായാസത? വേദനയല്ല, കൗതുകമാണ് മുന്നിട്ട് നിൽക്കുന്നതെന്നേയുള്ളു. ഓ വി വിജയനെ പ്പോലെ ജീവിതം ഒരു ചൂളയായിരുന്നിട്ടില്ലാത്തതിനാലാവാം; പാപബോധം അലട്ടാത്തതിനാലാവാം.

മേതിൽ രാധാകൃഷ്ണൻ

എൻ്റെ എഴുത്തുകാരൻ. എഴുത്തുകാർക്കിടയിലെ മാന്ത്രികൻ. മേതിലിനെ അതിശയിക്കുന്ന ഒരെഴുത്തുകാരൻ ഇന്ത്യയിലേതെങ്കിലും ഭാഷയിലിന്നുണ്ടാവുമെന്ന് ഞാൻ കരുതുന്നില്ല. മ്ളാനതയെ മൂന്നു വരകളിലൊരു കുറിപ്പ് വായിച്ചോ ഒരു ചെറുകഥ വായിച്ചോ ഞാൻ കഴുകിക്കളയുന്നു. എന്തൊരു പ്രചോദനമാണ് മേതിൽ! ഇറ്റാലോ കാൽവിനോയും ബോർഹെസും ഇയാളിൽ ഒരുമിക്കുന്നു. നാലോ അഞ്ചോ എഴുത്തുകാരേയുള്ളു, അഭിമുഖങ്ങൾ ഉജ്വലമായി കൈകാര്യം ചെയ്യാൻ മലയാളത്തിൽ. മേതിൽ, ബഷീർ, മാധവിക്കുട്ടി, എം എൻ വിജയൻ. ആ കലയിൽ മേതിൽ ബോർഹെസിനും മാർക്കേസിനും തുല്യൻ. പക്ഷെ, ഈ വലിയ എഴുത്തുകാരനിൽ നിന്ന് കവർന്നെടുക്കേണ്ടതൊന്നും മലയാളം എടുത്തില്ല. നാമത്രത്തോളം മുതിർന്നില്ല.

എം ഗോവിന്ദൻ

‘ഒരു പുകകൂടി ‘ എന്ന കവിതയിൽ ബീഡി പറയുന്നുണ്ട് “നിങ്ങളിന്നനുഭവിക്കുന്നതിലെല്ലാം കത്തിത്തീർന്ന ഞങ്ങളുണ്ട്”. ഗോവിന്ദനും എരിഞ്ഞു് കൊണ്ട് ഉതകിയ ഒരു ബീഡിയായിരുന്നു. ആ കവിതയിൽ ബീഡി പിന്നേയും പറയുന്നു. “മാറ്റങ്ങൾക്ക് ഞാൻ കൂട്ടിരുന്നു”. കവിതയിലും നോവലിലും നാടകത്തിലും സിനിമയിലും ഉണ്ടായ എല്ലാ മാറ്റങ്ങൾക്കും പുരോഹിതനായി ഗോവിന്ദനുണ്ടായിരുന്നു. അടൂരിലും അരവിന്ദനിലും സി ജെ-യിലും സി യെന്നിലും ആനന്ദിലും അയൽപക്കത്തെ സുന്ദരരാമസ്വാമിയിലുമെല്ലാം അയാളുടെ പിന്തുണയുണ്ട്. ‘സർപ്പം’ എന്ന ചെറുകഥയും ‘അരങ്ങേറ്റം’ പോലുള്ള കാവ്യങ്ങളും പ്രബുദ്ധങ്ങളായ നിരവധി ലേഖനങ്ങളും. മലയാള സാഹിത്യത്തെ സമകാലികമാക്കിയ സമീക്ഷ അതിനെല്ലാം പുറമേയും.

ബോംബെ

സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൽപ്പറ്റ നാരായണനെ ആദരിക്കാനായി നെരൂൾ ന്യൂബോംബെ കേരളീയ സമാജം സംഘടിപ്പിച്ച ചടങ്ങിൽ ബാലകൃഷ്ണൻ സംസാരിക്കുന്നു.

ബോംബെയോളം ഈർജ്വസ്വലമായ ഒരു മഹാനഗരം ഇന്ത്യയിലില്ല. കൽക്കത്ത സംസ്കാരത്തിൻ്റെ തുറമുഖമായിരുന്നിട്ടുണ്ടാവാം, പക്ഷെ  മലയാളീ ജീവിതത്തിൻ്റെ തുറമുഖം എന്നും ബോംബെയായിരുന്നു. കൽക്കത്തയിലോ ഡൽഹിയിലോ അനുഭവിക്കാത്ത ‘അറ്റ് ഹോം’ മലയാളി ബോംബെയിലനുഭവിച്ചു. നൂറിലേറെ മലയാളീ സമാജങ്ങൾ, ബാലകൃഷ്ണൻ, ആനന്ദ് തുടങ്ങി നിരവധി എഴുത്തുകാരുടെ രചനാ മണ്ഡലം, ഗൾഫ് നാടുകളിലേക്കുള്ള ചവിട്ടുപടി, നാടുവിട്ടെത്തുന്നവരുടെ അഭയ കേന്ദ്രം അങ്ങനെ പലതായി ബോംബെ. ആതിഥേയത്വത്തിൽ കേരളത്തിന് കോഴിക്കോട് പോലെ ഭാരതത്തിന് ബോംബെ. എല്ലാം തികഞ്ഞ ഒരിടം. മഹാഭാരതത്തെക്കുറിച്ച് എഴുതിയത് ബോംബെക്കുമിണങ്ങും. ഇങ്ങില്ലാത്തതില്ലെങ്ങും.

Related tags : 9mm BerettaKalpettaM MukundanMethil RadhakrishnanSahithya AkademiVinod Krishna

Previous Post

മരണവ്യാപാരികൾ

Next Post

വിസിൽ

Related Articles

Cinemaമുഖാമുഖം

ലോകസിനിമയിലേക്ക് സൈക്കിൾ ചവിട്ടി ഒരാൾ

മുഖാമുഖം

സങ്കീർത്തനങ്ങളുടെ ഏഴാംവാതിൽ തുറന്ന്…

മുഖാമുഖം

എഴുത്തിനോടുള്ള താല്‌പര്യം ജീവിതത്തെ അടുത്തറിയാനുള്ള പ്രേരണ നൽകി: കെ.എസ്. റെജി

കവർ സ്റ്റോറി3വായന

അന്യരും വഞ്ചിക്കപ്പെട്ടവരും ചേര്‍ന്നെഴുതിയ ഇതിഹാസം

മുഖാമുഖം

ജെമിനി ശങ്കരൻ: ഇന്ത്യൻ സർക്കസിലെ ഇതിഹാസം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
മോഹൻ കാക്കനാടൻ

ജസ്റ്റീസ് സഞ്ജീവ് ഖന്നയ്ക്ക്...

മോഹൻ കാക്കനാടൻ 

വ്യാഴാഴ്ചത്തെ അതിനിർണായകമായ സുപ്രീം കോടതി വിധി മതസൗഹാർദ്ദപരമായ ഒരന്തരീക്ഷം രാജ്യത്ത് നിലനിൽക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ...

മാധ്യമങ്ങൾക്ക് വേണം പെരുമാറ്റച്ചട്ടം

മോഹൻ കാക്കനാടൻ 

ഒരു സാധാരണ മനുഷ്യൻ ഏറ്റവുമധികം ആഗ്രഹിക്കുന്ന ഒന്നാണ് സ്വകാര്യത. തങ്ങളുടെ ജീവിതത്തിൽ മൗനം പാലിക്കേണ്ട...

പുരസ്ക്കാരങ്ങൾ കൊണ്ട് എന്താണ്...

മോഹൻ കാക്കനാടൻ 

നേരത്തെ എനിക്ക് അക്കാദമിയുടെ നിരൂപണത്തിനുള്ള പുരസ്കാരം കിട്ടിയിരുന്നു. ഞാൻ ഭയന്നു, കവിയും ഉപന്യാസകാരനും നോവലിസ്റ്റുമായ...

ബ്രാഹ്മണ്യത്തിനെതിരെ ചെറുത്തുനിൽപ്പ് ശക്തമാക്കണം:...

മോഹൻ കാക്കനാടൻ 

നമ്മുടെ സംസ്ഥാനത്ത് ബ്രാഹ്മണ്യവൽക്കരണം ശക്തിപ്രാപിക്കുന്ന കാഴ്ചയാണിപ്പോഴുള്ളത്.  മർദ്ദിത ജാതിക്കാർ സ്ഥാപിച്ച ക്ഷേത്രങ്ങളിൽ അവർ തന്നെ ...

ഗാസ, പശ്ചിമേഷ്യയിലെ ഹിരോഷിമ

മോഹൻ കാക്കനാടൻ 

ഭരണകൂടം നടത്തുന്ന കൊലകൾ അംഗീകരിക്കാം എന്നതാണ് മനുഷ്യന്റെ പൊതുവെയുള്ള മനസ്സ്. അത് തൂക്കിക്കൊലയായാലും, നക്സലുകളെയായാലും...

വൃദ്ധസദനങ്ങൾക്ക് ഒരാമുഖം

മോഹൻ കാക്കനാടൻ 

കെ ജി ജോർജ് മരിച്ചത് എറണാകുളത്ത് സിഗ്നേച്ചർ എന്ന ഒരു വൃദ്ധസദനത്തിൽ വെച്ചായിരുന്നു എന്ന...

കരുവന്നൂർ ബാങ്ക് അന്വേഷണം...

മോഹൻ കാക്കനാടൻ 

സഹകരണ ബാങ്കുകളിലെ തട്ടിപ്പിന് ഇരയാകുന്ന മനുഷ്യരുടെ കഥകൾ പത്രവാർത്തകളിൽ ഇടം പിടിച്ചു തുടങ്ങിയിട്ട് കാലമേറെയായി....

സാരിത്തുമ്പിൽ കുരുങ്ങിയ പ്രബുദ്ധ...

മോഹൻ കാക്കനാടൻ 

രണ്ട് സ്ത്രീകളുടെ സാരിത്തുമ്പിൽ കേരളം ചുറ്റപ്പെട്ടിട്ട് വർഷം 11 കഴിഞ്ഞു. വ്യക്തിഹത്യ നടത്താനും അധികാരത്തിലെത്താനുമുള്ള...

മതരാഷ്ട്രീയത്തിനെതിരെ അവബോധം വളർത്തണം

മോഹൻ കാക്കനാടൻ 

പോപ്പുലർ ഫ്രണ്ടിനും എട്ട് അനുബന്ധസംഘടനകൾക്കുമുള്ള നിരോധനം വൈകിപ്പോയി എന്നതാണ് നിഷ്പക്ഷമതികളായ ജനങ്ങളുടെ അഭിപ്രായം. ജനാധിപത്യത്തിന്റെ...

എൻ. കെ.പി. മുത്തുക്കോയ:...

മോഹൻ കാക്കനാടൻ 

ഞാനിപ്പോൾ കൂട്ടക്കുരുതിയുടെ മന:ശാസ്ത്രം വായിച്ചുകൊണ്ടിരിക്കയാണ്. അതിലേക്ക് എത്തിച്ചേരുന്നത് വളരെ നീണ്ട ഒരു പ്രോസസ്സ് ആണെന്നാണ്...

തുടർഭരണം യാഥാർത്ഥ്യമാകുമ്പോൾ

മോഹൻ കാക്കനാടൻ 

ചരിത്രത്തിലെ അവിസ്മരണീയമായ ഒരു മുഹുർത്തത്തിനാണ് ഇന്ന് കേരളം സാക്ഷ്യം വഹിച്ചത്. എപ്പോഴും ജാഗരൂകരായ ഒരു...

കൊറോണയും ആസന്നമായ പട്ടിണി...

മോഹൻ കാക്കനാടൻ 

മഹാമാരിയുടെ ദിനങ്ങൾ അനന്തമായി നീളുന്നത് കണ്ട് ലോക ജനതയാകെ സ്തബ്ധരായി നിൽക്കുകയാണ്. ഒരു സൂക്ഷ്മ...

ഇന്ത്യയ്ക്കുമേൽ പടരുന്ന കരിനിഴൽ

മോഹൻ കാക്കനാടൻ 

മോഡി സർക്കാർ രണ്ടാം വരവിൽ ഉറഞ്ഞു തുള്ളുകയാണ്. ആദ്യ വരവിൽ നോട്ടു നിരോധനവും മറ്റുമായി...

രാജ്യത്തെ തകർക്കുന്ന സാമ്പത്തിക...

മോഹൻ കാക്കനാടൻ 

ഇന്ത്യ അതിസങ്കീർണമായ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി നേരി ഇട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. മൃഗീയ ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച...

ഇടതുപക്ഷത്തിന്റെ കാഴ്ചകൾക്ക് മങ്ങലേൽക്കുമ്പോൾ

മോഹൻ കാക്കനാടൻ 

അധികാരത്തിന്റെ ശീതളച്ഛായയിൽ ഇരിക്കുമ്പോൾ അതിനപ്പുറം ഒന്നുമില്ല എന്ന് കരുതുന്ന ജനനായകന്മാരുടെ നാടാണ് നമ്മുടേത്. അഹങ്കാരവും...

നമുക്കുവേണ്ടിയാകട്ടെ നമ്മുടെ ഓരോ...

മോഹൻ കാക്കനാടൻ 

വീണ്ടുമൊരു തിരഞ്ഞെടുപ്പിന് രാഷ്ട്രം ഒരുങ്ങിയിരിക്കുകയാണ്. ജനാധിപത്യത്തെ മുൻനിർത്തി അധികാരം പിടിച്ചെടുക്കാനായി കളത്തിലിറങ്ങുമ്പോൾ ഓരോ പാർട്ടികളും...

കഥാപതിപ്പും അഞ്ചാമത് ഗെയ്റ്റ്‌വെ...

മോഹൻ കാക്കനാടൻ 

കഥ കേൾക്കാനുള്ള താത്പര്യം എല്ലാവരിലുമുണ്ട്. നടന്നതും നടക്കാത്തതുമായ സംഭവങ്ങൾ കേട്ടിരിക്കുമ്പോൾ നാം വേറൊരു ലോകത്തു...

വേണം നമുക്ക് ഉത്തരവാദിത്തമുള്ള...

മോഹൻ കാക്കനാടൻ 

മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്ന ഏറ്റവും വലിയ ഒരു വിപത്തായി ഇന്ന് നവ മാധ്യമങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു. വിവരസാങ്കേതിക...

സദാചാരവാദികളും സാഹിത്യവും

മോഹൻ കാക്കനാടൻ 

ആവിഷ് കാര സ്വാതന്ത്ര്യത്തിന്റെ അതിർ വരമ്പുകളെച്ചൊല്ലി തർക്കങ്ങളുണ്ടാവുന്നത് ഒരു പുതുമയല്ല. സിനിമയും നോവലും കവിതയും...

ഭാഷയ്ക്ക് ഉണർവ് ഉണ്ടാകുമ്പോൾ

മോഹൻ കാക്കനാടൻ 

ഇന്ത്യൻ ഭാഷകൾ തികഞ്ഞ അവഗണന നേരിട്ട് തുടങ്ങിയിട്ട് കാലം കുറെയായി. നമുക്കൊക്കെ ആശയ വിനിമയം...

സാഹിത്യത്തിലെ സ്ത്രീ ശക്തി

മോഹൻ കാക്കനാടൻ 

ഇന്ത്യയിലെ പ്രാദേശിക ഭാഷകൾക്ക് പ്രാധാന്യം നൽകിയുള്ള മുംബൈ ഗെയ്റ്റ്‌വെ ലിറ്റ്‌ഫെസ്റ്റ് നാലാം പതിപ്പിൽ ഭാരതീ...

വിസ്മൃതിയിലാവുന്ന വംശപ്പെരുമകൾ

മോഹൻ കാക്കനാടൻ 

'ഗോച്ചിർ' എന്ന ധൂമകേതു ഭൂമിയിൽ വന്നിടിക്കുന്നതോടെ ഈ ഭൂമി ഇല്ലാതാകും. ആ ആഘാതത്തിൽനിന്നുയരുന്ന അഗ്നിജ്വാലകളിൽ...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven